ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Jeans


Jeans » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ പ്രശാന്തിനെയും ഐശ്വര്യ റായിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ബ്രഹ്‌മാണ്ഡ സംവിധായകൻ ശങ്കർ തിരക്കഥയെഴുതി സംവിധാനം നിർവ്വഹിച്ച റൊമാന്റിക് കോമഡി തമിഴ് ചിത്രമാണ് ജീൻസ്. അശോക് കുമാർ ഛായാഗ്രഹണവും B.ലെനിനും V.T.വിജയനും ചേർന്ന് എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു.

✍sʏɴᴏᴘsɪs               

■ അമേരിക്കയിൽ ഇന്ത്യൻ റെസ്റ്റോറന്റ് നടത്തുന്ന സമ്പന്നനായ നാച്ചിയപ്പന്റെ മക്കളാണ് ഇരട്ടകളായ വിശ്വനാഥനും രാമമൂർത്തിയും. അമേരിക്കയിൽ എംബിബിഎസിന് പഠിക്കുന്ന അവരെ നാച്ചിയപ്പൻ അവർ ധരിക്കുന്ന വസ്ത്രത്തിൽ പോലും വേർത്തിരിവ് കാണിക്കാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. അതുകൊണ്ട് തന്നെ അവരെ തമ്മിൽ വേർത്തിരിച്ചറിയാൻ പലർക്കും സാധിച്ചിരുന്നില്ല. ഒരു ദിവസം എയർപോർട്ടിൽ ഫുഡ്‌ സപ്ലൈ ചെയ്യാൻ പോയ വിശ്വനാഥൻ അവിടെ ഒരു തമിഴ് കുടുംബം അമേരിക്കയിലെ ബന്ധുവിന്റെ അഡ്രസ്സ് നഷ്ടപ്പെട്ടതുകൊണ്ട് അമേരിക്കയിൽ പ്രവേശിക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നത് കാണുന്നു. തങ്ങളുടെ മുത്തശ്ശിയെയും കൊണ്ട് അവരുടെ ബ്രെയിൻ ട്യൂമർ സർജറി നടത്താൻ വേണ്ടി അമേരിക്കയിലെത്തിയ മധുമിതയെയും അവളുടെ സഹോദരൻ മാധേഷിനെയും എയർപോർട്ടിൽ നിന്നും പുറത്തിറങ്ങാൻ വിശ്വനാഥൻ സഹായിക്കുന്നു. സർജറി നടത്തിയപ്പോൾ ഹോസ്പിറ്റലുകാർക്ക് പറ്റിയ വീഴ്ച്ച കണ്ടുപിടിക്കുന്ന വിശ്വം ഓപ്പറേഷൻ വീണ്ടും നടത്താനും ഹോസ്പിറ്റലുകാരിൽ നിന്നും നഷ്ടപരിഹാരം വാങ്ങിച്ചെടുക്കാനും അവരെ സഹായിക്കുന്നു. അങ്ങനെ മധുമിതയും വിശ്വുവും പ്രണയത്തിലാവുന്നു. പക്ഷേ, വിശ്വുവിനെയും രാമുവിനെയും തിരിച്ചറിയാൻ മധുമിത പ്രയാസപ്പെടുന്നു.

👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ പ്രശാന്താണ് ഇരട്ടസഹോദരങ്ങളായ വിശ്വനാഥനെയും രാമമൂർത്തിയെയും അവതരിപ്പിച്ചിരിക്കുന്നത്. മധുമിതയായി മുൻലോകസുന്ദരി ഐശ്വര്യ റായിയും അഭിനയിച്ചിരിക്കുന്നു. നാസർ വിശ്വുവിന്റെയും രാമുവിന്റെയും അച്ഛൻ നാച്ചിയപ്പനായും അയാളുടെ ഇരട്ടസഹോദരൻ പേച്ചിയപ്പനായും ഡബിൾ റോളിലെത്തുന്നു. ലക്ഷ്മി (കൃഷ്ണവേണി - മുത്തശ്ശി), മാധേഷ് (രാജു സുന്ദരം), ജുനോ (സെന്തിൽ), സുന്ദരാംബ (രാധിക), ഗീത (മെയ്യാത്ത), S.V.ശേഖർ (വെള്ളയപ്പൻ - മധുമിതയുടെ അച്ഛൻ), ജാനകി സബേഷ് (മധുമിതയുടെ അമ്മ) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ.

