ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Baran


Baran » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ ഒരിക്കലും മനസ്സമാധാനത്തോടെ ജീവിക്കാൻ വിധിക്കപ്പെടാത്ത ഒരു ജനതയാണ് അഫ്‌ഗാനികൾ. സാമ്രാജ്യങ്ങളുടെ ശവക്കല്ലറ എന്നറിയപ്പെട്ട അഫ്‌ഗാനായിരുന്നു സോവിയറ്റ് യൂണിയന്റെ വരെ പതനത്തിന് കാരണമായത്. 1979 മുതൽ 1989 വരെ ഏതാണ്ട് ഒരു ദശകത്തോളം നീണ്ടുനിന്ന അഫ്ഗാൻ - സോവിയറ്റ് യൂണിയൻ യുദ്ധം ഒരു ജനതയുടെ തന്നെ ജീവിതം ദുരിതപൂർണ്ണമാക്കി. ഒരുപാട് പേർക്ക് ജീവൻ തന്നെ നഷ്ടപ്പെട്ടപ്പോൾ ബാക്കിയുള്ളവർ അയൽ രാജ്യങ്ങളിലേക്ക് കുടിയേറി, അധികവും ഇറാനിലേക്കായിരുന്നു. സോവിയറ്റ് അഫ്ഗാൻ യുദ്ധത്തിന് ശേഷം അമേരിക്കയുടെ സഹായത്തോടെ ഉയർന്നുവന്ന വന്ന താലിബാനും ആ ജനതയ്ക്ക് മനസ്സമാധാനം കൊടുത്തില്ല. അവസാനം താലിബാന്റെ ജീവനെടുക്കാൻ അമേരിക്ക
ഇറങ്ങിത്തിരിച്ചപ്പോഴും നഷ്ടം ആ ജനതയ്ക്ക് മാത്രമായിരുന്നു. ഇറാനിലേക്ക് കുടിയേറിയ ഒരു അഫ്ഗാൻ അഭയാർത്ഥി കുടുംബത്തിലെ പെൺകുട്ടിയോട് പ്രണയത്തിലാകുന്ന ഒരു ഇറാനി കൗമാരക്കാരന്റെ കഥ പറയുന്നതാണ് ബറാൻ. ഫാമിലി ഡ്രാമകൾ മാത്രം സൃഷ്ടിക്കുന്ന മാജിദ് മജീദി എന്ന എന്റെ തെറ്റിദ്ധാരണയെ തിരുത്തിയെഴുതിയ പ്രണയകാവ്യം. പറയാതെ പോയ പ്രണയത്തെ മനുഷ്യർ ഓമനപ്പേരിട്ടു വിളിച്ചത് "പരിശുദ്ധ പ്രണയം" എന്നാണ്. അതല്ലേ കാവ്യനീതിയും..


■ മാജിദ് മജീദി തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച റൊമാന്റിക് ഡ്രാമാ പേർഷ്യൻ ചിത്രമാണ് ബറാൻ. മുഹമ്മദ്‌ ദാവൂദി ഛായാഗ്രഹണവും ഹസ്സൻ ഹസ്സൻഡൂസ്ത് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. അഹ്മദ് പേഷ്മാനാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്..


