ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Pa Paandi


Pa Paandi » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ കോളിവുഡിൽ മിനിമം ഗ്യാരണ്ടിയുള്ള ചുരുക്കം നടന്മാരിൽ ഒരാളാണ് ധനുഷ്. റൊമാൻസും സെന്റിമെൻസും മാസ്സും കോമെഡിയും ഒരുപോലെ വഴങ്ങുന്ന വിരലിലെണ്ണാവുന്ന തമിഴ് നടന്മാരിൽ ഒരാൾ. ഒരു നടനിലുപരി ഒരു മികച്ച സംവിധായകനാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് ധനുഷ് തന്റെ ആദ്യ സംവിധാന സംരംഭമായ "പ പാണ്ടി"യിലൂടെ. രാവുംപകലും സ്വന്തം മക്കൾക്ക്‌ വേണ്ടി ഓടിനടന്ന് സ്വന്തം സന്തോഷങ്ങളെ ത്യജിച്ചു മക്കൾക്ക്‌ വേണ്ടി മാത്രം ജീവിച്ച അച്ഛനമ്മമാരെ ഒരു പ്രായം കഴിഞ്ഞാൽ വല്ല വൃദ്ധസദനങ്ങളിലും കൊണ്ട് തള്ളുന്ന "മഹത്തായ" തലമുറയിൽ ജീവിക്കുന്നവരാണ് നമ്മൾ. മക്കളോടൊപ്പം ജീവിക്കാൻ ഭാഗ്യം ലഭിച്ച പല മാതാപിതാക്കളും പക്ഷേ, ചില നേരത്തെങ്കിലും മക്കളുടെ ആട്ടുംതുപ്പും സഹിക്കാൻ വിധിക്കപ്പെട്ടവരാണ്. "ഇന്ന് ഞാൻ.. നാളെ നീ" എന്ന മഹത്തായ വചനം പോലെ ഒരിക്കൽ ജരാനരകൾ നമ്മെയും ബാധിക്കും, നമ്മുടെ മക്കളും ഒരുപക്ഷേ നമ്മുടെ മാതാപിതാക്കളുടെ വിധി നമുക്കും വിധിക്കും എന്നൊരിക്കലെങ്കിലും ചിന്തിച്ചിരുന്നെങ്കിൽ ഒരുപക്ഷേ നമുക്ക് നമ്മുടെ മാതാപിതാക്കളോട് ഒരിക്കലും ബഹുമാനക്കുറവ് കാണിക്കാൻ കഴിയില്ലായിരുന്നു. കാരണം, നമ്മുടെ മക്കൾ കണ്ടുവളരുന്നത് നമ്മുടെ പെരുമാറ്റമാണ്, നമ്മുടെ ജീവിതമാണ്. അതെ, ഇതൊരു അച്ഛന്റെയും മകന്റെയും കഥയാണ്.. ഒപ്പം, ഉറവ വറ്റാത്ത സ്നേഹത്തിന്റെയും.. മഹത്തായ സന്ദേശവുമായി "പവർ പാണ്ടി" ഏതൊരു മകനെയും മകളെയും ഒരു ഞൊടി കുറ്റബോധത്തിന്റെ കണ്ണുനീർ പൊഴിപ്പിക്കും.


■ സുബ്രഹ്മണ്യം ശിവയ്ക്കൊപ്പം ധനുഷ് തന്നെയാണ് ഈ തമിഴ് സിനിമയ്ക്ക് തിരക്കഥ രചിച്ചിരിക്കുന്നത്. വേൽരാജ് ഛായാഗ്രഹണവും പ്രസന്ന GK എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സീൻ റോൾഡൻ സംഗീതമൊരുക്കിയിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് പലതിനും വരികൾ എഴുതിയതും ആലപിച്ചതും ധനുഷ് തന്നെയാണ്. അനന്തു, ശ്വേതാ മോഹൻ, സീൻ റോൾഡൻ, ആന്തണി ദാസൻ എന്നിവർ മറ്റു ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.


