ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Into The Wild


Into The Wild » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ എല്ലാ പ്രശ്നങ്ങളിൽ നിന്നും എല്ലാ ബാധ്യതകളിൽ നിന്നും എല്ലാ ചുമതലകളിൽ നിന്നും ഒഴിഞ്ഞുമാറി മനസ്സമാധാനത്തോടെ ഈ പ്രകൃതിയുടെ സൗന്ദര്യവും ആസ്വദിച്ചു ഒറ്റയ്ക്കിരിക്കണമെന്ന് ആഗ്രഹിച്ചിട്ടുണ്ടോ? നമ്മളിൽ പലരും ആഗ്രഹിച്ച കാര്യമാണത്, സ്വപ്നമാണത്. പക്ഷേ, ആ ഏകാന്തവാസം ഒരു കൊടുങ്കാടിനുള്ളിലാണെങ്കിലോ. ഫെയ്‌സ്ബുക്കും വാട്സാപ്പും ഇന്റർനെറ്റുമുണ്ടെങ്കിൽ ഇതൊന്നും അസാധ്യമല്ല എന്നറിയാം. പക്ഷേ, ഇതൊന്നുമില്ലാതെ കുറച്ച് പുസ്തകങ്ങൾ മാത്രം കൂട്ടായി മാസങ്ങളോളം ഒരു കൊടുങ്കാടിനുള്ളിൽ കഴിയുന്നതിനെക്കുറിച്ചു ചിന്തിച്ചു നോക്കൂ. ശുദ്ധ ഭ്രാന്ത് അല്ലാതെന്താ അല്ലേ. പക്ഷേ, അങ്ങനെ ജീവിച്ച ഒരാളുണ്ടായിരുന്നു. ശരിക്കും!! ഇൻ ടു ദി വൈൽഡ് ഒരു സംഭവകഥയാണ്. ക്രിസ്റ്റഫർ മക്കൻഡ്‌ലെസ്സ് എന്ന യുവാവിന്റെ അവിശ്വസനീയമായ ജീവിതകഥ.


■ സീൻ പെൻ തിരക്കഥയെഴുതി സംവിധാനം നിർവ്വഹിച്ച ബയോഗ്രഫിക്കൽ സർവൈവൽ ഹോളിവുഡ് ചിത്രമാണ് ഇൻ ടു ദി വൈൽഡ്. ജോൺ ക്രാക്കോർ എഴുതിയ ക്രിസ്റ്റഫർ മക്കൻഡ്‌ലെസ് എന്ന യുവാവിന്റെ ജീവിതകഥയായ ഇൻ ടു ദി വൈൽഡ് എന്ന പേരിൽ തന്നെയുള്ള പുസ്തകത്തെ ആസ്പദമാക്കിയാണ് സീൻ പെൻ തിരക്കഥ എഴുതിയിരിക്കുന്നത്. എറിക് ഗോഷർ ഛായാഗ്രഹണവും ജയ് കാസിഡി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. മൈക്കൽ ബ്രൂക്, കാകി കിങ്, എഡ്ഡി വെഡ്‌ഡർ എന്നിവരാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.


✍sʏɴᴏᴘsɪs               

■ എമോറി യൂണിവേഴ്സിറ്റിയിൽ നിന്നും വിജയകരമായ ബിരുദപഠനത്തിന് ശേഷം ക്രിസ്റ്റഫർ മക്കൻഡ്‌ലെസ് തന്റെ മാതാപിതാക്കളുടെയും സഹോദരിയുടെയും അടുക്കൽ മടങ്ങിയെത്തുന്നു. പഠനത്തിൽ മിടുക്കനായിരുന്ന ക്രിസ്റ്റഫറെ മാതാപിതാക്കൾ അവരുടെ മാർഗത്തിലുള്ള വിജയകരമായ ജോലികളിലേക്ക് തിരിക്കാനാണ് ആഗ്രഹിക്കുന്നത്. പക്ഷേ, ക്രിസ്റ്റഫറിന് പണത്തിന് വേണ്ടിയുള്ള ജീവിതത്തെ ഒട്ടും താല്പര്യമില്ലായിരുന്നു. അവന് ഇതൊന്നുമില്ലാതെ ജീവിതം ആസ്വദിച്ചു തീർക്കാനാണ് ആഗ്രഹം, കെട്ടുപാടുകളൊന്നുമില്ലാത്ത ജീവിതം. മാതാപിതാക്കൾ തമ്മിൽ ഇടക്കിടെയുണ്ടാകുന്ന അസ്വാരസ്യങ്ങളും അവനെ അങ്ങനൊരു തീരുമാനമെടുക്കുന്നതിലേക്ക് കൊണ്ടുചെന്നെത്തിച്ചു. തന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരിയായ അനിയത്തി കരൈനോടുപോലും പറയാതെ തന്റെ പഴയ ഡാറ്റ്‌സൻ കാറുമെടുത്ത് ക്രിസ്റ്റഫർ വീടുവിട്ടിറങ്ങി. തന്റെ തിരിച്ചറിയൽ രേഖകളും ക്രെഡിറ്റ് കാർഡുകളുമടക്കം അവൻ കത്തിച്ചുകളഞ്ഞു, സ്‌കോളർഷിപ്പ് തുകകൾ മുഴുവൻ പാവങ്ങൾക്ക് വേണ്ടിയുള്ള ക്ഷേമനിധികളിലേക്കായി സംഭാവന ചെയ്തു. തന്നെ തിരിച്ചറിയാതിരിക്കാൻ സ്വന്തമായൊരു പേരും അവൻ കണ്ടുപിടിച്ചു 'അലക്സാണ്ടർ സൂപ്പർട്രാംപ്'. യാത്രയ്ക്കിടയ്ക്കിടയിൽ ലൈക്ക്മീഡ് തടാകത്തിനടുത്ത് വെച്ച് പ്രളയത്തിലകപ്പെട്ട അവൻ അവന്റെ കാറും അവിടെ ഉപേക്ഷിച്ചു, കൈയ്യിലുണ്ടായിരുന്ന അവസാന ഡോളർ വരെ കത്തിച്ചുകളഞ്ഞു. പിന്നീട് കാൽനടയായിരുന്നു, സന്മനസ്സുള്ളവരുടെ ലിഫ്റ്റുകളും. അലാസ്കൻ മരുഭൂമിയായിരുന്നു അവന്റെ ലക്ഷ്യം..


