ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Apocalypto


Apocalypto » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ മെൽഗിബ്‌സൺ, ആ പേര് മാത്രം മതി ഈ സിനിമയെ വിലയിരുത്താൻ. മെൽഗിബ്‌സൺ എന്ന നടനിലുപരി മെൽഗിബ്‌സൺ എന്ന സംവിധായകനെ ഇഷ്ടപ്പെടുന്നയാളാണ് ഞാൻ. മെൽഗിബ്‌സണിലെ നടനെ വിലകുറച്ചു കാണുകയല്ല ഞാൻ. 1976ൽ ദി സുള്ളിവൻസ് എന്ന ഓസ്‌ട്രേലിയൻ ടിവി സീരീസിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന മെൽഗിബ്‌സൺ പിന്നെ ഹോളിവുഡ് സിനിമാ ലോകത്തിൽ ഒരു സിംഹാസനം തന്നെ സ്വന്തമാക്കുകയായിരുന്നു. മാഡ്മാക്സ്, ലെതൽ വെപ്പൺ എന്നീ ഫിലിം സീരീസുകളിലൂടെ ആക്ഷൻ പരിവേഷം ലഭിച്ചു. ഗല്ലിപ്പൊല്ലി എന്ന യുദ്ധചിത്രത്തിലെ അഭിനയത്തിന് മെൽഗിബ്സണ് മികച്ച നടനുള്ള ഓസ്‌ട്രേലിയൻ ഫിലിം അക്കാദമി പുരസ്കാരം (AACTA) ലഭിച്ചു. താൻ തന്നെ സംവിധാനം ചെയ്ത ബ്രേവ്ഹേർട്ട് എന്ന സിനിമയിൽ സ്‌കോട്ടിഷ് ചരിത്രത്തിലെ ഹീറോയായ സർ വില്യം വാലസായി വിസ്മയപ്പെടുത്തി. മെൽഗിബ്‌സൺ എപ്പോഴൊക്കെ സംവിധായകന്റെ കുപ്പായമണിഞ്ഞിട്ടുണ്ടോ, അപ്പോഴൊക്കെ പിറന്നിട്ടുള്ളത് ലോക ക്ലാസ്സിക്കുകളാണ്. ബ്രേവ്ഹേർട്ട്, ദി പാഷൻ ഓഫ് ദി ക്രൈസ്റ്റ്, ഹാക്ക്സോറിഡ്ജ് തുടങ്ങിയവ ചില ഉദാഹരണങ്ങൾ മാത്രം. മായൻ സംസ്കാരം എത്ര മനോഹരമായിട്ടാണ് മെൽഗിബ്‌സൺ ഇവിടെ വരച്ചുകാട്ടിയിരിക്കുന്നത്. സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷ പോലും മായനാണ്.


■ ഫർഹാദ് സാഫിന്യയും മെൽഗിബ്‌സണും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഡീം സെംലർ ഛായാഗ്രഹണവും ജോൺ റൈറ്റ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. ജെയിംസ് ഹോർണറാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്.


✍sʏɴᴏᴘsɪs               

■ മായൻ സംസ്കാരത്തിന്റെ അന്ത്യകാലഘട്ടമാണ് കഥാ പശ്ചാത്തലം. മെസോമേരിക്കൻ മഴക്കാടുകളിൽ ജീവിക്കുന്ന ഗോത്രവർഗ്ഗത്തിൽ നിന്നുമാണ് കഥയുടെ ആരംഭം. ഗോത്രത്തലവനായ ഫ്ലിന്റ് സ്കൈയും മകൻ ജഗ്വാർ പോവും കൂട്ടാളികളും അവരുടെ പതിവ് വേട്ടയ്ക്കിടയിൽ പലായനം ചെയ്തുകൊണ്ടിരിക്കുന്ന കുറച്ച് അഭയാർത്ഥികളെ കാണാനിടയാകുന്നു. അവരുടെ ഗ്രാമം മറ്റൊരു കൂട്ടം കാട്ടാളന്മാർ ആക്രമിച്ചു, യുദ്ധമുഖത്തുനിന്നു രക്ഷപ്പെട്ടു വന്നവരാണവർ, അവർക്കാവശ്യമുള്ളത് പുതിയൊരു തുടക്കമാണ്. ഫ്ലിന്റ് സ്‌കൈയുടെ ഗോത്രത്തിന്റെ അധീനമേഖലയിലൂടെ കടന്നുപോകാൻ അവർക്ക് സമ്മതം ചോദിക്കണമായിരുന്നു. സമ്മതം മൂളിയ ഫ്ലിന്റ് സ്കൈയും ജഗ്വാർ പോവും അവരുടെ മുഖത്ത് കണ്ടത് ഭയാനകമായ ഭീതിയായിരുന്നു. ഒരു ഘട്ടത്തിലും ഭീതി എന്ന രോഗത്തിന് കീഴ്‌പ്പെടരുതെന്നു ഫ്ലിന്റ് സ്‌കൈ തന്റെ മകൻ ജഗ്വാർ പോവിനെ ഉപദേശിക്കുന്നു. പക്ഷേ, അടുത്ത പ്രഭാതം അവർ ഉണർന്നത് സീറോ വോൾഫ് എന്ന കാട്ടാളൻ നയിക്കുന്ന സംഘത്തിന്റെ ആക്രമണത്തിലൂടെയാണ്. ഗോത്രത്തലവൻ ഫ്ലിന്റ് സ്കൈയെ അടക്കം അവർ കൊന്നു. മറ്റുള്ളവരെ അവർ തടവിലാക്കി, സ്ത്രീകളെയടക്കം. ജഗ്വാർ പോ, തന്റെ ഏഴുവയസ്സുള്ള മകനെയും പൂർണ്ണഗർഭിണിയായ ഭാര്യയേയും രക്ഷിക്കാനായി ഒരു കിണറിലൊളിപ്പിച്ചു. പക്ഷേ, ജഗ്വാർ പോവും കാട്ടാളരുടെ കൈയിലകപ്പെടുന്നതോടെ ആ അമ്മയും കുഞ്ഞും നിസ്സഹായതയുടെ പടുകുഴിയിൽ എന്നപോലെയാകുന്നു. അവരുടെ അതിജീവനത്തിന്റെ കഥ അവിടെ തുടങ്ങുകയാണ്, ഒപ്പം ജഗ്വാർ പോവിന്റെയും..


