ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

District 9


District 9 » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ മലയാളികൾ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്നത് ഒരുപക്ഷേ ഗൾഫ് നാടുകളിലാകും. നാട്ടിൽ എത്ര അലസനായ മലയാളിയും ഗൾഫിൽ ചെന്നാൽ പട്ടിയെപ്പോലെ പണിയെടുക്കും എന്ന് പലരും തമാശപറയുന്നത് കേൾക്കാം. ഒരുപക്ഷേ അത് ശരിയായിരിക്കാം. അതുകൊണ്ടാണല്ലോ ബംഗാളികൾക്ക് നമ്മുടെ നാട്ടിൽ ഇത്രയ്ക്കും മാർക്കറ്റ്. നാട്ടിൽ ജോലി ചെയ്യുന്നവർക്ക് ഗൾഫും ഗൾഫിൽ ജോലി ചെയ്യുന്നവർക്ക് സ്വന്തം നാടുമാണ് സ്വപ്നം. പക്ഷേ, സ്വന്തം നാട്ടിലെ പരിഗണന എത്ര ഉന്നതിയിൽ ജോലി ചെയ്യുന്നവരാണെങ്കിലും ഗൾഫ് പോലത്തെ നാടുകളിൽ ലഭിക്കാറുണ്ടോ. എന്തായാലും അവിടെ നമ്മൾ രണ്ടാംനിര പൗരന്മാരാണ് എന്നുള്ള സത്യം നമ്മളെന്തിന് വിസ്മരിക്കുന്നു. സ്വദേശിക്കും വിദേശിക്കും രണ്ട് നിയമങ്ങളാണ് എല്ലാ രാജ്യങ്ങളിലും, നമ്മുടെ ഇന്ത്യയിൽ പോലും. നമ്മുടെ നാട്ടിൽ പണിയെടുക്കാൻ വന്ന ബംഗാളികളെപ്പോലും നമ്മൾ രണ്ടാംനിര പൗരന്മാരായാണ് കാണുന്നത്, ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ അവർക്ക് ഇവിടെ പരിപൂർണ്ണ അവകാശങ്ങൾ ഉണ്ടെങ്കിൽപ്പോലും. ഇതൊക്കെ ഇവിടെ പറയാൻ കാരണം എന്താണെന്നാവും നിങ്ങളിപ്പോൾ ചിന്തിക്കുന്നത്. ഇതൊരു കൂട്ടം അഭയാർഥികളുടെ കഥയാണ്. പക്ഷേ, അഭയാർത്ഥികൾ മനുഷ്യരല്ല.. അന്യഗ്രഹജീവികളാണ്. സ്വന്തം ഗ്രഹത്തിൽ നിന്നും ഭൂമിയിൽ വന്നുപെട്ട് രണ്ടാം നിര പൗരന്മാരായി പതിറ്റാണ്ടുകളോളം ജീവിക്കേണ്ടിവരുന്നവർ..


■ നീൽ ബ്ലോങ്കാമ്പ്‌ സംവിധാനം നിർവഹിച്ച ഫാന്റസി ആക്ഷൻ ത്രില്ലർ സൗത്ത് ആഫ്രിക്കൻ ചിത്രമാണ് ഡിസ്ട്രിക് 9. ബ്ലോങ്കാമ്പിന്റെ തന്നെ Alive In Joburg എന്ന ഹൃസ്വചിത്രത്തെ പ്രമേയമാക്കി ബ്ലോങ്കാമ്പും ടെറി റ്റാഷെലും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ട്രെന്റ് ഒപ്പലോഷ് ഛായാഗ്രഹണവും ജൂലിയൻ ക്ലാർക് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ക്ലിന്റൺ ഷോർട്ടറാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്.