🎵🎧ᴍᴜsɪᴄ & ʙᴀᴄᴋɢʀᴏᴜɴᴅ sᴄᴏʀᴇs

■ വൈരമുത്തുവിന്റെ വരികൾക്ക് A.R.റഹ്‌മാനാണ് സംഗീതം നൽകിയിരിക്കുന്നത്. "അൻപേ അൻപേ, കൊളമ്പസ് കൊളമ്പസ്, എനക്കെ എനക്കാ, കണ്ണോട് കാൺപതെല്ലാം, പൂവുക്കുൾ ഒളിന്തിരിക്കും, വാരായോ തോഴി" എന്നിങ്ങനെ സിനിമയിലെ ആറു പാട്ടുകളും ഹിറ്റ് ചാർട്ടുകളിൽ ഇടംനേടി.

📎 ʙᴀᴄᴋwᴀsʜ

■ അന്ന് വരെയുള്ള ഇന്ത്യൻ സിനിമകളിലെ ഏറ്റവും മുതൽമുടക്കുള്ള സിനിമ എന്ന റെക്കോർഡുമായി തിയറ്ററുകളിലെത്തിയ ജീൻസ് ബോക്സ് ഓഫീസിൽ ബ്ലോക്ക്ബസ്റ്ററായിരുന്നു. ഏഴ് ലോകാത്ഭുതങ്ങളുടെയും പശ്ചാത്തലങ്ങളിൽ ചിത്രീകരിച്ച പൂവുക്കുൾ ഒളിന്തിരിക്കും എന്ന ഗാനരംഗത്തിന് വേണ്ടി മാത്രം കോടികളായിരുന്നു പൊടിച്ചത്. സിനിമയിലെ സ്പെഷ്യൽ എഫക്റ്റുകൾക്ക് S.T.വെങ്കിക്ക് ദേശീയ അവാർഡ് ലഭിച്ചു. പുതിയ തലമുറ ദേശീയ അവാർഡ് നേടിയ ആ സ്പെഷ്യൽ എഫക്ട്സ് ഇന്ന് കണ്ടാൽ ചിലപ്പോൾ തലതല്ലിച്ചിരിക്കും. പക്ഷേ, ഞങ്ങൾക്കന്ന് അതൊരു അത്ഭുതം തന്നെയായിരുന്നു. മികച്ച ഹാസ്യനടൻ (സെന്തിൽ), മികച്ച പിന്നണി ഗായിക (നിത്യശ്രീ - കണ്ണോട് കാൺപതെല്ലാം) എന്നീ വിഭാഗങ്ങളിൽ തമിഴ്‌നാട് സ്റ്റേറ്റ് പുരസ്കാരങ്ങളും സ്വന്തമാക്കി. A.R.റഹ്‌മാന്‌ മികച്ച സംഗീതസംവിധായകനുള്ള ഫിലിംഫെയർ അവാർഡും ലഭിച്ചു.

