ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

The Curious Case Of Benjamin Button


The Curious Case Of Benjamin Button » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ ഒരിക്കലെങ്കിലും ബാല്യകാലത്തേക്ക് തിരിച്ചു പോവണം എന്ന് ആഗ്രഹിക്കാത്ത മനുഷ്യരുണ്ടാവുമോ. ആർത്തുല്ലസിച്ചു കളിച്ചു നടന്ന ആ സ്കൂൾ പഠനകാലത്തേക്ക്. ഒരിക്കൽ കൂടി ബാല്യം ആസ്വദിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ചിന്തിക്കാത്തവരുണ്ടാവുമോ. പഠിക്കുക എന്നല്ലാത്ത ഒരു ബാധ്യതയും ഇല്ലാതിരുന്ന ആ കാലം പലരും നഷ്ടബോധത്തോടെ മാത്രം ഓർക്കുന്നതെന്തുകൊണ്ടാണ്. എന്നാൽ ആദ്യം മുതിർന്നവരുടെ ലോകത്തും പിന്നീട് കുട്ടികളുടെ ലോകത്തും ജീവിക്കാൻ ഭാഗ്യം (ഒരു പക്ഷേ ദൗർഭാഗ്യം) ലഭിച്ച ഒരാളുടെ കഥയാണിത്.


ബ്രാഡ് പിറ്റിനെയും കെയ്റ്റ് ബ്ലാഞ്ചറ്റിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഡേവിഡ് ഫിഞ്ചർ സംവിധാനം നിർവ്വഹിച്ച ഫാന്റസി റൊമാന്റിക് ഹോളിവുഡ് ചിത്രമാണ് ദി ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ടൺ. F.സ്കോട്ട് ഫിറ്റ്സ്ജെറാൾഡ് എഴുതിയ ഇതേ പേരിലുള്ള ചെറുകഥയെ ആസ്പദമാക്കി എറിക് റോത്താണ് തിരക്കഥയെഴുതിയിരിക്കുന്നത്. ക്ലോഡിയോ മിറാൻഡ ഛായാഗ്രഹണവും കിർക് ബാക്സ്റ്ററും ആംഗസ് വാളും ചേർന്ന് എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. അലക്‌സാന്ദ്രെ ഡെസ്പ്ലാറ്റിന്റേതാണ് പശ്ചാത്തല സംഗീതം.


✍sʏɴᴏᴘsɪs               

■ ഒന്നാം ലോകമഹായുദ്ധം അവസാനിച്ച ആ രാത്രിയിലാണ് ബെഞ്ചമിൻ ബട്ടൺ ജനിച്ചത്. പക്ഷേ, ബെഞ്ചമിന് ജന്മം നൽകിയ ഉടനെ അവന്റെ അമ്മയ്ക്ക് ജീവൻ വെടിയേണ്ടി വന്നു. അവന്റെ അമ്മ അവന്റെ അച്ഛൻ, തോമസ് ബട്ടനോട് അവസാനമായി ഒരൊറ്റ കാര്യമേ ആവശ്യപ്പെട്ടുള്ളൂ, തന്റെ കുഞ്ഞിനെ സുരക്ഷിതനായി വളർത്തണം. കുഞ്ഞിനെ കണ്ട തോമസ് ഞെട്ടി, ഒരു വൃദ്ധന്റെ ശരീരഘടനയിൽ പിറന്നവനായിരുന്നു ആ കുഞ്ഞ്. ശാപമേറ്റതുപോലെ ദുഃഖിതനായ തോമസ് കുഞ്ഞിനേയും കൊണ്ട് പുറത്തേക്ക് പാഞ്ഞു, അവനെ എവിടെയെങ്കിലും കളയണം അതുമാത്രമായിരുന്നു അയാളുടെ മനസ്സിൽ. ഒരു നഴ്‌സിംഗ് ഹോമിന്റെ സ്റ്റെപ്പിൽ കുഞ്ഞിനെ ഉപേക്ഷിച്ച് അയാൾ ഇരുട്ടിൽ മറഞ്ഞു. പക്ഷേ, നഴ്‌സിംഗ് ഹോം നടത്തിപ്പുകാരായ ക്വീനിയും അവരുടെ ഭർത്താവ് ടിസ്സി വെതേഴ്‌സും അവനെ സ്വന്തമെന്നപോലെ വളർത്തി. ബെഞ്ചമിൻ വളർന്നു, കാഴ്ച്ചയിൽ തനി വൃദ്ധനായ അവൻ യഥാർത്ഥത്തിൽ ഒരു കൊച്ചുകുട്ടിയാണെന്ന് ക്വീനിക്കും ടിസ്സിക്കും മറ്റു കുറച്ചുപേർക്കും മാത്രമേ അറിയാമായിരുന്നുള്ളൂ. ബാക്കിയുള്ളവർ അവനോട് ഒരു വൃദ്ധനോടെന്നപോലെയാണ് പെരുമാറിയത്. തന്റെ പന്ത്രണ്ടാമത്തെ വയസ്സിലാണ് അവൻ ഏഴുവയസ്സുകാരിയായ ഡെയ്സിയെ പരിചയപ്പെടുന്നത്. തന്റെ അമ്മൂമ്മയ്ക്കൊപ്പം നഴ്‌സിംഗ് ഹോമിലെത്തിയ ഡെയ്സിയും ബെഞ്ചമിനും വളരെ പെട്ടെന്ന് കൂട്ടുകാരായി. പക്ഷേ, ബെഞ്ചമിന്റെ പിന്നീടുള്ള വളർച്ച അത്ഭുതപ്പെടുത്തുന്നതായിരുന്നു. അവന് പ്രായം കൂടുന്നതിനനുസരിച്ച് അവന്റെ ശരീരത്തിന് പ്രായം കുറഞ്ഞുകൊണ്ടിരുന്നു. ഡെയ്സിക്കോ പ്രായമേറിക്കൊണ്ടുമിരുന്നു..


