ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

The Prestige


The Prestige » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ ലോകത്തിലെ ഏറ്റവും മികച്ച പത്ത് സംവിധായകരുടെ പേര് പറയുകയാണെങ്കിൽ അതിലൊരാൾ തീർച്ചയായിട്ടും ക്രിസ്റ്റഫർ നോളനായിരിക്കും. രണ്ട് പതിറ്റാണ്ടായിട്ടുള്ള സംവിധായക ജീവിതത്തിൽ നോളൻ ചെയ്തത് വെറും പത്ത് സിനിമകളായിരുന്നെങ്കിലും അതെല്ലാം നിരൂപക പ്രശംസ നേടിയവയായിരുന്നു. 1998ൽ ഫോളോവിങ് എന്ന സിനിമയിലൂടെ സംവിധാന രംഗത്തെത്തിയ നോളൻ മെമെന്റോ എന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രത്തിലൂടെയായിരുന്നു ശ്രദ്ധിക്കപ്പെട്ടത്. ബാറ്റ്മാൻ ട്രയോളജിയിലൂടെ ഡിസിയ്ക്ക് ഏറ്റവും മികച്ച സിനിമകൾ സമ്മാനിച്ച നോളൻ ട്രയോളജിയിലെ ആദ്യ ചിത്രമായ ബാറ്റ്മാൻ ബിഗിൻസിന് ശേഷം സംവിധാനം നിർവഹിച്ച സിനിമയായിരുന്നു ലണ്ടനിലെ രണ്ട് മജീഷ്യന്മാരുടെ കഥ ദി പ്രസ്റ്റീജ്. വർഷങ്ങൾക്ക് മുൻപിറങ്ങിയ ഒരു ആമിർ ഖാൻ ചിത്രത്തിന് ദി പ്രെസ്റ്റീജിന്റെ അകക്കാമ്പുമായി സാമ്യം തോന്നിയത് യാദൃശ്ചികമാവില്ല. ദി പ്രെസ്റ്റീജിന്റെ നട്ടെല്ല് അതായത്കൊണ്ട് മാത്രം ആ സിനിമയേതെന്ന് വെളിപ്പെടുത്തുന്നില്ല.


■ ക്രിസ്റ്റഫർ പ്രീസ്റ്റിന്റെ ദി പ്രെസ്റ്റീജ് എന്ന പേരിൽത്തന്നെയുള്ള നോവലിനെ ആസ്പദമാക്കി സംവിധായകൻ ക്രിസ്റ്റഫർ നോളനും അദ്ദേഹത്തിന്റെ സഹോദരൻ ജോനാഥൻ നോളനും ചേർന്നാണ് തിരക്കഥയെഴുതിയിരിക്കുന്നത്. വാലി ഫിസ്റ്റർ ഛായാഗ്രഹണവും ലീ സ്മിത്ത് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഡേവിഡ് ജൂലിയനാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.


✍sʏɴᴏᴘsɪs               

■ ലണ്ടനിലെ ഒരു മജീഷ്യന്റെ സഹായികളായിരുന്നു റോബർട്ട് ആംഗ്യറും ആൽഫ്രെഡ് ബോർഡനും. കാണികൾക്കിടയിലുള്ളവരായി ചമഞ്ഞു സ്റ്റേജിലെത്തി മജീഷ്യന്റെ സഹായിയായ ജൂലിയയെ വാട്ടർ ടാങ്ക് എസ്‌കേപ്പ് മാജിക്കിന് മുൻപ് കൈയ്യും കാലും തന്ത്രപരമായി ബന്ധിക്കുക എന്നതായിരുന്നു ഇരുവരുടെയും മുഖ്യ ജോലി. ജൂലിയ ആംഗ്യറിന്റെ ഭാര്യ കൂടിയായിരുന്നു. ഒരു ട്രിക്കിനിടയിൽ ബോർഡൻ ജൂലിയയുടെ കൈയ്യിൽ അപകടകരമാംവിധത്തിൽ ഇരട്ടക്കുരുക്കിട്ടതിനാൽ ജൂലിയക്ക് കുരുക്കഴിക്കാൻ കഴിയാതെ വരികയും തൽഫലമായി ജൂലിയ വാട്ടർടാങ്കിൽ കിടന്ന് മുങ്ങി ശ്വാസംമുട്ടി മരിക്കുകയും ചെയ്തു. തന്റെ ഭാര്യ ജൂലിയയെ ബോർഡൻ മനഃപൂർവ്വം കൊന്നതാണെന്ന് ഉറച്ചു വിശ്വസിക്കുന്ന ആംഗ്യറും ബോർഡനും തമ്മിൽ തീർത്താൽ തീരാത്ത ശത്രുത ഉടലെടുക്കുന്നു. പിന്നീട് സ്വതന്ത്ര മജീഷ്യന്മാരായി തീരുന്ന ഇരുവരും തമ്മിൽ ജോലിയിലും കിടമത്സരവും പകപോക്കലും നിത്യസംഭവമായി മാറുന്നു. അതിനിടയിൽ ആംഗ്യറുടെ സഹായിയായെത്തുന്ന ഒലീവിയയെ ബോർഡന്റെ മാജിക്കിലെ മുഖ്യ ആകർഷണമായിരുന്ന "ട്രാൻസ്പോർട്ടഡ് മാനി"ന്റെ പിന്നിലെ രഹസ്യം കണ്ടെത്താൻ ചാരയായി ആംഗ്യർ അയക്കുന്നു..


