ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Lucifer



Lucifer » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ വർഷങ്ങൾക്ക് മുൻപ് പ്രിത്വി സിനിമയിൽ പിച്ച വെച്ചു തുടങ്ങിയ കാലത്ത് ഏതോ ഒരു ചാനലിന് കൊടുത്ത ഒരു ഇന്റർവ്യൂ ഓർത്തുപോകുന്നു. അന്നദ്ദേഹം തന്റെ ഭാവിയെക്കുറിച്ചുള്ള സങ്കൽപ്പമെന്താണെന്നുള്ള ചോദ്യത്തിന് ഓരോന്നായി ഉത്തരം നൽകാൻ തുടങ്ങി. നല്ലൊരു സിനിമാ നടനായി അറിയപ്പെടണം, ഒരു പെൺകുട്ടിയെ പ്രണയിച്ചു വിവാഹം കഴിക്കണം, അങ്ങനെയങ്ങനെ. മുപ്പത് വയസ്സിന് ശേഷം പൃത്വിരാജ് ആരായിരിക്കുമെന്ന ചോദ്യത്തിന് ചിലപ്പോഴൊരു സംവിധായകനായേക്കാം എന്ന ഉത്തരമാണ് നൽകിയത്. അന്നദ്ദേഹത്തിന്റെ ഇന്റർവ്യൂ കണ്ട ഞാനടക്കമുള്ള ഭൂരിപക്ഷവും ചിന്തിച്ചത് ചെറുപ്പത്തിന്റെ അതിമോഹങ്ങൾ മാത്രമാണ് അതെന്നാണ്. പക്ഷേ, വർഷങ്ങൾക്കിപ്പുറം പ്രിത്വി അന്ന് പറഞ്ഞതിൽ തൊണ്ണൂറു ശതമാനവും അക്ഷരംപ്രതി നടപ്പിലാക്കിക്കഴിഞ്ഞിരിക്കുന്നു. സൗത്ത് ഇന്ത്യയിലെ ഏറ്റവും നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന നടൻ എന്ന കളിയാക്കലുകളിൽ നിന്നും രാജുവേട്ടൻ എന്ന പദവിയിലാണിപ്പോൾ പ്രിത്വിരാജ് ഇരിക്കുന്നത്. ഇന്നിപ്പോൾ ഒരു സംവിധായകൻ എന്ന നിലയിൽ തന്റെ മോഹത്തിന്റെ അവസാനത്തെ ചുവടിലേക്കാണദ്ദേഹം കാലെടുത്ത് വെച്ചിരിക്കുന്നത്. അതും മോഹൻലാൽ എന്ന അഭിനയപ്രതിഭയുടെ കൂടെ. ലാലേട്ടന്റെ ഒരു ഫാൻ ബോയ് എന്ന നിലയിലാണ് താനീ സിനിമയെടുത്തിരിക്കുന്നത് എന്നുകൂടി പ്രിത്വി പറയുമ്പോൾ പ്രതീക്ഷകൾ വാനോളമായിരുന്നു. പ്രേക്ഷകരെ ഇത്രയധികം ത്രില്ലടിപ്പിച്ച മറ്റൊരു ട്രെയ്‌ലറും ഈ അടുത്ത കാലത്തൊന്നും ഇറങ്ങിയിട്ടില്ലതാനും.

