ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Odiyan


Odiyan » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ അങ്ങനെ ഒന്നര വർഷത്തെ കാത്തിരിപ്പിന് ശേഷം ഒടിയൻ മാണിക്യൻ കേരളത്തിലെത്തി. പക്ഷേ, ഒന്നര വർഷത്തെ പ്രേക്ഷകരുടെ കാത്തിരിപ്പിനും സംവിധായകൻ ശ്രീകുമാർ മേനോന്റെ തള്ളലിനും അർത്ഥമുണ്ടായോ..


■ ദി കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി വി.എ. ശ്രീകുമാർ മേനോൻ സംവിധാനം നിർവ്വഹിച്ച മിസ്റ്ററിക് ഫാന്റസി ത്രില്ലർ മലയാള ചിത്രമാണ് ഒടിയൻ. ഹരികൃഷ്ണനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഷാജി കുമാർ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഒടിയനിലെ ഗാനങ്ങൾക്ക് സംഗീതമൊരുക്കിയിരിക്കുന്നത് എം. ജയചന്ദ്രനാണ്. സാം സി.എസ് പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നു.


✍sʏɴᴏᴘsɪs             

■ പതിറ്റാണ്ടുകൾക്ക് മുൻപ്, അഥവാ വൈദ്യുതിയുടെ പ്രചാരത്തിന് മുൻപ് മധ്യ കേരളത്തിൽ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്ന ഒരു അതിമാനുഷിക വിദ്യയാണ് ഒടി മറിയൽ. തനിക്ക് ഇഷ്ടപ്പെട്ട ഏത് മൃഗത്തിന്റെയും രൂപത്തിലേക്ക് മാറി തന്റെ ശത്രുക്കളെ നിഷ്കരുണം വധിച്ചിരുന്നു ഒടിയനായി മാറാൻ കഴിയുന്ന മനുഷ്യന് എന്ന് വിശ്വസിക്കപ്പെട്ടിരുന്നു. ആ മിത്തിന് പിന്നാലെയാണ് ഒടിയനെന്ന ലാലേട്ടൻ ചിത്രത്തിൻറെ സഞ്ചാരം. പതിനഞ്ച് വർഷത്തിന് ശേഷം തേങ്കുറിശ്ശിയിലേക്ക് മടങ്ങി വരുന്ന മാണിക്യൻ. മാണിക്യൻ എന്തിന് തേങ്കുറിശ്ശി വിട്ടു എന്നതിനെക്കുറിച്ചുള്ള അന്വേഷണമാണ് ചിത്രത്തെ നയിക്കുന്നത്. അയാൾ മടങ്ങി വരാനും ചില കാരണങ്ങളുണ്ടായിരുന്നു. ഒടിയൻ മാണിക്യന്റെ രണ്ട് കാലഘട്ടത്തിലുള്ള കഥകൾ മാറി മാറി തിരശ്ശീലയിലെത്തുന്നു. പക്ഷേ അത് മിശ്രണം ചെയ്യുന്നതിൽ സംവിധായകന് എവിടെയൊക്കെയോ പാളിച്ച പറ്റിയിട്ടുണ്ടെന്നാണ് വിശ്വാസം..