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ എമിൽ ഹിർഷാണ് ക്രിസ്റ്റഫർ മക്കൻഡ്‌ലെസ്സായി അസാധ്യ പ്രകടനം കാഴ്ച്ചവെച്ചിരിക്കുന്നത്. ക്ലൈമാക്സിലെ എമിലിന്റെ പ്രകടനം അക്ഷരാർത്ഥത്തിൽ അമ്പരപ്പിക്കുന്നതായിരുന്നു. കാസ്റ്റവേയിലെ ടോം ഹാങ്ക്സിനെ സ്മരിപ്പിച്ചു. ഇടയ്ക്ക് റോൺ ഫ്രാൻസ് എന്ന വൃദ്ധനായി വന്ന ഹാൾ ഹോൾബ്രൂകും വിസ്മയിപ്പിച്ചു. ജെന മലോൻ ക്രിസ്റ്റഫറിന്റെ സഹോദരി കരൈൻ മക്കൻഡ്‌ലെസ്സായും ക്രിസ്റ്റൻ സ്റ്റിവാർട്ട് ട്രേസി ടാട്രോവായും വേഷമിട്ടിരിക്കുന്നു. വില്യം ഹർട്ട് (വാൾട്ട് മക്കൻഡ്‌ലെസ്സ്, അച്ഛൻ), മാർഷ്യ ഗേ ഹാർഡൻ (ബില്ലി മക്കൻഡ്‌ലെസ്സ്, അമ്മ), കാതറിൻ കീനർ (ജാൻ ബറസ്‌), ബ്രയൻ H.ഡീർക്കർ (റൈനി), വിൻസ് വോൻ (വെയ്ൻ വെസ്റ്റർബെർഗ്), സാക് ഖലീഫ്യാനാക്കിസ് (കെവിൻ), തുറെ ലിൻഡാർട്ട് (മാഡ്‌സ്), സിഗ്‌നി എഗോം ഓൾസെൻ (സോഞ്ച), മെറിറ്റ് വെവെർ (ലോറി) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ..


📎 ʙᴀᴄᴋwᴀsʜ

■ ഹാൾ ബ്രൂക്കിന് മികച്ച സഹനടനും ജയ് കാസിഡിക്ക് മികച്ച എഡിറ്റിങ്ങിനുമുള്ള ഓസ്കാർ നാമനിർദേശം ലഭിച്ചിരുന്നു ഇൻ ടു ദി വൈൽഡിലൂടെ. സിനിമയിൽ എമിൽ ഹിർഷ് ധരിച്ചിരുന്ന വാച്ച് യഥാർത്ഥ ക്രിസ്റ്റഫർ മക്കൻഡ്‌ലെസ്സിന്റേത് തന്നെയായിരുന്നു. അദ്ദേഹത്തിന് ഉപഹാരമായി ലഭിച്ചതായിരുന്നു അത്. സിനിമയെടുക്കാൻ മക്കൻഡ്‌ലെസ്സ് കുടുംബത്തിന്റെ സമ്മതം ഉറപ്പാക്കാനായി സീൻ പെൻ പത്ത് വർഷത്തോളമായിരുന്നു കാത്തിരുന്നത്. ക്രിസ്റ്റഫറായി ലിയനാർഡോ ഡികാപ്രിയോയെയും റോൺ ഫ്രാൻസായി സാക്ഷാൽ മർലോൺ ബ്രാൻഡോയെയുമായിരുന്നു സീൻ പെൻ മനസ്സിൽ കണ്ടിരുന്നത്. ക്രിസ്റ്റഫറിന്റെ കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കായി എമിൽ ഹിർഷ് ഏതാണ്ട് നാൽപ്പത് പൗണ്ടോളമാണ് ശരീരഭാരം കുറച്ചത്.



