ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Onaayum Aattukkuttiyum


Onaayum Aattukkuttiyum » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ അപകടത്തിൽപ്പെട്ട് ചോരവാർന്ന് ആരെങ്കിലും റോഡിൽ കിടക്കുന്നത് കണ്ടാൽ പലരും കാണാത്തതുപോലെ പോവുന്നതുകാണാം, മറ്റു ചിലർ മൊബൈലിൽ ചിത്രം പകർത്തുന്നത് കാണാം. മനസ്സാക്ഷി ഇല്ലാത്തവരാണോ ഇവർ? പറഞ്ഞതിൽ രണ്ടാമത്തെ കൂട്ടർ വ്യക്തമായ വിഷാദരോഗികളാണ്. പക്ഷേ, പറഞ്ഞതിൽ ആദ്യത്തെ കൂട്ടർ 90%വും മനസ്സാക്ഷി ഉണ്ടായിട്ടും അത് പുറത്തെടുക്കാത്തവരാണ്. എന്താണ് കാരണമെന്ന് വെച്ചാൽ അൽപ്പം മനസ്സാക്ഷി കാണിച്ചാൽ ചിലപ്പോൾ ആ കേസ് തന്നെ തലയിലാവും. ആടിനെ പട്ടിയാക്കുന്ന അധികാരി വർഗ്ഗം. അതുകൊണ്ട് തന്നെ ഉള്ള സന്മനസ്സ് ഏതോ മൂലയ്ക്കിട്ട് പോകുന്നവരാണ് ഭൂരിപക്ഷവും.


മിഷ്കിൻ തിരക്കഥയെഴുതി സംവിധാനം നിർവ്വഹിച്ച നിയോ നോയിർ ക്രൈം ത്രില്ലർ തമിഴ് ചിത്രമാണ് ഒനായും ആട്ടുകുട്ടിയും. മിഷ്കിൻ എന്ന സംവിധായക പ്രതിഭയുടെ ജാലവിദ്യ കണ്ട മാസ്റ്റർപീസ്. മിഷ്കിൻ തന്നെയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. വഴക്ക് എണ്ണ് 18/9 എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ശ്രീയാണ് മറ്റൊരു പ്രധാന കഥാപാത്രം അഭിനയിച്ചിരിക്കുന്നത്. ബാലാജി V.രംഘ ഛായാഗ്രഹണവും ഗോപിനാഥ് എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. മെലങ്കളിക് ആയ പശ്ചാത്തല സംഗീതവുമായി ഇളയരാജയും സിനിമയ്ക്ക് മികച്ചൊരു പിന്തുണ നൽകിയിരിക്കുന്നു.


✍sʏɴᴏᴘsɪs               

■ ചെന്നൈ നഗരത്തിലെ ആളൊഴിഞ്ഞൊരു കോണിൽ ഒരു അപരിചിതൻ ആരുടെയോ വെടിയേറ്റ് വീഴുന്നു. ചോരവാർന്ന് വഴിയിൽ കിടക്കുന്ന അയാളെ വഴിയേ പോവുന്ന ഒരാളും രക്ഷിക്കാൻ ശ്രമിക്കുന്നില്ല. പക്ഷേ, അതുവഴി ബൈക്കിൽ വന്ന ഒരു മെഡിക്കൽ വിദ്യാർഥി, ചന്ദ്രു അയാളെ രക്ഷിക്കാൻ ശ്രമിക്കുന്നു. എന്നാൽ ഒരു ഹോസ്പിറ്റലും അയാളുടെ ചികിത്സ ഏറ്റെടുക്കാൻ തയ്യാറാവുന്നില്ല.
അധികാരി വർഗ്ഗത്തിന്റെ അനാസ്ഥ വളരെ വ്യക്തമായി കോറിയിട്ടിരിക്കുന്നു മിഷ്കിൻ ഈ ചിത്രത്തിൽ. ഒടുവിൽ മെഡിക്കൽ വിദ്യാർത്ഥിയായ ചന്ദ്രു തന്നെ ഒരു സർജ്ജറി നടത്തി അയാളെ രക്ഷിക്കാൻ തീരുമാനിക്കുന്നു. തന്റെ പ്രൊഫസറുടെ ഫോണിലൂടെയുള്ള പിന്തുണയോടെ അവൻ ആ സർജ്ജറി വിജയകരമായി പൂർത്തിയാക്കുന്നു. എന്നാൽ നേരം പുലർന്നപ്പോൾ ആ അപരിചിതൻ രക്ഷപ്പെട്ടു കഴിഞ്ഞിരുന്നു, ഒരു നന്ദിപോലും അറിയിക്കാതെ. പക്ഷേ കഥ അവിടെ തുടങ്ങുകയായിരുന്നു, പതിനാലിലധികം കൊലപാതകങ്ങൾ ചെയ്തു പോലീസിന്റെ കണ്ണുവെട്ടിച്ച് നടക്കുന്ന ഒരു കൊടുംകുറ്റവാളിയായിരുന്നു അയാൾ. വോൾഫ്!!!