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs     

■ ഒടിയൻ മാണിക്യൻ എന്ന കഥാപാത്രം ലാലേട്ടന്റെ കൈയ്യിൽ ഭദ്രമായിരുന്നു. മാണിക്യന്റെ രണ്ട് കാലഘട്ടത്തിലുള്ള രൂപാന്തരം ലാലേട്ടൻ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ, ലാലേട്ടന്റെ മാസ്സ് പ്രതീക്ഷിച്ചു പോകുന്നവർ തിയേറ്ററിന് പുറത്ത് നിൽക്കുന്നതായിരിക്കും അഭികാമ്യം. മഞ്ജു വാര്യർ അവതരിപ്പിച്ച നായികാ കഥാപാത്രം പ്രഭയും തരക്കേടില്ലായിരുന്നു. പ്രകാശ് രാജ് അവതരിപ്പിച്ച രാവുണ്ണിയും സിദ്ദീഖ് അവതരിപ്പിച്ച ദാമോദരൻ നായരുമാണ് എടുത്ത് പറയാൻ തക്കതായുള്ള വേറെ കഥാപാത്രങ്ങൾ. ഇന്നസെന്റ് (ഗോപി മാഷ്), മനോജ്‌ ജോഷി (മുത്തപ്പൻ), നന്ദു (എഴുത്തച്ഛൻ), നരെയ്ൻ (പ്രകാശൻ), കൈലാഷ് (രവി), സന അൽത്താഫ് (മീനാക്ഷി), സന്തോഷ്‌ കീഴാറ്റൂർ (വാസുദേവൻ) തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ..


📎 ʙᴀᴄᴋwᴀsʜ

■ ഒടിയൻ മാണിക്യന്റെ അവതരണത്തിനായി കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരുന്ന പ്രേക്ഷകരെ തീർത്തും നിരാശപ്പെടുത്തുന്നതാണ് ഒടിയൻ. സംവിധായകൻ ശ്രീകുമാർ മേനോൻ കൊടുത്ത ഓവർ എക്സ്പെക്റ്ററേഷനും ഒടിയന് തിരിച്ചടിയായി. കഥയുടെ ഒഴുക്കിന് തടസ്സമാവുന്നതായിരുന്നു ജയചന്ദ്രൻ സംഗീതം ചെയ്ത പാട്ടുകൾ പോലും. മാനം തുടുക്കണ് എന്ന പാട്ട് മാത്രമേ കേൾക്കാനും ഒരു ഇമ്പമുണ്ടായിരുന്നുള്ളൂ. പീറ്റർ ഹെയ്ൻ എന്ന വിശ്വവിഖ്യാത സംഘട്ടന സംവിധായകന്റെ മേൽനോട്ടത്തിലുള്ള ചിത്രത്തിലെ ആക്ഷൻ രംഗങ്ങളും ശരാശരിയിൽ ഒതുങ്ങുന്നതായിരുന്നു. നിരാശപ്പെടുത്തുന്ന ആദ്യ പകുതിയും ലോകോത്തരം എന്ന് സംവിധായകൻ വിശേഷിപ്പിച്ച ഗ്രാഫിക്സിന്റെ നിലവാരമില്ലാഴ്മയും ഒടിയനെ തളർത്തി എന്ന് ഒറ്റ വാക്കിൽ പറയാം.


Rating . 2.5/5



                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

Diriliş: Ertuğrul

Diriliş: Ertuğrul » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഓട്ടോമൻ സാമ്രാജ്യത്തിന്റെ വീരേതിഹാസം. വെറും രണ്ടായിരത്തോളം അംഗങ്ങളുള്ള ഒരു നാടോടി ഗോത്രം ലോകം മുഴുവൻ അടക്കി ഭരിക്കാൻ കെൽപ്പുള്ള ഓട്ടോമൻ സാമ്രാജ്യമായ കഥ. ഓട്ടോമൻ സാമ്രാജ്യ സ്ഥാപകൻ ഒസ്മാൻ ഖാസിയുടെ പിതാവ് എർതൂറുൽ ഖാസിയുടെ ചരിത്രം. തുർക്കിയുടെ സ്വന്തം ഗെയിം ഓഫ് ത്രോൺസ് എന്നറിയപ്പെടുന്ന ദിറിലിഷ് എർതൂറുൽ അഥവാ എർതൂറുൽ പുനരുത്ഥാനം. പ്രേക്ഷകരെ ഇത്രയധികം സ്വാധീനിച്ചു കൊണ്ടിരിക്കുന്ന ഒരു സീരീസ് മിഡിൽ ഈസ്റ്റിൽ വീണ്ടും ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനു കാരണമാകുമോ എന്ന് ഭയന്ന് സൗദിയും ഈജിപ്തും യുഎഇയുമൊക്കെ ബാൻ ചെയ്തിട്ടുണ്ടെങ്കിൽ ഇതിന്റെ ഒരു റെയ്ഞ്ച് ഊഹിക്കാൻ സാധിക്കുന്നതേയുള്ളൂ. തുർക്കിയുടെ പ്രസിഡന്റ് ത്വയ്യിബ് എർദ്ദോഖാന്റെ തീവ്ര ദേശീയതയുടെ അതിപ്രസരവും അവരെ ഭയപ്പെടുത്തിയിരിക്കാം. സീരീസിന് ഫണ്ട് ചെയ്തത് അദ്ദേഹമാണെന്ന ഭാഷ്യം പറന്നു നടന്നിരുന്നു. എർദ്ദോഖാനും കുടുംബവും ഒന്നിലേറെ തവണ ചിത്രീകരണ സ്ഥലം സന്ദർശിച്ചതും ഈ ആരോപണത്തിന്റെ മൂർച്ച കൂട്ടുന്നു. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡ്യൂറോ വരെ ഫാൻ ആയിട്ടുള്ള എർതൂറുലിന് ഏഷ്യയിലും യൂറോപ്പിലും എന്ന് വേണ്ട, നോർത...

