ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Apollo 13


Apollo 13 » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ ടോം ഹാങ്ക്സിനെ നായകനാക്കി റോൺ ഹൊവാർഡ് സംവിധാനം നിർവ്വഹിച്ച അമേരിക്കൻ സ്‌പെയ്‌സ് ഡോക്യൂഡ്രാമാ സിനിമയാണ് അപ്പോളോ 13. 1969ൽ നീൽ ആംസ്‌ട്രോങും എഡ്വിൻ ആൽഡ്രിനും ചന്ദ്രനിൽ കാല് കുത്തിയതിന് ശേഷം പത്തോളം പേർ ചന്ദ്രനിലിറങ്ങിയിട്ടുണ്ടെങ്കിലും ചന്ദ്രനിൽ കാല് കുത്തി എന്ന കഥ തന്നെ കെട്ടിച്ചമച്ചതാണെന്ന് വിശ്വസിക്കുന്നവർ ഈ നൂറ്റാണ്ടിലുമുണ്ട്. അപ്പോളോ 11ന്റെ വിജയകരമായ ദൗത്യത്തിന് ശേഷവും നാസ ചാന്ദ്ര ദൗത്യം നിർത്തിരുന്നില്ല. ആ വർഷം തന്നെ ആറു പേരുള്ള ചാന്ദ്രദൗത്യവുമായി അപ്പോളോ 12 പറന്നു. പക്ഷേ അതൊരു പരാജയമായിരുന്നു. അതിന് ശേഷമാണ് മൂന്ന് പേരെയും കൊണ്ട് ചന്ദ്രനിലിറങ്ങുക എന്ന നാസയുടെ മൂന്നാമത്തെ ദൗത്യവും പേറി 1970ൽ അപ്പോളോ 13 പറക്കുന്നത്. അപ്പോളോ 13 ദൗത്യത്തിന്റെ ക്യാപ്റ്റൻ ജിം ലോവേലിൻറെ Lost Moon: The Perilous Voyage Of Apollo 13 എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി വില്യം ബ്രോയിൽസും അൽ റെയ്‌നർട്ടും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഡീൻ ക്യൂൻടെയാണ് ഛായാഗ്രഹണവും ഡാനിയേൽ പി. ഹാൻലിയും മൈക്ക് ഹില്ലും ചേർന്ന് ചിത്രസംയോജനവും നിർവ്വഹിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത് ജെയിംസ് ഹോർണറാണ്.

✍sʏɴᴏᴘsɪs             

■ 1969ൽ നീൽ ആംസ്‌ട്രോങും എഡ്വിൻ ആൽഡ്രിനും ചന്ദ്രനിൽ കാലുകുത്തിയ അന്നത്തെ രാത്രി തന്റെ വീട്ടിൽ വെച്ച് നടത്തിയ പാർട്ടിയിൽ വെച്ച് മൂന്ന് തവണ ബഹിരാകാശ നടത്തിയിട്ടുള്ള ആസ്ട്രോനെറ്റ് ജിം ലോവെൽ താൻ അപ്പോളോ 8ൽ ചന്ദ്രന്റെ തൊട്ടടുത്തെത്തിയ നിമിഷം തന്റെ ഭാര്യ, മരിലിനോട് വിവരിക്കുന്നു. മൂന്നുമാസങ്ങൾക്ക് ശേഷം നാസ തലവൻ ഡീകെ സ്ലേയ്ട്ടൻ ജിമ്മിനെ വിളിച്ച് ചാന്ദ്ര ദൗത്യത്തിന് ഒരുക്കിയിരുന്ന അലൻ ഷെഫേർഡിന്റെ ടീമിന് ചില കാരണങ്ങൾക്കൊണ്ട് അതിന് സാധിക്കില്ലെന്നും പകരം ജിമ്മിന്റെ നേതൃത്വത്തിൽ അപ്പോളോ 13ൽ ചന്ദ്രദൗത്യത്തിന് നിർദേശം കൊടുക്കുന്നു. കെൻ മാറ്റിങ്‌ലിയെയും ഫ്രെഡ് ഹൈസിനെയും അപ്പോളോ 13 ദൗത്യ ടീമായി പ്രഖ്യാപിച്ച് ട്രെയിനിങ് നൽകുന്നു. പക്ഷേ ചാന്ദ്ര ദൗത്യത്തിന്റെ തൊട്ടടുത്തുള്ള ദിവസം കെൻ മാറ്റിങ്‌ലിക്ക് മീസിൽസ് ലക്ഷണങ്ങളുണ്ടെന്ന് ആരോപിച്ച് ടീമിൽ നിന്നൊഴിവാക്കുന്നു. പകരം ജാക്ക് സ്വിഗെർട്ടെന്ന പുതിയ അംഗത്തെ നൽകുന്നു. നിർഭാഗ്യ നമ്പറെന്ന് അന്ധവിശ്വാസമുള്ള 13 പോലെ നിർഭാഗ്യങ്ങളുടെ കുത്തൊഴുക്കായിരുന്നു പിന്നീട്.

👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs     

■ പരിചയസമ്പന്നനായ ബഹിരാകാശയാത്രികനും അപ്പോളോ 13ന്റെ കമ്മാൻഡറുമായിരുന്ന ജിം ലോവേലായി വേഷമിട്ടിരിക്കുന്നത് ടോം ഹാങ്ക്‌സാണ്. ടോമിന്റെ അഭിനയത്തെക്കുറിച്ച് ഇനിയും പറയാൻ മുതിർന്നാൽ ബോറടിക്കും എന്നുള്ളതുകൊണ്ട് ഞാനതിലേക്ക് കടക്കുന്നില്ല. കെവിൻ ബേക്കൺ (ജാക്ക് സ്വിഗെർട്ട്), ബിൽ പാക്സ്റ്റൻ (ഫ്രെഡ് ഹൈസ്), ഗാരി സിനിസ് (കെൻ മാറ്റിങ്‌ലി), എഡ് ഹാരിസ് (ജീനി ക്രാൻസ്), കാതലീൻ ക്വിൻലാൻ (മരിലിൻ ലോവേൽ), ക്രിസ് എല്ലിസ് (ഡീകെ സ്ലേയ്ട്ടൻ), ജോ സ്പാനോ (ക്രിസ് ക്രാഫ്റ്റ്, നാസ ഡയറക്ടർ), ഡേവിഡ് ആൻഡ്രൂസ് (പീറ്റ് കോൺറാഡ്, അപ്പോളോ 12 കമാൻഡർ), ട്രേസി റീനെർ (മേരി ഹൈസ്), മാർക്ക്‌ വീലർ (നീൽ ആംസ്ട്രോങ്), ലാറി വില്യംസ് (എഡ്വിൻ ആൽഡ്രിൻ), മേരി കെയ്റ്റ് ഷെൽഹാർഡ്‌ (ബാർബറ, ലോവേലിൻറെ മൂത്തമകൾ), മാക്സ് എലിയട്ട് സ്‌ലൈഡ് (ജെയിംസ്, ലോവേലിൻറെ മൂത്ത മകൻ), എമിലി ആൻ ലോയ്ഡ് (സൂസൻ, ലോവേലിൻറെ ഇളയമകൾ), മൈക്കോ ഹ്യൂഗ്‌സ് (ജെഫ്രി, ലോവേലിൻറെ ഇളയമകൻ) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ.

📎 ʙᴀᴄᴋwᴀsʜ

■ ടെക്നിക്കലായ പൂർണ്ണതയുള്ളൊരു സിനിമയായിരിക്കണം തന്റേതെന്ന് നിർബന്ധമുണ്ടായിരുന്ന സംവിധായകൻ റോൺ ഹൊവാർഡ് നാസയുടെ അസ്‌ട്രോനെറ്റ് ടെക്നിക്കൽ അസിസ്റ്റന്റായി കുറച്ചുനാൾ ജോലി ചെയ്തു. ബഹിരാകാശപേടകത്തിലെ ഭൂഗുരുത്വമില്ലാത്ത അവസ്ഥ ഒറിജിനാലിറ്റിയോടെ ചിത്രീകരിക്കാൻ നാസ ട്രൈനിങ്ങിനായി ഉണ്ടാക്കിയ ഭൂഗുരുത്വാകര്ഷണം കുറച്ച എയർക്രാഫ്റ്റ് ഉപയോഗിക്കാനുള്ള പെർമിഷനും ഹൊവാർഡ് നേടിയെടുത്തു. മികച്ച ചിത്രത്തിനടക്കം ഒമ്പത് ഓസ്കാർ നോമിനേഷനുകൾ നേടിയ അപ്പോളോ 13, മികച്ച ചിത്രസംയോജനത്തിനും ശബ്ദമിശ്രണത്തിനുമുള്ള ഓസ്കാറുകൾ നേടി.

