ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Kumbalangi Nights


Kumbalangi Nights » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ കുമ്പളങ്ങി, കൊച്ചിക്കടുത്തുള്ള മനോഹര ദ്വീപുഗ്രാമം. കേരളത്തിലെ മനോഹരമായ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്ന്. മൽസ്യബന്ധനമായിരുന്നു ഈ ഗ്രാമക്കാരുടെ പ്രധാന തൊഴിലെങ്കിലും ഇപ്പോൾ ടൂറിസം വലിയൊരു വരുമാന സ്രോതസ്സായി മാറിയിരിക്കുന്നു. കുമ്പളങ്ങി എന്ന മനോഹര ഗ്രാമം പശ്ചാത്തലമാക്കി ഒരു മലയാള സിനിമ വരുമ്പോൾ അത് സംവിധാനം നിർവഹിക്കുന്നത് നാട്ടിൻപുറത്തിന്റെ പച്ചയായ ജീവിതാവിഷ്കാരം വെള്ളിത്തിരയിലെത്തിച്ചു പ്രേക്ഷകരുടെ "ബ്രില്യൻസ്" ഒരുപാട് ഏറ്റുവാങ്ങിയ സംവിധായകൻ ദിലീഷ് പോത്തന്റെ പ്രിയ ശിഷ്യൻ മധു സി. നാരായണൻ കൂടിയാവുമ്പോൾ പ്രതീക്ഷകൾ ഏറെയുണ്ടായിരുന്നു. കൂടാതെ ഫഹദെന്ന "നാച്ചുറൽ സ്റ്റാറി"ന്റെ സാനിധ്യവും പ്രതീക്ഷയ്ക്ക് മാറ്റ് കൂട്ടി.


■ മലയാളികൾ ഭൂരിപക്ഷവും ഒരു സിനിമയ്ക്ക് കയറിയിരുന്നത് ആദ്യമൊക്കെ അതിലെ നായകൻ ആരാണെന്ന് നോക്കിയായിരുന്നു. പിന്നീടെപ്പഴോ നല്ല സംവിധായകരുടെ സിനിമകൾ തെരഞ്ഞെടുക്കുക എന്ന സ്വഭാവം മലയാളി പ്രേക്ഷകർ കാണിച്ചു തുടങ്ങി. മലയാളികളുടെ കാഴ്ച്ചപ്പാട് പാടേ മാറി എന്ന തോന്നൽ ജനിപ്പിക്കുന്നതായിരുന്നു ഒരു നായകനടനെക്കാളുപരി, സംവിധായകനെക്കാളുപരി അതിന്റെ തിരക്കഥാകൃത്ത് ശ്രദ്ധിക്കപ്പെടുമ്പോൾ. സാൾട്ട് & പെപ്പറിലൂടെ തിരക്കഥാരംഗത്ത് കാലുറപ്പിച്ച  ശ്യാം പുഷ്കരന് ഇപ്പോൾ ലഭിക്കുന്ന പ്രേക്ഷകശ്രദ്ധ അരക്കിട്ടുറപ്പിക്കുന്നത് സിനിമ ഒരു തിരക്കഥാകൃത്തിന്റേത് കൂടിയാണ് എന്നതാണ്. ശ്യാം പുഷ്ക്കരൻ തൊട്ടതെല്ലാം പൊന്നാക്കിയ തിരക്കഥാകൃത്താണെന്നതായിരിക്കാം (22 ഫീമെയ്ൽ കോട്ടയം, ഡാ തടിയാ, ഇയ്യോബിന്റെ പുസ്തകം, മഹേഷിന്റെ പ്രതികാരം, മായാനദി) അദ്ദേഹത്തെ കേന്ദ്രബിന്ദുവാക്കുന്നതിന് ഉപോല്പക്കം എന്ന് തോന്നുന്നു. കുമ്പളങ്ങി എന്ന മനോഹര ഗ്രാമത്തിന്റെ വശ്യ ചാരുത അതേപ്പോലെ ഒപ്പിയെടുക്കാൻ നിയോഗിക്കപ്പെട്ടത് ഷൈജു ഖാലിദ് എന്ന ഛായാഗ്രഹണ പ്രതിഭ കൂടിയാവുമ്പോൾ അത് പ്രതീക്ഷകൾ ഒരിക്കലും തെറ്റിയില്ല എന്നതിന് അടിവരയിടുന്നതായിരുന്നു. എത്രയോ മികച്ച മനോഹര ഫ്രെയിമുകൾ. സുഷിൻ ശ്യാമിന്റെ മനോഹര മെലഡികളും കൂടി ഒത്തു ചേർന്നപ്പോൾ ഒരു മനോഹര സിനിമയാണ് കുമ്പളങ്ങി നൈറ്റ്സ് ആയി ഇതൾ വിരിയിച്ചത്. സൈജു ശ്രീധരനാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്..