✍sʏɴᴏᴘsɪs               

■ തമിഴ് സിനിമാലോകത്തെ മികച്ചൊരു ഫൈറ്റ് മാസ്റ്ററായിരുന്ന പവർ പാണ്ടി എന്നറിയപ്പെടുന്ന പാണ്ട്യൻ തന്റെ മകൻ രാഘവനും കുടുംബത്തിനുമൊപ്പം വിശ്രമജീവിതം നയിക്കുന്നു. മകന്റെ, അച്ഛന്റെ മേലിലുള്ള അമിത ശ്രദ്ധ പലപ്പോഴും പാണ്ടിയെ അസ്വാതന്ത്ര്യത്തിന്റെ നാലുചുവരുകൾക്കുള്ളിൽ ഒതുക്കുന്നു. തന്റെ അലസമായ ജീവിതത്തിൽ നിന്നും അസ്വാതന്ത്ര്യത്തിൽ നിന്നും രക്ഷനേടാൻ പാണ്ടി; ജിം ട്രൈനെർ, സിനിമാ ജൂനിയർ ആർട്ടിസ്റ്റ് തുടങ്ങി പല ചെറിയ ജോലികളും ചെയ്യാൻ തുടങ്ങുന്നു. പക്ഷേ, അതൊക്കെ അവസാനം മകന് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. മകൻ തന്റെ അച്ഛനാകുന്ന നില വന്നപ്പോൾ ആ അച്ഛൻ ഒരു കടുത്ത തീരുമാനമെടുക്കുന്നു..


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ മുതിർന്ന നടൻ രാജകിരണാണ് പവർ പാണ്ടി എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പവർ പാണ്ടിയുടെ യൗവ്വനകാലം ധനുഷും അവതരിപ്പിച്ചിരിക്കുന്നു. പ്രസന്ന (രാഘവൻ), ഛായാസിംഗ് (പ്രേമ), രേവതി (പൂന്തെണ്ട്രൽ), മഡോണ സെബാസ്റ്റ്യൻ (പൂന്തെണ്ട്രൽ/യൗവനം), വിദ്യുലേഖ രാമൻ (പൂങ്കൊടി), റിൻസൺ സൈമൺ (വരുൺ), ആടുകളം നരേൻ (ചന്ദ്രശേഖർ), ദിന (മണി), ബേബി ചവി (സാക്ഷ), മാസ്റ്റർ രാഘവൻ (ധ്രുവ്) തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.


📎 ʙᴀᴄᴋwᴀsʜ

■ മികച്ച നടനും (രാജകിരൺ) നടിക്കുമുള്ള (രേവതി) ഫിലിം ഫെയർ പുരസ്‌കാരത്തിനുള്ള നോമിനേഷൻ നേടിയിരുന്നു പവർ പാണ്ടി. സാൻഡൽവുഡിലെ ഇതിഹാസ താരം അംബരീഷ്, സുഹാസിനി മണിരത്നം, സുദീപ്, ശ്രുതി ഹരിഹരൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഗുരുദത്ത ഗണിക "അംബി നിംഗ് വയസ്സായ്തോ" എന്ന പേരിൽ കന്നഡത്തിലേക്ക് റീമേക്ക് ചെയ്യുന്നുണ്ട്.


7.7/10 · IMDb


                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Naduvula Konjam Pakkatha Kaanom