And The Oscar To Joaquin Phoenix

പ്രിയപ്പെട്ട വാക്കിൻ ഫീനിക്സ്.. നീയൊരു നിധി പോലെ കൈയ്യിലേന്തിയിരിക്കുന്ന സ്വർണ്ണ നിറത്തിലുള്ള ആ  ഓസ്‌ക്കാർ പ്രതിമ അർഹതയ്ക്കുള്ള അംഗീകാരം തന്നെയാണ്. ലിയനാർഡോ ഡി കാപ്രിയോയെപ്പോലെ ഒരുപാട് വട്ടം നിന്റെ കൈയെത്തുന്ന അകലത്തിലുണ്ടായിട്ടും എത്തിപ്പിടിക്കാൻ കഴിയാതെ നിരാശയോടെ വിതുമ്പിക്കരഞ്ഞു തിരിച്ചു നടക്കേണ്ടി വന്ന നിന്റെ ദൗർഭാഗ്യത്തെയോർത്ത് ലോകസിനിമാസ്വാദകർ ശരിക്കും സങ്കടപ്പെട്ടിട്ടുണ്ട്. ഇത് നാലാം തവണയാണ് "And The Oscar Goes To Joaquin Phoenix" എന്ന് കേൾക്കാൻ നീ കാതോർത്തിരുന്നത് എന്ന് ഞങ്ങൾക്കറിയാം. കഴിഞ്ഞ മൂന്ന് തവണയും ഇപ്പോഴത്തേതിനേക്കാൾ മികച്ച പ്രകടനം നടത്തിയിട്ടും കൈവിട്ടു പോയ ഓസ്കാർ ഇന്നിപ്പോൾ നിന്റെ കൈകളിരിക്കുമ്പോൾ; ആ ഓസ്കാർ പ്രതിമ പോലും അഭിമാനം കൊള്ളുന്നുണ്ടാവണം. 2013ൽ ദി മാസ്റ്ററിൽ ഫ്രഡി ക്യുവൽ എന്ന കഥാപാത്രത്തെ  അത്യുജ്ജ്വലമാക്കിയതിന് മികച്ച നടനുള്ള ഓസ്കാർ തനിക്ക് തന്നെ എന്നുറപ്പിച്ചു കാതോർത്തിരുന്നപ്പോൾ And The Oscar Goes To Daniel Day-Lewis എന്ന് കേട്ട്  സങ്കടത്തോടെ കണ്ണുനിറച്ചതും ലോകസിനിമാപ്രേമികൾ ഇന്നുമോർക്കുന്നു. അതിന് മുൻപ് 2006ൽ Walk The Lineലെ ജോണി ക്യ...