ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Taxi Driver


Taxi Driver » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ ഒറ്റപ്പെടലിന്റെ വേദന എത്രത്തോളമുണ്ടെന്ന് ആ അവസ്ഥ എപ്പോഴെങ്കിലും അഭിമുഖീകരിച്ച ചിലർക്കെങ്കിലുമറിയാം. എല്ലാവരിൽ നിന്നും താൻ ഒറ്റപെട്ടു പോവുന്നു എന്നോ തന്നെയാരും പരിഗണിക്കുന്നില്ല എന്നോ ഉള്ള ചിന്ത പലരെയും മാനസികമായി തളർത്താറുണ്ട്. ദുർബലമായ മാനസിക നിലയുള്ളവരുടെ താളം തെറ്റിക്കാനും അത് ധാരാളം. അമേരിക്കയിൽ ഏതൊരു കൊച്ചുകുഞ്ഞിനും തോക്ക് കൈവശം വെക്കാം എന്നുള്ളത് കൊണ്ട് ഇങ്ങനെ മാനസിക നില തെറ്റിയവർ ഇടയ്ക്കിടയ്ക്ക് തോക്കെടുത്ത് ചന്നം പിന്നം വെടിവെച്ചു ഒരുപാട് പേരുടെ ജീവനെടുത്ത കഥ ഇടയ്ക്കിടെ അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ നമ്മൾ കേട്ടുകൊണ്ടിരിക്കുന്നതാണ്. പ്രശസ്ത സംവിധായകൻ മാർട്ടിൻ സ്‌കോഴ്‌സീസ് അതിന്റെയൊരു വകഭേദം നാല് പതിറ്റാണ്ടുമുമ്പേ പറഞ്ഞതാണ് "ടാക്സി ഡ്രൈവർ" എന്ന ക്ലാസ്സിക്‌ ചിത്രം.


റോബർട്ട്‌ ഡി നീറോയെ കേന്ദ്രകഥാപാത്രമാക്കി മാർട്ടിൻ സ്‌കോഴ്‌സീസ് സംവിധാനം നിർവഹിച്ച നിയോ നോയിർ സൈക്കോളജിക്കൽ ത്രില്ലർ ഹോളിവുഡ് സിനിമയാണ് ടാക്സി ഡ്രൈവർ. പോൾ സ്ക്രാഡറാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മൈക്കൽ ചാപ്മാൻ ഛായാഗ്രണവും ടോം റോൾഫ്, മെൽവിൻ ഷാപിറോ എന്നിവർ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ബെർണാഡ് ഹെർമനാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്.


✍sʏɴᴏᴘsɪs               

■ അമേരിക്കൻ നാവികസേനയിൽ നിന്നും വിരമിച്ച ഒരു സൈനികനായിരുന്നു ട്രാവിസ് ബിക്കിൾ. വിയറ്റ്‌നാമിൽ സൈനികസേവനം കഴിഞ്ഞു വിരമിച്ച അയാൾ ന്യൂയോർക്കിൽ ഏകാകിയായി ജീവിക്കുന്നു. തന്റെ ഉറക്കമില്ലാഴ്മ (ഇൻസോംന്യ) കാരണം അയാൾ ഒരു ടാക്സി കമ്പനിയിൽ ഡ്രൈവറായി രാത്രിയിൽ ജോലി ചെയ്യാൻ തുടങ്ങി. പകൽ അയാൾ തിയറ്ററുകളിലും മറ്റും ചെലവഴിച്ചു. ഏകാന്തത അയാളുടെ മനസ്സിനെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു. അതിനിടയ്ക്കാണ് ട്രാവിസ് സുന്ദരിയായ ബെറ്റ്സി എന്ന പെൺകുട്ടിയെ കണ്ടുമുട്ടുന്നത്. ആദ്യനോട്ടത്തിൽ തന്നെ അയാൾ ബെറ്റ്സിയിൽ അനുരാഗവിവശനായി. അമേരിക്കൻ പ്രസിഡണ്ടാവാൻ മത്സരരംഗത്തുള്ള സെനറ്റർ ചാൾസ് പാലന്റെയിന് വേണ്ടിയുള്ള ക്യാംപയിനിൽ വളണ്ടിയറായി ജോലി ചെയ്യുകയായിരുന്നു ബെറ്റ്സി. ബെറ്റ്സിയുടെ ഇഷ്ടം പിടിച്ചു പറ്റാൻ ട്രാവിസ്, പാലന്റെയിന് വേണ്ടിയുള്ള ക്യാംപയിനിൽ ബെറ്റ്സിയുടെ അസിസ്റ്റന്റ് ആവാം എന്ന് ബെറ്റ്സിയെ അറിയിക്കുന്നു. ബെറ്റ്സിയോട് പെട്ടെന്ന് അടുക്കുന്ന ട്രാവിസ് അവളെ ഒരു സിനിമയ്ക്ക് ക്ഷണിക്കുന്നു. പക്ഷേ, ട്രാവിസ് തന്നെയൊരു അശ്ലീല സിനിമയ്ക്കാണ് കൊണ്ടുവന്നതെന്ന് മനസ്സിലാക്കുന്ന ബെറ്റ്സി ക്ഷുഭിതയായി മടങ്ങുന്നു. അങ്ങനെ ട്രാവിസ് വീണ്ടും ഏകാന്ത ജീവിതത്തിന്റെ വിരസതയിലേക്ക് വീഴുന്നു..