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ ഹ്യൂഗ് ജാക്ക്മാൻ അവതരിപ്പിച്ച ദി ഗ്രേറ്റ്‌ ഡാന്റനെന്ന റോബർട്ട് ആംഗ്യറും ക്രിസ്റ്റ്യൻ ബെയ്ൽ അവതരിപ്പിച്ച ദി പ്രൊഫസർ എന്ന ആൽഫ്രെഡ് ബോർഡനും തന്നെയായിരുന്നു ദി പ്രെസ്റ്റീജിന്റെ മുഖ്യ ആകർഷണം. രണ്ടുപേരിൽ ആരായിരുന്നു കേമൻ എന്നതിന് എനിക്കിതുവരെ ഉത്തരം ലഭിച്ചിട്ടില്ല. ഷാർലറ്റ് ജോഹാൻസൺ, ഒലിവിയ വെൻസ്‌കോമ്പായി വേഷമിട്ടിരിക്കുന്നു. ബോർഡന്റെ ഭാര്യ സാറയായി റെബേക്ക ഹാളും ആംഗ്യറുടെ ഭാര്യ ജൂലിയയായി പൈപ്പർ പെരാബൊയുമാണ് അഭിനയിച്ചിരിക്കുന്നത്. സാമന്ത മഹുറൈൻ (ജെസ്), മൈക്കൽ കെയ്ൻ (ജോൺ കട്ടർ), ഡേവിഡ് ബൊവി (നിക്കോള ടെസ്‌ല), ആൻഡി സെർകിസ് (മി. അലെയ്), റിക്കി ജേ (മജീഷ്യൻ മിൽട്ടൺ), റോജർ റീസ് (ഓവൻസ്), മോർഗൻ ഷെപ്പാഡ് (മെറിറ്റ്), ഡാനിയേൽ ഡേവിസ് (ജഡ്ജ്), ആന്തണി ഡി. മാർകോ (ആൺകുട്ടി), ചുങ് ലിങ് സൂ (ചാവോ ലിചി), ജോഡി ബിയാൻക വൈസ് (ആംഗ്യറുടെ സഹായി പെൺകുട്ടി) തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ..


📎 ʙᴀᴄᴋwᴀsʜ

■ മികച്ച ഛായാഗ്രഹണത്തിനും കലാസംവിധാനത്തിനുമുള്ള ഓസ്കാർ പുരസ്‌കാരത്തിന് നാമനിർദേശം ലഭിച്ചിരുന്നു. ബാറ്റ്മാൻ ട്രയോളജിയിലെ ആദ്യ സിനിമയായ ബാറ്റ്മാൻ ബിഗിൻസിന് ശേഷം ക്രിസ്റ്റ്യൻ ബെയ്‌ലും നോളനും ആദ്യമായി ഒന്നിക്കുന്ന സിനിമയായിരുന്നു ദി പ്രസ്റ്റീജ്. ജോൺ കട്ടറായി അഭിനയിച്ച മൈക്കൽ കെയ്‌നും ബാറ്റ്മാനിൽ ഒരു മുഖ്യവേഷം (ആൽഫ്രഡ്‌ പെന്നിവർത്) ചെയ്തിട്ടുണ്ട്. 2006ൽ മജീഷ്യന്മാർ മുഖ്യകഥാപാത്രമായി മൂന്ന് ഹോളിവുഡ് സിനിമകളായിരുന്നു ഇറങ്ങിയത്. ദി ഇല്ല്യൂഷനിസ്റ്റ്, സ്‌കൂപ്പ് എന്നിവയാണ് മറ്റു രണ്ടെണ്ണം. സ്കൂപ്പിൽ ഹ്യൂഗ് ജാക്ക്മാനും ഷാർലെറ്റ് ജോഹാൻസണും തന്നെയായിരുന്നു മുഖ്യ കഥാപാത്രങ്ങൾ..



