ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Taxi Driver


Taxi Driver » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ ഒറ്റപ്പെടലിന്റെ വേദന എത്രത്തോളമുണ്ടെന്ന് ആ അവസ്ഥ എപ്പോഴെങ്കിലും അഭിമുഖീകരിച്ച ചിലർക്കെങ്കിലുമറിയാം. എല്ലാവരിൽ നിന്നും താൻ ഒറ്റപെട്ടു പോവുന്നു എന്നോ തന്നെയാരും പരിഗണിക്കുന്നില്ല എന്നോ ഉള്ള ചിന്ത പലരെയും മാനസികമായി തളർത്താറുണ്ട്. ദുർബലമായ മാനസിക നിലയുള്ളവരുടെ താളം തെറ്റിക്കാനും അത് ധാരാളം. അമേരിക്കയിൽ ഏതൊരു കൊച്ചുകുഞ്ഞിനും തോക്ക് കൈവശം വെക്കാം എന്നുള്ളത് കൊണ്ട് ഇങ്ങനെ മാനസിക നില തെറ്റിയവർ ഇടയ്ക്കിടയ്ക്ക് തോക്കെടുത്ത് ചന്നം പിന്നം വെടിവെച്ചു ഒരുപാട് പേരുടെ ജീവനെടുത്ത കഥ ഇടയ്ക്കിടെ അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ നമ്മൾ കേട്ടുകൊണ്ടിരിക്കുന്നതാണ്. പ്രശസ്ത സംവിധായകൻ മാർട്ടിൻ സ്‌കോഴ്‌സീസ് അതിന്റെയൊരു വകഭേദം നാല് പതിറ്റാണ്ടുമുമ്പേ പറഞ്ഞതാണ് "ടാക്സി ഡ്രൈവർ" എന്ന ക്ലാസ്സിക്‌ ചിത്രം.


റോബർട്ട്‌ ഡി നീറോയെ കേന്ദ്രകഥാപാത്രമാക്കി മാർട്ടിൻ സ്‌കോഴ്‌സീസ് സംവിധാനം നിർവഹിച്ച നിയോ നോയിർ സൈക്കോളജിക്കൽ ത്രില്ലർ ഹോളിവുഡ് സിനിമയാണ് ടാക്സി ഡ്രൈവർ. പോൾ സ്ക്രാഡറാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മൈക്കൽ ചാപ്മാൻ ഛായാഗ്രണവും ടോം റോൾഫ്, മെൽവിൻ ഷാപിറോ എന്നിവർ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ബെർണാഡ് ഹെർമനാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്.


✍sʏɴᴏᴘsɪs               

■ അമേരിക്കൻ നാവികസേനയിൽ നിന്നും വിരമിച്ച ഒരു സൈനികനായിരുന്നു ട്രാവിസ് ബിക്കിൾ. വിയറ്റ്‌നാമിൽ സൈനികസേവനം കഴിഞ്ഞു വിരമിച്ച അയാൾ ന്യൂയോർക്കിൽ ഏകാകിയായി ജീവിക്കുന്നു. തന്റെ ഉറക്കമില്ലാഴ്മ (ഇൻസോംന്യ) കാരണം അയാൾ ഒരു ടാക്സി കമ്പനിയിൽ ഡ്രൈവറായി രാത്രിയിൽ ജോലി ചെയ്യാൻ തുടങ്ങി. പകൽ അയാൾ തിയറ്ററുകളിലും മറ്റും ചെലവഴിച്ചു. ഏകാന്തത അയാളുടെ മനസ്സിനെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു. അതിനിടയ്ക്കാണ് ട്രാവിസ് സുന്ദരിയായ ബെറ്റ്സി എന്ന പെൺകുട്ടിയെ കണ്ടുമുട്ടുന്നത്. ആദ്യനോട്ടത്തിൽ തന്നെ അയാൾ ബെറ്റ്സിയിൽ അനുരാഗവിവശനായി. അമേരിക്കൻ പ്രസിഡണ്ടാവാൻ മത്സരരംഗത്തുള്ള സെനറ്റർ ചാൾസ് പാലന്റെയിന് വേണ്ടിയുള്ള ക്യാംപയിനിൽ വളണ്ടിയറായി ജോലി ചെയ്യുകയായിരുന്നു ബെറ്റ്സി. ബെറ്റ്സിയുടെ ഇഷ്ടം പിടിച്ചു പറ്റാൻ ട്രാവിസ്, പാലന്റെയിന് വേണ്ടിയുള്ള ക്യാംപയിനിൽ ബെറ്റ്സിയുടെ അസിസ്റ്റന്റ് ആവാം എന്ന് ബെറ്റ്സിയെ അറിയിക്കുന്നു. ബെറ്റ്സിയോട് പെട്ടെന്ന് അടുക്കുന്ന ട്രാവിസ് അവളെ ഒരു സിനിമയ്ക്ക് ക്ഷണിക്കുന്നു. പക്ഷേ, ട്രാവിസ് തന്നെയൊരു അശ്ലീല സിനിമയ്ക്കാണ് കൊണ്ടുവന്നതെന്ന് മനസ്സിലാക്കുന്ന ബെറ്റ്സി ക്ഷുഭിതയായി മടങ്ങുന്നു. അങ്ങനെ ട്രാവിസ് വീണ്ടും ഏകാന്ത ജീവിതത്തിന്റെ വിരസതയിലേക്ക് വീഴുന്നു..


