ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

The God Must Be Crazy


The God Must Be Crazy » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ ലോകത്ത് ഏറ്റവും അപടകരം എന്ന് കുപ്രസിദ്ധിയാർജ്ജിച്ച ഒരു ദ്വീപുണ്ട്. അത് നമ്മുടെ ഇന്ത്യാ മഹാരാജ്യത്തിന്റെ ഭാഗമാണ്. നമ്മുടെ ആന്തമാൻ നിക്കോബാർ ദ്വീപുസമൂഹത്തിൽ ഉൾപ്പെടുന്ന നോർത്ത് സെന്റിനൽ ദ്വീപ്. അവിടുത്തെ പ്രത്യേകത, പുറംലോകവുമായി യാധൊരു ബന്ധവുമില്ലാത്ത സെന്റിനലുകൾ എന്ന ആദിമ ഗോത്രവർഗ്ഗമാണവിടെ താമസിക്കുന്നത്. ഈയടുത്ത കാലത്താണ് മതപ്രചാരണത്തിന് പോയ ഒരു യുവ മിഷനറിയായ അമേരിക്കൻ സ്വദേശി ജോൺ അല്ലൻ അവിടെ കൊല്ലപ്പെട്ടത്. സെന്റിനൽ ദ്വീപുകൾ ശരിക്കും നിരോധിത മേഖലയാണ്, ഇന്ത്യൻ പൗരത്വമുള്ളവർ പോലും പ്രവേശിക്കുന്നത് നിഷിദ്ധമാക്കിയ പ്രദേശം. ഇപ്പോഴും തീ പോലും അവിടെ കണ്ടെത്തിയിട്ടില്ലെന്നാണ് പലരും പറയുന്നത്. പുറംലോകവുമായി യാധൊരു ബന്ധവുമില്ലാതെ ജീവിച്ച ബുഷ്മാൻ എന്ന ആഫ്രിക്കൻ ആദിമ ഗോത്രവിഭാഗത്തെക്കുറിച്ച് വളരേ സരസമായി അവതരിപ്പിച്ച ഒരു സിനിമയാണ് ദി ഗോഡ് മസ്റ്റ് ബി ക്രേസി. പക്ഷേ ഇവർ സെന്റിനലുകളെപ്പോലെ പ്രശ്നക്കാരല്ല കേട്ടോ..


■ ജാമി ഉയ്‌സ്‌ സംവിധാനം നിർവഹിച്ച ദക്ഷിണാഫ്രിക്കൻ കോമഡി ചിത്രമാണ് ദി ഗോഡ് മസ്റ്റ് ബി ക്രേസി. ജാമി ഉയ്‌സും മോണ്ടി റമോടുമോയും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ബസ്റ്റർ റെയ്നോൾഡ്സ്, റോബർട്ട്‌ ലെവിസ് എന്നിവർ ഛായാഗ്രഹണവും സ്റ്റാൻഫോർഡ് C.അല്ലൻ, ജാമി ഉയ്‌സ്‌ എന്നിവർ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ജോൺ ബൊഷോഫിന്റേതാണ് പശ്ചാത്തല സംഗീതം.