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ റൂഡി യങ്ബ്ലഡാണ് ജഗ്വാർ പോവിന്റെ വേഷത്തിൽ തകർത്തഭിനയിച്ചിരിക്കുന്നത്. ജഗ്വാർ പോവിന്റെ ഭാര്യ സെവൻ ആയി ഡാലിയ ഹെർണാണ്ടസും മനോഹരമായ അഭിനയമാണ് കാഴ്ച്ചവെച്ചത്. ഇറ്റാണ്ടേഹു ഗുട്ടിറെസ് (ഭാര്യ), ജോനാഥൻ ബ്രൂവർ (ബ്ലന്റഡ്), മെയ്‌റ സെർബുലോ (യങ് വുമൺ), മോറിസ് ബേർഡിയെല്ലോഹെഡ് (ഫ്ലിന്റ് സ്കൈ), കാർലോസ് എമിലിയോ ബയസ് (റ്റർട്ടിൽസ് റൺ), അമിക്കാർ റാമിറസ് (കർൾ നോസ്), ഇസ്രയേൽ കോംട്രേറാസ് (സ്‌മോക്ക് ഫ്രോഗ്), ഇസ്രയേൽ റയോസ് (കൊക്കോ ലീഫ്), മരിയ ഇസബെൽ ഡയസ് (അമ്മായിയമ്മ), ലാസ്വ ലാരിയോസ് (സ്കൈ ഫ്ലവർ), റൗൾ ട്രുജില്ലോ (സീറോ വോൾഫ്), ജറാർഡോ റ്ററസിനെ (മിഡിൽ ഐ), റോഡോൾഫോ പലാസിയോസ്‌ (സ്നേക്ക് ഇൻക്), ഏരിയൽ ഗൾവാൻ (ഹാങ്ങിങ് മോസ്), ഫെർണാണ്ടോ ഹെർണാണ്ടസ് (ഹൈ പ്രീസ്റ്റ്), റഫായേൽ വേലെസ് (മായൻ രാജാവ്), ഡയാന ബോട്ടല്ലോ (മായൻ രാജ്ഞി) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ..


📎 ʙᴀᴄᴋwᴀsʜ

■ മികച്ച മേക്കപ്പ് (ആൽഡോ സിഗ്‌നോറെറ്റി, വിറ്റോറിയോ സൊഡാനോ), മികച്ച ശബ്ദമിശ്രണം (കെവിൻ ഓ'കോണെൽ, ഗ്രെഗ് P.റസ്സൽ, ഫെർണാണ്ടോ കമാറ), മികച്ച ശബ്ദസങ്കലനം (സീൻ മക്കോർമാക്, കാമി അസ്ഗർ) എന്നീ വിഭാഗങ്ങളിലായി മൂന്ന് ഓസ്കാർ നാമനിർദേശങ്ങൾ ലഭിച്ചിരുന്നു. വേൾഡ് ട്രേഡ് സെന്റർ എന്ന ഹോളിവുഡ് ചിത്രത്തിലെ പ്രധാന വേഷം ഉപേക്ഷിച്ചിട്ടാണ് മെൽഗിബ്‌സൺ അപോക്കലിപ്റ്റോ സംവിധാനം ചെയ്യാനൊരുങ്ങിയത്. പ്രശസ്‌ത സിനിമാനിരൂപകനായ സ്റ്റീവൻ സ്‌നൈഡർ "മരിക്കുന്നതിന് തീർച്ചയായും കണ്ടിരിക്കേണ്ട 1001 സിനിമകളിൽ ഒന്ന്" ആയി അപോക്കലിപ്റ്റോയെ തെരഞ്ഞെടുത്തിരുന്നു..