8.1/10 . IMDb
82% . Rotten Tomatoes




                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

Naduvula Konjam Pakkatha Kaanom

Naduvula Konjam Pakkatha Kaanom » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത കോമഡി എന്റർടൈനർ തമിഴ് ചിത്രമാണ് നടുവുള കൊഞ്ചം പാക്കാത കാണോം. സംവിധായകനായുള്ള ബാലാജിയുടെ അരങ്ങേറ്റ ചിത്രമായ ഇതിന്റെ തിരക്കഥ രചിച്ചിട്ടുള്ളതും അദ്ദേഹം തന്നെയാണ്. തന്റെ അടുത്ത സുഹൃത്ത് പ്രേംകുമാറിന്റെയും തന്റെയും മറ്റു രണ്ടുസുഹൃത്തുക്കളുടെയും അനുഭവകഥ തന്നെയാണ് ബാലാജി ഫ്രെയിമിലാക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ പ്രേംകുമാർ എന്ന യുവാവ് താൻ ഒരു വർഷമായി പ്രണയിച്ചു കൊണ്ടിരിക്കുന്ന തന്റെ പ്രണയിനി ധനലക്ഷ്മിയുമായുള്ള വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും  പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജോലിയിലേയും വിവാഹത്തിന്റെയും സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി കുറച്ചു നേരം ക്രിക്കറ്റ് കളിക്കാം എന്ന് തീരുമാനിക്കുന്നു. വിവാഹത്തിന്റെ രണ്ടു ദിവസം മുൻപ് നടക്കുന്ന ഈ കളി ആവേശകരമായി മുന്നേറുന്നതിനിടയിൽ ഒരു ക്യാച്ച് ചെയ്യുന്നതിന് ശ്രമിക്കുന്ന പ്രേംകുമാർ തലയടിച്ച് നിലത്ത് വീഴുന്നു. അതോടുകൂടി പ്രേംകുമാർ ഒരു വർഷം ത...

Perfume: The Story Of A Murderer

Perfume: The Story Of A Murderer » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ബെൻ വിഷോവിനെ കേന്ദ്രകഥാപാത്രമാക്കി ടോം ടൈക്വർ സംവിധാനം നിർവ്വഹിച്ച സൈക്കോളജിക്കൽ ക്രൈം ത്രില്ലർ ഫാന്റസി ഹോളിവുഡ് ചിത്രമാണ് പെർഫ്യൂം: ദി സ്റ്റോറി ഓഫ് ഏ മർഡറർ. ജർമൻ നോവലിസ്റ്റ് പാട്രിക് സുസ്‌കിന്ദിന്റെ ഇതേപേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി ആൻഡ്രൂ ബിർക്കിൻ, ബേൺഡ് എയ്‌ശിങ്കർ, ടോം ടൈക്വർ എന്നിവരാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഫ്രാങ്ക് ഗ്രീബേ ഛായാഗ്രഹണവും അലക്സാണ്ടർ ബെർണർ എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. റെയ്നോൾഡ് ഹെയ്ൽ, ജോണി ക്ലൈമെക്, ടോം ടൈക്വർ എന്നിവർ ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. ✍sʏɴᴏᴘsɪs              ■ ജീൻ ബാപ്റ്റിസ്റ്റ് ഗ്രെനോവിൽ, അവൻ ജനിച്ചു വീണത് പാരീസിലെ ആ മീൻചന്തയിലെ മാലിന്യത്തിലേക്കാണ്. അവന്റെ അമ്മയുടെ അഞ്ചാമത്തെ കുട്ടി. ചോരപ്പൈതലിനെ കൊല്ലാനാണ് ആ സ്ത്രീ ശ്രമിച്ചത് എന്നാരോപിച്ച് അധികാരികൾ അവന്റെ അമ്മയെ തൂക്കിലേറ്റി. അങ്ങനെ ജനിച്ചപാടേ അവനൊരു അനാഥനായി. അനാഥാലയ നടത്തിപ്പുകാരി മാഡം ഗൈലാർഡ് ആ പിഞ്ചുകുഞ്ഞിനെ എടുത്തു വളർത്തി. നമുക്ക് അരോചകമായി തോന്നുന്ന സിനിമയിലെ രണ്ടുകാര്യങ്ങളാണ്, മാലിന...