✍sʏɴᴏᴘsɪs               

■ മേമറെന്ന ബിൽഡിങ് കോൺട്രാക്റ്ററുടെ സഹായിയായി ജോലി ചെയ്യുന്ന പതിനേഴുകാരനായിരുന്നു ലത്തീഫ്. മേമറുടെ ബിൽഡിങ് സൈറ്റിലെ ജോലിക്കാർക്ക് ആവശ്യമുള്ള ഭക്ഷണവും സാധനങ്ങളും എത്തിച്ചുകൊടുക്കുക, അവർക്ക് ചായ കൊടുക്കുക ഇവയൊക്കെയായിരുന്നു അവന്റെ ജോലി. മേമറുടെ ജോലിക്കാരിൽ അധികവും അഫ്ഗാൻ അഭയാർത്ഥികളായിരുന്നു, അവർക്ക് കുറഞ്ഞ കൂലി കൊടുത്താൽ മതി എന്നത് തന്നെയായിരുന്നു കാരണം. ഒരു ദിവസം നജാദ് എന്നൊരു അഫ്ഗാൻ ജോലിക്കാരന് കെട്ടിടത്തിന് മുകളിൽ നിന്ന് താഴെ വീണ് സാരമായ പരിക്കേൽക്കുന്നു. കൗമാരക്കാരനായ ലത്തീഫിന് അതുപോലും തമാശയായിരുന്നു. കാല് തകർന്ന നജാദിനെ അവർക്ക് മടക്കിയയക്കേണ്ടി വരുന്നു. പക്ഷേ, പിറ്റേന്ന് നജാദിന്റെ സുഹൃത്തും മറ്റൊരു അഫ്‌ഗാനി ജോലിക്കാരനുമായിരുന്ന സുൽത്താൻ, നജാദിന്റെ മകൻ റഹ്മത്തിന് നജാദിന്റെ ജോലി കൊടുക്കണമെന്ന അപേക്ഷയുമായി മേമറിന്റെ അടുത്ത് ഒരു പതിനാലുകാരൻ കുട്ടിയുമായെത്തുന്നു. മേമർ നജാദിന്റെ ജോലി റഹ്മത്തിന് കൊടുക്കുന്നു. പക്ഷേ, മുതിർന്നവർ ചെയ്യുന്ന ജോലി ചെയ്യാനുള്ള ശേഷി റഹ്മത്തിനില്ല എന്ന് മനസ്സിലാക്കുന്ന മേമർ ലത്തീഫിന്റെ ജോലി അവനും ലത്തീഫിന് വലിയവരുടെ ജോലിയും മാറിനൽകുന്നു. ഇത് ലത്തീഫിനെ ദേഷ്യപ്പെടുത്തുന്നു, അവൻ റഹ്മത്തിനെ പല തരത്തിലും ഉപദ്രവിക്കാൻ തുടങ്ങുന്നു. എന്നാൽ ഒരു ദിവസം അപ്രതീക്ഷിതമായി റഹ്മത്ത് ഒരു പെൺകുട്ടിയാണെന്നു തിരിച്ചറിയുന്ന ലത്തീഫിന്റെ ദേഷ്യം പ്രണയത്തിന് വഴിമാറുന്നു. ബറാൻ എന്നായിരുന്നു അവളുടെ യഥാർത്ഥ പേര്..


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ ലത്തീഫായി വേഷമിട്ട ഹുസൈൻ അബെദേനിയുടേതും ബറാനായി അഭിനയിച്ച സഹ്‌റ ബഹ്‌റാമിയുടേതും മികച്ച പ്രകടനം തന്നെയായിരുന്നു. കോൺട്രാക്റ്റർ മേമറായി റേസാ നജിയും വേഷമിട്ടിരിക്കുന്നു. അബ്ബാസ് റഹീമി (സുൽത്താൻ), ഗുലാം അലി ബക്ഷി (നജാഫ്, ബറാന്റെ പിതാവ്), ജാഫർ തവക്കുലി (ഇൻസ്‌പെക്ടർ), പർവേസ് ലാറിജാനി (കടക്കാരൻ), പെയ്‌മാൻ ദറായൻ (ബിൽഡിങ് എഞ്ചിനീയർ), ക്രിസ്റ്റഫർ മാലികി (ഹസ്സൻ) തുടങ്ങിയവരാണ് മറ്റ്‌ അഭിനേതാക്കൾ..


📎 ʙᴀᴄᴋwᴀsʜ

■ പതിവുപോലെ ലോകത്തിന്റെ പല ഭാഗത്തുള്ള ഫിലിം ഫെസ്റ്റിവലുകളിൽ മികച്ച ചിത്രത്തിനും മികച്ച സംവിധായകനുമടക്കം പുരസ്കാരങ്ങൾ വാരിക്കൂട്ടി. മികച്ച വിദേശഭാഷാ സിനിമയ്ക്കുള്ള ഓസ്കാർ പുരസ്‌കാരത്തിന് ഇറാന്റെ ഔദ്യോഗിക എൻട്രിയായിരുന്നു. ഇതിലെ നായികാ കഥാപാത്രമായ ബറാന് ഒരു സംഭാഷണം പോലുമില്ലായിരുന്നു.