7.8/10 . IMDb
65% . Rotten Tomatoes



                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Naduvula Konjam Pakkatha Kaanom

Naduvula Konjam Pakkatha Kaanom » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത കോമഡി എന്റർടൈനർ തമിഴ് ചിത്രമാണ് നടുവുള കൊഞ്ചം പാക്കാത കാണോം. സംവിധായകനായുള്ള ബാലാജിയുടെ അരങ്ങേറ്റ ചിത്രമായ ഇതിന്റെ തിരക്കഥ രചിച്ചിട്ടുള്ളതും അദ്ദേഹം തന്നെയാണ്. തന്റെ അടുത്ത സുഹൃത്ത് പ്രേംകുമാറിന്റെയും തന്റെയും മറ്റു രണ്ടുസുഹൃത്തുക്കളുടെയും അനുഭവകഥ തന്നെയാണ് ബാലാജി ഫ്രെയിമിലാക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ പ്രേംകുമാർ എന്ന യുവാവ് താൻ ഒരു വർഷമായി പ്രണയിച്ചു കൊണ്ടിരിക്കുന്ന തന്റെ പ്രണയിനി ധനലക്ഷ്മിയുമായുള്ള വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും  പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജോലിയിലേയും വിവാഹത്തിന്റെയും സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി കുറച്ചു നേരം ക്രിക്കറ്റ് കളിക്കാം എന്ന് തീരുമാനിക്കുന്നു. വിവാഹത്തിന്റെ രണ്ടു ദിവസം മുൻപ് നടക്കുന്ന ഈ കളി ആവേശകരമായി മുന്നേറുന്നതിനിടയിൽ ഒരു ക്യാച്ച് ചെയ്യുന്നതിന് ശ്രമിക്കുന്ന പ്രേംകുമാർ തലയടിച്ച് നിലത്ത് വീഴുന്നു. അതോടുകൂടി പ്രേംകുമാർ ഒരു വർഷം ത...

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

And The Oscar To Joaquin Phoenix

പ്രിയപ്പെട്ട വാക്കിൻ ഫീനിക്സ്.. നീയൊരു നിധി പോലെ കൈയ്യിലേന്തിയിരിക്കുന്ന സ്വർണ്ണ നിറത്തിലുള്ള ആ  ഓസ്‌ക്കാർ പ്രതിമ അർഹതയ്ക്കുള്ള അംഗീകാരം തന്നെയാണ്. ലിയനാർഡോ ഡി കാപ്രിയോയെപ്പോലെ ഒരുപാട് വട്ടം നിന്റെ കൈയെത്തുന്ന അകലത്തിലുണ്ടായിട്ടും എത്തിപ്പിടിക്കാൻ കഴിയാതെ നിരാശയോടെ വിതുമ്പിക്കരഞ്ഞു തിരിച്ചു നടക്കേണ്ടി വന്ന നിന്റെ ദൗർഭാഗ്യത്തെയോർത്ത് ലോകസിനിമാസ്വാദകർ ശരിക്കും സങ്കടപ്പെട്ടിട്ടുണ്ട്. ഇത് നാലാം തവണയാണ് "And The Oscar Goes To Joaquin Phoenix" എന്ന് കേൾക്കാൻ നീ കാതോർത്തിരുന്നത് എന്ന് ഞങ്ങൾക്കറിയാം. കഴിഞ്ഞ മൂന്ന് തവണയും ഇപ്പോഴത്തേതിനേക്കാൾ മികച്ച പ്രകടനം നടത്തിയിട്ടും കൈവിട്ടു പോയ ഓസ്കാർ ഇന്നിപ്പോൾ നിന്റെ കൈകളിരിക്കുമ്പോൾ; ആ ഓസ്കാർ പ്രതിമ പോലും അഭിമാനം കൊള്ളുന്നുണ്ടാവണം. 2013ൽ ദി മാസ്റ്ററിൽ ഫ്രഡി ക്യുവൽ എന്ന കഥാപാത്രത്തെ  അത്യുജ്ജ്വലമാക്കിയതിന് മികച്ച നടനുള്ള ഓസ്കാർ തനിക്ക് തന്നെ എന്നുറപ്പിച്ചു കാതോർത്തിരുന്നപ്പോൾ And The Oscar Goes To Daniel Day-Lewis എന്ന് കേട്ട്  സങ്കടത്തോടെ കണ്ണുനിറച്ചതും ലോകസിനിമാപ്രേമികൾ ഇന്നുമോർക്കുന്നു. അതിന് മുൻപ് 2006ൽ Walk The Lineലെ ജോണി ക്യ...