✍sʏɴᴏᴘsɪs             

■ 1982ൽ ഒരു പറക്കുംതളിക ദക്ഷിണാഫ്രിക്കൻ നഗരമായ ജോഹന്നാസ്ബർഗിന് മുകളിൽ പ്രത്യക്ഷപ്പെടുന്നു. അതിനെക്കുറിച്ചുള്ള അന്വേഷണത്തിനൊടുവിൽ ഒരു കൂട്ടം അന്യഗ്രഹ ജീവികളെ കണ്ടെത്തുന്നു. ചെമ്മീനിന്റെ ശരീരപ്രക്തിയുള്ള അവരെ ജനങ്ങൾ ആ പേരിട്ടു തന്നെ വിളിക്കാൻ തുടങ്ങി. പക്ഷേ, അന്യഗ്രഹജീവികളെ സംരക്ഷിക്കാനായിരുന്നു സർക്കാരിന്റെ തീരുമാനം. ജോഹന്നാസ്ബർഗിന്റെ പ്രാന്തപ്രദേശത്തു തന്നെ അന്യഗ്രജീവികൾക്ക് താമസിക്കാൻ സർക്കാർ ഇടം നൽകുന്നു. അതായിരുന്നു ഡിസ്ട്രിക് 9. പതിറ്റാണ്ടുകൾ അവർ അവിടെ സ്വസ്ഥമായി ജീവിക്കുന്നു. 2010ൽ അന്യഗ്രജീവികളും നഗരവാസികളും തമ്മിൽ ഇടയ്ക്കിടക്കുണ്ടാകുന്ന തമ്മിലടിയും ആക്രമണവും അവസാനിപ്പിക്കാൻ സർക്കാർ അന്യഗ്രജീവികളെ മാറ്റിപ്പാർപ്പിക്കാൻ തീരുമാനിക്കുന്നു. അതിനായി MNU എന്ന സ്വകാര്യ മിലിട്ടറി ഏജൻസിയെ സർക്കാർ സമീപിക്കുന്നു. MNU ഡയറക്ടർ പീറ്റ് സ്മിത്ത് തന്റെ മരുമകൻ വിക്കസ് വാൻ ഡി മെർവിനെ അന്യഗ്രഹജീവികളെ പുതിയ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിക്കാനുള്ള ചുമതലയേൽപ്പിക്കുന്നു. ഒരു ഡോക്യുമെന്ററി മൂഡിൽ തുടങ്ങിയ ചിത്രം പതിയെ ത്രില്ലർ മൂഡിലേക്ക് മാറുകയായിരുന്നു പിന്നീട്..


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs     

■ ഷാർലറ്റോ കോപ്ലിയാണ് വിക്കസ് വാൻ ഡി മെർവെന്ന നായകവേഷം അവതരിപ്പിച്ചിരിക്കുന്നത്. ആദ്യാവസാനം ഷാർലറ്റോ ഷോ തന്നെയായിരുന്നു ചിത്രം. അന്യഗ്രഹജീവികൾ മുഖ്യകഥാപാത്രങ്ങളായ ഈ ചിത്രത്തിൽ ക്രിസ്റ്റഫർ ജോൺസൻ എന്ന അന്യഗ്രഹജീവിയുടെ വേഷമിട്ടിരിക്കുന്നത് ജേസൺ കോപ്പാണ് (ഏറെക്കുറെ ശബ്ദം, പടത്തിന്റെ ആദ്യത്തിൽ ചീഫ് കറസ്‌പോണ്ടന്റ് ഗ്രേ ബ്രാഡ്നമായി അഭിനയിച്ചിരിക്കുന്നതും കോപ്പ് തന്നെയാണ്). വനേസ്സ ഹേവുഡ് വിക്കസിന്റെ ഭാര്യ ടാനിയ വാൻ ഡി മെർവായി വേഷമിട്ടിരിക്കുന്നു. ഡേവിഡ് ജെയിംസ് (കേണൽ കൂബസ് വെന്റർ), യൂജിൻ ഖുമ്പന്യിവ (നൈജീരിയൻ ഗ്യാങ് ലീഡർ ഒബൈസാൻജോ), ലൂയിസ് മിന്നാർ (MNU ഡയറക്ടർ പീറ്റ് സ്മിത്ത്, വിക്കസിന്റെ ഭാര്യാപിതാവ്), വില്യം അല്ലൻ യങ് (ഡിർക് മൈക്കൽസ്, MNU CEO), നതാലി ബോൾട്ട് (സോഷ്യോളജിസ്റ്റ് സാറാ ലിവിങ്സ്റ്റൺ), സിൽവയ്ൻ സ്ട്രൈക്ക് (ഡോ. കത്രീന മക്കൻസി), ജൊഹാൻ വാൻ സ്‌കൂർ (നിക്കൊളാസ് വാൻ ഡി മെർവ്വ്, വിക്കസിന്റെ പിതാവ്), മരിയൻ ഹുമാൻ (സാന്ദ്ര വാൻ ഡി മെർവ്വ്, വിക്കസിന്റെ അമ്മ), നിക്ക് ബോറയ്ൻ (ലെഫ്. വെൽഡൺ) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ..