                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

Naduvula Konjam Pakkatha Kaanom

Naduvula Konjam Pakkatha Kaanom » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത കോമഡി എന്റർടൈനർ തമിഴ് ചിത്രമാണ് നടുവുള കൊഞ്ചം പാക്കാത കാണോം. സംവിധായകനായുള്ള ബാലാജിയുടെ അരങ്ങേറ്റ ചിത്രമായ ഇതിന്റെ തിരക്കഥ രചിച്ചിട്ടുള്ളതും അദ്ദേഹം തന്നെയാണ്. തന്റെ അടുത്ത സുഹൃത്ത് പ്രേംകുമാറിന്റെയും തന്റെയും മറ്റു രണ്ടുസുഹൃത്തുക്കളുടെയും അനുഭവകഥ തന്നെയാണ് ബാലാജി ഫ്രെയിമിലാക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ പ്രേംകുമാർ എന്ന യുവാവ് താൻ ഒരു വർഷമായി പ്രണയിച്ചു കൊണ്ടിരിക്കുന്ന തന്റെ പ്രണയിനി ധനലക്ഷ്മിയുമായുള്ള വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും  പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജോലിയിലേയും വിവാഹത്തിന്റെയും സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി കുറച്ചു നേരം ക്രിക്കറ്റ് കളിക്കാം എന്ന് തീരുമാനിക്കുന്നു. വിവാഹത്തിന്റെ രണ്ടു ദിവസം മുൻപ് നടക്കുന്ന ഈ കളി ആവേശകരമായി മുന്നേറുന്നതിനിടയിൽ ഒരു ക്യാച്ച് ചെയ്യുന്നതിന് ശ്രമിക്കുന്ന പ്രേംകുമാർ തലയടിച്ച് നിലത്ത് വീഴുന്നു. അതോടുകൂടി പ്രേംകുമാർ ഒരു വർഷം ത...

Perfume: The Story Of A Murderer

Perfume: The Story Of A Murderer » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ബെൻ വിഷോവിനെ കേന്ദ്രകഥാപാത്രമാക്കി ടോം ടൈക്വർ സംവിധാനം നിർവ്വഹിച്ച സൈക്കോളജിക്കൽ ക്രൈം ത്രില്ലർ ഫാന്റസി ഹോളിവുഡ് ചിത്രമാണ് പെർഫ്യൂം: ദി സ്റ്റോറി ഓഫ് ഏ മർഡറർ. ജർമൻ നോവലിസ്റ്റ് പാട്രിക് സുസ്‌കിന്ദിന്റെ ഇതേപേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി ആൻഡ്രൂ ബിർക്കിൻ, ബേൺഡ് എയ്‌ശിങ്കർ, ടോം ടൈക്വർ എന്നിവരാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഫ്രാങ്ക് ഗ്രീബേ ഛായാഗ്രഹണവും അലക്സാണ്ടർ ബെർണർ എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. റെയ്നോൾഡ് ഹെയ്ൽ, ജോണി ക്ലൈമെക്, ടോം ടൈക്വർ എന്നിവർ ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. ✍sʏɴᴏᴘsɪs              ■ ജീൻ ബാപ്റ്റിസ്റ്റ് ഗ്രെനോവിൽ, അവൻ ജനിച്ചു വീണത് പാരീസിലെ ആ മീൻചന്തയിലെ മാലിന്യത്തിലേക്കാണ്. അവന്റെ അമ്മയുടെ അഞ്ചാമത്തെ കുട്ടി. ചോരപ്പൈതലിനെ കൊല്ലാനാണ് ആ സ്ത്രീ ശ്രമിച്ചത് എന്നാരോപിച്ച് അധികാരികൾ അവന്റെ അമ്മയെ തൂക്കിലേറ്റി. അങ്ങനെ ജനിച്ചപാടേ അവനൊരു അനാഥനായി. അനാഥാലയ നടത്തിപ്പുകാരി മാഡം ഗൈലാർഡ് ആ പിഞ്ചുകുഞ്ഞിനെ എടുത്തു വളർത്തി. നമുക്ക് അരോചകമായി തോന്നുന്ന സിനിമയിലെ രണ്ടുകാര്യങ്ങളാണ്, മാലിന...