■ ആശിർവാദ് സിനിമാസിന്റെ ബാനറിൽ മുരളീ ഗോപിയുടെ തിരക്കഥയിൽ പ്രിത്വി ആദ്യമായി സംവിധായക വേഷമണിയുന്ന പൊളിറ്റിക്കൽ ക്രൈം ആക്ഷൻ ത്രില്ലർ മലയാള ചിത്രമാണ് ലൂസിഫർ. ഒരു പുതുമുഖ സംവിധായകൻ തന്നെയാണോ പ്രിത്വിരാജ് എന്ന് പല ആവർത്തി ചിന്തിപ്പിക്കുന്ന ഒരുപാട് മുഹൂർത്തങ്ങൾ സമ്മാനിച്ചിരിക്കുമായാണ് ലൂസിഫർ.  മുരളി ഗോപി ഇതിന് മുൻപ് തിരക്കഥ നിർവ്വഹിച്ച പല ചിത്രങ്ങളും ബോക്സ് ഓഫീസിൽ ശ്രദ്ധ നേടാൻ കഴിയാതെ പോയവയായിരുന്നെങ്കിലും പിന്നീട് കൾട്ട് പദവി അലങ്കരിച്ചവയായിരുന്നു. ശക്തമായ തിരക്കഥയാണ് മുരളി ഗോപിയുടെ ട്രേഡ് മാർക്ക്. തന്റെ രാഷ്ട്രീയം വ്യക്തമായി പറയാനും മുരളിക്കൊരു മടിയുമില്ല. ഇവിടെയും മുരളി അൽപ്പം പോലും പിന്നോട്ട് പോയിട്ടില്ല. പക്ഷേ ഇത്തവണ മുരളി ഗോപിയുടെ തിരക്കഥയെ പ്രേക്ഷകർ തിയറ്ററിൽ തന്നെ കൈയ്യടികളോടെ ഏറ്റുവാങ്ങുകയാണ്. സുജിത് വാസുദേവ് ഛായാഗ്രഹണവും ഷംജിത് മുഹമ്മദ്‌ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സുജിത് വാസുദേവന്റെ ക്യാമറാ ഫ്രയിമുകൾ ലൂസിഫറിനെ മികച്ചതാക്കുന്നതിൽ ഒരുപാട് സഹായിച്ചിട്ടുണ്ട്. ദീപക് ദേവാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ബിജിഎം ഒക്കെ കിടു. പ്രത്യേകിച്ച് ലാലേട്ടന്റെ സെക്കന്റ് ഇൻട്രോയിലും ഫൈറ്റ് സീനുകളിലും. രണ്ട് പാട്ടുകളാണ് സിനിമയിലുള്ളത്. ഒരു ഹിന്ദിയും ഒരു തമിഴും. കുഴപ്പമില്ല. പക്ഷേ മനസ്സിൽ നിൽക്കുന്നതാണെന്നു എനിക്ക് തോന്നുന്നില്ല.

✍sʏɴᴏᴘsɪs               

■ ട്രെയ്ലറിൽ "ഒരിടത്തൊരു ദൈവം ജീവിച്ചിരുന്നു" എന്ന് പറഞ്ഞ ആ ദൈവം. ജനങ്ങളുടെ ബഹുമാനവും ആദരവും പിന്തുണയും ഒരുപാടുണ്ടായിരുന്ന രാഷ്ട്രീയ ലോകത്തെ അതികായൻ, അതായിരുന്നു പികെ രാംദാസ്. ഒരുപാട് ഉപജാപക വൃന്ദങ്ങളുടെ നടുക്ക് അദ്ദേഹം വളരെ ഭംഗിയായി ജനങ്ങളെ സേവിച്ചു. പക്ഷേ, പെട്ടെന്നൊരു നാൾ അദ്ദേഹം മരണപ്പെടുകയാണ്. അങ്ങനെ അദ്ദേഹത്തിൻറെ സ്ഥാനം തട്ടിയെടുക്കാൻ ഉപജാപക വൃന്ദങ്ങളിൽ ഓരോരുത്തരും അവരുടെ തനി സ്വരൂപം കാണിക്കാൻ തുടങ്ങുകയാണ്. അധികാരക്കസേരയുടെ പിൻഗാമിത്വത്തിനുള്ള പോരാട്ടം കണക്കുന്നതിനിടെയാണ് സ്റ്റീഫൻ നെടുമ്പള്ളി എന്ന പേര് ഉയർന്നുവരുന്നത്.  ആരാണ് സ്റ്റീഫൻ നെടുമ്പള്ളി..?

👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ സ്റ്റീഫൻ നെടുമ്പള്ളി എന്ന ഹൈലി ഇൻഫ്ളേയ്മബിൾ പൊളിട്ടീഷ്യനായി ലാലേട്ടൻ എത്തുന്നു. മലയാളികൾ ഒരുപാട് നാളായി ലാലേട്ടനെ കാണാൻ ആഗ്രഹിക്കുന്ന ഒരു കഥാപാത്രം. അതാണ്‌ സ്റ്റീഫൻ നെടുമ്പള്ളി. മഞ്ജു വാര്യരുടെ നല്ലൊരു കഥാപാത്രത്തിലേക്കുള്ള തിരിച്ചുവരവാണ് പിന്നെ എടുത്ത് പറയേണ്ടത്. പികെ രാംദാസിന്റെ മകൾ പ്രിയദർശിനി രാംദാസായി മഞ്ജു മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. രാംദാസിന്റെ മകൻ ജതിൻ രാംദാസായി യുവതാരം ടോവിനോ തോമസും നല്ല പ്രകടനമായിരുന്നു. ശരിക്കും വിസ്മയിപ്പിച്ചത് ബോബിയായി എത്തിയ വിവേക് ഒബ്‌റോയിയായിരുന്നു. സംവിധായകൻ പ്രിത്വിരാജ് സെയ്ദ് മസൂദ് എന്നൊരു അതിഥി വേഷത്തിൽ വന്ന് കലക്കുന്നുണ്ട്. സിനിമയിൽ വന്നവരും പോയവരുമെല്ലാം അവരവരുടെ കഥാപാത്രങ്ങളെ മോശമല്ലാത്ത തരത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. സച്ചിൻ ഖേദ്കർ, ഇന്ദ്രജിത്, സായ്കുമാർ, കലാഭവൻ ഷാജോൺ, ഫാസിൽ, ബൈജു, സാനിയ ഈപ്പൻ, നൈല ഉഷ, സുരേഷ് ചന്ദ്ര മേനോൻ, ശിവജി ഗുരുവായൂർ, നന്ദു, അനീഷ് ജി. മേനോൻ, ബാല, ആദിൽ ഇബ്രാഹിം, ആദർശ്, ആഞ്ജലീന തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

📎 ʙᴀᴄᴋwᴀsʜ

■ പ്രിത്വിരാജ് എന്ന സംവിധായകന് മുഴുവൻ മാർക്കും നൽകുകയാണ് ഞാനിവിടെ. മുരളി ഗോപി എന്ന പ്രതിഭാധനന്റെ തിരക്കഥയുടെ വീര്യം ഒട്ടും ചോരാതെ അദ്ദേഹം പ്രേക്ഷകർക്ക് നൽകിയിട്ടുണ്ട്. സകല ബോക്സ് ഓഫീസ് റെക്കോർഡുകളും സ്വന്തം പേരിലാക്കാൻ ലൂസിഫറിന് സാധിക്കും എന്ന് തന്നെയാണ് എന്റെ വിശ്വാസം. മുരുകാ.. നീ തീർന്നെടാ..