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ ബെഞ്ചമിൻ ബട്ടണായി ബ്രാഡ് പിറ്റ് വേഷമിട്ടിരിക്കുന്നു. ബ്രാഡ് പിറ്റ് പല മേക്കോവറുകളിലൂടെ പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. കൂടെ ഡെയ്‌സിയായി അഭിനയിച്ച കെയ്റ്റ് ബ്ലാഞ്ചെറ്റും ഞെട്ടിച്ചു. ബെഞ്ചമിന്റെ വാർദ്ധക്യത്തിലെ മാറ്റങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധം മനോഹരമാക്കിയതിന് ബെഞ്ചമിന്റെ വാർദ്ധക്യകാലം അവതരിപ്പിക്കാൻ റോബർട്ട്‌ ടവേഴ്സ്, പീറ്റർ ഡൊണാൾഡ് ബദലമെന്റി, ടോം എവെരെറ്റ്‌ എന്നിവരെ കാസ്റ്റ് ചെയ്ത ലാറയ് മെയ്‌ഫീൽഡിനോടാണ് നന്ദി പറയേണ്ടത്. ബെഞ്ചമിന്റെ ബാല്യം സ്‌പെൻസർ ഡാനിയേൽസ് (12), ചാന്റ്ലെർ കാന്റർബറി (8), ചാൾസ് ഹെൻറി വൈസൺ (6) എന്നിവരാണ് അവതരിപ്പിച്ചിരിക്കുന്നത്. വൃദ്ധയായ ഡെയ്‌സിയായി അഭിനയിച്ചിരിക്കുന്നത് ഫിലിസ് സോമെർവില്ലെയാണ്. എല്ലി ഫാനിങ് (7), മാഡിസൺ ബീറ്റി (10) എന്നിവർ ഡെയ്സിയുടെ ബാല്യവും കൈകാര്യം ചെയ്തിരിക്കുന്നു. തരാജി P.ഹെൻസൺ (ക്വീനി), ജൂലിയ ഓർമോണ്ട് (കരോലിൻ ഫുള്ളർ), ജേസൺ ഫ്ലെമിംഗ് (തോമസ് ബട്ടൺ), മഹേർശല അലി (ടിസ്സി വെതേഴ്സ്), ജാരെദ്‌ ഹാരിസ് (ക്യാപ്റ്റൻ മൈക് ക്ലാർക്), എലിയാസ് കോട്ടീസ് (മി. ഗേറ്റ്യൂ), റ്റിൽഡ സ്വിന്റോൺ (എലിസബത്ത് അബോട്ട്) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ.

📎 ʙᴀᴄᴋwᴀsʜ


■ മികച്ച കലാസംവിധാനം (ഡൊണാൾഡ് ഗ്രഹാം ബർട്ട്, വിക്ടർ J.സോൾഫോ), മികച്ച മെയ്ക്കപ്പ് (ഗ്രെഗ് കാനോം), മികച്ച വിഷ്വൽ എഫെക്ട്സ് (എറിക് ബർബാ, സ്റ്റീവ് പ്രീഗ്, ബർട് ഡാൽട്ടൻ, ക്രെയ്ഗ് ബാരൻ) എന്നീ വിഭാഗങ്ങളിലായി മൂന്ന് ഓസ്കാർ പുരസ്‌കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. 


