ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

The Sixth Sense


The Sixth Sense » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ നീൽ ആംസ്ട്രോങ് ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയപ്പോൾ അവിടെയൊരു മലയാളിയുടെ ചായക്കട കണ്ടു എന്ന രസകരമായൊരു ചൊല്ലുണ്ട്. അങ്ങനെ ലോകത്തിന്റെ ഏത് കോണിൽ ചെന്നാലും ഒരു മലയാളിയെയെങ്കിലും കാണാം എന്നുള്ളത് തികച്ചും യാഥാർഥ്യമാണ്. ഹോളിവുഡും അതിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല. ഓസ്കാർ അവാർഡ് നേടിയ ആദ്യ മലയാളി റസൂൽ പൂക്കുട്ടിയാണെങ്കിലും അതിനും ഒരുപാട് വർഷങ്ങൾക്ക് മുമ്പേ ഒരു മലയാളി മികച്ച സംവിധായകനും മികച്ച തിരക്കഥാകൃത്തിനുള്ള ഓസ്കാർ പുരസ്കാരത്തിന്റെ പടിവാതിൽക്കൽ വരെ എത്തിയിരുന്നു. എം. നൈറ്റ് ശ്യാമളൻ എന്ന മനോജ്‌ നെല്ലിയാട്ട് ശ്യാമളൻ. കേന്ദ്രഭരണപ്രദേശമായ പുതുശ്ശേരിയുടെ ഭാഗമാണെങ്കിലും കേരളത്തിനുള്ളിൽ തന്നെ സ്ഥിതി ചെയ്യുന്ന മാഹിയിൽ മലയാളി മാതാപിതാക്കളുടെ മകനായിട്ട് തന്നെയായിരുന്നു മനോജ്‌ നൈറ്റ് ശ്യാമളൻ ജനിച്ചത്. മനോജിന് ഒന്നരമാസം പ്രായമുള്ളപ്പോൾ അമേരിക്കയിലേക്ക് കുടിയേറിയതാണ് അദ്ദേഹത്തിൻറെ കുടുംബം. ചെറുപ്പത്തിൽ, സ്റ്റീവൻ സ്പീൽബെർഗിന്റെ മുടിഞ്ഞ ഫാനായിരുന്ന അദ്ദേഹം അന്ന് കിട്ടിയ ഒരു ഫിലിം ക്യാമറയിൽ തന്റെ ഭാവനകൾ പകർത്താൻ തുടങ്ങി. ഒരു സംവിധായകനാവാനുള്ള മോഹം അവിടെ തുടങ്ങുന്നു. നാല്പത്തഞ്ചോളം ഹോം സിനിമകൾ കുട്ടിയായിരുന്ന മനോജ്‌ നൈറ്റ് ശ്യാമളൻ ആ കൊച്ചു ക്യാമറയിൽ ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ പ്രശസ്തനാക്കിയ "ദി സിക്സ്ത് സെൻസ്" എന്ന ഈ സിനിമയിലും "ലേഡി ഇൻ വാട്ടർ" എന്ന മറ്റൊരു സിനിമയിലും തന്റെ കുട്ടിക്കാല സിനിമകളിലെ ഓരോ സീനുകൾ അദ്ദേഹം ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രേയിങ് വിത്ത്‌ ഏങ്കർ എന്ന സിനിമയിലൂടെയായിരുന്നു തുടക്കം. ബ്രൂസ്‌ വില്ലിസിനെ നായകനാക്കി സംവിധാനം നിർവഹിച്ച ദി സിക്സ്ത് സെൻസ് എന്ന സിനിമ അദ്ദേഹത്തിൻറെ കരിയറിലെ ഏറ്റവും മികച്ചൊരു ബ്രേക്കായി മാറുകയായിരുന്നു. പിന്നീട് അൺബ്രേക്കബിൾ സൂപ്പർഹീറോ സീരീസ് അടക്കമുള്ള  ഹോളിവുഡ് ബോക്സ് ഓഫീസുകൾ കീഴടക്കിയ എണ്ണമറ്റ വിജയ ചിത്രങ്ങൾ.


■ മനോജ്‌ നൈറ്റ് ശ്യാമളൻ തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച സൂപ്പർനാച്ചുറൽ ഹൊറർ ത്രില്ലർ ഹോളിവുഡ് ചിത്രമാണ് ദി സിക്സ്ത് സെൻസ്. റ്റാക് ഫുജിമോട്ടോ ഛായാഗ്രഹണവും ആൻഡ്രൂ മൊൻഡ്‌ഷീൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ജെയിംസ് ന്യൂട്ടൺ ഹൊവാർഡാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.


