ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

The Gangster, The Cop, The Devil


The Gangster The Cop The Devil » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ പേരിന് സാമ്യം ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ ദി ഗുഡ് ദി ബാഡ് & ദി അഗ്ലിയോട്. ട്രെയിൻ ടു ബുസാനിലെയും ഫ്ലൂവിലെയുമൊക്കെ വളരെ ചെറിയ വേഷങ്ങളിലൂടെ ആരാധകഹൃദയം കീഴടക്കിയ മാ ഡോങ്-സ്യോക്കിന്റെ സാന്നിധ്യമാണ് എന്നെ ഈ സിനിമയിലേക്കെത്തിച്ചത്. തട്ടുപൊളിപ്പൻ ആക്ഷൻ സിനിമകൾ ഇഷ്ടമുള്ളവർക്ക് ധൈര്യമായി ഈ സിനിമയ്ക്ക് തല വെക്കാം. ചടുലമായ ആക്ഷൻ രംഗങ്ങളും കിടിലൻ കാർ ചെയ്‌സിങ്ങുകളുമൊക്കെയായി അതിസമ്പന്നമാണ് ഈ ചിത്രം. പക്ഷേ, വെറുമൊരു ആക്ഷൻ പടമല്ല ദി ഗ്യാങ്സ്റ്റർ, ദി കോപ്പ്, ദി ഡെവിൾ. കൊറിയൻ സിനിമകളുടെ കഥാപശ്ചാത്തലവുമായി നമ്മൾ മലയാളികൾക്ക് വളരെയെളുപ്പത്തിൽ ഒത്തിണങ്ങാൻ കഴിയും എന്നത് തന്നെയാകും കൊറിയൻ സിനിമകൾ മലയാളി ഹൃദയങ്ങൾ കീഴടക്കാനുള്ള ഒരു കാരണം. നമ്മുടെ നാട്ടിലെ നിയമങ്ങളും ഏകദേശം കൊറിയയിലെ നിയമങ്ങളും തമ്മിൽ വളരെയേറെ സാമ്യതകളുണ്ട്. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നതാണല്ലോ നമ്മുടെ നിയമത്തിന്റെ ടാഗ്‌ലൈൻ. എന്നിട്ടിവിടെ ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടുന്നില്ല എന്ന് നമുക്ക് ഉറപ്പ് പറയാൻ സാധിക്കുമോ? എന്നാൽ കുറ്റവാളികൾക്ക് രക്ഷപ്പെടാൻ ആയിരം ദ്വാരങ്ങളാണ് നമ്മുടെ നിയമത്തിൽ. ഗോവിന്ദച്ചാമി പോലും നിയമത്തിന്റെ പരിരക്ഷയിൽ തടിച്ചു കൊഴുത്തു ജീവിക്കുന്നത് നമ്മുടെ ഈ കേരളത്തിലാണ്. അവരെ രക്ഷിക്കാനായി കറുത്ത കോട്ടണിഞ്ഞ ആയിരം ആളൂരുമാർ ഇവിടെയുണ്ട് താനും. വധശിക്ഷ നിരോധിക്കണമെന്ന് പാടിനടക്കുന്ന എണ്ണമറ്റ പാണന്മാർ വേറെയും. ഇവിടെ ആരെയും, എത്ര പേരെയും, എങ്ങനെയും കൊല്ലാം. കൊന്നതിൽ "വെറൈറ്റി" ഉണ്ടെങ്കിൽ മാത്രമേ തൂക്കുമരത്തിലേക്ക് നയിക്കപ്പെടുകയുള്ളൂ. അപൂർവങ്ങളിൽ അപൂർവങ്ങളായ കേസുകൾക്ക് മാത്രം വധശിക്ഷ കൊടുക്കപ്പെടുന്ന അപൂർവ്വ രാജ്യം. അപൂർവ്വങ്ങളിൽ അപൂർവ്വമല്ലെങ്കിൽ ട്രോളന്മാരുടെ ഭാഷയിൽ "റീപോസ്റ്റ്" വിളിക്കും നമ്മുടെ ന്യായാധിപന്മാർ. അങ്ങനെ വന്നാൽ കുറ്റം തെളിയിക്കപ്പെട്ടാൽ പോലും ഏറി വന്നാൽ ജീവപര്യന്തം, ജയിലിൽ മൃഷ്ടാന ഭോജനം. "മറിമായ"ത്തിലെ ഒരു എപ്പിസോഡിൽ കേട്ട പോലെ "ജയിലൊക്കെ ഇപ്പൊ സ്വർഗ്ഗമല്ലേ.. സ്വർഗ്ഗം.." തന്റെ മകളുടെ ഘാതകനെ വെടി വെച്ചു കൊന്ന മഞ്ചേരിയിലെ ശങ്കരനാരായണനൊക്കെ ഹീറോയാവുന്നത് അതുകൊണ്ടാണ്. കുറ്റവാളികൾക്ക് കിട്ടുന്ന നിയമപരിരക്ഷ എത്രമാത്രം അപകടകരമാണ് എന്നതിനെക്കുറിച്ച് കൂടിയാണ് ദി ഗ്യാങ്സ്റ്റർ, ദി കോപ്പ്, ദി ഡെവിൾ എന്ന ഈ സിനിമയിൽ പറയുന്നത്.


