ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

The Hunt


The Hunt » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ കുട്ടികൾ നിഷ്കളങ്കരാണ്. 'പിള്ള മനസ്സിൽ കള്ളമില്ല' എന്നാണ് പല മാതാപിതാക്കളുടെയും ധാരണ. പക്ഷേ, കുട്ടികൾ മുതിർന്നവരെ വെല്ലുന്ന വിധത്തിൽ കളവ് പറയും എന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. നാളുകൾക്ക് മുൻപ് കേരളത്തിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങൾ ഉണ്ടായി എന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചാരണങ്ങൾ ഉണ്ടായപ്പോൾ പോലീസ് അന്വേഷണമാരംഭിച്ചു. പല കുട്ടികളും തങ്ങൾ തട്ടിക്കൊണ്ടുപോകപ്പെട്ടു, അതിൽ നിന്നും രക്ഷപ്പെട്ടതാണ് എന്നൊക്കെ പറഞ്ഞപ്പോൾ എല്ലാവരും അത് വിശ്വസിച്ചിരുന്നു. പക്ഷേ പോലീസ് അന്വേഷണത്തിൽ തട്ടിക്കൊണ്ടുപോകൽ കേസുകളിൽ പലതും കുട്ടികളുടെ ഭാവനകളാണെന്നും കെട്ടിച്ചമച്ചതാണെന്നുമാണ് വെളിപ്പെട്ടത്. കുട്ടികൾക്കും സ്ത്രീകൾക്കുമായി ശക്തിയേറിയ നിയമങ്ങളാണ് നമ്മുടെ രാജ്യത്തടക്കം ഉള്ളത്. ഇവിടെയെല്ലാം അവരുടെ മൊഴികളാണ് ആധികാരികം, അവർ ചൂണ്ടിക്കാണിക്കുന്നവരാണ് പ്രതി. ഒരു ദൃക്‌സാക്ഷിയുടെ ആവശ്യം പോലുമില്ല. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയാനുണ്ടാക്കിയ ശക്തമായ ഇതുപോലെയുള്ള പല നിയമങ്ങളും പലതരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട് എന്നതാണ് സത്യം. ഈ സിനിമയുടെ ഇതിവൃത്തവും അതുതന്നെയാണ്. ചെറിയൊരു ഇതിവൃത്തത്തെ അതിശക്തമായി അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ. പേര് പോലെ തന്നെ ഈ സിനിമ നിങ്ങളെ വേട്ടയാടും..


■ തോമസ് വിന്റർബെർഗ് സംവിധാനം നിർവഹിച്ച മിസ്റ്ററി ഡ്രാമ ഡാനിഷ് ചിത്രമാണ് ദി ഹണ്ട്. സംവിധായകൻ വിന്റർബെർഗും തോബിയാസ് ലിന്തോമുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഷാർലറ്റ് ബ്രൂസ് ക്രിസ്റ്റൻസൺ ഛായാഗ്രഹണവും ആനി ഓസ്റ്ററോഡ്, ജാനുസ് ബില്ലെസ്കോവ് ജാൻസൺ എന്നിവർ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. നിക്കോലാജ് എഗെലുണ്ടിന്റെ വിസ്മയിപ്പിക്കുന്ന പശ്ചാത്തല സംഗീതം കൊണ്ട് സമ്പന്നമാണ് സിനിമയിലെ പല സീനുകളും.