✍sʏɴᴏᴘsɪs               

■ കുട്ടികളുടെ മനഃശാസ്ത്രജ്ഞനായിരുന്ന മാൽക്കം ക്രോ ഒരു അന്തർമുഖനായിരുന്ന കോൾ സിയർ എന്ന ഒമ്പത് വയസ്സുകാരൻ കുട്ടിയെ കൗൺസെൽ ചെയ്യാനെത്തുന്നു. പരിചയപ്പെട്ട മാത്രയിൽ തന്നെ ഒരുപാട് നിഗൂഢതകളുള്ളൊരു കുട്ടിയാണ് കോൾ എന്ന് മാൽക്കം മനസ്സിലാക്കുന്നു. മരിച്ചവരെ കാണുന്നു എന്നതായിരുന്നു അവന്റെ പ്രശ്നം. ഉറക്കത്തിലാണോ എന്ന മാൽക്കമിന്റെ ചോദ്യത്തിന് എപ്പോഴും എന്നായിരുന്നു കോളിന്റെ മറുപടി. അവർ മരിച്ചു എന്നുള്ളത് അവർക്ക് അറിയാൻ കഴിയില്ലെന്നും അവർക്ക് പരസ്പരം കാണാൻ സാധിക്കില്ലെന്നും കോൾ മാൽക്കമിനോട് വെളിപ്പെടുത്തുന്നു. കോൾ ഓരോന്ന് സങ്കല്പിക്കുകയാണെന്ന നിഗമനത്തിലെത്തുന്ന മാൽക്കം അവന്റെ കേസ് ഉപേക്ഷിക്കാൻ തീരുമാനിക്കുന്നു. പക്ഷേ തന്റെ പഴയൊരു രോഗി, വിൻസെന്റിന്റെ ഓഡിയോ ടേപ്പ് പരിശോധിക്കുന്ന മാൽക്കം അതിന്റെ പശ്ചാത്തലത്തിൽ സ്പാനിഷ് ഭാഷയിൽ തന്നെ സഹായിക്കാൻ അപേക്ഷിക്കുന്നൊരു മനുഷ്യന്റെ ശബ്ദം കേൾക്കുന്നു. കോൾ പറയുന്നതിൽ വാസ്തവമുണ്ടെന്നു മനസ്സിലാക്കുന്ന മാൽക്കം അവനെ സഹായിക്കണമെന്ന് തീർച്ചപ്പെടുത്തുന്നു. അങ്ങനെ തന്റെ ചുറ്റുമുള്ള പ്രേതങ്ങളുടെ ആവശ്യമെന്തെന്നറിയാൻ ആദ്യം അവരെ കേൾക്കാൻ നീ തയ്യാറാവണമെന്ന് മാൽക്കം കോളിനോട് പറയുന്നു..


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ കുട്ടികളുടെ മനഃശാസ്ത്രജ്ഞനായ മാൽക്കം ക്രോവായി ബ്രൂസ്‌ വില്ലിസ് വളരെ നല്ല അഭിനയം കാഴ്ച്ച വെച്ചിട്ടുണ്ട്. കോൾ സിയറെന്ന കുട്ടിയുടെ വേഷമവതരിപ്പിച്ച ഹാലി ജോയേൽ ഓസ്‌മെന്റാണ് അഭിനയിച്ചവരിൽ ഒന്നാമൻ എന്നാണ് എനിക്ക് തോന്നിയത്. ടോനി കൊലേറ്റാണ് കോളിന്റെ അമ്മ, ലിൻ സിയറായി അഭിനയിച്ചിരിക്കുന്നത്. മാൽക്കം ക്രോയുടെ ഭാര്യ അന്ന ക്രോ ആയി ഒലിവിയ വില്യംസും വേഷമിട്ടിരിക്കുന്നു. ഡോണി വാഹിൽബെർഗ് (വിൻസെന്റ്), ഗ്ലെൻ ഫിറ്റ്സ്ജറാൾഡ് (സീൻ), മിഷ ബാർട്ടൻ (കിര കോളിൻസ്), ട്രെവർ മോർഗൻ (ടോമി ടമ്മിസിമോ), ബ്രൂസ്‌ നോറിസ് (സ്റ്റാൻലി കണ്ണിങ്ഹാം), ഏഞ്ചലിക്ക പേജ് (മിസ്സിസ് കോളിൻസ്), ഗ്രെഗ് വുഡ് (കോളിൻസ്), മനോജ്‌ നൈറ്റ് ശ്യാമളൻ (ഡോ. ഹിൽ), പീറ്റർ ടമ്പാക്കിസ് (ഡാരൻ), ജെഫ്രി സുബർനിസ് (ബോബി) തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ..


📎 ʙᴀᴄᴋwᴀsʜ

■ മികച്ച ചിത്രം, മികച്ച സംവിധാനം, മികച്ച തിരക്കഥ, മികച്ച സഹനടൻ, മികച്ച സഹനടി, മികച്ച എഡിറ്റിങ് എന്നീ കാറ്റഗറികളിലായി ആറു ഓസ്കാർ നാമനിർദ്ദേശങ്ങൾ ലഭിച്ച സിനിമയായിരുന്നു ദി സിക്സ്ത് സെൻസ്. സിനിമയിൽ ഒറ്റ സീനിൽ മാത്രമുള്ള വിൻസെന്റ് ഗ്രെ എന്ന കഥാപാത്രത്തിന് വേണ്ടി ഡോണി വഹിൽബെർഗ് പത്തൊമ്പത് കിലോയോളം തൂക്കം കുറച്ചിരുന്നു എന്നാണ് സംവിധായകൻ നൈറ്റ് ശ്യാമളൻ പറഞ്ഞത്. ബ്രൂസ്‌ വില്ലിനെ മനസ്സിൽ കണ്ടുകൊണ്ട് തന്നെയായിരുന്നു മാൽക്കം ക്രോ എന്ന കഥാപാത്രത്തെ എഴുതിയത് എന്നും നൈറ്റ് ശ്യാമളൻ പറഞ്ഞിരുന്നു.