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ ട്രാവിസ് ബിക്കിൾ എന്ന ടാക്സി ഡ്രൈവറുടെ മനോനില വരച്ചു കാട്ടിയ ഉജ്ജ്വല പ്രകടനവുമായി റോബർട്ട്‌ ഡി നീറോ തിളങ്ങി. സിബിൽ ഷെഫേർഡ് (ബെറ്റ്സി), ജോഡി ഫോസ്റ്റർ (ഐറിസ് സ്റ്റീൻസ്മ), ഹാർവി കീറ്റൽ (സ്പോർട്സ് / മാത്യു), ആൽബർട്ട് ബ്രൂക്ക്സ് (ടോം), ലിയോണാർഡ് ഹാരിസ് (ചാൾസ് പാലെന്റയ്ൻ), പീറ്റർ ബോയിൽ (വിസാർഡ്), സ്റ്റീവൻ പ്രിൻസ് (ഈസി ആൻഡി), മുറെ മോസ്റ്റൻ (ടൈംസ് കീപ്പർ) തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.


📎 ʙᴀᴄᴋwᴀsʜ

■ മികച്ച ചിത്രം, മികച്ച നടൻ (റോബർട്ട്‌ ഡി നീറോ), മികച്ച സഹനടി (ജോഡി ഫോസ്റ്റർ), മികച്ച പശ്ചാത്തല സംഗീതം (ബെർണാഡ് ഹെർമൻ) എന്നീ വിഭാഗങ്ങളിലായി നാല് ഓസ്കാർ നോമിനേഷനുകൾ കരസ്ഥമാക്കിയിരുന്നു ടാക്സി ഡ്രൈവർ. പക്ഷേ, ഒന്ന് പോലും പുരസ്കാരമായി പരിണമിച്ചില്ല. കെയ്ൻസ് ഫിലിം ഫെസ്റ്റിവലിൽ പാം ഡി ഓർ പുരസ്കാരം സ്വന്തമാക്കിയിരുന്നു. U.S.ലൈബ്രറി ഓഫ് കോൺഗ്രസ്സ്, നാഷണൽ ഫിലിം രെജിസ്ട്രിയിലേക്കും തെരഞ്ഞെടുത്തിരുന്നു. റോബർട്ട്‌ ഡി നീറോയും മാർട്ടിൻ സ്‌കോഴ്‌സീസും ടാക്സി ഡ്രൈവർക്കൊരു രണ്ടാം ഭാഗം ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതികപരമായ പല കാരണങ്ങളാൽ ചിത്രം സംഭവിച്ചില്ല. ചിത്രത്തിലെ പ്രശസ്തമായ "You Talkin' to Me?" എന്ന മോണോലോഗ് ടൈറ്റിലാക്കി 1987ൽ ജിം യങ്സിനെ നായകനാക്കി ചാൾസ് വിങ്ക്ലർ ഒരു സിനിമ സംവിധാനം ചെയ്തിരുന്നു.


8.3/10 · IMDb
98% · Rotten Tomatoes

                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Bad Genius

Bad Genius » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ കോപ്പിയടി ഒരു കലയാണ്. ഒരു ക്ലാസ്സ്‌ ടെസ്റ്റിനെങ്കിലും കോപ്പിയടി പരീക്ഷിച്ചു നോക്കാത്തവർ ആരെങ്കിലുമുണ്ടോ. ടെക്‌നോളജി ഇത്രയ്ക്കും വികസിച്ച ഈ കാലത്ത് വിദ്യാർത്ഥികൾ കോപ്പിയടിയിലും വൻ പുരോഗതിയാണ് കൈവരിച്ചത്. 😜 ബ്ലൂടൂത്ത് ഹെഡ്സെറ്റ്, ഗൂഗിൾ ഗ്ലാസ്സ്, etc.. അങ്ങനെ കോപ്പിയടിക്കാനായി (അതിന് മാത്രമല്ല ഇജ്ജാതി സാധനങ്ങൾ ട്ടാ) പല തരം ഹൈടെക് ഡിവൈസുകൾ അവതരിച്ചു. കോപ്പിയടി തടയാനായി പരീക്ഷാർത്ഥികളുടെ അടിവസ്ത്രം വരെ ഊരിച്ച കഥകൾ ഈ കേരളക്കരയിൽ തന്നെ വിവാദമായതാണ്. മധ്യപ്രദേശിലും ബീഹാറിലും സ്വന്തം മക്കളെ കോപ്പിയടിക്കാൻ സഹായിക്കാൻ പരസ്യമായി രംഗത്തിറങ്ങിയ രക്ഷിതാക്കൾ ലോകത്തിന് മുൻപിൽ ഇന്ത്യയെ തന്നെ നാണംകെടുത്തിയതാണ്. ഐപിഎസ് ഉദ്യോഗസ്ഥന്മാർ വരെ ശാസ്ത്രീയമായി എങ്ങനെ കോപ്പിയടിക്കാം എന്ന് കാണിച്ചു കൊണ്ട് ലോകത്തിന് മുൻപിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തി 😂 പക്ഷേ, ഇതിനെയൊക്കെ വിമർശിക്കുന്ന നമുക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്ന് ഒരിക്കലെങ്കിലും സ്വന്തം നെഞ്ചിൽ കൈവെച്ചു കൊണ്ട് നമ്മളോട് തന്നെ ഒന്ന് ചോദിച്ചു നോക്കിയിട്ടുണ്ടോ. കോപ്പിയടി പ്രമേയമാക്കിയുള്ള മനോഹരമായ തായ് ത്രില്ലർ സിനിമയാണ് ബാഡ് ജീനി...