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ ട്രാവിസ് ബിക്കിൾ എന്ന ടാക്സി ഡ്രൈവറുടെ മനോനില വരച്ചു കാട്ടിയ ഉജ്ജ്വല പ്രകടനവുമായി റോബർട്ട്‌ ഡി നീറോ തിളങ്ങി. സിബിൽ ഷെഫേർഡ് (ബെറ്റ്സി), ജോഡി ഫോസ്റ്റർ (ഐറിസ് സ്റ്റീൻസ്മ), ഹാർവി കീറ്റൽ (സ്പോർട്സ് / മാത്യു), ആൽബർട്ട് ബ്രൂക്ക്സ് (ടോം), ലിയോണാർഡ് ഹാരിസ് (ചാൾസ് പാലെന്റയ്ൻ), പീറ്റർ ബോയിൽ (വിസാർഡ്), സ്റ്റീവൻ പ്രിൻസ് (ഈസി ആൻഡി), മുറെ മോസ്റ്റൻ (ടൈംസ് കീപ്പർ) തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.


📎 ʙᴀᴄᴋwᴀsʜ

■ മികച്ച ചിത്രം, മികച്ച നടൻ (റോബർട്ട്‌ ഡി നീറോ), മികച്ച സഹനടി (ജോഡി ഫോസ്റ്റർ), മികച്ച പശ്ചാത്തല സംഗീതം (ബെർണാഡ് ഹെർമൻ) എന്നീ വിഭാഗങ്ങളിലായി നാല് ഓസ്കാർ നോമിനേഷനുകൾ കരസ്ഥമാക്കിയിരുന്നു ടാക്സി ഡ്രൈവർ. പക്ഷേ, ഒന്ന് പോലും പുരസ്കാരമായി പരിണമിച്ചില്ല. കെയ്ൻസ് ഫിലിം ഫെസ്റ്റിവലിൽ പാം ഡി ഓർ പുരസ്കാരം സ്വന്തമാക്കിയിരുന്നു. U.S.ലൈബ്രറി ഓഫ് കോൺഗ്രസ്സ്, നാഷണൽ ഫിലിം രെജിസ്ട്രിയിലേക്കും തെരഞ്ഞെടുത്തിരുന്നു. റോബർട്ട്‌ ഡി നീറോയും മാർട്ടിൻ സ്‌കോഴ്‌സീസും ടാക്സി ഡ്രൈവർക്കൊരു രണ്ടാം ഭാഗം ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതികപരമായ പല കാരണങ്ങളാൽ ചിത്രം സംഭവിച്ചില്ല. ചിത്രത്തിലെ പ്രശസ്തമായ "You Talkin' to Me?" എന്ന മോണോലോഗ് ടൈറ്റിലാക്കി 1987ൽ ജിം യങ്സിനെ നായകനാക്കി ചാൾസ് വിങ്ക്ലർ ഒരു സിനിമ സംവിധാനം ചെയ്തിരുന്നു.