✍sʏɴᴏᴘsɪs               

■ ദക്ഷിണാഫ്രിക്കയിലും നമീബിയയിലും ബോട്ട്സ്വാനയിലുമായി വ്യാപിച്ചുകിടക്കുന്ന കാലഹരി മരുഭൂമി. അവിടെയാണ് ബുഷ്മെൻ എന്ന ആദിമ ഗോത്രസമൂഹം ജീവിക്കുന്നത്. പുറംലോകവുമായി യാധൊരു ബന്ധവുമില്ലാതെ അവർ ജീവിച്ചു. അതുകൊണ്ട് തന്നെ വെറുപ്പ്, അസൂയ, അഹങ്കാരം, സ്വാർത്ഥത തുടങ്ങിയ പരിഷ്‌കൃത സമൂഹത്തിന്റെ ഒരു ദുഃസ്വഭാവവുമില്ലാതെ അവർ സന്തോഷത്തോടെയും സമാധാനത്തോടെയും ഐക്യത്തോടെയും അവിടെ ജീവിച്ചു പോന്നു. അവരുടെ നേതാവായ ക്‌സിയിലൂടെയാണ് കഥ പറഞ്ഞുപോവുന്നത്. ഒരു ദിവസം കാലഹരി മരുഭൂമിക്ക് മുകളിലൂടെ പറന്ന എയറോപ്ലെയ്നിൽ നിന്നും അതിന്റെ പൈലറ്റ് അശ്രദ്ധമായി വലിച്ചെറിഞ്ഞ ഒരു കൊക്കോകോള കുപ്പി പൊട്ടാതെ ബുഷ്‌മെനിന്റെ വാസസ്ഥലത്ത് വീഴുന്നു. ആകാശത്ത് നിന്നും ദൈവം അവർക്കായി അയച്ച സമ്മാനമാണെന്ന് കരുതി ക്സി അത് എടുത്ത് മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കുന്നു. ആഹാരസാധനങ്ങൾ മുറിക്കാനും മറ്റും വെറും മരക്കഷ്ണങ്ങളും കമ്പും മാത്രം ഉപയോഗിച്ചിരുന്ന അവർക്ക് അത് പല ഉപയോഗങ്ങൾക്കുമുള്ളൊരു ആയുധമായി മാറുന്നു. ചിലരത് സംഗീത ഉപകാരമാക്കി. അങ്ങനെ അതിന് ഒരേ സമയം ഒരുപാട് പേർ ആവശ്യക്കാരായി എത്തുന്നതോടെ സമാധാനത്തോടെയും ഐക്യത്തോടെയും ജീവിച്ച അവർക്കിടയിൽ ആദ്യമായി സ്വാർത്ഥതയും അസൂയയുമെല്ലാം വളർന്ന് അവർ പരസ്പരം വഴക്കടിക്കുന്നിടത്തേക്ക് കാര്യങ്ങളെത്തുന്നു. അങ്ങനെ ആ നശിച്ച വസ്തു എങ്ങനെയെങ്കിലും ഉപേക്ഷിക്കണമെന്ന് ഉറപ്പിച്ച ക്സി അതൊരിടത്ത് കുഴിച്ചിടുന്നു. പക്ഷേ, പിറ്റേന്ന് അതെങ്ങനെയോ കുട്ടികളുടെ കൈയ്യിലെത്തി വീണ്ടും പരസ്പരമുള്ള പോരാട്ടത്തിൽ കലാശിക്കുന്നു. വിദ്വേഷം ജനിപ്പിക്കുന്ന, മനസ്സമാധാനം തകർക്കുന്ന ആ വസ്തു ബുഷ്‌മെൻ സമൂഹത്തിന് അപ്രാപ്യമായ എവിടെയെങ്കിലും ഉപേക്ഷിക്കണം ; ക്സി ചിന്തിച്ചു. ലോകത്തിന്റെ അറ്റത്ത് കൊണ്ടുപോയി ഉപേക്ഷിക്കാം. പക്ഷേ, ലോകത്തിന്റെ അറ്റം എവിടെ? ഒരു ഇരുപത് ദിവസമെങ്കിലും യാത്രയുണ്ടാകും. എന്നാലും പോവുക തന്നെ. അങ്ങനെ ക്സി ആ നശിച്ച വസ്തു ഉപേക്ഷിക്കാനായി ലോകത്തിന്റെ അറ്റം തേടി യാത്രപുറപ്പെടുകയാണ്..


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ നിക്‌സോ ടോമാ എന്ന നമീബിയൻ നടനാണ് ക്സി എന്ന ബുഷ്മാനായി അഭിനയിച്ചിരിക്കുന്നത്. നമീബിയയുടെ ഏറ്റവും പ്രശസ്തനായ നടൻ. മാരിയസ് വെയേഴ്‌സാണ് ആൻഡ്രൂ സ്റ്റെയ്ൻ എന്ന മറ്റൊരു പ്രധാന വേഷം അവതരിപ്പിച്ചിരിക്കുന്നത്. സാന്ദ്ര പ്രിൻസ്ലൂ കെയ്റ്റ് തോംസൺ എന്നൊരു അധ്യാപികയുടെ വേഷത്തിലെത്തിയിരിക്കുന്നു. മൈക്കൽ തൈസ് (എമ്പുടി), ലൂ വെർവീ (സാം ബോഗ), നിക്ക് ഡി ജാഗർ (ജാക്ക് ഹിന്ദ്), ബ്രയാൻ ഓഷോൻസി മി. തോംസൺ), കെൻ ഗാമ്പു (പ്രസിഡന്റ്‌) തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.


📎 ʙᴀᴄᴋwᴀsʜ

■ ദി ഗോഡ് മസ്റ്റ് ബി ക്രേസി സീരീസിലെ ആദ്യത്തെ ചിത്രമാണിത്. ഒഫീഷ്യലായി ആകെ രണ്ട് ഭാഗങ്ങളും അൺഒഫീഷ്യലായി വേറെ മൂന്ന് ഭാഗങ്ങളുമുണ്ട് ദി ഗോഡ് മസ്റ്റ് ബി ക്രേസിക്ക്. വർണ്ണവെറിയാണെന്നാരോപിച്ച് ട്രിനിഡാഡ് & ടൊബാഗോയിൽ ദി ഗോഡ് മസ്റ്റ് ബി ക്രേസി നിരോധിച്ചിരുന്നു. അമേരിക്കൻ ബോക്സ് ഓഫീസിലല്ലാതെ വമ്പൻ ഹിറ്റ് നേടുന്ന ആദ്യ ചിത്രമായിരുന്നു ഇത്. നൂറ് മില്യൺ ഡോളറോളം വേർഡ് വൈഡ് കളക്ഷൻ നേടിയ ഈ സിനിമ പക്ഷേ, മുഖ്യ നടനായ നിക്‌സോക്ക് വെറും രണ്ടായിരം ഡോളറെ ശമ്പളം കൊടുത്തുള്ളൂ എന്നതിന് ദുഷ്പ്പേര് കേട്ടു. സംവിധായകനും നിർമ്മാതാവുമായ ജാമി ഉയ്‌സ്‌ മുഖ്യ നടനായ നിക്സോ മരിക്കുന്നതിന് മുൻപ് ഇരുപതിനായിരം ഡോളറും മാസാമാസം ഒരു നിശ്ചിത തുകയും നൽകിയാണ് ആ ദുഷ്പ്പേര് മായ്ച്ചത്.