■ ലീ വോൻ-തേ തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച ക്രൈം ആക്ഷൻ ത്രില്ലർ കൊറിയൻ ചിത്രമാണ് ദി ഗ്യാങ്സ്റ്റർ, ദി കോപ്പ്, ദി ഡെവിൾ. പാർക് സെ-സ്യുങ് ഛായാഗ്രഹണവും ഹ്യോ സുൻ-മി, ഹാൻ യോങ്-ക്യു എന്നിവർ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. പൂർണ്ണമായും നഗരത്തിൽ ചിത്രീകരിച്ച ചിത്രമായിരുന്നിട്ട് കൂടി പാർക് സെ-സ്യുങ്ങിന്റെ പല ഷോട്ടുകളും അപാരമായിരുന്നു. ജോ യോങ് - വൂക്ക് ഒരുക്കിയ പശ്ചാത്തല സംഗീതവും സിനിമയുടെ ത്രില്ലിങ്നെസ്സ് കെട്ടുപോവാതെ സൂക്ഷിച്ചതിൽ അവിഭാജ്യ ഘടകമായിട്ടുണ്ട്.


✍sʏɴᴏᴘsɪs               

■ ടൈറ്റിൽ പോലെ മൂന്ന് പേരാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. നഗരം അക്ഷരാർത്ഥത്തിൽ അടക്കി ഭരിക്കുന്ന അധോലോക നായകൻ ജാങ് ഡോങ്-സൂ. ആരെയും കൂസലില്ലാത്ത, എന്തിന് ഡോങ്-സൂവിനെപ്പോലും പുല്ലുവില കൽപ്പിക്കുന്ന എന്തിനും പോന്ന പോലീസ് ഉഗ്യോഗസ്ഥൻ, ജുങ് തേ-സുക്ക്. മാഫിയകൾ തമ്മിലുള്ള ആഭ്യന്തര യുദ്ധങ്ങളും അഴിമതി നിറഞ്ഞ പോലീസ് ഫോഴ്‌സും കണ്ട് ഒരു ക്ലീഷേ കഥ പ്രതീക്ഷിച്ചാണിരുന്നത്. പക്ഷേ, കഥ മറ്റൊരു തലത്തിലേക്കായിരുന്നു നീങ്ങുന്നത്. നഗരത്തിൽ രാത്രി തുടർ കൊലപാതകങ്ങൾ പതിവാകുന്നു. കാറിൽ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവരാണ് കൊലപാതകത്തിന് ഇരകളാവുന്നത്. തനിച്ച് സഞ്ചരിക്കുന്നയാളെ മറ്റൊരു കാറിൽ പിന്തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തിയാൽ കാറിന് പിന്നിലിടിപ്പിച്ചു അശ്രദ്ധ കാരണമുള്ള അപകടമെന്ന മട്ടിൽ സംസാരിക്കാനായി പുറത്തിറക്കും, പിന്നീട് കൈയ്യിൽ കരുതിയ കത്തി കൊണ്ട് മരണമുറപ്പിക്കും വരെ മുറിവേൽപ്പിക്കലാണ് കൊലപാതകിയുടെ ഹോബി. അയാളാണ് ഈ ചിത്രത്തിലെ മൂന്നാമത്തെ കഥാപാത്രം, ഡെവിൾ. അയാൾ ആരാണെന്നോ എന്താണ് അയാളുടെ യഥാർത്ഥ ഉദ്ദേശ്യമെന്നോ ആർക്കുമറിയില്ല. ഓരോ കൊലപാതകത്തിലെയും സാമ്യത കണ്ട ജുങ് തേ-സുക്ക് കൊലപാതകത്തിന് പിന്നിൽ ഒരു സീരിയൽ കില്ലറാണെന്ന് തീർച്ചപ്പെടുത്തുന്നു. ഒരു ദിവസം രാത്രി മാഫിയാ തലവൻ ഡോങ്-സൂ തനിച്ച് തന്റെ കാറിൽ യാത്ര പുറപ്പെടുന്നു. അന്ന് കൊലപാതകിയുടെ ഉന്നം അയാളായി മാറുന്നു. ആളൊഴിഞ്ഞ പ്രദേശം തേടി അയാൾ ഡോങ്-സൂവിനെ പിന്തുടർന്നു. പക്ഷേ, ഡോങ്-സൂവിനെ ലക്ഷ്യമിട്ടതോട് കൂടി കൊലപാതകിയുടെ തലവര തന്നെ മാറുകയാണ്. The Gangster Or The Devil..?


