ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Upgrade


Upgrade » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ കുരങ്ങിൽ നിന്നും പരിണമിച്ചുണ്ടായതാണ് മനുഷ്യവംശം എന്നാണ് ചാൾസ് ഡാർവിന്റെ പരിണാമസിദ്ധാന്തം പറയുന്നത്. സ്മാർട്ട്‌ ഫോണുകളിലും കമ്പ്യൂട്ടറുകളിലും പലതരം ആപ്പുകൾ (Applications) ഉപയോഗിക്കുന്നവരാണ് നമ്മൾ. അവയ്‌ക്കെല്ലാം നിശ്ചിതസമയങ്ങളിൽ പുതിയ അപ്ഗ്രേഡഡ്/അപ്ഡേറ്റഡ് വേർഷൻസ് വരാറുണ്ട്. മുൻപ് ഉപയോഗിച്ച വേർഷനെക്കാൾ സൗകര്യംകൂടുതലുള്ളതും മികച്ചതുമായിരിക്കും പുതിയ വേർഷൻസ്. ഇവിടെയൊരു അപ്ഗ്രേഡഡ് മനുഷ്യന്റെ കഥപറയുകയാണ്. "അയാളൊരു മനുഷ്യനല്ല, യന്ത്രമല്ല, അതുക്കും മേലെ.. "


■ ലൈഗ് വന്നെൽ തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച സയൻസ് ഫിക്ഷൻ മിസ്റ്ററി ആക്ഷൻ ത്രില്ലർ ഹോളിവുഡ് ചിത്രമാണ് അപ്ഗ്രേഡ്. സ്റ്റെഫാൻ ഡുസ്യോ ഛായാഗ്രഹണവും ആൻഡി കാന്നി എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. ജേഡ് പാമറാണ്‌ പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്.


✍sʏɴᴏᴘsɪs               

■ ടെക്‌നോളജി ഇന്നത്തേക്കാൾ പുരോഗതിപ്രാപിച്ച ഭാവികാലമാണ് കഥാപശ്ചാത്തലം. ഒരു കാർ മെക്കാനിക്കായിരുന്ന ഗ്രേയ്‌ ട്രെയ്‌സ്‌ താൻ റിപ്പയർ ചെയ്ത് നന്നാക്കിയൊരു കാർ അതിന്റെ ഉടമസ്ഥൻ, എറോൺ കീനിന് തിരിച്ചു കൊണ്ടു കൊടുക്കാനായി തന്റെ ഭാര്യ ആശയുടെ സഹായം തേടുന്നു. ആശ, കോബോൾട്ട് എന്ന ടെക്ക് ഇന്നൊവേറ്റീവ് കമ്പനിക്കുവേണ്ടിയും എറോൺ, കോബോൾട്ടിന്റെ ബദ്ധവൈരികളായ വെസെലിനു വേണ്ടിയുമാണ് ജോലി ചെയ്യുന്നത്. കാർ എറോണിനെ ഏൽപ്പിച്ചു ആശയുടെ Fully Automatic Driving കാറിൽ തിരിച്ചു വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഗ്രേയും ആശയും അപകടത്തിൽപ്പെടുന്നു. കാറപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഗ്രേയെയും ആശയേയും അപരിചിതരായ ഒരു സംഘം ആക്രമിക്കുന്നു. ആശ തൽസ്ഥലത്ത് കൊല്ലപ്പെടുന്നു, നട്ടെല്ലിന് വെടിയേറ്റ ഗ്രേ രക്ഷപ്പെടുന്നുവെങ്കിലും പിന്നീടുള്ള അയാളുടെ ജീവിതം വീൽചെയറിലേക്ക് തള്ളപ്പെടുന്നു. തന്റെ ഭാര്യയെ കൊന്നവരോടുള്ള ദേഷ്യവും പ്രതികാരവും മനസ്സിൽ തികട്ടിവരുമ്പോഴും പാരലൈസ്ഡ് ആയ തനിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ എന്ന അതിസമ്മർദ്ദത്തിൽ സ്വയം ജീവനെടുക്കാൻ വരെ ഗ്രേ, ശ്രമിക്കുമ്പോൾ ദൈവതുല്യനായി എറോൺ സഹായത്തിനെത്തുന്നു. ഗ്രേയുടെ നട്ടെല്ലിന് മുകളിൽ കഴുത്തിലായി STEM എന്ന ഇമ്പ്ലാന്റ് ഓപ്പറേറ്റ് ചെയ്ത് ഉറപ്പിക്കുന്നതോടെ ഗ്രേയ്ക്ക് നടക്കാനും മറ്റുമുള്ള ശേഷി തിരിച്ചു കിട്ടുന്നു. പക്ഷേ, ഗ്രേയുടെ ശരീരചലനങ്ങളെ നിയന്ത്രിക്കുന്നത് സ്‌റ്റെം ആയിരുന്നു എന്ന് മാത്രം. ആശയെ ആര് എന്തിന് വേണ്ടി കൊന്നു എന്ന ചോദ്യത്തിനുത്തരം നേടാൻ ഗ്രേ, സ്റ്റെമിന്റെ സഹായം തേടുന്നു..


