ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Argentina Fans Kaattoorkadavu


Argentina Fans Kaattoorkadavu » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ ആട് 2 എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം നിർവഹിക്കുന്ന സ്പോർട്സ് ഡ്രാമ മലയാള ചിത്രമാണ് അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്. മലയാളത്തിൽ കാളിദാസ് ജയറാം നായകനാകുന്ന മൂന്നാമത്തെ ചിത്രവും. തുടർച്ചയായ നാല് ഹിറ്റുകൾക്ക് ശേഷം മലയാള സിനിമയുടെ ഐശ്വര്യം എന്നറിയപ്പെട്ട ഐശ്വര്യ ലക്ഷ്മി നായികയായി ചേരുന്നതോടെ അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവിനു പ്രേക്ഷകർ വലിയ പ്രതീക്ഷകളാണ് നൽകുന്നത്. ഐശ്വര്യ ലക്ഷ്മി ഒരിക്കൽ കൂടി ഭാഗ്യതാരകമാകുമോ? അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ് കാളിദാസ് ജയറാമിന്റെ ആദ്യത്തെ സൂപ്പർഹിറ്റാകുമോ?

■ അശോകൻ ചെരുവിൽ എഴുതിയിരിക്കുന്ന കഥയെ തിരക്കഥാ രൂപത്തിലാക്കിയിരിക്കുന്നത് സംവിധായകൻ മിഥുൻ മാനുവൽ തോമസും ജോൺ മന്ത്രിക്കലും ചേർന്നാണ്. റെനാഡൈവാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. തനി നാട്ടിൻപുറത്തെ കഥയായതുകൊണ്ട് തന്നെ നാട്ടിൻപുറത്തിന്റെ സുന്ദരമായ ഫ്രയിമുകൾ അതിമനോഹരമായി തന്നെ ഒപ്പിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ലിജോ പോളാണ് എഡിറ്റിംഗ്‌ നിർവഹിച്ചിരിക്കുന്നത്. ഗോപി സുന്ദറാണ് അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവിന്റെ പശ്ചാത്തല സംഗീതവും ഇതിലെ അഞ്ച് ഗാനങ്ങൾക്കും സംഗീതവും ഒരുക്കിയിരിക്കുന്നത്. വിജയ്‌ യേശുദാസ് പാടിയ ഹേയ് മധുചന്ദ്രികേ എന്ന പാട്ട് എനിക്ക് വല്ലാതങ്ങ് ഇഷ്ടപ്പെട്ടു. പിന്നെ നെഞ്ചാണേ എന്ന് തുടങ്ങുന്ന പാട്ട് ഫുട്‍ബോൾ ഫാൻസുകാർക്ക് എന്തായാലും ഇഷ്ടപ്പെടും.

✍sʏɴᴏᴘsɪs               

■ തൃശൂരിലുള്ള കാട്ടൂർക്കടവെന്ന ഫുട്‍ബോൾ ഭ്രമം തലയ്ക്കുപിടിച്ച നാട്ടിൻപുറം ഗ്രാമം. ഫുടബോളിൽ കേരളത്തിൽ എന്നല്ല ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള രാജ്യങ്ങളാണ് അർജന്റീനയും ബ്രസീലും. ലോകകപ്പിലായാലും കോപ്പ അമേരിക്കയിലായാലും കളിക്കളത്തിൽ പന്തുരുളുമ്പോൾ ഇങ്ങിവിടെ കേരളത്തിൽ ഇവരുടെ ഫാൻസുകാർ തമ്മിൽ കൊമ്പുകോർക്കാൻ തുടങ്ങും.  അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവിലും പറയുന്നത് കുറച്ച് ഫുട്‍ബോൾ ഭ്രാന്തന്മാരുടെ കഥയാണ്. അർജന്റീനയുടെ കടുത്ത ആരാധകനായ വിപിനനെ കേന്ദ്രീകരിച്ചാണ് കഥയുടെ ഒഴുക്ക്. വിപിനന്റെ പ്ലസ് ടു കാലവും കോളേജ് കാലവും അതുകഴിഞ്ഞുള്ള യൗവനവുമെല്ലാം ഓരോ സ്റ്റേജായി കടന്നു വരുന്നു. പ്ലസ് ടു കാലത്തിനിടയ്ക്ക് അവൻ മെഹ്റു എന്നൊരു പെൺകുട്ടിയുമായി അടുപ്പത്തിലാകുന്നു. കുറച്ചു നേരം അവരുടെ പ്രണയവുമായി സിനിമ മുന്നോട്ട് പോകുന്നു. മെഹ്റു ഒരൽപ്പം ഇടതുപക്ഷ ചിന്താഗതിയുള്ള പെൺകുട്ടിയായിരുന്നു. കോളേജ് ലൈഫ് കഴിഞ്ഞ വിപിനന് ജീവിത പ്രാരാബ്ദം കാരണം ഗൾഫിലേക്ക് പോവേണ്ടി വരികയാണ്.

👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ കാളിദാസൻ മൂന്ന് വ്യത്യസ്ത ഗെറ്റപ്പിലുള്ള വിപിനൻ എന്ന നായക കഥാപാത്രമായി മികച്ച പ്രകടനം തന്നെയാണ് കാഴ്ച്ച വെച്ചിരിക്കുന്നത്. പൂമരവും മിസ്റ്റർ & മിസ്സിസ് റൗഡിയിലേതിനേക്കാളും കാളിയുടെ അഭിനയം കുറച്ചുകൂടി മെച്ചപ്പെട്ടു എന്ന് തന്നെ പറയാം. തൃശൂർ സ്ലാങ്ങൊക്കെ നന്നായി തന്നെ കാളി ചെയ്തിട്ടുണ്ട്. ഐശ്വര്യ ലക്ഷ്മിയാണ് മെഹ്റു എന്ന നായികാ കഥാപാത്രമായി അഭിനയിച്ചിരിക്കുന്നത്. തൃശൂർ സ്ലാങ്ങിൽ ഐശ്വര്യ അൽപ്പം പതറിപ്പോയോ എന്നെനിക്ക് സംശയമുണ്ട്. എങ്കിലും തരക്കേടില്ലാത്ത പെർഫോമൻസ് തന്നെയായിരുന്നു. പിന്നെ എല്ലാവർക്കും ഏറ്റവും കൂടുതൽ അറിയാൻ അതിയായ ആഗ്രഹമുള്ളത് കരിക്കിലെ ജോർജ്ജ് എന്ന അനു കെ. അനിയന്റെ അഭിനയം എങ്ങനെയുണ്ടെന്നായിരിക്കും. നജീബ് പാമ്പാടൻ എന്ന കട്ട  ബ്രസീൽ ഫാനായിട്ടാണ് അനു എത്തിയിരിക്കുന്നത്. സ്‌ക്രീനിൽ അത്രയധികം സമയം അനുവിന് ലഭിച്ചിട്ടില്ലെങ്കിലും അനു നിരാശപ്പെടുത്തിയിട്ടില്ല. കിട്ടിയ സമയം അനു ഉപയോഗപ്പെടുത്തി എന്ന് തന്നെയാണ് എന്റെ അഭിപ്രായം. കരിക്കിൽ ബ്രിട്ടോ ആയി അഭിനയിച്ച അർജുൻ രത്തനും ഇതിൽ സജീർ എന്നൊരു ക്യാരക്റ്ററായി എത്തുന്നുണ്ട്. അനീഷ് ഗോപാലൻ (സുനിമോൻ ആറാട്ടുകുഴി), ശ്യാം കാർഗോസ് (അജയഘോഷ്), പോൾ ജോസഫ് (രാഘവൻ), സിൻസ് ഷാൻ (തോമസ് മാഷ്), സോണിയ ഗിരി (സുജ), അസീം ജമാൽ (മുനീർ കൊടുവള്ളി) തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ..

📎 ʙᴀᴄᴋwᴀsʜ

■ ഒരൽപ്പം കോമഡിയും ബോറടിപ്പിക്കാത്ത കഥാപറച്ചിലുമായി കടന്നുപോകുന്ന ഒരു ഫീൽ ഗുഡ് എന്ന് പറയാവുന്ന തരത്തിലുള്ള എന്റർടൈനറാണ് അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്. വലിയൊരു സംഭവം എന്നൊന്നും പറയാനില്ലെങ്കിൽ പ്രേക്ഷകനെ ഒട്ടും മടുപ്പിക്കാതെ അവസാനിപ്പിക്കുന്ന ശരാശരിക്കും മുകളിൽ നിൽക്കുന്ന ഒരു കൊച്ചു സിനിമ. ഇതൊക്കെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. നിങ്ങൾ തിയേറ്ററിൽ നിന്നും കണ്ടു തന്നെ വിലയിരുത്തുക.