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ മാഫിയാ തലവൻ ജാങ് ഡോങ്-സൂവായി വേഷമിട്ടിരിക്കുന്നത് മാ ഡോങ്-സ്യോക്കാണ്. ഫ്ലൂവിലെയും ട്രെയിൻ ടു ബുസാനിലെയും വളരെ ചെറിയ വേഷങ്ങളിൽ വളരെ ചെറിയ രംഗങ്ങളിൽ വന്ന് പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച നടനാണ് മാ ഡോങ്-സ്യോക്ക്. അദ്ദേഹത്തിൻറെ അപാരമായ ക്യാമറ പ്രെസൻസ് തിരിച്ചറിഞ്ഞതുകൊണ്ടാവണം ഇതിലെ പ്രധാന വേഷം അദ്ദേഹത്തെ ഏൽപ്പിച്ചത്. തന്റെ ഡ്യൂട്ടി വളരെ ഭംഗിയായി അദ്ദേഹം നിർവഹിച്ചു എന്ന് തന്നെ പറയാം. നായകനായും വില്ലനായും ഉപയോഗിക്കാവുന്ന മറ്റൊരു ചോയ് മിൻ-സിക്കിനെയാണ് ഞാൻ മാ ഡോങ്-സ്യോക്കിൽ കാണുന്നത്. ജുങ് തേ-സുക്കെന്ന അതിബുദ്ധിമാനായ പൊലീസുകാരനായി അഭിനയിച്ചിരിക്കുന്നത് കിം മു-യോലാണ്. The Gangster Or The Cop? ഇതിലെ യഥാർത്ഥ നായകൻ ആരാണെന്ന് സംശയമുണ്ടാവാമെങ്കിലും വില്ലൻ ഒരേയൊരാളാണ്. K എന്ന നിഗൂഢ വില്ലനായി എത്തിയിരിക്കുന്നത് കിം സുങ്-ക്യുവാണ്. മിൻസിക്കോളം വരില്ലെങ്കിലും മിൻസിക്കിന്റെ ഒരു മിന്നായം കണ്ടു കിം സുങ്-ക്യുവിന്റെ വില്ലനിസത്തിൽ. ഹ്യോ ഡോങ്-വോൻ (ചോയ് മൂൺ-സിക്ക്), കിം യൂൻ-സുങ്
(ബേ സൂൺ-ഹോ), ഓഹ് ഹീ-ജൂൻ (കിം ഡോങ്-ചുൽ), ചോയ് മിൻ-ചുൽ (ക്വോൻ ഓഹ്-സുങ്), ആഹ്ൻ സുങ്-ബോങ് തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ..


📎 ʙᴀᴄᴋwᴀsʜ

■ ദി ഗ്യാങ്സ്റ്റർ, ദി കോപ്പ്, ദി ഡെവിളിന്റെ ഹോളിവുഡ് റീമേക്ക് റൈറ്റ് സിൽവസ്റ്റർ സ്റ്റാലനും അദ്ദേഹത്തിൻറെ പ്രൊഡക്ഷൻ കമ്പനിയും വാങ്ങിച്ചിട്ടുണ്ട്. മാ ഡോങ്-സ്യോക്ക് അദ്ദേഹത്തിൻറെ ഗ്യാങ്സ്റ്റർ വേഷം ഹോളിവുഡ് റീമേക്കിലും ചെയ്‌തേക്കും. ജോൺ വിക്ക് 3യിൽ കിട്ടുമായിരുന്ന ഹോളിവുഡ് എൻട്രി അദ്ദേഹത്തിന് നഷ്ടമായത് ദി ഗ്യാങ്സ്റ്റർ, ദി കോപ്പ്, ദി ഡെവിളിന്റെ  ചിത്രീകരണത്തിലെ കാലതാമസം കാരണമായിരുന്നു. ഇനി അതിന്റെ റീമേക്കിലൂടെ തന്നെ അദ്ദേഹം ഹോളിവുഡിലേക്ക് കാലെടുത്ത് വെക്കട്ടെ. അതല്ലേ കാവ്യനീതി..