8.1/10 . IMDb
86% . Rotten Tomatoes



                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Naduvula Konjam Pakkatha Kaanom

Naduvula Konjam Pakkatha Kaanom » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത കോമഡി എന്റർടൈനർ തമിഴ് ചിത്രമാണ് നടുവുള കൊഞ്ചം പാക്കാത കാണോം. സംവിധായകനായുള്ള ബാലാജിയുടെ അരങ്ങേറ്റ ചിത്രമായ ഇതിന്റെ തിരക്കഥ രചിച്ചിട്ടുള്ളതും അദ്ദേഹം തന്നെയാണ്. തന്റെ അടുത്ത സുഹൃത്ത് പ്രേംകുമാറിന്റെയും തന്റെയും മറ്റു രണ്ടുസുഹൃത്തുക്കളുടെയും അനുഭവകഥ തന്നെയാണ് ബാലാജി ഫ്രെയിമിലാക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ പ്രേംകുമാർ എന്ന യുവാവ് താൻ ഒരു വർഷമായി പ്രണയിച്ചു കൊണ്ടിരിക്കുന്ന തന്റെ പ്രണയിനി ധനലക്ഷ്മിയുമായുള്ള വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും  പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജോലിയിലേയും വിവാഹത്തിന്റെയും സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി കുറച്ചു നേരം ക്രിക്കറ്റ് കളിക്കാം എന്ന് തീരുമാനിക്കുന്നു. വിവാഹത്തിന്റെ രണ്ടു ദിവസം മുൻപ് നടക്കുന്ന ഈ കളി ആവേശകരമായി മുന്നേറുന്നതിനിടയിൽ ഒരു ക്യാച്ച് ചെയ്യുന്നതിന് ശ്രമിക്കുന്ന പ്രേംകുമാർ തലയടിച്ച് നിലത്ത് വീഴുന്നു. അതോടുകൂടി പ്രേംകുമാർ ഒരു വർഷം ത...

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

And The Oscar To Joaquin Phoenix

പ്രിയപ്പെട്ട വാക്കിൻ ഫീനിക്സ്.. നീയൊരു നിധി പോലെ കൈയ്യിലേന്തിയിരിക്കുന്ന സ്വർണ്ണ നിറത്തിലുള്ള ആ  ഓസ്‌ക്കാർ പ്രതിമ അർഹതയ്ക്കുള്ള അംഗീകാരം തന്നെയാണ്. ലിയനാർഡോ ഡി കാപ്രിയോയെപ്പോലെ ഒരുപാട് വട്ടം നിന്റെ കൈയെത്തുന്ന അകലത്തിലുണ്ടായിട്ടും എത്തിപ്പിടിക്കാൻ കഴിയാതെ നിരാശയോടെ വിതുമ്പിക്കരഞ്ഞു തിരിച്ചു നടക്കേണ്ടി വന്ന നിന്റെ ദൗർഭാഗ്യത്തെയോർത്ത് ലോകസിനിമാസ്വാദകർ ശരിക്കും സങ്കടപ്പെട്ടിട്ടുണ്ട്. ഇത് നാലാം തവണയാണ് "And The Oscar Goes To Joaquin Phoenix" എന്ന് കേൾക്കാൻ നീ കാതോർത്തിരുന്നത് എന്ന് ഞങ്ങൾക്കറിയാം. കഴിഞ്ഞ മൂന്ന് തവണയും ഇപ്പോഴത്തേതിനേക്കാൾ മികച്ച പ്രകടനം നടത്തിയിട്ടും കൈവിട്ടു പോയ ഓസ്കാർ ഇന്നിപ്പോൾ നിന്റെ കൈകളിരിക്കുമ്പോൾ; ആ ഓസ്കാർ പ്രതിമ പോലും അഭിമാനം കൊള്ളുന്നുണ്ടാവണം. 2013ൽ ദി മാസ്റ്ററിൽ ഫ്രഡി ക്യുവൽ എന്ന കഥാപാത്രത്തെ  അത്യുജ്ജ്വലമാക്കിയതിന് മികച്ച നടനുള്ള ഓസ്കാർ തനിക്ക് തന്നെ എന്നുറപ്പിച്ചു കാതോർത്തിരുന്നപ്പോൾ And The Oscar Goes To Daniel Day-Lewis എന്ന് കേട്ട്  സങ്കടത്തോടെ കണ്ണുനിറച്ചതും ലോകസിനിമാപ്രേമികൾ ഇന്നുമോർക്കുന്നു. അതിന് മുൻപ് 2006ൽ Walk The Lineലെ ജോണി ക്യ...