ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Argentina Fans Kaattoorkadavu


Argentina Fans Kaattoorkadavu » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ ആട് 2 എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം നിർവഹിക്കുന്ന സ്പോർട്സ് ഡ്രാമ മലയാള ചിത്രമാണ് അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്. മലയാളത്തിൽ കാളിദാസ് ജയറാം നായകനാകുന്ന മൂന്നാമത്തെ ചിത്രവും. തുടർച്ചയായ നാല് ഹിറ്റുകൾക്ക് ശേഷം മലയാള സിനിമയുടെ ഐശ്വര്യം എന്നറിയപ്പെട്ട ഐശ്വര്യ ലക്ഷ്മി നായികയായി ചേരുന്നതോടെ അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവിനു പ്രേക്ഷകർ വലിയ പ്രതീക്ഷകളാണ് നൽകുന്നത്. ഐശ്വര്യ ലക്ഷ്മി ഒരിക്കൽ കൂടി ഭാഗ്യതാരകമാകുമോ? അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ് കാളിദാസ് ജയറാമിന്റെ ആദ്യത്തെ സൂപ്പർഹിറ്റാകുമോ?

■ അശോകൻ ചെരുവിൽ എഴുതിയിരിക്കുന്ന കഥയെ തിരക്കഥാ രൂപത്തിലാക്കിയിരിക്കുന്നത് സംവിധായകൻ മിഥുൻ മാനുവൽ തോമസും ജോൺ മന്ത്രിക്കലും ചേർന്നാണ്. റെനാഡൈവാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. തനി നാട്ടിൻപുറത്തെ കഥയായതുകൊണ്ട് തന്നെ നാട്ടിൻപുറത്തിന്റെ സുന്ദരമായ ഫ്രയിമുകൾ അതിമനോഹരമായി തന്നെ ഒപ്പിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ലിജോ പോളാണ് എഡിറ്റിംഗ്‌ നിർവഹിച്ചിരിക്കുന്നത്. ഗോപി സുന്ദറാണ് അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവിന്റെ പശ്ചാത്തല സംഗീതവും ഇതിലെ അഞ്ച് ഗാനങ്ങൾക്കും സംഗീതവും ഒരുക്കിയിരിക്കുന്നത്. വിജയ്‌ യേശുദാസ് പാടിയ ഹേയ് മധുചന്ദ്രികേ എന്ന പാട്ട് എനിക്ക് വല്ലാതങ്ങ് ഇഷ്ടപ്പെട്ടു. പിന്നെ നെഞ്ചാണേ എന്ന് തുടങ്ങുന്ന പാട്ട് ഫുട്‍ബോൾ ഫാൻസുകാർക്ക് എന്തായാലും ഇഷ്ടപ്പെടും.

✍sʏɴᴏᴘsɪs               

■ തൃശൂരിലുള്ള കാട്ടൂർക്കടവെന്ന ഫുട്‍ബോൾ ഭ്രമം തലയ്ക്കുപിടിച്ച നാട്ടിൻപുറം ഗ്രാമം. ഫുടബോളിൽ കേരളത്തിൽ എന്നല്ല ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള രാജ്യങ്ങളാണ് അർജന്റീനയും ബ്രസീലും. ലോകകപ്പിലായാലും കോപ്പ അമേരിക്കയിലായാലും കളിക്കളത്തിൽ പന്തുരുളുമ്പോൾ ഇങ്ങിവിടെ കേരളത്തിൽ ഇവരുടെ ഫാൻസുകാർ തമ്മിൽ കൊമ്പുകോർക്കാൻ തുടങ്ങും.  അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവിലും പറയുന്നത് കുറച്ച് ഫുട്‍ബോൾ ഭ്രാന്തന്മാരുടെ കഥയാണ്. അർജന്റീനയുടെ കടുത്ത ആരാധകനായ വിപിനനെ കേന്ദ്രീകരിച്ചാണ് കഥയുടെ ഒഴുക്ക്. വിപിനന്റെ പ്ലസ് ടു കാലവും കോളേജ് കാലവും അതുകഴിഞ്ഞുള്ള യൗവനവുമെല്ലാം ഓരോ സ്റ്റേജായി കടന്നു വരുന്നു. പ്ലസ് ടു കാലത്തിനിടയ്ക്ക് അവൻ മെഹ്റു എന്നൊരു പെൺകുട്ടിയുമായി അടുപ്പത്തിലാകുന്നു. കുറച്ചു നേരം അവരുടെ പ്രണയവുമായി സിനിമ മുന്നോട്ട് പോകുന്നു. മെഹ്റു ഒരൽപ്പം ഇടതുപക്ഷ ചിന്താഗതിയുള്ള പെൺകുട്ടിയായിരുന്നു. കോളേജ് ലൈഫ് കഴിഞ്ഞ വിപിനന് ജീവിത പ്രാരാബ്ദം കാരണം ഗൾഫിലേക്ക് പോവേണ്ടി വരികയാണ്.

👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ കാളിദാസൻ മൂന്ന് വ്യത്യസ്ത ഗെറ്റപ്പിലുള്ള വിപിനൻ എന്ന നായക കഥാപാത്രമായി മികച്ച പ്രകടനം തന്നെയാണ് കാഴ്ച്ച വെച്ചിരിക്കുന്നത്. പൂമരവും മിസ്റ്റർ & മിസ്സിസ് റൗഡിയിലേതിനേക്കാളും കാളിയുടെ അഭിനയം കുറച്ചുകൂടി മെച്ചപ്പെട്ടു എന്ന് തന്നെ പറയാം. തൃശൂർ സ്ലാങ്ങൊക്കെ നന്നായി തന്നെ കാളി ചെയ്തിട്ടുണ്ട്. ഐശ്വര്യ ലക്ഷ്മിയാണ് മെഹ്റു എന്ന നായികാ കഥാപാത്രമായി അഭിനയിച്ചിരിക്കുന്നത്. തൃശൂർ സ്ലാങ്ങിൽ ഐശ്വര്യ അൽപ്പം പതറിപ്പോയോ എന്നെനിക്ക് സംശയമുണ്ട്. എങ്കിലും തരക്കേടില്ലാത്ത പെർഫോമൻസ് തന്നെയായിരുന്നു. പിന്നെ എല്ലാവർക്കും ഏറ്റവും കൂടുതൽ അറിയാൻ അതിയായ ആഗ്രഹമുള്ളത് കരിക്കിലെ ജോർജ്ജ് എന്ന അനു കെ. അനിയന്റെ അഭിനയം എങ്ങനെയുണ്ടെന്നായിരിക്കും. നജീബ് പാമ്പാടൻ എന്ന കട്ട  ബ്രസീൽ ഫാനായിട്ടാണ് അനു എത്തിയിരിക്കുന്നത്. സ്‌ക്രീനിൽ അത്രയധികം സമയം അനുവിന് ലഭിച്ചിട്ടില്ലെങ്കിലും അനു നിരാശപ്പെടുത്തിയിട്ടില്ല. കിട്ടിയ സമയം അനു ഉപയോഗപ്പെടുത്തി എന്ന് തന്നെയാണ് എന്റെ അഭിപ്രായം. കരിക്കിൽ ബ്രിട്ടോ ആയി അഭിനയിച്ച അർജുൻ രത്തനും ഇതിൽ സജീർ എന്നൊരു ക്യാരക്റ്ററായി എത്തുന്നുണ്ട്. അനീഷ് ഗോപാലൻ (സുനിമോൻ ആറാട്ടുകുഴി), ശ്യാം കാർഗോസ് (അജയഘോഷ്), പോൾ ജോസഫ് (രാഘവൻ), സിൻസ് ഷാൻ (തോമസ് മാഷ്), സോണിയ ഗിരി (സുജ), അസീം ജമാൽ (മുനീർ കൊടുവള്ളി) തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ..

📎 ʙᴀᴄᴋwᴀsʜ

■ ഒരൽപ്പം കോമഡിയും ബോറടിപ്പിക്കാത്ത കഥാപറച്ചിലുമായി കടന്നുപോകുന്ന ഒരു ഫീൽ ഗുഡ് എന്ന് പറയാവുന്ന തരത്തിലുള്ള എന്റർടൈനറാണ് അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്. വലിയൊരു സംഭവം എന്നൊന്നും പറയാനില്ലെങ്കിൽ പ്രേക്ഷകനെ ഒട്ടും മടുപ്പിക്കാതെ അവസാനിപ്പിക്കുന്ന ശരാശരിക്കും മുകളിൽ നിൽക്കുന്ന ഒരു കൊച്ചു സിനിമ. ഇതൊക്കെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. നിങ്ങൾ തിയേറ്ററിൽ നിന്നും കണ്ടു തന്നെ വിലയിരുത്തുക.