4/5 . MyRating



                       Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

Diriliş: Ertuğrul

Diriliş: Ertuğrul » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഓട്ടോമൻ സാമ്രാജ്യത്തിന്റെ വീരേതിഹാസം. വെറും രണ്ടായിരത്തോളം അംഗങ്ങളുള്ള ഒരു നാടോടി ഗോത്രം ലോകം മുഴുവൻ അടക്കി ഭരിക്കാൻ കെൽപ്പുള്ള ഓട്ടോമൻ സാമ്രാജ്യമായ കഥ. ഓട്ടോമൻ സാമ്രാജ്യ സ്ഥാപകൻ ഒസ്മാൻ ഖാസിയുടെ പിതാവ് എർതൂറുൽ ഖാസിയുടെ ചരിത്രം. തുർക്കിയുടെ സ്വന്തം ഗെയിം ഓഫ് ത്രോൺസ് എന്നറിയപ്പെടുന്ന ദിറിലിഷ് എർതൂറുൽ അഥവാ എർതൂറുൽ പുനരുത്ഥാനം. പ്രേക്ഷകരെ ഇത്രയധികം സ്വാധീനിച്ചു കൊണ്ടിരിക്കുന്ന ഒരു സീരീസ് മിഡിൽ ഈസ്റ്റിൽ വീണ്ടും ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനു കാരണമാകുമോ എന്ന് ഭയന്ന് സൗദിയും ഈജിപ്തും യുഎഇയുമൊക്കെ ബാൻ ചെയ്തിട്ടുണ്ടെങ്കിൽ ഇതിന്റെ ഒരു റെയ്ഞ്ച് ഊഹിക്കാൻ സാധിക്കുന്നതേയുള്ളൂ. തുർക്കിയുടെ പ്രസിഡന്റ് ത്വയ്യിബ് എർദ്ദോഖാന്റെ തീവ്ര ദേശീയതയുടെ അതിപ്രസരവും അവരെ ഭയപ്പെടുത്തിയിരിക്കാം. സീരീസിന് ഫണ്ട് ചെയ്തത് അദ്ദേഹമാണെന്ന ഭാഷ്യം പറന്നു നടന്നിരുന്നു. എർദ്ദോഖാനും കുടുംബവും ഒന്നിലേറെ തവണ ചിത്രീകരണ സ്ഥലം സന്ദർശിച്ചതും ഈ ആരോപണത്തിന്റെ മൂർച്ച കൂട്ടുന്നു. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡ്യൂറോ വരെ ഫാൻ ആയിട്ടുള്ള എർതൂറുലിന് ഏഷ്യയിലും യൂറോപ്പിലും എന്ന് വേണ്ട, നോർത...

And The Oscar To Joaquin Phoenix

പ്രിയപ്പെട്ട വാക്കിൻ ഫീനിക്സ്.. നീയൊരു നിധി പോലെ കൈയ്യിലേന്തിയിരിക്കുന്ന സ്വർണ്ണ നിറത്തിലുള്ള ആ  ഓസ്‌ക്കാർ പ്രതിമ അർഹതയ്ക്കുള്ള അംഗീകാരം തന്നെയാണ്. ലിയനാർഡോ ഡി കാപ്രിയോയെപ്പോലെ ഒരുപാട് വട്ടം നിന്റെ കൈയെത്തുന്ന അകലത്തിലുണ്ടായിട്ടും എത്തിപ്പിടിക്കാൻ കഴിയാതെ നിരാശയോടെ വിതുമ്പിക്കരഞ്ഞു തിരിച്ചു നടക്കേണ്ടി വന്ന നിന്റെ ദൗർഭാഗ്യത്തെയോർത്ത് ലോകസിനിമാസ്വാദകർ ശരിക്കും സങ്കടപ്പെട്ടിട്ടുണ്ട്. ഇത് നാലാം തവണയാണ് "And The Oscar Goes To Joaquin Phoenix" എന്ന് കേൾക്കാൻ നീ കാതോർത്തിരുന്നത് എന്ന് ഞങ്ങൾക്കറിയാം. കഴിഞ്ഞ മൂന്ന് തവണയും ഇപ്പോഴത്തേതിനേക്കാൾ മികച്ച പ്രകടനം നടത്തിയിട്ടും കൈവിട്ടു പോയ ഓസ്കാർ ഇന്നിപ്പോൾ നിന്റെ കൈകളിരിക്കുമ്പോൾ; ആ ഓസ്കാർ പ്രതിമ പോലും അഭിമാനം കൊള്ളുന്നുണ്ടാവണം. 2013ൽ ദി മാസ്റ്ററിൽ ഫ്രഡി ക്യുവൽ എന്ന കഥാപാത്രത്തെ  അത്യുജ്ജ്വലമാക്കിയതിന് മികച്ച നടനുള്ള ഓസ്കാർ തനിക്ക് തന്നെ എന്നുറപ്പിച്ചു കാതോർത്തിരുന്നപ്പോൾ And The Oscar Goes To Daniel Day-Lewis എന്ന് കേട്ട്  സങ്കടത്തോടെ കണ്ണുനിറച്ചതും ലോകസിനിമാപ്രേമികൾ ഇന്നുമോർക്കുന്നു. അതിന് മുൻപ് 2006ൽ Walk The Lineലെ ജോണി ക്യ...