ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Children Of Heaven


Children Of Heaven » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ ഒരിക്കൽ ഒരു സിനിമാ ചർച്ചക്കിടയിൽ ലോകത്തിലെ ഏറ്റവും മികച്ച സിനിമ ഷോഷാങ്ക് റിഡെംപ്‌ഷനാണോ അതോ ദി ഗോഡ്ഫാദറാണോ എന്നൊരു ചോദ്യം ഞാൻ ചോദിച്ചു. ചിലർ പറഞ്ഞു അത് ദി ഗോഡ്ഫാദർ ആണെന്ന്, മറ്റുചിലർ ഷോഷാങ്ക് റിഡെംപ്‌ഷൻ ആണെന്നും. എന്നാൽ അതൊന്നുമല്ല, ഷിൻഡ്‌ലേഴ്‌സ് ലിസ്റ്റാണെന്ന് കുറച്ചുപേരും കാസാബ്ലാങ്കയാണെന്ന് ചിലരും പറഞ്ഞു. പക്ഷേ, അതിനിടയിൽ ഒരാൾ മാത്രം വേറിട്ടൊരു അഭിപ്രായം പറഞ്ഞു, ലോകത്തിലെ ഏറ്റവും മികച്ച ചിത്രം, അത് മാജിദ് മജീദിയുടെ "ചിൽഡ്രൻ ഓഫ് ഹെവൻ" ആണ്. മാജിദ് മജീദി എന്ന സംവിധായകനെക്കുറിച്ചു ധാരാളം കേട്ടിട്ടുണ്ടെങ്കിലും ഞാനെന്ന സിനിമാപ്രേമി അദ്ദേഹത്തിന്റെ ഒരു സിനിമ പോലും അതുവരെ കാണാൻ ശ്രമിക്കാത്തതിൽ ലജ്ജിച്ചു തലതാഴ്ത്തി. അയാൾ പറഞ്ഞത് സത്യമാണോ അതോ വെറും തള്ളാണോ എന്നറിയാൻ എന്നിലെ സിനിമാപ്രേമിക്ക് ആകാംക്ഷയായി. ഒരു ജോഡി ഷൂവും രണ്ട് കൊച്ചു കുട്ടികളെയും കൊണ്ട് വിസ്മയം തീർക്കാൻ മാജിദ് മജീദിക്കേ സാധ്യമാകൂ എന്ന് അന്ന് ഞാൻ തിരിച്ചറിഞ്ഞു. ഇതിന് മുൻപ് (ഞാൻ മുൻപ് കണ്ട ക്രമപ്രകാരം) പ്രോപ്പർട്ടി കൊണ്ട് അത്ഭുതം കാണിച്ചത് കാസ്റ്റവേയിലെ വിൽ‌സൺ എന്ന ബേസ്‌ബോളിലൂടെ റോബർട്ട്‌ സെമാക്കിസാണ്. കുട്ടികൾ ദൈവത്തിന്റെ സമ്മാനമാണ്, അവരുടെ പുഞ്ചിരിയല്ലേ ഭൂമി സ്വർഗമാക്കുന്നത്.


■ മാജിദ് മജീദി തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച പേർഷ്യൻ ഫാമിലി ഡ്രാമാ ചിത്രമാണ് ചിൽഡ്രൻ ഓഫ് ഹെവൻ. പർവീസ് മലേക്സാദേ ഛായാഗ്രഹണവും ഹസ്സൻ ഹസ്സൻഡൂസ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. കെയ്‌വാൻ ജഹാൻഷാഹിയാണ് പശ്ചാത്തലസംഗീതമൊരുക്കിയിരിക്കുന്നത്.


✍sʏɴᴏᴘsɪs               

■ രണ്ട് കൊച്ചുകുട്ടികളാണ് ഈ ചിത്രത്തെ പ്രധാനകഥാപാത്രങ്ങൾ. അലിയും സഹ്റയും, സഹോദരങ്ങളായിരുന്നു. അലിയുടെ കൈയ്യിൽ തുന്നിച്ചു കൊണ്ടുവരാനേൽപ്പിച്ച സഹ്റയുടെ ഒരു ജോഡി കീറിപ്പറിഞ്ഞ ഷൂകൾ നഷ്ടമാവുന്നതോടെയാണ് കഥയുടെ തുടക്കം. മാതാപിതാക്കളോടൊപ്പം ഒരു കൊച്ചു വാടകവീട്ടിൽ താമസിച്ചിരുന്ന അവർക്ക് ഒരു പുതിയ ജോഡി ഷൂവിനെക്കുറിച്ചു ചിന്തിക്കുന്നത് പോലും അപ്രാപ്യമായിരുന്നു. സഹ്‌റ ഷൂ നഷ്ടപ്പെട്ട കാര്യം ഉമ്മയോടോ ഉപ്പയോടോ പറഞ്ഞാൽ തല്ല് കിട്ടുമെന്ന് ഭയന്ന അലി തന്റെ അനിയത്തിയെ കൈയിലെടുക്കാൻ പലപണിയും പയറ്റി. എന്നാൽ തന്റെ സഹോദരനെ ജീവനുതുല്യം സ്നേഹിച്ചിരുന്ന സഹ്റയ്ക്ക് അലിയെ ഒറ്റുകൊടുക്കാൻ കഴിയുമായിരുന്നില്ല, പക്ഷേ തന്റെ ഷൂ നഷ്ടമായതിൽ വളരെയധികം ദുഃഖമുണ്ടുതാനും. ഷൂ ഇല്ലാതെ സഹ്റയ്ക്ക് സ്കൂളിൽ പോവാൻ കഴിയുമായിരുന്നില്ല, ഷൂ നഷ്‌ടമായ രഹസ്യം പുറത്തറിയാനും പാടില്ല. ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന സഹ്റയുടെ സ്കൂൾ സമയം കഴിഞ്ഞയുടനെയാണ് മൂന്നാം ക്ലാസുകാരനായ അലിയുടെ സ്കൂൾ സമയം തുടങ്ങുന്നത്. സഹ്റയ്ക്ക് സ്കൂളിൽ പോവാൻ തന്റെ ക്യാൻവാസ് ഷൂ നൽകുന്ന അലി അവൾക്കുമുൻപിൽ ഒരു നിബന്ധനവെച്ചു, സ്കൂൾ കഴിഞ്ഞയുടനെ ഷൂ അലിയെ തിരിച്ചേല്പിക്കണം. എന്നാലേ അലിക്ക് അതിട്ടുകൊണ്ട് സ്കൂളിൽ പോകാൻ കഴിയൂ. അങ്ങനെ സ്കൂളിൽ നിന്ന് വീട്ടിലേക്കും വീട്ടിൽ നിന്ന് സ്‌കൂളിലേക്കുമുള്ള കുട്ടികളുടെ ഓട്ടമത്സരം തുടങ്ങുകയായി..