✍sʏɴᴏᴘsɪs               

■ ഡെന്മാർക്കിലെ ചെറിയൊരു ഗ്രാമമാണ് സിനിമയുടെ പശ്ചാത്തലം. ലൂക്കാസ് ഒരു കിൻഡർഗാർട്ടൻ സ്കൂളിലെ അദ്യാപകനാണ്. വിദ്യാർത്ഥികളായ കൊച്ചുകുട്ടികൾക്കും അദ്യാപകർക്കും ഒരുപോലെ പ്രിയപ്പെട്ടവൻ. തന്റെ ഭാര്യയുമായി വിവാഹമോചനം കഴിഞ്ഞ ശേഷം ഗ്രാമത്തിലെ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്നു. പക്ഷേ അയാളുടെ കൗമാരക്കാരനായ മകൻ മാർക്കസിന് അച്ഛനൊപ്പം താമസിക്കാനായിരുന്നു ഇഷ്ടം. ലൂക്കാസിന്റെ ഉറ്റസുഹൃത്ത് തിയോയുടെ അഞ്ചുവയസ്സുകാരിയായ മകൾ ക്ലാര പഠിക്കുന്നത് ലൂക്കാസ് പഠിപ്പിക്കുന്ന സ്‌കൂളിലായിരുന്നു. മാതാപിതാക്കൾ തമ്മിൽ വാഗ്വാദമുണ്ടാകുമ്പോഴും അവർ തിരക്കിലായിരിക്കുമ്പോഴുമൊക്കെ ലൂക്കാസായിരുന്നു ക്ലാരയെ സ്‌കൂളിലേക്ക് കൊണ്ടുപോയിരുന്നത്. ഇതുകൊണ്ട് തന്നെ ക്ലാരയുടെ കൊച്ചുമനസ്സിൽ ലൂക്കാസിനോടൊരു പ്രേമം മൊട്ടിട്ടു. അവൾ ഒരു ദിവസം ഹൃദയത്തിന്റെ ആകൃതിയിലൊരു ആഭരണം ലൂക്കാസ് അറിയാതെ അയാളുടെ കോട്ടിന്റെ പോക്കറ്റിലിട്ടു, ചുണ്ടിലൊരു മുത്തവും. പക്ഷേ, ലൂക്കാസ് അച്ഛനമ്മമാർക്ക് മാത്രമേ ചുണ്ടിൽ മുത്തം കൊടുക്കാൻ പാടുള്ളൂ എന്ന് ക്ലാരയെ ഉപദേശിച്ചു. ഇതിൽ പ്രകോപിതയായ ക്ലാര ലൂക്കാസിനെക്കുറിച്ച് ഒരു കൊച്ചു കളവ് പറഞ്ഞു കിൻഡർഗാർട്ടൻ ഡയറക്ടർ ഗ്രെത്തെയോട്. ലൂക്കാസിന്റെ ജീവിതം തന്നെ തകർത്തൊരു കളവ്.


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ മാഡ്‌സ് മിക്കൽസനാണ് ലൂക്കാസായി അഭ്രപാളികളിത്തിയിരിക്കുന്നത്. പല രംഗങ്ങളിലും മാഡ്‌സ് പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. ക്ലൈമാക്സിൽ മാഡ്‌സിന്റെ ഒരു തിരിഞ്ഞുനോട്ടം പോലും അയാളിലെ അഭിനേതാവിന്റെ മികവിനെ അടയാളപ്പെടുത്തും. അന്നിക വെഡ്‌ഡർകോപ്പാണ് കൊച്ചു ക്ലാരയായി വേഷമിട്ടിരിക്കുന്നത്. നിഷ്കളങ്കത തുളുമ്പുന്ന അനികയുടെ അഭിനയം പലപ്പോഴും പ്രേക്ഷകരെ "ആ സാധനത്തിനെയെടുത്ത്  വെള്ളത്തിൽ മുക്കാൻ" തോന്നിപ്പിക്കും, എജ്ജാതി. അലെക്‌സാന്ദ്ര റപ്പപോർട് (നഡ്‌ജെ, ലൂക്കാസിന്റെ കാമുകി), തോമസ് ബ്രോ ലാർസൺ (തിയോ), ലാസേ ഫോഗിൾസ്ട്രോം (മാർക്കസ്), സൂസെ വേൾഡ് (ഗ്രെത്തെ), ലാർസ് റാന്തേ (ബ്രൂൺ), ആനി ലൂയിസ് ഹാസിങ് (ആഗ്നസ്, തിയോയുടെ ഭാര്യ), ജാർനെ ഹെൻറിക്സൺ (ഓലെ), ഓലെ ഡ്യൂപോണ്ട് (വക്കീൽ), സെബാസ്റ്റ്യൻ ബുൾ സാർണിങ് (ടോർസ്റ്റൻ), ഡാനിയേൽ എങ്സ്ട്രപ് (ജൊഹാൻ), ജോസെഫിൻ ഗ്രബോൾ (കിന്റർഗാർട്ടൻ അദ്യാപിക), നിക്കോളായ് ദഹിൽ ഹാമിൽട്ടൺ (സൂപ്പർമാർക്കറ്റ് ഉടമ) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ..