7.8/10 . IMDb
89% . Rotten Tomatoes




                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Naduvula Konjam Pakkatha Kaanom

Naduvula Konjam Pakkatha Kaanom » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത കോമഡി എന്റർടൈനർ തമിഴ് ചിത്രമാണ് നടുവുള കൊഞ്ചം പാക്കാത കാണോം. സംവിധായകനായുള്ള ബാലാജിയുടെ അരങ്ങേറ്റ ചിത്രമായ ഇതിന്റെ തിരക്കഥ രചിച്ചിട്ടുള്ളതും അദ്ദേഹം തന്നെയാണ്. തന്റെ അടുത്ത സുഹൃത്ത് പ്രേംകുമാറിന്റെയും തന്റെയും മറ്റു രണ്ടുസുഹൃത്തുക്കളുടെയും അനുഭവകഥ തന്നെയാണ് ബാലാജി ഫ്രെയിമിലാക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ പ്രേംകുമാർ എന്ന യുവാവ് താൻ ഒരു വർഷമായി പ്രണയിച്ചു കൊണ്ടിരിക്കുന്ന തന്റെ പ്രണയിനി ധനലക്ഷ്മിയുമായുള്ള വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും  പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജോലിയിലേയും വിവാഹത്തിന്റെയും സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി കുറച്ചു നേരം ക്രിക്കറ്റ് കളിക്കാം എന്ന് തീരുമാനിക്കുന്നു. വിവാഹത്തിന്റെ രണ്ടു ദിവസം മുൻപ് നടക്കുന്ന ഈ കളി ആവേശകരമായി മുന്നേറുന്നതിനിടയിൽ ഒരു ക്യാച്ച് ചെയ്യുന്നതിന് ശ്രമിക്കുന്ന പ്രേംകുമാർ തലയടിച്ച് നിലത്ത് വീഴുന്നു. അതോടുകൂടി പ്രേംകുമാർ ഒരു വർഷം ത...

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

And The Oscar To Joaquin Phoenix

പ്രിയപ്പെട്ട വാക്കിൻ ഫീനിക്സ്.. നീയൊരു നിധി പോലെ കൈയ്യിലേന്തിയിരിക്കുന്ന സ്വർണ്ണ നിറത്തിലുള്ള ആ  ഓസ്‌ക്കാർ പ്രതിമ അർഹതയ്ക്കുള്ള അംഗീകാരം തന്നെയാണ്. ലിയനാർഡോ ഡി കാപ്രിയോയെപ്പോലെ ഒരുപാട് വട്ടം നിന്റെ കൈയെത്തുന്ന അകലത്തിലുണ്ടായിട്ടും എത്തിപ്പിടിക്കാൻ കഴിയാതെ നിരാശയോടെ വിതുമ്പിക്കരഞ്ഞു തിരിച്ചു നടക്കേണ്ടി വന്ന നിന്റെ ദൗർഭാഗ്യത്തെയോർത്ത് ലോകസിനിമാസ്വാദകർ ശരിക്കും സങ്കടപ്പെട്ടിട്ടുണ്ട്. ഇത് നാലാം തവണയാണ് "And The Oscar Goes To Joaquin Phoenix" എന്ന് കേൾക്കാൻ നീ കാതോർത്തിരുന്നത് എന്ന് ഞങ്ങൾക്കറിയാം. കഴിഞ്ഞ മൂന്ന് തവണയും ഇപ്പോഴത്തേതിനേക്കാൾ മികച്ച പ്രകടനം നടത്തിയിട്ടും കൈവിട്ടു പോയ ഓസ്കാർ ഇന്നിപ്പോൾ നിന്റെ കൈകളിരിക്കുമ്പോൾ; ആ ഓസ്കാർ പ്രതിമ പോലും അഭിമാനം കൊള്ളുന്നുണ്ടാവണം. 2013ൽ ദി മാസ്റ്ററിൽ ഫ്രഡി ക്യുവൽ എന്ന കഥാപാത്രത്തെ  അത്യുജ്ജ്വലമാക്കിയതിന് മികച്ച നടനുള്ള ഓസ്കാർ തനിക്ക് തന്നെ എന്നുറപ്പിച്ചു കാതോർത്തിരുന്നപ്പോൾ And The Oscar Goes To Daniel Day-Lewis എന്ന് കേട്ട്  സങ്കടത്തോടെ കണ്ണുനിറച്ചതും ലോകസിനിമാപ്രേമികൾ ഇന്നുമോർക്കുന്നു. അതിന് മുൻപ് 2006ൽ Walk The Lineലെ ജോണി ക്യ...