8.5/10 . IMDb
75% . Rotten Tomatoes




                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Naduvula Konjam Pakkatha Kaanom

Naduvula Konjam Pakkatha Kaanom » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത കോമഡി എന്റർടൈനർ തമിഴ് ചിത്രമാണ് നടുവുള കൊഞ്ചം പാക്കാത കാണോം. സംവിധായകനായുള്ള ബാലാജിയുടെ അരങ്ങേറ്റ ചിത്രമായ ഇതിന്റെ തിരക്കഥ രചിച്ചിട്ടുള്ളതും അദ്ദേഹം തന്നെയാണ്. തന്റെ അടുത്ത സുഹൃത്ത് പ്രേംകുമാറിന്റെയും തന്റെയും മറ്റു രണ്ടുസുഹൃത്തുക്കളുടെയും അനുഭവകഥ തന്നെയാണ് ബാലാജി ഫ്രെയിമിലാക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ പ്രേംകുമാർ എന്ന യുവാവ് താൻ ഒരു വർഷമായി പ്രണയിച്ചു കൊണ്ടിരിക്കുന്ന തന്റെ പ്രണയിനി ധനലക്ഷ്മിയുമായുള്ള വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും  പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജോലിയിലേയും വിവാഹത്തിന്റെയും സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി കുറച്ചു നേരം ക്രിക്കറ്റ് കളിക്കാം എന്ന് തീരുമാനിക്കുന്നു. വിവാഹത്തിന്റെ രണ്ടു ദിവസം മുൻപ് നടക്കുന്ന ഈ കളി ആവേശകരമായി മുന്നേറുന്നതിനിടയിൽ ഒരു ക്യാച്ച് ചെയ്യുന്നതിന് ശ്രമിക്കുന്ന പ്രേംകുമാർ തലയടിച്ച് നിലത്ത് വീഴുന്നു. അതോടുകൂടി പ്രേംകുമാർ ഒരു വർഷം ത...

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

And The Oscar To Joaquin Phoenix

പ്രിയപ്പെട്ട വാക്കിൻ ഫീനിക്സ്.. നീയൊരു നിധി പോലെ കൈയ്യിലേന്തിയിരിക്കുന്ന സ്വർണ്ണ നിറത്തിലുള്ള ആ  ഓസ്‌ക്കാർ പ്രതിമ അർഹതയ്ക്കുള്ള അംഗീകാരം തന്നെയാണ്. ലിയനാർഡോ ഡി കാപ്രിയോയെപ്പോലെ ഒരുപാട് വട്ടം നിന്റെ കൈയെത്തുന്ന അകലത്തിലുണ്ടായിട്ടും എത്തിപ്പിടിക്കാൻ കഴിയാതെ നിരാശയോടെ വിതുമ്പിക്കരഞ്ഞു തിരിച്ചു നടക്കേണ്ടി വന്ന നിന്റെ ദൗർഭാഗ്യത്തെയോർത്ത് ലോകസിനിമാസ്വാദകർ ശരിക്കും സങ്കടപ്പെട്ടിട്ടുണ്ട്. ഇത് നാലാം തവണയാണ് "And The Oscar Goes To Joaquin Phoenix" എന്ന് കേൾക്കാൻ നീ കാതോർത്തിരുന്നത് എന്ന് ഞങ്ങൾക്കറിയാം. കഴിഞ്ഞ മൂന്ന് തവണയും ഇപ്പോഴത്തേതിനേക്കാൾ മികച്ച പ്രകടനം നടത്തിയിട്ടും കൈവിട്ടു പോയ ഓസ്കാർ ഇന്നിപ്പോൾ നിന്റെ കൈകളിരിക്കുമ്പോൾ; ആ ഓസ്കാർ പ്രതിമ പോലും അഭിമാനം കൊള്ളുന്നുണ്ടാവണം. 2013ൽ ദി മാസ്റ്ററിൽ ഫ്രഡി ക്യുവൽ എന്ന കഥാപാത്രത്തെ  അത്യുജ്ജ്വലമാക്കിയതിന് മികച്ച നടനുള്ള ഓസ്കാർ തനിക്ക് തന്നെ എന്നുറപ്പിച്ചു കാതോർത്തിരുന്നപ്പോൾ And The Oscar Goes To Daniel Day-Lewis എന്ന് കേട്ട്  സങ്കടത്തോടെ കണ്ണുനിറച്ചതും ലോകസിനിമാപ്രേമികൾ ഇന്നുമോർക്കുന്നു. അതിന് മുൻപ് 2006ൽ Walk The Lineലെ ജോണി ക്യ...