7.8/10 · IMDb
72% . Rotten Tomatoes

                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

Naduvula Konjam Pakkatha Kaanom

Naduvula Konjam Pakkatha Kaanom » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത കോമഡി എന്റർടൈനർ തമിഴ് ചിത്രമാണ് നടുവുള കൊഞ്ചം പാക്കാത കാണോം. സംവിധായകനായുള്ള ബാലാജിയുടെ അരങ്ങേറ്റ ചിത്രമായ ഇതിന്റെ തിരക്കഥ രചിച്ചിട്ടുള്ളതും അദ്ദേഹം തന്നെയാണ്. തന്റെ അടുത്ത സുഹൃത്ത് പ്രേംകുമാറിന്റെയും തന്റെയും മറ്റു രണ്ടുസുഹൃത്തുക്കളുടെയും അനുഭവകഥ തന്നെയാണ് ബാലാജി ഫ്രെയിമിലാക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ പ്രേംകുമാർ എന്ന യുവാവ് താൻ ഒരു വർഷമായി പ്രണയിച്ചു കൊണ്ടിരിക്കുന്ന തന്റെ പ്രണയിനി ധനലക്ഷ്മിയുമായുള്ള വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും  പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജോലിയിലേയും വിവാഹത്തിന്റെയും സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി കുറച്ചു നേരം ക്രിക്കറ്റ് കളിക്കാം എന്ന് തീരുമാനിക്കുന്നു. വിവാഹത്തിന്റെ രണ്ടു ദിവസം മുൻപ് നടക്കുന്ന ഈ കളി ആവേശകരമായി മുന്നേറുന്നതിനിടയിൽ ഒരു ക്യാച്ച് ചെയ്യുന്നതിന് ശ്രമിക്കുന്ന പ്രേംകുമാർ തലയടിച്ച് നിലത്ത് വീഴുന്നു. അതോടുകൂടി പ്രേംകുമാർ ഒരു വർഷം ത...

Perfume: The Story Of A Murderer

Perfume: The Story Of A Murderer » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ബെൻ വിഷോവിനെ കേന്ദ്രകഥാപാത്രമാക്കി ടോം ടൈക്വർ സംവിധാനം നിർവ്വഹിച്ച സൈക്കോളജിക്കൽ ക്രൈം ത്രില്ലർ ഫാന്റസി ഹോളിവുഡ് ചിത്രമാണ് പെർഫ്യൂം: ദി സ്റ്റോറി ഓഫ് ഏ മർഡറർ. ജർമൻ നോവലിസ്റ്റ് പാട്രിക് സുസ്‌കിന്ദിന്റെ ഇതേപേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി ആൻഡ്രൂ ബിർക്കിൻ, ബേൺഡ് എയ്‌ശിങ്കർ, ടോം ടൈക്വർ എന്നിവരാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഫ്രാങ്ക് ഗ്രീബേ ഛായാഗ്രഹണവും അലക്സാണ്ടർ ബെർണർ എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. റെയ്നോൾഡ് ഹെയ്ൽ, ജോണി ക്ലൈമെക്, ടോം ടൈക്വർ എന്നിവർ ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. ✍sʏɴᴏᴘsɪs              ■ ജീൻ ബാപ്റ്റിസ്റ്റ് ഗ്രെനോവിൽ, അവൻ ജനിച്ചു വീണത് പാരീസിലെ ആ മീൻചന്തയിലെ മാലിന്യത്തിലേക്കാണ്. അവന്റെ അമ്മയുടെ അഞ്ചാമത്തെ കുട്ടി. ചോരപ്പൈതലിനെ കൊല്ലാനാണ് ആ സ്ത്രീ ശ്രമിച്ചത് എന്നാരോപിച്ച് അധികാരികൾ അവന്റെ അമ്മയെ തൂക്കിലേറ്റി. അങ്ങനെ ജനിച്ചപാടേ അവനൊരു അനാഥനായി. അനാഥാലയ നടത്തിപ്പുകാരി മാഡം ഗൈലാർഡ് ആ പിഞ്ചുകുഞ്ഞിനെ എടുത്തു വളർത്തി. നമുക്ക് അരോചകമായി തോന്നുന്ന സിനിമയിലെ രണ്ടുകാര്യങ്ങളാണ്, മാലിന...