7.3/10 . IMDb




                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Naduvula Konjam Pakkatha Kaanom

Naduvula Konjam Pakkatha Kaanom » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത കോമഡി എന്റർടൈനർ തമിഴ് ചിത്രമാണ് നടുവുള കൊഞ്ചം പാക്കാത കാണോം. സംവിധായകനായുള്ള ബാലാജിയുടെ അരങ്ങേറ്റ ചിത്രമായ ഇതിന്റെ തിരക്കഥ രചിച്ചിട്ടുള്ളതും അദ്ദേഹം തന്നെയാണ്. തന്റെ അടുത്ത സുഹൃത്ത് പ്രേംകുമാറിന്റെയും തന്റെയും മറ്റു രണ്ടുസുഹൃത്തുക്കളുടെയും അനുഭവകഥ തന്നെയാണ് ബാലാജി ഫ്രെയിമിലാക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ പ്രേംകുമാർ എന്ന യുവാവ് താൻ ഒരു വർഷമായി പ്രണയിച്ചു കൊണ്ടിരിക്കുന്ന തന്റെ പ്രണയിനി ധനലക്ഷ്മിയുമായുള്ള വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും  പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജോലിയിലേയും വിവാഹത്തിന്റെയും സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി കുറച്ചു നേരം ക്രിക്കറ്റ് കളിക്കാം എന്ന് തീരുമാനിക്കുന്നു. വിവാഹത്തിന്റെ രണ്ടു ദിവസം മുൻപ് നടക്കുന്ന ഈ കളി ആവേശകരമായി മുന്നേറുന്നതിനിടയിൽ ഒരു ക്യാച്ച് ചെയ്യുന്നതിന് ശ്രമിക്കുന്ന പ്രേംകുമാർ തലയടിച്ച് നിലത്ത് വീഴുന്നു. അതോടുകൂടി പ്രേംകുമാർ ഒരു വർഷം ത...

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

And The Oscar To Joaquin Phoenix

പ്രിയപ്പെട്ട വാക്കിൻ ഫീനിക്സ്.. നീയൊരു നിധി പോലെ കൈയ്യിലേന്തിയിരിക്കുന്ന സ്വർണ്ണ നിറത്തിലുള്ള ആ  ഓസ്‌ക്കാർ പ്രതിമ അർഹതയ്ക്കുള്ള അംഗീകാരം തന്നെയാണ്. ലിയനാർഡോ ഡി കാപ്രിയോയെപ്പോലെ ഒരുപാട് വട്ടം നിന്റെ കൈയെത്തുന്ന അകലത്തിലുണ്ടായിട്ടും എത്തിപ്പിടിക്കാൻ കഴിയാതെ നിരാശയോടെ വിതുമ്പിക്കരഞ്ഞു തിരിച്ചു നടക്കേണ്ടി വന്ന നിന്റെ ദൗർഭാഗ്യത്തെയോർത്ത് ലോകസിനിമാസ്വാദകർ ശരിക്കും സങ്കടപ്പെട്ടിട്ടുണ്ട്. ഇത് നാലാം തവണയാണ് "And The Oscar Goes To Joaquin Phoenix" എന്ന് കേൾക്കാൻ നീ കാതോർത്തിരുന്നത് എന്ന് ഞങ്ങൾക്കറിയാം. കഴിഞ്ഞ മൂന്ന് തവണയും ഇപ്പോഴത്തേതിനേക്കാൾ മികച്ച പ്രകടനം നടത്തിയിട്ടും കൈവിട്ടു പോയ ഓസ്കാർ ഇന്നിപ്പോൾ നിന്റെ കൈകളിരിക്കുമ്പോൾ; ആ ഓസ്കാർ പ്രതിമ പോലും അഭിമാനം കൊള്ളുന്നുണ്ടാവണം. 2013ൽ ദി മാസ്റ്ററിൽ ഫ്രഡി ക്യുവൽ എന്ന കഥാപാത്രത്തെ  അത്യുജ്ജ്വലമാക്കിയതിന് മികച്ച നടനുള്ള ഓസ്കാർ തനിക്ക് തന്നെ എന്നുറപ്പിച്ചു കാതോർത്തിരുന്നപ്പോൾ And The Oscar Goes To Daniel Day-Lewis എന്ന് കേട്ട്  സങ്കടത്തോടെ കണ്ണുനിറച്ചതും ലോകസിനിമാപ്രേമികൾ ഇന്നുമോർക്കുന്നു. അതിന് മുൻപ് 2006ൽ Walk The Lineലെ ജോണി ക്യ...