3.5/5 . MyRating





                     

Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

Naduvula Konjam Pakkatha Kaanom

Naduvula Konjam Pakkatha Kaanom » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത കോമഡി എന്റർടൈനർ തമിഴ് ചിത്രമാണ് നടുവുള കൊഞ്ചം പാക്കാത കാണോം. സംവിധായകനായുള്ള ബാലാജിയുടെ അരങ്ങേറ്റ ചിത്രമായ ഇതിന്റെ തിരക്കഥ രചിച്ചിട്ടുള്ളതും അദ്ദേഹം തന്നെയാണ്. തന്റെ അടുത്ത സുഹൃത്ത് പ്രേംകുമാറിന്റെയും തന്റെയും മറ്റു രണ്ടുസുഹൃത്തുക്കളുടെയും അനുഭവകഥ തന്നെയാണ് ബാലാജി ഫ്രെയിമിലാക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ പ്രേംകുമാർ എന്ന യുവാവ് താൻ ഒരു വർഷമായി പ്രണയിച്ചു കൊണ്ടിരിക്കുന്ന തന്റെ പ്രണയിനി ധനലക്ഷ്മിയുമായുള്ള വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും  പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജോലിയിലേയും വിവാഹത്തിന്റെയും സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി കുറച്ചു നേരം ക്രിക്കറ്റ് കളിക്കാം എന്ന് തീരുമാനിക്കുന്നു. വിവാഹത്തിന്റെ രണ്ടു ദിവസം മുൻപ് നടക്കുന്ന ഈ കളി ആവേശകരമായി മുന്നേറുന്നതിനിടയിൽ ഒരു ക്യാച്ച് ചെയ്യുന്നതിന് ശ്രമിക്കുന്ന പ്രേംകുമാർ തലയടിച്ച് നിലത്ത് വീഴുന്നു. അതോടുകൂടി പ്രേംകുമാർ ഒരു വർഷം ത...

Perfume: The Story Of A Murderer

Perfume: The Story Of A Murderer » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ബെൻ വിഷോവിനെ കേന്ദ്രകഥാപാത്രമാക്കി ടോം ടൈക്വർ സംവിധാനം നിർവ്വഹിച്ച സൈക്കോളജിക്കൽ ക്രൈം ത്രില്ലർ ഫാന്റസി ഹോളിവുഡ് ചിത്രമാണ് പെർഫ്യൂം: ദി സ്റ്റോറി ഓഫ് ഏ മർഡറർ. ജർമൻ നോവലിസ്റ്റ് പാട്രിക് സുസ്‌കിന്ദിന്റെ ഇതേപേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി ആൻഡ്രൂ ബിർക്കിൻ, ബേൺഡ് എയ്‌ശിങ്കർ, ടോം ടൈക്വർ എന്നിവരാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഫ്രാങ്ക് ഗ്രീബേ ഛായാഗ്രഹണവും അലക്സാണ്ടർ ബെർണർ എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. റെയ്നോൾഡ് ഹെയ്ൽ, ജോണി ക്ലൈമെക്, ടോം ടൈക്വർ എന്നിവർ ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. ✍sʏɴᴏᴘsɪs              ■ ജീൻ ബാപ്റ്റിസ്റ്റ് ഗ്രെനോവിൽ, അവൻ ജനിച്ചു വീണത് പാരീസിലെ ആ മീൻചന്തയിലെ മാലിന്യത്തിലേക്കാണ്. അവന്റെ അമ്മയുടെ അഞ്ചാമത്തെ കുട്ടി. ചോരപ്പൈതലിനെ കൊല്ലാനാണ് ആ സ്ത്രീ ശ്രമിച്ചത് എന്നാരോപിച്ച് അധികാരികൾ അവന്റെ അമ്മയെ തൂക്കിലേറ്റി. അങ്ങനെ ജനിച്ചപാടേ അവനൊരു അനാഥനായി. അനാഥാലയ നടത്തിപ്പുകാരി മാഡം ഗൈലാർഡ് ആ പിഞ്ചുകുഞ്ഞിനെ എടുത്തു വളർത്തി. നമുക്ക് അരോചകമായി തോന്നുന്ന സിനിമയിലെ രണ്ടുകാര്യങ്ങളാണ്, മാലിന...