✍sʏɴᴏᴘsɪs             

■ കുമ്പളങ്ങിയിലെ രണ്ട് കുടുംബങ്ങളുടെ കഥയാണ് കുമ്പളങ്ങി നൈറ്റ്‌സിൽ വരച്ചിട്ടിരിക്കുന്നത്. സജിയുടെ കുടുംബവും ഷമ്മിയുടെ കുടുംബവും. കാര്യമായിട്ട് ജോലിയും കൂലിയുമില്ലാത്ത സഹോദരന്മാർ (സജി, ബോബി, ബോണി, ഫ്രാങ്കി) വാതിലിന് പോലും അടച്ചുറപ്പില്ലാത്ത വീട്ടിൽ ജീവിക്കുന്നു. ഇനിയെന്തെന്ന ചിന്ത ഒരിക്കലും അവരെ വലയ്ക്കുന്നില്ല. അവരെന്തുകൊണ്ട് അങ്ങനെയായെന്ന് ഫ്ലാഷ് ബാക്ക് ഇടാതെ തന്നെ ബോബിയുടെയും സജിയുടെയും വാക്കുകളിലൂടെ പറഞ്ഞു തരികയാണ് സംവിധായകൻ. ഷമ്മി,  യാഥാസ്ഥിതിക മലയാളി പുരുഷന്മാരുടെ പ്രതിനിധിയാണ്. ഷമ്മി ചിലപ്പോൾ ഞാനാവാം, നീയാകാം. ഷമ്മിയെന്ന കഥാപാത്രം ഫഹദ് ഫാസിൽ ചെയ്യുമ്പോൾ അത് നായകനാവണമെന്ന ചിന്ത ഇവിടെ കളഞ്ഞേക്ക്. "ഷമ്മി അത്ര വെടിപ്പല്ല ബ്രോ.." ഷമ്മിയുടെ സഹോദരി ബേബിയും സജിയുടെ സഹോദരൻ ബോബിയും തമ്മിൽ ഉടലടുക്കുന്ന പ്രണയത്തിലൂടെ കുമ്പളങ്ങി നൈറ്റ്സ് പ്രയാണം തുടരുന്നു..


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs     

■ ഓരോ ചിത്രങ്ങൾ കഴിയുന്തോറും തന്റെ അഭിനയ മികവിന്റെ മാറ്റ് കൂടിക്കൊണ്ടിരിക്കുകയാണ് എന്ന് തെളിയിക്കുന്നതായിരുന്നു സജിയായുള്ള സൗബിൻ ഷാഹിറിന്റെ പ്രകടനം. സുഡാനിയിലെ മജീദിലൂടെ താൻ വെറുമൊരു കൊമേഡിയൻ മാത്രമല്ല നല്ലൊരു നടനാണ് എന്ന് തെളിയിച്ച സൗബിൻ കുമ്പളങ്ങിയിലെ സജിയിലൂടെ അതിന് അടിവരായിട്ടിരിക്കുകയാണ്. തന്റെ സ്ഥിരം ശോക നായകൻ ഇമേജിൽ നിന്നും പുറത്തു വന്നിരിക്കുകയാണ് സജിയുടെ അനിയൻ ബോബിയായി മികച്ച പ്രകടനം കാഴ്ച്ച വെച്ച ഷെയ്ൻ നിഗം. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിൽ കള്ളനായി അഭിനയിച്ചപ്പോൾ "ഇങ്ങേര് ശരിക്കും കള്ളനാണോ" എന്ന് മലയാളികളെക്കൊണ്ട് പറയിപ്പിച്ച ഫഹദ് ഫാസിൽ ഇവിടെയും പ്രതീക്ഷ തെറ്റിക്കുന്നില്ല. എജ്ജാതി പഹയൻ. ഷമ്മിയുടെ ഭാര്യയായി അഭിനയിച്ച ഗ്രെയ്‌സ് ആന്റണിയും (സിമി) സഹോദരിയായി (ബേബി) അഭിനയിച്ച അന്ന ബെന്നുമടക്കം എല്ലാവരും ഒന്നിനൊന്നു മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചിരിക്കുന്നത്. ശ്രീനാഥ്‌ ഭാസി (ബോണി), രമേശ്‌ തിലക്, മാത്യു തോമസ് (ഫ്രാങ്കി) തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ..


📎 ʙᴀᴄᴋwᴀsʜ

■ കാലികപ്രസക്തിയുള്ള കഥയവതരിപ്പിക്കുന്നതുകൊണ്ടാവാം ശ്യാം പുഷ്ക്കരൻ ഇത്രയ്ക്കും ജനകീയനായ തിരക്കഥാകൃത്താവുന്നത്. വെറുമൊരു നാട്ടിൻപുറത്തെ നന്മ വിളിച്ചോതുന്ന സിനിമയല്ല കുമ്പളങ്ങി നൈറ്റ്സ്. 22 ഫീമെയിലിലൂടെ ആണധികാരത്തിന്റെ "കടയ്ക്കൽ" കത്തി വെപ്പിച്ച ശ്യാം ഇവിടെയും അത് തന്നെ ആവർത്തിക്കുന്നു. അന്നാ ബെൻ അവതരിപ്പിച്ച ബേബി മോൾ പലയിടത്തും പുരോഗമന പെണ്ണിടത്തിന്റെ തീപ്പൊരിയായി.