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ മിഷ്കിനാണ് ഒരു പെയ്ഡ് കില്ലറായിരുന്ന വോൾഫിന്റെ വേഷത്തിലെത്തിയിരിക്കുന്നത്. ഒരു മികച്ച സംവിധായകൻ മാത്രമല്ല, താനൊരു മികച്ചൊരു നടൻ കൂടിയാണെന്ന് തെളിയിച്ച പ്രകടനം. "ഒരു ഊരിലെ, ഒരു ഒനായി ഇരുന്ത്ച്ചാ" എന്ന് തുടങ്ങുന്ന മോണോലോഗ് മാത്രം മതി ഉദാഹരണത്തിന്. ശ്രീ, ചന്ദ്രു എന്ന മെഡിക്കൽ വിദ്യാർത്ഥിയായി എത്തിയിരിക്കുന്നു. ശ്രീയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രമാണ് ചന്ദ്രു. ഷാജി ചെൻ (ലാൽ, സിബിസിഐഡി), ആദിത്യ മേനോൻ (യുവ), രാജ് ഭരത് (തമ്പ), ശ്രീറാം (ഐസക്), ബേബി ചൈതന്യ (കാർത്തി), ഷൗക്കത്ത് (കാർത്തിയുടെ അച്ഛൻ), മോന (പ്രിസില്ല), എയ്ഞ്ചൽ ഗ്ലാഡി (ഭാരതി), നീലിമ റാണി (ചന്ദ്രുവിന്റെ സഹോദര ഭാര്യ) തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.


📎 ʙᴀᴄᴋwᴀsʜ

■ എന്തുകൊണ്ട് ഈ സിനിമയ്ക്ക് ഒരു അവാർഡോ പ്രത്യേക പരാമർശമോ ലഭിച്ചില്ല എന്നത് എനിക്ക് ഇപ്പോഴും അത്ഭുതമാണ്. ലോകോത്തര സിനിമകളുടെ കൂടെ നിർത്താൻ പറ്റാവുന്നൊരു ഇന്ത്യൻ സിനിമയായിരുന്നു ഒനായും ആട്ടുകുട്ടിയും. പൂർണ്ണമായും ചെന്നൈ നഗരത്തിൽ ചിത്രീകരിച്ച ഒരു സിനിമ. ഭൂരിഭാഗവും രാത്രിയുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ഒരു ഡാർക്ക് ത്രില്ലർ.


