ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Muhammad: The Messenger Of God


Muhammad: The Messenger Of God » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ ആരും കൈവെക്കാൻ ഭയപ്പെടുന്ന ഒരു പ്രമേയത്തിൽ ധൈര്യസമേതം കൈവെച്ചിരിക്കുകയാണ് മാജിദ് മജീദി. ഇസ്‌ലാമിന്റെ അവസാന പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ചരിത്രം. വികലമായി ചിത്രീകരിക്കുമ്പോൾ എതിർപ്പുകളുണ്ടാവുന്നത് സ്വാഭാവികം. പക്ഷേ ശക്തമായ മുൻധാരണ കാരണം ഉണ്ടാകുന്ന എതിർപ്പുകളാണ് പലപ്പോഴും പലരെയും ഭയപ്പെടുത്തുന്നത്. സിനിമ എന്ന മാധ്യമം തന്നെ തെറ്റാണെന്ന ധാരണയാവാം ഒരു കാരണം. നബിയുടെ ജനനത്തിന് മുൻപും ബാല്യകാലവും വളരെ മനോഹരമായി വരച്ചുവെച്ചിട്ടുണ്ട് മാജിദ് മജീദി, നബിയുടെ തിരുസ്വരൂപം വ്യക്തമായി കാണിക്കാതെ തന്നെ.


■ മാജിദ് മജീദി സംവിധാനം നിർവഹിച്ച ഇസ്‌ലാമിക് എപിക് പേർഷ്യൻ ചിത്രമായ മുഹമ്മദ്‌: ദി മെസ്സഞ്ചർ ഓഫ് ഗോഡിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മാജിദ് മജീദി, ഹാമിദ് അംജദ്, കാംബുഴ പാർടോവി എന്നിവർ ചേർന്നാണ്. വിറ്റോറിയോ സ്‌റ്റൊരാരോ ഛായാഗ്രഹണവും റോബർട്ടോ പെർപിഗ്നാനി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഭാരതീയരുടെ സ്വകാര്യ അഹങ്കാരമായ എ.ആർ. റഹ്‌മാനാണ്‌ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.


✍sʏɴᴏᴘsɪs               

■ മുഹമ്മദ്‌ നബിയുടെ അമ്മാവനും ഇസ്‌ലാമിന്റെ നാലാം ഖലീഫ അലിയുടെ പിതാവുമായ അബൂ ത്വാലിബിന്റെ മനസ്സംഘർഷങ്ങളിലൂടെയാണ് ചിത്രത്തിൻറെ പ്രയാണം. തന്റെ പ്രപിതാമഹന്മാർ അതുവരെ ആരാധിച്ച ദൈവങ്ങളുടെ കൂടെ നിൽക്കണോ അതോ തന്റെ പിതാവ് പൊന്നുപോലെ സംരക്ഷിക്കണമെന്ന് പറഞ്ഞേൽപ്പിച്ച തന്റെ സഹോദരപുത്രൻ മുഹമ്മദിന്റെ ദൈവത്തിനൊപ്പം നിൽക്കണോ എന്ന ആശയക്കുഴപ്പം അബൂസുഫ്യാനടക്കമുള്ള ഖുറൈശി പ്രമുഖരുമായുള്ള ചർച്ചയ്ക്കിടയിൽ അബൂ ത്വാലിബിനെ വല്ലാതെ കുഴക്കുന്നു. വൈകാതെ മുഹമ്മദ്‌ നബിയുടെ ഗൃഹം സന്ദർശിക്കാൻ പോകുന്ന അബൂത്വാലിബിന് മുഹമ്മദ്‌ നബി ഖുർആൻ പാരായണം ചെയ്യുന്നതായിരുന്നു കേൾക്കാൻ സാധിക്കുന്നത്. അൽ-ഫീൽ സൂറത്തായിരുന്നു മുഹമ്മദ്‌ നബി ഓതിക്കൊണ്ടിരുന്നത്. ആ സൂറത്ത് അബൂ ത്വാലിബിനെ മുഹമ്മദ്‌ നബി പിറക്കുന്നതിന്റെ ഒരു മാസം മുൻപ് കഅബ തകർക്കാൻ പടുകൂറ്റൻ സൈന്യവും ആനകളുമായി മക്കയെ ലക്ഷ്യമാക്കി വന്ന ഹബഷയുടെ ചക്രവർത്തി അബ്റഹത്തിന്റെ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നു. അബ്റഹത്തിന്റെ ചരിത്ര സംഭവം കഴിഞ്ഞുള്ള മുഹമ്മദ്‌ നബിയുടെ ജനനം മുതൽ ഏതാണ്ട് പതിമൂന്നാം വയസ്സ് വരെയുള്ള ചരിത്രസംഭവങ്ങളുടെ ആകെത്തുകയാണ് സിനിമ പ്രതിപാദിക്കുന്നത്.