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ ലോഗൻ മാർഷൽ ഗ്രീനാണ് ഗ്രേ ട്രെയ്‌സായി വേഷമിട്ടിരിക്കുന്നത്. എല്ലാം നഷ്ടപ്പെട്ട ഒരു നിസ്സഹായനായ മനുഷ്യനായും കംപ്യൂട്ടറിന്റെ നിയന്ത്രണത്തിൽ ചലിക്കുന്ന ശരീരമായും ലോഗൻ അസാമാന്യ പ്രകടനമാണ് കാഴ്ച്ച വെച്ചിരിക്കുന്നത്. മെലാനി വലെജോയാണ് ഗ്രേയുടെ ഭാര്യ, ആശ ട്രെയ്‌സായി അഭിനയിച്ചിരിക്കുന്നത്. ബെറ്റി ഗബ്രിയേൽ (ഡിറ്റക്റ്റീവ് കോർട്ടെക്‌സ്), ഹാരിസൺ ഗിൽബർട്സൺ (എറോൺ കീൻ), ബെനഡിക്ട് ഹർദീ (ഫിസ്ക് ബ്രാന്റ്നർ), ലിൻഡ ക്രോപ്പർ (പമേല ട്രെയ്‌സ്, ഗ്രേയുടെ അമ്മ), സൈമൺ മെയ്ഡൻ (സ്‌റ്റെം/ഡബ്ബിങ്), ക്രിസ്റ്റഫർ കിർബി (ടോലൻ), ക്ലെയ്ടൺ ജേക്കബ്സൺ (മാനി), സച്ചിൻ ജോബ് (ഡോ. ഭാട്ടിയ), മൈക്കൽ M.ഫോസ്റ്റർ (ജെഫ്രീസ്), റിച്ചാർഡ് കൗത്തോൺ (സെർക് ബ്രാന്റ്നെർ), കെയ് ബ്രാഡ്‌ലി (ജേമി) തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്..


📎 ʙᴀᴄᴋwᴀsʜ

■ പ്രാരംഭത്തിൽ "STEM" എന്നായിരുന്നു ഈ ചിത്രത്തിൻറെ പേര്. ടെക്‌നോളജിയേയും സോഷ്യൽ മീഡിയയും വെർച്വൽ റിയാലിറ്റിയും ഉൾപ്പെട്ട സാങ്കൽപ്പിക ലോകത്ത് ജീവിക്കുന്നവരെ ചന്നംപിന്നം ട്രോളിയിട്ടുണ്ട് അപ്‌ഗ്രേഡിൽ. ഉദാഹരണത്തിന് എറോണിന്റെ വീട്ടിൽ ഒരു കുഞ്ഞുറോബോട്ടിനെ കണ്ടപ്പോഴുള്ള ഗ്രേയുടെ കമന്റ് ഇതായിരുന്നു "Can it make babies and play football?" പിന്നീട് കമ്പ്യൂട്ടർ ഹാക്കറായ ജേമിയുമായുള്ള സീനിൽ VRൽ മുഴുകിയിരിക്കുന്ന ചിലരെ കാണുമ്പോൾ ഗ്രേ ചോദിക്കുന്നുണ്ട് “How long do they VR for?” അതിന് ജേമി കൊടുക്കുന്ന മറുപടി തന്നെ ചിന്താവഹമാണ് "Days..weeks.." Grey : "Do they sleep?" Jamie : Nope." Grey : "Why someone would choose to live in a fake world, I will never understand." Jamie : "The fake world is a lot
less painful than the real one.."