                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

Diriliş: Ertuğrul

Diriliş: Ertuğrul » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഓട്ടോമൻ സാമ്രാജ്യത്തിന്റെ വീരേതിഹാസം. വെറും രണ്ടായിരത്തോളം അംഗങ്ങളുള്ള ഒരു നാടോടി ഗോത്രം ലോകം മുഴുവൻ അടക്കി ഭരിക്കാൻ കെൽപ്പുള്ള ഓട്ടോമൻ സാമ്രാജ്യമായ കഥ. ഓട്ടോമൻ സാമ്രാജ്യ സ്ഥാപകൻ ഒസ്മാൻ ഖാസിയുടെ പിതാവ് എർതൂറുൽ ഖാസിയുടെ ചരിത്രം. തുർക്കിയുടെ സ്വന്തം ഗെയിം ഓഫ് ത്രോൺസ് എന്നറിയപ്പെടുന്ന ദിറിലിഷ് എർതൂറുൽ അഥവാ എർതൂറുൽ പുനരുത്ഥാനം. പ്രേക്ഷകരെ ഇത്രയധികം സ്വാധീനിച്ചു കൊണ്ടിരിക്കുന്ന ഒരു സീരീസ് മിഡിൽ ഈസ്റ്റിൽ വീണ്ടും ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനു കാരണമാകുമോ എന്ന് ഭയന്ന് സൗദിയും ഈജിപ്തും യുഎഇയുമൊക്കെ ബാൻ ചെയ്തിട്ടുണ്ടെങ്കിൽ ഇതിന്റെ ഒരു റെയ്ഞ്ച് ഊഹിക്കാൻ സാധിക്കുന്നതേയുള്ളൂ. തുർക്കിയുടെ പ്രസിഡന്റ് ത്വയ്യിബ് എർദ്ദോഖാന്റെ തീവ്ര ദേശീയതയുടെ അതിപ്രസരവും അവരെ ഭയപ്പെടുത്തിയിരിക്കാം. സീരീസിന് ഫണ്ട് ചെയ്തത് അദ്ദേഹമാണെന്ന ഭാഷ്യം പറന്നു നടന്നിരുന്നു. എർദ്ദോഖാനും കുടുംബവും ഒന്നിലേറെ തവണ ചിത്രീകരണ സ്ഥലം സന്ദർശിച്ചതും ഈ ആരോപണത്തിന്റെ മൂർച്ച കൂട്ടുന്നു. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡ്യൂറോ വരെ ഫാൻ ആയിട്ടുള്ള എർതൂറുലിന് ഏഷ്യയിലും യൂറോപ്പിലും എന്ന് വേണ്ട, നോർത...

And The Oscar To Joaquin Phoenix

പ്രിയപ്പെട്ട വാക്കിൻ ഫീനിക്സ്.. നീയൊരു നിധി പോലെ കൈയ്യിലേന്തിയിരിക്കുന്ന സ്വർണ്ണ നിറത്തിലുള്ള ആ  ഓസ്‌ക്കാർ പ്രതിമ അർഹതയ്ക്കുള്ള അംഗീകാരം തന്നെയാണ്. ലിയനാർഡോ ഡി കാപ്രിയോയെപ്പോലെ ഒരുപാട് വട്ടം നിന്റെ കൈയെത്തുന്ന അകലത്തിലുണ്ടായിട്ടും എത്തിപ്പിടിക്കാൻ കഴിയാതെ നിരാശയോടെ വിതുമ്പിക്കരഞ്ഞു തിരിച്ചു നടക്കേണ്ടി വന്ന നിന്റെ ദൗർഭാഗ്യത്തെയോർത്ത് ലോകസിനിമാസ്വാദകർ ശരിക്കും സങ്കടപ്പെട്ടിട്ടുണ്ട്. ഇത് നാലാം തവണയാണ് "And The Oscar Goes To Joaquin Phoenix" എന്ന് കേൾക്കാൻ നീ കാതോർത്തിരുന്നത് എന്ന് ഞങ്ങൾക്കറിയാം. കഴിഞ്ഞ മൂന്ന് തവണയും ഇപ്പോഴത്തേതിനേക്കാൾ മികച്ച പ്രകടനം നടത്തിയിട്ടും കൈവിട്ടു പോയ ഓസ്കാർ ഇന്നിപ്പോൾ നിന്റെ കൈകളിരിക്കുമ്പോൾ; ആ ഓസ്കാർ പ്രതിമ പോലും അഭിമാനം കൊള്ളുന്നുണ്ടാവണം. 2013ൽ ദി മാസ്റ്ററിൽ ഫ്രഡി ക്യുവൽ എന്ന കഥാപാത്രത്തെ  അത്യുജ്ജ്വലമാക്കിയതിന് മികച്ച നടനുള്ള ഓസ്കാർ തനിക്ക് തന്നെ എന്നുറപ്പിച്ചു കാതോർത്തിരുന്നപ്പോൾ And The Oscar Goes To Daniel Day-Lewis എന്ന് കേട്ട്  സങ്കടത്തോടെ കണ്ണുനിറച്ചതും ലോകസിനിമാപ്രേമികൾ ഇന്നുമോർക്കുന്നു. അതിന് മുൻപ് 2006ൽ Walk The Lineലെ ജോണി ക്യ...