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ മഹ്ദി പക്‌ദേൽ (അബൂ ത്വാലിബ്), അലിറേസ ഷോജ നൗറി (അബ്ദുൽ മുത്തലിബ്), മുഹ്സിൻ തനബന്ദെ (സാമുവേൽ), സാറാ ബയാത് (ഹലീമ), മിനാ സാദാത്തി (ആമിന), ദാര്യസ് ഫർഹാങ് (അബൂ സുഫ്യാൻ), റാണ അസദിവാർ (ഉമ്മു ജമീൽ), ഹിദായത് ഹാഷിമി (ഹനാത്തി), സദേഖ് ഹാത്തിഫി (ബഹീറ), നെഗർ അബ്ദി (ഹനാത്തിയുടെ ഭാര്യ), ഹമീദ് റേസ താജ്ദൗലത് (ഹംസ), മുഹമ്മദ്‌ അസ്ഗരി (അബൂ ലഹബ്), പാന്റി മെഹദന്യ (ഫാത്തിമ), ജാഫർ ഗസെമി (ഹാരിത്), അറാഷ് ഫലഹ പിഷേ (അബ്റഹത്), നസ്രിൻ നുസ്രതി (ബെർക), ബഹാറെ സലേന്യ (തുവൈബ, അബൂ ലഹബിന്റെ ഭാര്യ) തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ..


📎 ʙᴀᴄᴋwᴀsʜ

■ ഇറാനിലെ ഏറ്റവും ചെലവേറിയ സിനിമയായിരുന്നു മുഹമ്മദ്‌: ദി മെസ്സഞ്ചർ ഓഫ് ഗോഡ്. മുഹമ്മദ്‌ നബിയോടുള്ള ആദരം കാരണവും ഇസ്ലാമിക ചരിത്രത്തിൽ വ്യക്തിപൂജയ്ക്ക് ഇടവരുത്തരുതെന്ന ഉദ്ദേശത്തോടെ മുഹമ്മദ്‌ നബിയുടെ മുഖം എവിടെയും വെളിപ്പെടുത്താത്തതുകൊണ്ടും മുഹമ്മദ്‌ നബിയുടെ കഥാപാത്രത്തിന്റെ മുഖം ചിത്രത്തിൽ ഒരു സ്ഥലത്തും കാണിച്ചിട്ടില്ല. എന്നിട്ടും ഈ സിനിമ പല വിവാദങ്ങൾക്കും ഇരയായി. ഈജിപ്തിലെ അൽഅസ്ഹർ സർവകലാശാല ഈ സിനിമ നിരോധിക്കണമെന്ന് ഇറാനോട് ആവശ്യപ്പെട്ടു. സൗദി ഗ്രാൻഡ് മുഫ്തിയും ഈ സിനിമയ്‌ക്കെതിരെ പ്രസ്താവന നടത്തി. ഇന്ത്യയിൽ തന്നെ റാസ അക്കാദമി സംവിധായകൻ മാജിദ് മജീദിക്കും സംഗീതസംവിധായകൻ എ.ആർ. റഹ്‌മാനുമെതിരെ ഫത്‌വ പുറപ്പെടുവിച്ചു. ഈ സിനിമ  ഇന്ത്യയിൽ വിലക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു..