The Body

The Body » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ സിനിമ തുടങ്ങുമ്പോൾ ഇതൊരു ഹൊറർ സിനിമയാണെന്ന് തോന്നും. കഥയിലേക്ക് കടക്കുമ്പഴോ; ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ആണെന്ന് വിചാരിക്കും. ക്ലൈമാക്സിനോടടുക്കുമ്പോൾ ഇതൊരു സൈക്കോളജിക്കൽ ത്രില്ലറാണെന്നായിരിക്കും അനുമാനം. പക്ഷേ, യഥാർത്ഥത്തിൽ ഈ സിനിമ അതൊന്നുമല്ല. ഒരു ഹൊറർ സിനിമയായി വന്ന് ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായി പുരോഗമിക്കുന്ന ഈ സിനിമ അവസാനം നിങ്ങളെ വിസ്മയിപ്പിക്കുമെന്ന് തീർച്ച. ■ ഒറിയോൾ പൗലോ സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ സ്പാനിഷ് ക്രൈം ഇൻവെസ്റ്റിഗേറ്റീവ് മിസ്റ്ററി ത്രില്ലർ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ഒറിയോൾ പൗലോയും ലാറ സെന്റിമും ചേർന്നാണ്. ഓസ്കാർ ഫൗറ ഛായാഗ്രഹണവും ജൊവാൻ മാനേൽ വിലാസെക എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സെർജിയോ മൗറിയാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ ഒരു മോർച്ചറി കാവൽക്കാരന്റെ വാഹനാപകത്തിന് പിന്നിലെ ദുരൂഹതകൾ അഴിക്കാനാണ് മുതിർന്ന പോലീസ് അന്വേഷണോദ്യോഗസ്ഥൻ ജെയ്മി പെന എത്തുന്നത്. ഭയാനകമായതെന്തോ കണ്ട് പേടിച്ച് ഓടി വരുന്നതിനിടയിലാണ് വാഹനാപകടം സംഭവിച്ചതെന്ന ...

Muhammad: The Messenger Of God

Muhammad: The Messenger Of God » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ആരും കൈവെക്കാൻ ഭയപ്പെടുന്ന ഒരു പ്രമേയത്തിൽ ധൈര്യസമേതം കൈവെച്ചിരിക്കുകയാണ് മാജിദ് മജീദി. ഇസ്‌ലാമിന്റെ അവസാന പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ചരിത്രം. വികലമായി ചിത്രീകരിക്കുമ്പോൾ എതിർപ്പുകളുണ്ടാവുന്നത് സ്വാഭാവികം. പക്ഷേ ശക്തമായ മുൻധാരണ കാരണം ഉണ്ടാകുന്ന എതിർപ്പുകളാണ് പലപ്പോഴും പലരെയും ഭയപ്പെടുത്തുന്നത്. സിനിമ എന്ന മാധ്യമം തന്നെ തെറ്റാണെന്ന ധാരണയാവാം ഒരു കാരണം. നബിയുടെ ജനനത്തിന് മുൻപും ബാല്യകാലവും വളരെ മനോഹരമായി വരച്ചുവെച്ചിട്ടുണ്ട് മാജിദ് മജീദി, നബിയുടെ തിരുസ്വരൂപം വ്യക്തമായി കാണിക്കാതെ തന്നെ. ■ മാജിദ് മജീദി സംവിധാനം നിർവഹിച്ച ഇസ്‌ലാമിക് എപിക് പേർഷ്യൻ ചിത്രമായ മുഹമ്മദ്‌: ദി മെസ്സഞ്ചർ ഓഫ് ഗോഡിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മാജിദ് മജീദി, ഹാമിദ് അംജദ്, കാംബുഴ പാർടോവി എന്നിവർ ചേർന്നാണ്. വിറ്റോറിയോ സ്‌റ്റൊരാരോ ഛായാഗ്രഹണവും റോബർട്ടോ പെർപിഗ്നാനി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഭാരതീയരുടെ സ്വകാര്യ അഹങ്കാരമായ എ.ആർ. റഹ്‌മാനാണ്‌ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ മുഹമ്...