8.2/10 · IMDb

                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

Diriliş: Ertuğrul

Diriliş: Ertuğrul » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഓട്ടോമൻ സാമ്രാജ്യത്തിന്റെ വീരേതിഹാസം. വെറും രണ്ടായിരത്തോളം അംഗങ്ങളുള്ള ഒരു നാടോടി ഗോത്രം ലോകം മുഴുവൻ അടക്കി ഭരിക്കാൻ കെൽപ്പുള്ള ഓട്ടോമൻ സാമ്രാജ്യമായ കഥ. ഓട്ടോമൻ സാമ്രാജ്യ സ്ഥാപകൻ ഒസ്മാൻ ഖാസിയുടെ പിതാവ് എർതൂറുൽ ഖാസിയുടെ ചരിത്രം. തുർക്കിയുടെ സ്വന്തം ഗെയിം ഓഫ് ത്രോൺസ് എന്നറിയപ്പെടുന്ന ദിറിലിഷ് എർതൂറുൽ അഥവാ എർതൂറുൽ പുനരുത്ഥാനം. പ്രേക്ഷകരെ ഇത്രയധികം സ്വാധീനിച്ചു കൊണ്ടിരിക്കുന്ന ഒരു സീരീസ് മിഡിൽ ഈസ്റ്റിൽ വീണ്ടും ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനു കാരണമാകുമോ എന്ന് ഭയന്ന് സൗദിയും ഈജിപ്തും യുഎഇയുമൊക്കെ ബാൻ ചെയ്തിട്ടുണ്ടെങ്കിൽ ഇതിന്റെ ഒരു റെയ്ഞ്ച് ഊഹിക്കാൻ സാധിക്കുന്നതേയുള്ളൂ. തുർക്കിയുടെ പ്രസിഡന്റ് ത്വയ്യിബ് എർദ്ദോഖാന്റെ തീവ്ര ദേശീയതയുടെ അതിപ്രസരവും അവരെ ഭയപ്പെടുത്തിയിരിക്കാം. സീരീസിന് ഫണ്ട് ചെയ്തത് അദ്ദേഹമാണെന്ന ഭാഷ്യം പറന്നു നടന്നിരുന്നു. എർദ്ദോഖാനും കുടുംബവും ഒന്നിലേറെ തവണ ചിത്രീകരണ സ്ഥലം സന്ദർശിച്ചതും ഈ ആരോപണത്തിന്റെ മൂർച്ച കൂട്ടുന്നു. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡ്യൂറോ വരെ ഫാൻ ആയിട്ടുള്ള എർതൂറുലിന് ഏഷ്യയിലും യൂറോപ്പിലും എന്ന് വേണ്ട, നോർത...

And The Oscar To Joaquin Phoenix

പ്രിയപ്പെട്ട വാക്കിൻ ഫീനിക്സ്.. നീയൊരു നിധി പോലെ കൈയ്യിലേന്തിയിരിക്കുന്ന സ്വർണ്ണ നിറത്തിലുള്ള ആ  ഓസ്‌ക്കാർ പ്രതിമ അർഹതയ്ക്കുള്ള അംഗീകാരം തന്നെയാണ്. ലിയനാർഡോ ഡി കാപ്രിയോയെപ്പോലെ ഒരുപാട് വട്ടം നിന്റെ കൈയെത്തുന്ന അകലത്തിലുണ്ടായിട്ടും എത്തിപ്പിടിക്കാൻ കഴിയാതെ നിരാശയോടെ വിതുമ്പിക്കരഞ്ഞു തിരിച്ചു നടക്കേണ്ടി വന്ന നിന്റെ ദൗർഭാഗ്യത്തെയോർത്ത് ലോകസിനിമാസ്വാദകർ ശരിക്കും സങ്കടപ്പെട്ടിട്ടുണ്ട്. ഇത് നാലാം തവണയാണ് "And The Oscar Goes To Joaquin Phoenix" എന്ന് കേൾക്കാൻ നീ കാതോർത്തിരുന്നത് എന്ന് ഞങ്ങൾക്കറിയാം. കഴിഞ്ഞ മൂന്ന് തവണയും ഇപ്പോഴത്തേതിനേക്കാൾ മികച്ച പ്രകടനം നടത്തിയിട്ടും കൈവിട്ടു പോയ ഓസ്കാർ ഇന്നിപ്പോൾ നിന്റെ കൈകളിരിക്കുമ്പോൾ; ആ ഓസ്കാർ പ്രതിമ പോലും അഭിമാനം കൊള്ളുന്നുണ്ടാവണം. 2013ൽ ദി മാസ്റ്ററിൽ ഫ്രഡി ക്യുവൽ എന്ന കഥാപാത്രത്തെ  അത്യുജ്ജ്വലമാക്കിയതിന് മികച്ച നടനുള്ള ഓസ്കാർ തനിക്ക് തന്നെ എന്നുറപ്പിച്ചു കാതോർത്തിരുന്നപ്പോൾ And The Oscar Goes To Daniel Day-Lewis എന്ന് കേട്ട്  സങ്കടത്തോടെ കണ്ണുനിറച്ചതും ലോകസിനിമാപ്രേമികൾ ഇന്നുമോർക്കുന്നു. അതിന് മുൻപ് 2006ൽ Walk The Lineലെ ജോണി ക്യ...