7.7/10 · IMDb




                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

Diriliş: Ertuğrul

Diriliş: Ertuğrul » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഓട്ടോമൻ സാമ്രാജ്യത്തിന്റെ വീരേതിഹാസം. വെറും രണ്ടായിരത്തോളം അംഗങ്ങളുള്ള ഒരു നാടോടി ഗോത്രം ലോകം മുഴുവൻ അടക്കി ഭരിക്കാൻ കെൽപ്പുള്ള ഓട്ടോമൻ സാമ്രാജ്യമായ കഥ. ഓട്ടോമൻ സാമ്രാജ്യ സ്ഥാപകൻ ഒസ്മാൻ ഖാസിയുടെ പിതാവ് എർതൂറുൽ ഖാസിയുടെ ചരിത്രം. തുർക്കിയുടെ സ്വന്തം ഗെയിം ഓഫ് ത്രോൺസ് എന്നറിയപ്പെടുന്ന ദിറിലിഷ് എർതൂറുൽ അഥവാ എർതൂറുൽ പുനരുത്ഥാനം. പ്രേക്ഷകരെ ഇത്രയധികം സ്വാധീനിച്ചു കൊണ്ടിരിക്കുന്ന ഒരു സീരീസ് മിഡിൽ ഈസ്റ്റിൽ വീണ്ടും ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനു കാരണമാകുമോ എന്ന് ഭയന്ന് സൗദിയും ഈജിപ്തും യുഎഇയുമൊക്കെ ബാൻ ചെയ്തിട്ടുണ്ടെങ്കിൽ ഇതിന്റെ ഒരു റെയ്ഞ്ച് ഊഹിക്കാൻ സാധിക്കുന്നതേയുള്ളൂ. തുർക്കിയുടെ പ്രസിഡന്റ് ത്വയ്യിബ് എർദ്ദോഖാന്റെ തീവ്ര ദേശീയതയുടെ അതിപ്രസരവും അവരെ ഭയപ്പെടുത്തിയിരിക്കാം. സീരീസിന് ഫണ്ട് ചെയ്തത് അദ്ദേഹമാണെന്ന ഭാഷ്യം പറന്നു നടന്നിരുന്നു. എർദ്ദോഖാനും കുടുംബവും ഒന്നിലേറെ തവണ ചിത്രീകരണ സ്ഥലം സന്ദർശിച്ചതും ഈ ആരോപണത്തിന്റെ മൂർച്ച കൂട്ടുന്നു. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡ്യൂറോ വരെ ഫാൻ ആയിട്ടുള്ള എർതൂറുലിന് ഏഷ്യയിലും യൂറോപ്പിലും എന്ന് വേണ്ട, നോർത...

And The Oscar To Joaquin Phoenix

പ്രിയപ്പെട്ട വാക്കിൻ ഫീനിക്സ്.. നീയൊരു നിധി പോലെ കൈയ്യിലേന്തിയിരിക്കുന്ന സ്വർണ്ണ നിറത്തിലുള്ള ആ  ഓസ്‌ക്കാർ പ്രതിമ അർഹതയ്ക്കുള്ള അംഗീകാരം തന്നെയാണ്. ലിയനാർഡോ ഡി കാപ്രിയോയെപ്പോലെ ഒരുപാട് വട്ടം നിന്റെ കൈയെത്തുന്ന അകലത്തിലുണ്ടായിട്ടും എത്തിപ്പിടിക്കാൻ കഴിയാതെ നിരാശയോടെ വിതുമ്പിക്കരഞ്ഞു തിരിച്ചു നടക്കേണ്ടി വന്ന നിന്റെ ദൗർഭാഗ്യത്തെയോർത്ത് ലോകസിനിമാസ്വാദകർ ശരിക്കും സങ്കടപ്പെട്ടിട്ടുണ്ട്. ഇത് നാലാം തവണയാണ് "And The Oscar Goes To Joaquin Phoenix" എന്ന് കേൾക്കാൻ നീ കാതോർത്തിരുന്നത് എന്ന് ഞങ്ങൾക്കറിയാം. കഴിഞ്ഞ മൂന്ന് തവണയും ഇപ്പോഴത്തേതിനേക്കാൾ മികച്ച പ്രകടനം നടത്തിയിട്ടും കൈവിട്ടു പോയ ഓസ്കാർ ഇന്നിപ്പോൾ നിന്റെ കൈകളിരിക്കുമ്പോൾ; ആ ഓസ്കാർ പ്രതിമ പോലും അഭിമാനം കൊള്ളുന്നുണ്ടാവണം. 2013ൽ ദി മാസ്റ്ററിൽ ഫ്രഡി ക്യുവൽ എന്ന കഥാപാത്രത്തെ  അത്യുജ്ജ്വലമാക്കിയതിന് മികച്ച നടനുള്ള ഓസ്കാർ തനിക്ക് തന്നെ എന്നുറപ്പിച്ചു കാതോർത്തിരുന്നപ്പോൾ And The Oscar Goes To Daniel Day-Lewis എന്ന് കേട്ട്  സങ്കടത്തോടെ കണ്ണുനിറച്ചതും ലോകസിനിമാപ്രേമികൾ ഇന്നുമോർക്കുന്നു. അതിന് മുൻപ് 2006ൽ Walk The Lineലെ ജോണി ക്യ...