📎 ʙᴀᴄᴋwᴀsʜ

■ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കാർ നാമനിർദേശം ലഭിച്ചിരുന്നു. IMDbയുടെ മികച്ച 250 ചിത്രങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട് ദി ഹണ്ട്. കെയ്ൻസ് ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിക്കപ്പെട്ടപ്പോൾ മാഡ്‌സ് മിക്കൽസണ് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിരുന്നു.



8.3/10 . IMDb
94% . Rotten Tomatoes




                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Bad Genius

Bad Genius » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ കോപ്പിയടി ഒരു കലയാണ്. ഒരു ക്ലാസ്സ്‌ ടെസ്റ്റിനെങ്കിലും കോപ്പിയടി പരീക്ഷിച്ചു നോക്കാത്തവർ ആരെങ്കിലുമുണ്ടോ. ടെക്‌നോളജി ഇത്രയ്ക്കും വികസിച്ച ഈ കാലത്ത് വിദ്യാർത്ഥികൾ കോപ്പിയടിയിലും വൻ പുരോഗതിയാണ് കൈവരിച്ചത്. 😜 ബ്ലൂടൂത്ത് ഹെഡ്സെറ്റ്, ഗൂഗിൾ ഗ്ലാസ്സ്, etc.. അങ്ങനെ കോപ്പിയടിക്കാനായി (അതിന് മാത്രമല്ല ഇജ്ജാതി സാധനങ്ങൾ ട്ടാ) പല തരം ഹൈടെക് ഡിവൈസുകൾ അവതരിച്ചു. കോപ്പിയടി തടയാനായി പരീക്ഷാർത്ഥികളുടെ അടിവസ്ത്രം വരെ ഊരിച്ച കഥകൾ ഈ കേരളക്കരയിൽ തന്നെ വിവാദമായതാണ്. മധ്യപ്രദേശിലും ബീഹാറിലും സ്വന്തം മക്കളെ കോപ്പിയടിക്കാൻ സഹായിക്കാൻ പരസ്യമായി രംഗത്തിറങ്ങിയ രക്ഷിതാക്കൾ ലോകത്തിന് മുൻപിൽ ഇന്ത്യയെ തന്നെ നാണംകെടുത്തിയതാണ്. ഐപിഎസ് ഉദ്യോഗസ്ഥന്മാർ വരെ ശാസ്ത്രീയമായി എങ്ങനെ കോപ്പിയടിക്കാം എന്ന് കാണിച്ചു കൊണ്ട് ലോകത്തിന് മുൻപിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തി 😂 പക്ഷേ, ഇതിനെയൊക്കെ വിമർശിക്കുന്ന നമുക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്ന് ഒരിക്കലെങ്കിലും സ്വന്തം നെഞ്ചിൽ കൈവെച്ചു കൊണ്ട് നമ്മളോട് തന്നെ ഒന്ന് ചോദിച്ചു നോക്കിയിട്ടുണ്ടോ. കോപ്പിയടി പ്രമേയമാക്കിയുള്ള മനോഹരമായ തായ് ത്രില്ലർ സിനിമയാണ് ബാഡ് ജീനി...