📎 ʙᴀᴄᴋwᴀsʜ

■ മികച്ച ചിത്രത്തിനുള്ളതടക്കം നാല് ഓസ്കാർ നാമനിർദേശം നേടിയ ചിത്രമാണ് ഡിസ്ട്രിക് 9. മികച്ച അഡാപ്റ്റഡ് തിരക്കഥ, മികച്ച എഡിറ്റിംഗ്, മികച്ച വിഷ്വൽ എഫെക്ട്സ് എന്നിവയാണ് മറ്റ് മൂന്നെണ്ണം. അന്യഗ്രഹ ജീവികളുടെ സംസാരം കേവലം മത്തങ്ങകൾ തമ്മിലുരച്ചു ഉണ്ടാക്കിയതായിരുന്നു. ഈ സിനിമ നൈജീരിയയിൽ നിരോധിച്ചതാണ്. കാരണമെന്തെന്ന് ചിത്രം കണ്ടാൽ വ്യക്തമാകും..



8/10 . IMDb
90% . Rotten Tomatoes



                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Bad Genius

Bad Genius » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ കോപ്പിയടി ഒരു കലയാണ്. ഒരു ക്ലാസ്സ്‌ ടെസ്റ്റിനെങ്കിലും കോപ്പിയടി പരീക്ഷിച്ചു നോക്കാത്തവർ ആരെങ്കിലുമുണ്ടോ. ടെക്‌നോളജി ഇത്രയ്ക്കും വികസിച്ച ഈ കാലത്ത് വിദ്യാർത്ഥികൾ കോപ്പിയടിയിലും വൻ പുരോഗതിയാണ് കൈവരിച്ചത്. 😜 ബ്ലൂടൂത്ത് ഹെഡ്സെറ്റ്, ഗൂഗിൾ ഗ്ലാസ്സ്, etc.. അങ്ങനെ കോപ്പിയടിക്കാനായി (അതിന് മാത്രമല്ല ഇജ്ജാതി സാധനങ്ങൾ ട്ടാ) പല തരം ഹൈടെക് ഡിവൈസുകൾ അവതരിച്ചു. കോപ്പിയടി തടയാനായി പരീക്ഷാർത്ഥികളുടെ അടിവസ്ത്രം വരെ ഊരിച്ച കഥകൾ ഈ കേരളക്കരയിൽ തന്നെ വിവാദമായതാണ്. മധ്യപ്രദേശിലും ബീഹാറിലും സ്വന്തം മക്കളെ കോപ്പിയടിക്കാൻ സഹായിക്കാൻ പരസ്യമായി രംഗത്തിറങ്ങിയ രക്ഷിതാക്കൾ ലോകത്തിന് മുൻപിൽ ഇന്ത്യയെ തന്നെ നാണംകെടുത്തിയതാണ്. ഐപിഎസ് ഉദ്യോഗസ്ഥന്മാർ വരെ ശാസ്ത്രീയമായി എങ്ങനെ കോപ്പിയടിക്കാം എന്ന് കാണിച്ചു കൊണ്ട് ലോകത്തിന് മുൻപിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തി 😂 പക്ഷേ, ഇതിനെയൊക്കെ വിമർശിക്കുന്ന നമുക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്ന് ഒരിക്കലെങ്കിലും സ്വന്തം നെഞ്ചിൽ കൈവെച്ചു കൊണ്ട് നമ്മളോട് തന്നെ ഒന്ന് ചോദിച്ചു നോക്കിയിട്ടുണ്ടോ. കോപ്പിയടി പ്രമേയമാക്കിയുള്ള മനോഹരമായ തായ് ത്രില്ലർ സിനിമയാണ് ബാഡ് ജീനി...