3.5/5 . MyRating





                     

Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

Diriliş: Ertuğrul

Diriliş: Ertuğrul » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഓട്ടോമൻ സാമ്രാജ്യത്തിന്റെ വീരേതിഹാസം. വെറും രണ്ടായിരത്തോളം അംഗങ്ങളുള്ള ഒരു നാടോടി ഗോത്രം ലോകം മുഴുവൻ അടക്കി ഭരിക്കാൻ കെൽപ്പുള്ള ഓട്ടോമൻ സാമ്രാജ്യമായ കഥ. ഓട്ടോമൻ സാമ്രാജ്യ സ്ഥാപകൻ ഒസ്മാൻ ഖാസിയുടെ പിതാവ് എർതൂറുൽ ഖാസിയുടെ ചരിത്രം. തുർക്കിയുടെ സ്വന്തം ഗെയിം ഓഫ് ത്രോൺസ് എന്നറിയപ്പെടുന്ന ദിറിലിഷ് എർതൂറുൽ അഥവാ എർതൂറുൽ പുനരുത്ഥാനം. പ്രേക്ഷകരെ ഇത്രയധികം സ്വാധീനിച്ചു കൊണ്ടിരിക്കുന്ന ഒരു സീരീസ് മിഡിൽ ഈസ്റ്റിൽ വീണ്ടും ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനു കാരണമാകുമോ എന്ന് ഭയന്ന് സൗദിയും ഈജിപ്തും യുഎഇയുമൊക്കെ ബാൻ ചെയ്തിട്ടുണ്ടെങ്കിൽ ഇതിന്റെ ഒരു റെയ്ഞ്ച് ഊഹിക്കാൻ സാധിക്കുന്നതേയുള്ളൂ. തുർക്കിയുടെ പ്രസിഡന്റ് ത്വയ്യിബ് എർദ്ദോഖാന്റെ തീവ്ര ദേശീയതയുടെ അതിപ്രസരവും അവരെ ഭയപ്പെടുത്തിയിരിക്കാം. സീരീസിന് ഫണ്ട് ചെയ്തത് അദ്ദേഹമാണെന്ന ഭാഷ്യം പറന്നു നടന്നിരുന്നു. എർദ്ദോഖാനും കുടുംബവും ഒന്നിലേറെ തവണ ചിത്രീകരണ സ്ഥലം സന്ദർശിച്ചതും ഈ ആരോപണത്തിന്റെ മൂർച്ച കൂട്ടുന്നു. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡ്യൂറോ വരെ ഫാൻ ആയിട്ടുള്ള എർതൂറുലിന് ഏഷ്യയിലും യൂറോപ്പിലും എന്ന് വേണ്ട, നോർത...

And The Oscar To Joaquin Phoenix

പ്രിയപ്പെട്ട വാക്കിൻ ഫീനിക്സ്.. നീയൊരു നിധി പോലെ കൈയ്യിലേന്തിയിരിക്കുന്ന സ്വർണ്ണ നിറത്തിലുള്ള ആ  ഓസ്‌ക്കാർ പ്രതിമ അർഹതയ്ക്കുള്ള അംഗീകാരം തന്നെയാണ്. ലിയനാർഡോ ഡി കാപ്രിയോയെപ്പോലെ ഒരുപാട് വട്ടം നിന്റെ കൈയെത്തുന്ന അകലത്തിലുണ്ടായിട്ടും എത്തിപ്പിടിക്കാൻ കഴിയാതെ നിരാശയോടെ വിതുമ്പിക്കരഞ്ഞു തിരിച്ചു നടക്കേണ്ടി വന്ന നിന്റെ ദൗർഭാഗ്യത്തെയോർത്ത് ലോകസിനിമാസ്വാദകർ ശരിക്കും സങ്കടപ്പെട്ടിട്ടുണ്ട്. ഇത് നാലാം തവണയാണ് "And The Oscar Goes To Joaquin Phoenix" എന്ന് കേൾക്കാൻ നീ കാതോർത്തിരുന്നത് എന്ന് ഞങ്ങൾക്കറിയാം. കഴിഞ്ഞ മൂന്ന് തവണയും ഇപ്പോഴത്തേതിനേക്കാൾ മികച്ച പ്രകടനം നടത്തിയിട്ടും കൈവിട്ടു പോയ ഓസ്കാർ ഇന്നിപ്പോൾ നിന്റെ കൈകളിരിക്കുമ്പോൾ; ആ ഓസ്കാർ പ്രതിമ പോലും അഭിമാനം കൊള്ളുന്നുണ്ടാവണം. 2013ൽ ദി മാസ്റ്ററിൽ ഫ്രഡി ക്യുവൽ എന്ന കഥാപാത്രത്തെ  അത്യുജ്ജ്വലമാക്കിയതിന് മികച്ച നടനുള്ള ഓസ്കാർ തനിക്ക് തന്നെ എന്നുറപ്പിച്ചു കാതോർത്തിരുന്നപ്പോൾ And The Oscar Goes To Daniel Day-Lewis എന്ന് കേട്ട്  സങ്കടത്തോടെ കണ്ണുനിറച്ചതും ലോകസിനിമാപ്രേമികൾ ഇന്നുമോർക്കുന്നു. അതിന് മുൻപ് 2006ൽ Walk The Lineലെ ജോണി ക്യ...