6.9/10 . IMDb
94% . Rotten Tomatoes




                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

Diriliş: Ertuğrul

Diriliş: Ertuğrul » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഓട്ടോമൻ സാമ്രാജ്യത്തിന്റെ വീരേതിഹാസം. വെറും രണ്ടായിരത്തോളം അംഗങ്ങളുള്ള ഒരു നാടോടി ഗോത്രം ലോകം മുഴുവൻ അടക്കി ഭരിക്കാൻ കെൽപ്പുള്ള ഓട്ടോമൻ സാമ്രാജ്യമായ കഥ. ഓട്ടോമൻ സാമ്രാജ്യ സ്ഥാപകൻ ഒസ്മാൻ ഖാസിയുടെ പിതാവ് എർതൂറുൽ ഖാസിയുടെ ചരിത്രം. തുർക്കിയുടെ സ്വന്തം ഗെയിം ഓഫ് ത്രോൺസ് എന്നറിയപ്പെടുന്ന ദിറിലിഷ് എർതൂറുൽ അഥവാ എർതൂറുൽ പുനരുത്ഥാനം. പ്രേക്ഷകരെ ഇത്രയധികം സ്വാധീനിച്ചു കൊണ്ടിരിക്കുന്ന ഒരു സീരീസ് മിഡിൽ ഈസ്റ്റിൽ വീണ്ടും ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനു കാരണമാകുമോ എന്ന് ഭയന്ന് സൗദിയും ഈജിപ്തും യുഎഇയുമൊക്കെ ബാൻ ചെയ്തിട്ടുണ്ടെങ്കിൽ ഇതിന്റെ ഒരു റെയ്ഞ്ച് ഊഹിക്കാൻ സാധിക്കുന്നതേയുള്ളൂ. തുർക്കിയുടെ പ്രസിഡന്റ് ത്വയ്യിബ് എർദ്ദോഖാന്റെ തീവ്ര ദേശീയതയുടെ അതിപ്രസരവും അവരെ ഭയപ്പെടുത്തിയിരിക്കാം. സീരീസിന് ഫണ്ട് ചെയ്തത് അദ്ദേഹമാണെന്ന ഭാഷ്യം പറന്നു നടന്നിരുന്നു. എർദ്ദോഖാനും കുടുംബവും ഒന്നിലേറെ തവണ ചിത്രീകരണ സ്ഥലം സന്ദർശിച്ചതും ഈ ആരോപണത്തിന്റെ മൂർച്ച കൂട്ടുന്നു. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡ്യൂറോ വരെ ഫാൻ ആയിട്ടുള്ള എർതൂറുലിന് ഏഷ്യയിലും യൂറോപ്പിലും എന്ന് വേണ്ട, നോർത...

And The Oscar To Joaquin Phoenix

പ്രിയപ്പെട്ട വാക്കിൻ ഫീനിക്സ്.. നീയൊരു നിധി പോലെ കൈയ്യിലേന്തിയിരിക്കുന്ന സ്വർണ്ണ നിറത്തിലുള്ള ആ  ഓസ്‌ക്കാർ പ്രതിമ അർഹതയ്ക്കുള്ള അംഗീകാരം തന്നെയാണ്. ലിയനാർഡോ ഡി കാപ്രിയോയെപ്പോലെ ഒരുപാട് വട്ടം നിന്റെ കൈയെത്തുന്ന അകലത്തിലുണ്ടായിട്ടും എത്തിപ്പിടിക്കാൻ കഴിയാതെ നിരാശയോടെ വിതുമ്പിക്കരഞ്ഞു തിരിച്ചു നടക്കേണ്ടി വന്ന നിന്റെ ദൗർഭാഗ്യത്തെയോർത്ത് ലോകസിനിമാസ്വാദകർ ശരിക്കും സങ്കടപ്പെട്ടിട്ടുണ്ട്. ഇത് നാലാം തവണയാണ് "And The Oscar Goes To Joaquin Phoenix" എന്ന് കേൾക്കാൻ നീ കാതോർത്തിരുന്നത് എന്ന് ഞങ്ങൾക്കറിയാം. കഴിഞ്ഞ മൂന്ന് തവണയും ഇപ്പോഴത്തേതിനേക്കാൾ മികച്ച പ്രകടനം നടത്തിയിട്ടും കൈവിട്ടു പോയ ഓസ്കാർ ഇന്നിപ്പോൾ നിന്റെ കൈകളിരിക്കുമ്പോൾ; ആ ഓസ്കാർ പ്രതിമ പോലും അഭിമാനം കൊള്ളുന്നുണ്ടാവണം. 2013ൽ ദി മാസ്റ്ററിൽ ഫ്രഡി ക്യുവൽ എന്ന കഥാപാത്രത്തെ  അത്യുജ്ജ്വലമാക്കിയതിന് മികച്ച നടനുള്ള ഓസ്കാർ തനിക്ക് തന്നെ എന്നുറപ്പിച്ചു കാതോർത്തിരുന്നപ്പോൾ And The Oscar Goes To Daniel Day-Lewis എന്ന് കേട്ട്  സങ്കടത്തോടെ കണ്ണുനിറച്ചതും ലോകസിനിമാപ്രേമികൾ ഇന്നുമോർക്കുന്നു. അതിന് മുൻപ് 2006ൽ Walk The Lineലെ ജോണി ക്യ...