The Body

The Body » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ സിനിമ തുടങ്ങുമ്പോൾ ഇതൊരു ഹൊറർ സിനിമയാണെന്ന് തോന്നും. കഥയിലേക്ക് കടക്കുമ്പഴോ; ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ആണെന്ന് വിചാരിക്കും. ക്ലൈമാക്സിനോടടുക്കുമ്പോൾ ഇതൊരു സൈക്കോളജിക്കൽ ത്രില്ലറാണെന്നായിരിക്കും അനുമാനം. പക്ഷേ, യഥാർത്ഥത്തിൽ ഈ സിനിമ അതൊന്നുമല്ല. ഒരു ഹൊറർ സിനിമയായി വന്ന് ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായി പുരോഗമിക്കുന്ന ഈ സിനിമ അവസാനം നിങ്ങളെ വിസ്മയിപ്പിക്കുമെന്ന് തീർച്ച. ■ ഒറിയോൾ പൗലോ സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ സ്പാനിഷ് ക്രൈം ഇൻവെസ്റ്റിഗേറ്റീവ് മിസ്റ്ററി ത്രില്ലർ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ഒറിയോൾ പൗലോയും ലാറ സെന്റിമും ചേർന്നാണ്. ഓസ്കാർ ഫൗറ ഛായാഗ്രഹണവും ജൊവാൻ മാനേൽ വിലാസെക എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സെർജിയോ മൗറിയാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ ഒരു മോർച്ചറി കാവൽക്കാരന്റെ വാഹനാപകത്തിന് പിന്നിലെ ദുരൂഹതകൾ അഴിക്കാനാണ് മുതിർന്ന പോലീസ് അന്വേഷണോദ്യോഗസ്ഥൻ ജെയ്മി പെന എത്തുന്നത്. ഭയാനകമായതെന്തോ കണ്ട് പേടിച്ച് ഓടി വരുന്നതിനിടയിലാണ് വാഹനാപകടം സംഭവിച്ചതെന്ന ...

Muhammad: The Messenger Of God

Muhammad: The Messenger Of God » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ആരും കൈവെക്കാൻ ഭയപ്പെടുന്ന ഒരു പ്രമേയത്തിൽ ധൈര്യസമേതം കൈവെച്ചിരിക്കുകയാണ് മാജിദ് മജീദി. ഇസ്‌ലാമിന്റെ അവസാന പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ചരിത്രം. വികലമായി ചിത്രീകരിക്കുമ്പോൾ എതിർപ്പുകളുണ്ടാവുന്നത് സ്വാഭാവികം. പക്ഷേ ശക്തമായ മുൻധാരണ കാരണം ഉണ്ടാകുന്ന എതിർപ്പുകളാണ് പലപ്പോഴും പലരെയും ഭയപ്പെടുത്തുന്നത്. സിനിമ എന്ന മാധ്യമം തന്നെ തെറ്റാണെന്ന ധാരണയാവാം ഒരു കാരണം. നബിയുടെ ജനനത്തിന് മുൻപും ബാല്യകാലവും വളരെ മനോഹരമായി വരച്ചുവെച്ചിട്ടുണ്ട് മാജിദ് മജീദി, നബിയുടെ തിരുസ്വരൂപം വ്യക്തമായി കാണിക്കാതെ തന്നെ. ■ മാജിദ് മജീദി സംവിധാനം നിർവഹിച്ച ഇസ്‌ലാമിക് എപിക് പേർഷ്യൻ ചിത്രമായ മുഹമ്മദ്‌: ദി മെസ്സഞ്ചർ ഓഫ് ഗോഡിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മാജിദ് മജീദി, ഹാമിദ് അംജദ്, കാംബുഴ പാർടോവി എന്നിവർ ചേർന്നാണ്. വിറ്റോറിയോ സ്‌റ്റൊരാരോ ഛായാഗ്രഹണവും റോബർട്ടോ പെർപിഗ്നാനി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഭാരതീയരുടെ സ്വകാര്യ അഹങ്കാരമായ എ.ആർ. റഹ്‌മാനാണ്‌ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ മുഹമ്...