3.75/5 . MyRating



                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Naduvula Konjam Pakkatha Kaanom

Naduvula Konjam Pakkatha Kaanom » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത കോമഡി എന്റർടൈനർ തമിഴ് ചിത്രമാണ് നടുവുള കൊഞ്ചം പാക്കാത കാണോം. സംവിധായകനായുള്ള ബാലാജിയുടെ അരങ്ങേറ്റ ചിത്രമായ ഇതിന്റെ തിരക്കഥ രചിച്ചിട്ടുള്ളതും അദ്ദേഹം തന്നെയാണ്. തന്റെ അടുത്ത സുഹൃത്ത് പ്രേംകുമാറിന്റെയും തന്റെയും മറ്റു രണ്ടുസുഹൃത്തുക്കളുടെയും അനുഭവകഥ തന്നെയാണ് ബാലാജി ഫ്രെയിമിലാക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ പ്രേംകുമാർ എന്ന യുവാവ് താൻ ഒരു വർഷമായി പ്രണയിച്ചു കൊണ്ടിരിക്കുന്ന തന്റെ പ്രണയിനി ധനലക്ഷ്മിയുമായുള്ള വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും  പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജോലിയിലേയും വിവാഹത്തിന്റെയും സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി കുറച്ചു നേരം ക്രിക്കറ്റ് കളിക്കാം എന്ന് തീരുമാനിക്കുന്നു. വിവാഹത്തിന്റെ രണ്ടു ദിവസം മുൻപ് നടക്കുന്ന ഈ കളി ആവേശകരമായി മുന്നേറുന്നതിനിടയിൽ ഒരു ക്യാച്ച് ചെയ്യുന്നതിന് ശ്രമിക്കുന്ന പ്രേംകുമാർ തലയടിച്ച് നിലത്ത് വീഴുന്നു. അതോടുകൂടി പ്രേംകുമാർ ഒരു വർഷം ത...

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

And The Oscar To Joaquin Phoenix

പ്രിയപ്പെട്ട വാക്കിൻ ഫീനിക്സ്.. നീയൊരു നിധി പോലെ കൈയ്യിലേന്തിയിരിക്കുന്ന സ്വർണ്ണ നിറത്തിലുള്ള ആ  ഓസ്‌ക്കാർ പ്രതിമ അർഹതയ്ക്കുള്ള അംഗീകാരം തന്നെയാണ്. ലിയനാർഡോ ഡി കാപ്രിയോയെപ്പോലെ ഒരുപാട് വട്ടം നിന്റെ കൈയെത്തുന്ന അകലത്തിലുണ്ടായിട്ടും എത്തിപ്പിടിക്കാൻ കഴിയാതെ നിരാശയോടെ വിതുമ്പിക്കരഞ്ഞു തിരിച്ചു നടക്കേണ്ടി വന്ന നിന്റെ ദൗർഭാഗ്യത്തെയോർത്ത് ലോകസിനിമാസ്വാദകർ ശരിക്കും സങ്കടപ്പെട്ടിട്ടുണ്ട്. ഇത് നാലാം തവണയാണ് "And The Oscar Goes To Joaquin Phoenix" എന്ന് കേൾക്കാൻ നീ കാതോർത്തിരുന്നത് എന്ന് ഞങ്ങൾക്കറിയാം. കഴിഞ്ഞ മൂന്ന് തവണയും ഇപ്പോഴത്തേതിനേക്കാൾ മികച്ച പ്രകടനം നടത്തിയിട്ടും കൈവിട്ടു പോയ ഓസ്കാർ ഇന്നിപ്പോൾ നിന്റെ കൈകളിരിക്കുമ്പോൾ; ആ ഓസ്കാർ പ്രതിമ പോലും അഭിമാനം കൊള്ളുന്നുണ്ടാവണം. 2013ൽ ദി മാസ്റ്ററിൽ ഫ്രഡി ക്യുവൽ എന്ന കഥാപാത്രത്തെ  അത്യുജ്ജ്വലമാക്കിയതിന് മികച്ച നടനുള്ള ഓസ്കാർ തനിക്ക് തന്നെ എന്നുറപ്പിച്ചു കാതോർത്തിരുന്നപ്പോൾ And The Oscar Goes To Daniel Day-Lewis എന്ന് കേട്ട്  സങ്കടത്തോടെ കണ്ണുനിറച്ചതും ലോകസിനിമാപ്രേമികൾ ഇന്നുമോർക്കുന്നു. അതിന് മുൻപ് 2006ൽ Walk The Lineലെ ജോണി ക്യ...