"TECHNOLOGY ISN'T ALWAYS NEEDED"


7.6/10 . IMDb
87% . Rotten Tomatoes



                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Naduvula Konjam Pakkatha Kaanom

Naduvula Konjam Pakkatha Kaanom » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത കോമഡി എന്റർടൈനർ തമിഴ് ചിത്രമാണ് നടുവുള കൊഞ്ചം പാക്കാത കാണോം. സംവിധായകനായുള്ള ബാലാജിയുടെ അരങ്ങേറ്റ ചിത്രമായ ഇതിന്റെ തിരക്കഥ രചിച്ചിട്ടുള്ളതും അദ്ദേഹം തന്നെയാണ്. തന്റെ അടുത്ത സുഹൃത്ത് പ്രേംകുമാറിന്റെയും തന്റെയും മറ്റു രണ്ടുസുഹൃത്തുക്കളുടെയും അനുഭവകഥ തന്നെയാണ് ബാലാജി ഫ്രെയിമിലാക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ പ്രേംകുമാർ എന്ന യുവാവ് താൻ ഒരു വർഷമായി പ്രണയിച്ചു കൊണ്ടിരിക്കുന്ന തന്റെ പ്രണയിനി ധനലക്ഷ്മിയുമായുള്ള വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും  പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജോലിയിലേയും വിവാഹത്തിന്റെയും സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി കുറച്ചു നേരം ക്രിക്കറ്റ് കളിക്കാം എന്ന് തീരുമാനിക്കുന്നു. വിവാഹത്തിന്റെ രണ്ടു ദിവസം മുൻപ് നടക്കുന്ന ഈ കളി ആവേശകരമായി മുന്നേറുന്നതിനിടയിൽ ഒരു ക്യാച്ച് ചെയ്യുന്നതിന് ശ്രമിക്കുന്ന പ്രേംകുമാർ തലയടിച്ച് നിലത്ത് വീഴുന്നു. അതോടുകൂടി പ്രേംകുമാർ ഒരു വർഷം ത...

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

And The Oscar To Joaquin Phoenix

പ്രിയപ്പെട്ട വാക്കിൻ ഫീനിക്സ്.. നീയൊരു നിധി പോലെ കൈയ്യിലേന്തിയിരിക്കുന്ന സ്വർണ്ണ നിറത്തിലുള്ള ആ  ഓസ്‌ക്കാർ പ്രതിമ അർഹതയ്ക്കുള്ള അംഗീകാരം തന്നെയാണ്. ലിയനാർഡോ ഡി കാപ്രിയോയെപ്പോലെ ഒരുപാട് വട്ടം നിന്റെ കൈയെത്തുന്ന അകലത്തിലുണ്ടായിട്ടും എത്തിപ്പിടിക്കാൻ കഴിയാതെ നിരാശയോടെ വിതുമ്പിക്കരഞ്ഞു തിരിച്ചു നടക്കേണ്ടി വന്ന നിന്റെ ദൗർഭാഗ്യത്തെയോർത്ത് ലോകസിനിമാസ്വാദകർ ശരിക്കും സങ്കടപ്പെട്ടിട്ടുണ്ട്. ഇത് നാലാം തവണയാണ് "And The Oscar Goes To Joaquin Phoenix" എന്ന് കേൾക്കാൻ നീ കാതോർത്തിരുന്നത് എന്ന് ഞങ്ങൾക്കറിയാം. കഴിഞ്ഞ മൂന്ന് തവണയും ഇപ്പോഴത്തേതിനേക്കാൾ മികച്ച പ്രകടനം നടത്തിയിട്ടും കൈവിട്ടു പോയ ഓസ്കാർ ഇന്നിപ്പോൾ നിന്റെ കൈകളിരിക്കുമ്പോൾ; ആ ഓസ്കാർ പ്രതിമ പോലും അഭിമാനം കൊള്ളുന്നുണ്ടാവണം. 2013ൽ ദി മാസ്റ്ററിൽ ഫ്രഡി ക്യുവൽ എന്ന കഥാപാത്രത്തെ  അത്യുജ്ജ്വലമാക്കിയതിന് മികച്ച നടനുള്ള ഓസ്കാർ തനിക്ക് തന്നെ എന്നുറപ്പിച്ചു കാതോർത്തിരുന്നപ്പോൾ And The Oscar Goes To Daniel Day-Lewis എന്ന് കേട്ട്  സങ്കടത്തോടെ കണ്ണുനിറച്ചതും ലോകസിനിമാപ്രേമികൾ ഇന്നുമോർക്കുന്നു. അതിന് മുൻപ് 2006ൽ Walk The Lineലെ ജോണി ക്യ...