Naduvula Konjam Pakkatha Kaanom » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത കോമഡി എന്റർടൈനർ തമിഴ് ചിത്രമാണ് നടുവുള കൊഞ്ചം പാക്കാത കാണോം. സംവിധായകനായുള്ള ബാലാജിയുടെ അരങ്ങേറ്റ ചിത്രമായ ഇതിന്റെ തിരക്കഥ രചിച്ചിട്ടുള്ളതും അദ്ദേഹം തന്നെയാണ്. തന്റെ അടുത്ത സുഹൃത്ത് പ്രേംകുമാറിന്റെയും തന്റെയും മറ്റു രണ്ടുസുഹൃത്തുക്കളുടെയും അനുഭവകഥ തന്നെയാണ് ബാലാജി ഫ്രെയിമിലാക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ പ്രേംകുമാർ എന്ന യുവാവ് താൻ ഒരു വർഷമായി പ്രണയിച്ചു കൊണ്ടിരിക്കുന്ന തന്റെ പ്രണയിനി ധനലക്ഷ്മിയുമായുള്ള വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും  പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജോലിയിലേയും വിവാഹത്തിന്റെയും സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി കുറച്ചു നേരം ക്രിക്കറ്റ് കളിക്കാം എന്ന് തീരുമാനിക്കുന്നു. വിവാഹത്തിന്റെ രണ്ടു ദിവസം മുൻപ് നടക്കുന്ന ഈ കളി ആവേശകരമായി മുന്നേറുന്നതിനിടയിൽ ഒരു ക്യാച്ച് ചെയ്യുന്നതിന് ശ്രമിക്കുന്ന പ്രേംകുമാർ തലയടിച്ച് നിലത്ത് വീഴുന്നു. അതോടുകൂടി പ്രേംകുമാർ ഒരു വർഷം ത...

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

And The Oscar To Joaquin Phoenix

പ്രിയപ്പെട്ട വാക്കിൻ ഫീനിക്സ്.. നീയൊരു നിധി പോലെ കൈയ്യിലേന്തിയിരിക്കുന്ന സ്വർണ്ണ നിറത്തിലുള്ള ആ  ഓസ്‌ക്കാർ പ്രതിമ അർഹതയ്ക്കുള്ള അംഗീകാരം തന്നെയാണ്. ലിയനാർഡോ ഡി കാപ്രിയോയെപ്പോലെ ഒരുപാട് വട്ടം നിന്റെ കൈയെത്തുന്ന അകലത്തിലുണ്ടായിട്ടും എത്തിപ്പിടിക്കാൻ കഴിയാതെ നിരാശയോടെ വിതുമ്പിക്കരഞ്ഞു തിരിച്ചു നടക്കേണ്ടി വന്ന നിന്റെ ദൗർഭാഗ്യത്തെയോർത്ത് ലോകസിനിമാസ്വാദകർ ശരിക്കും സങ്കടപ്പെട്ടിട്ടുണ്ട്. ഇത് നാലാം തവണയാണ് "And The Oscar Goes To Joaquin Phoenix" എന്ന് കേൾക്കാൻ നീ കാതോർത്തിരുന്നത് എന്ന് ഞങ്ങൾക്കറിയാം. കഴിഞ്ഞ മൂന്ന് തവണയും ഇപ്പോഴത്തേതിനേക്കാൾ മികച്ച പ്രകടനം നടത്തിയിട്ടും കൈവിട്ടു പോയ ഓസ്കാർ ഇന്നിപ്പോൾ നിന്റെ കൈകളിരിക്കുമ്പോൾ; ആ ഓസ്കാർ പ്രതിമ പോലും അഭിമാനം കൊള്ളുന്നുണ്ടാവണം. 2013ൽ ദി മാസ്റ്ററിൽ ഫ്രഡി ക്യുവൽ എന്ന കഥാപാത്രത്തെ  അത്യുജ്ജ്വലമാക്കിയതിന് മികച്ച നടനുള്ള ഓസ്കാർ തനിക്ക് തന്നെ എന്നുറപ്പിച്ചു കാതോർത്തിരുന്നപ്പോൾ And The Oscar Goes To Daniel Day-Lewis എന്ന് കേട്ട്  സങ്കടത്തോടെ കണ്ണുനിറച്ചതും ലോകസിനിമാപ്രേമികൾ ഇന്നുമോർക്കുന്നു. അതിന് മുൻപ് 2006ൽ Walk The Lineലെ ജോണി ക്യ...