The Body

The Body » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ സിനിമ തുടങ്ങുമ്പോൾ ഇതൊരു ഹൊറർ സിനിമയാണെന്ന് തോന്നും. കഥയിലേക്ക് കടക്കുമ്പഴോ; ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ആണെന്ന് വിചാരിക്കും. ക്ലൈമാക്സിനോടടുക്കുമ്പോൾ ഇതൊരു സൈക്കോളജിക്കൽ ത്രില്ലറാണെന്നായിരിക്കും അനുമാനം. പക്ഷേ, യഥാർത്ഥത്തിൽ ഈ സിനിമ അതൊന്നുമല്ല. ഒരു ഹൊറർ സിനിമയായി വന്ന് ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായി പുരോഗമിക്കുന്ന ഈ സിനിമ അവസാനം നിങ്ങളെ വിസ്മയിപ്പിക്കുമെന്ന് തീർച്ച. ■ ഒറിയോൾ പൗലോ സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ സ്പാനിഷ് ക്രൈം ഇൻവെസ്റ്റിഗേറ്റീവ് മിസ്റ്ററി ത്രില്ലർ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ഒറിയോൾ പൗലോയും ലാറ സെന്റിമും ചേർന്നാണ്. ഓസ്കാർ ഫൗറ ഛായാഗ്രഹണവും ജൊവാൻ മാനേൽ വിലാസെക എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സെർജിയോ മൗറിയാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ ഒരു മോർച്ചറി കാവൽക്കാരന്റെ വാഹനാപകത്തിന് പിന്നിലെ ദുരൂഹതകൾ അഴിക്കാനാണ് മുതിർന്ന പോലീസ് അന്വേഷണോദ്യോഗസ്ഥൻ ജെയ്മി പെന എത്തുന്നത്. ഭയാനകമായതെന്തോ കണ്ട് പേടിച്ച് ഓടി വരുന്നതിനിടയിലാണ് വാഹനാപകടം സംഭവിച്ചതെന്ന ...

Muhammad: The Messenger Of God

Muhammad: The Messenger Of God » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ആരും കൈവെക്കാൻ ഭയപ്പെടുന്ന ഒരു പ്രമേയത്തിൽ ധൈര്യസമേതം കൈവെച്ചിരിക്കുകയാണ് മാജിദ് മജീദി. ഇസ്‌ലാമിന്റെ അവസാന പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ചരിത്രം. വികലമായി ചിത്രീകരിക്കുമ്പോൾ എതിർപ്പുകളുണ്ടാവുന്നത് സ്വാഭാവികം. പക്ഷേ ശക്തമായ മുൻധാരണ കാരണം ഉണ്ടാകുന്ന എതിർപ്പുകളാണ് പലപ്പോഴും പലരെയും ഭയപ്പെടുത്തുന്നത്. സിനിമ എന്ന മാധ്യമം തന്നെ തെറ്റാണെന്ന ധാരണയാവാം ഒരു കാരണം. നബിയുടെ ജനനത്തിന് മുൻപും ബാല്യകാലവും വളരെ മനോഹരമായി വരച്ചുവെച്ചിട്ടുണ്ട് മാജിദ് മജീദി, നബിയുടെ തിരുസ്വരൂപം വ്യക്തമായി കാണിക്കാതെ തന്നെ. ■ മാജിദ് മജീദി സംവിധാനം നിർവഹിച്ച ഇസ്‌ലാമിക് എപിക് പേർഷ്യൻ ചിത്രമായ മുഹമ്മദ്‌: ദി മെസ്സഞ്ചർ ഓഫ് ഗോഡിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മാജിദ് മജീദി, ഹാമിദ് അംജദ്, കാംബുഴ പാർടോവി എന്നിവർ ചേർന്നാണ്. വിറ്റോറിയോ സ്‌റ്റൊരാരോ ഛായാഗ്രഹണവും റോബർട്ടോ പെർപിഗ്നാനി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഭാരതീയരുടെ സ്വകാര്യ അഹങ്കാരമായ എ.ആർ. റഹ്‌മാനാണ്‌ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ മുഹമ്...