8.3/10 · IMDb
98% · Rotten Tomatoes

                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

Naduvula Konjam Pakkatha Kaanom

Naduvula Konjam Pakkatha Kaanom » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത കോമഡി എന്റർടൈനർ തമിഴ് ചിത്രമാണ് നടുവുള കൊഞ്ചം പാക്കാത കാണോം. സംവിധായകനായുള്ള ബാലാജിയുടെ അരങ്ങേറ്റ ചിത്രമായ ഇതിന്റെ തിരക്കഥ രചിച്ചിട്ടുള്ളതും അദ്ദേഹം തന്നെയാണ്. തന്റെ അടുത്ത സുഹൃത്ത് പ്രേംകുമാറിന്റെയും തന്റെയും മറ്റു രണ്ടുസുഹൃത്തുക്കളുടെയും അനുഭവകഥ തന്നെയാണ് ബാലാജി ഫ്രെയിമിലാക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ പ്രേംകുമാർ എന്ന യുവാവ് താൻ ഒരു വർഷമായി പ്രണയിച്ചു കൊണ്ടിരിക്കുന്ന തന്റെ പ്രണയിനി ധനലക്ഷ്മിയുമായുള്ള വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും  പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജോലിയിലേയും വിവാഹത്തിന്റെയും സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി കുറച്ചു നേരം ക്രിക്കറ്റ് കളിക്കാം എന്ന് തീരുമാനിക്കുന്നു. വിവാഹത്തിന്റെ രണ്ടു ദിവസം മുൻപ് നടക്കുന്ന ഈ കളി ആവേശകരമായി മുന്നേറുന്നതിനിടയിൽ ഒരു ക്യാച്ച് ചെയ്യുന്നതിന് ശ്രമിക്കുന്ന പ്രേംകുമാർ തലയടിച്ച് നിലത്ത് വീഴുന്നു. അതോടുകൂടി പ്രേംകുമാർ ഒരു വർഷം ത...

Perfume: The Story Of A Murderer

Perfume: The Story Of A Murderer » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ബെൻ വിഷോവിനെ കേന്ദ്രകഥാപാത്രമാക്കി ടോം ടൈക്വർ സംവിധാനം നിർവ്വഹിച്ച സൈക്കോളജിക്കൽ ക്രൈം ത്രില്ലർ ഫാന്റസി ഹോളിവുഡ് ചിത്രമാണ് പെർഫ്യൂം: ദി സ്റ്റോറി ഓഫ് ഏ മർഡറർ. ജർമൻ നോവലിസ്റ്റ് പാട്രിക് സുസ്‌കിന്ദിന്റെ ഇതേപേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി ആൻഡ്രൂ ബിർക്കിൻ, ബേൺഡ് എയ്‌ശിങ്കർ, ടോം ടൈക്വർ എന്നിവരാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഫ്രാങ്ക് ഗ്രീബേ ഛായാഗ്രഹണവും അലക്സാണ്ടർ ബെർണർ എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. റെയ്നോൾഡ് ഹെയ്ൽ, ജോണി ക്ലൈമെക്, ടോം ടൈക്വർ എന്നിവർ ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. ✍sʏɴᴏᴘsɪs              ■ ജീൻ ബാപ്റ്റിസ്റ്റ് ഗ്രെനോവിൽ, അവൻ ജനിച്ചു വീണത് പാരീസിലെ ആ മീൻചന്തയിലെ മാലിന്യത്തിലേക്കാണ്. അവന്റെ അമ്മയുടെ അഞ്ചാമത്തെ കുട്ടി. ചോരപ്പൈതലിനെ കൊല്ലാനാണ് ആ സ്ത്രീ ശ്രമിച്ചത് എന്നാരോപിച്ച് അധികാരികൾ അവന്റെ അമ്മയെ തൂക്കിലേറ്റി. അങ്ങനെ ജനിച്ചപാടേ അവനൊരു അനാഥനായി. അനാഥാലയ നടത്തിപ്പുകാരി മാഡം ഗൈലാർഡ് ആ പിഞ്ചുകുഞ്ഞിനെ എടുത്തു വളർത്തി. നമുക്ക് അരോചകമായി തോന്നുന്ന സിനിമയിലെ രണ്ടുകാര്യങ്ങളാണ്, മാലിന...