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ അമീർ ഫാറൂഖ് ഹാശിമിയാനാണ് അലിയെന്ന മൂന്നാം ക്ലാസുകാരന്റെ വേഷത്തിൽ പ്രേക്ഷകരെ വിസ്മയിപ്പിച്ചിരിക്കുന്നത്. അലിയുടെ അനിയത്തി സഹ്റയുടെ വേഷത്തിലെത്തിയ ബഹാറെ സിദ്ദീഖിയുടെ പ്രകടനവും അത്ഭുതപ്പെടുത്തുന്നതായിരുന്നു. റേസ നജി (ഉപ്പ), ഫെരെഷ്‌തേ സരാബന്റി (ഉമ്മ), ദാരിയസ് മുഖ്താരി (അലിയുടെ അദ്യാപകൻ), നഫീസേ ജാഫർ-മുഹമ്മദിനെ (റോയാ), മുഹമ്മദ്‌ ഹസ്സൻ ഹുസ്സൈനിയൻ (റോയയുടെ ഉപ്പ), മുഹമ്മദ്‌ ഹുസൈൻ ഷാഹിദി (അലി റേസ), കാസിം അസ്ഗർപൂർ (അലി റേസയുടെ മുത്തശ്ശൻ), ബെഹ്‌സാദ്‌ റാഫി (അലിയുടെ കായികാദ്യാപകൻ), മാസും ദയർ (റോയയുടെ ഉമ്മ), അബ്ബാസലി റൂമൻദി (ചെരുപ്പുകുത്തി), ജാഫർ സെയ്ഫുല്ലാഹി (പച്ചക്കറി കടക്കാരൻ), സഹ്‌റ മിർസായ് (സഹ്റയുടെ അദ്ധ്യാപിക),  സാറ സമാനി (സഹ്റയുടെ കായികാധ്യാപിക), ദാവൂദ് ഷംസ് (ഷൂ വിൽപ്പനക്കാരൻ) തുടങ്ങിയവരാണ് മറ്റുപ്രധാന വേഷങ്ങൾ അഭിനയിച്ചിരിക്കുന്നത്.


📎 ʙᴀᴄᴋwᴀsʜ

■ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കാർ നാമനിർദേശം ലഭിച്ചിരുന്നു. കൂടാതെ ധാരാളം ഫിലിം ഫെസ്റ്റിവലുകളിൽ മികച്ച ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടു. ഓസ്കാർ പുരസ്‌കാരത്തിന് നാമനിർദ്ദേശം ലഭിച്ച ആദ്യ ഇറാനിയൻ ചിത്രമാണ് മാജിദ് മജീദിയുടെ മൂന്നാമത്തെ ചിത്രമായ ചിൽഡ്രൻ ഓഫ് ഹെവൻ. ദർശീൽ സഫാരിയെയും സിയാ വസ്താനിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധായകൻ പ്രിയദർശൻ "ബം ബം ബോലേ" എന്ന പേരിൽ ചിൽഡ്രൻ ഓഫ് ഹെവനെ ബോളിവുഡിലേക്ക് റീമേക്ക് ചെയ്തിരുന്നു.



8.3/10 . IMDb
82% . Rotten Tomatoes





                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

Naduvula Konjam Pakkatha Kaanom

Naduvula Konjam Pakkatha Kaanom » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത കോമഡി എന്റർടൈനർ തമിഴ് ചിത്രമാണ് നടുവുള കൊഞ്ചം പാക്കാത കാണോം. സംവിധായകനായുള്ള ബാലാജിയുടെ അരങ്ങേറ്റ ചിത്രമായ ഇതിന്റെ തിരക്കഥ രചിച്ചിട്ടുള്ളതും അദ്ദേഹം തന്നെയാണ്. തന്റെ അടുത്ത സുഹൃത്ത് പ്രേംകുമാറിന്റെയും തന്റെയും മറ്റു രണ്ടുസുഹൃത്തുക്കളുടെയും അനുഭവകഥ തന്നെയാണ് ബാലാജി ഫ്രെയിമിലാക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ പ്രേംകുമാർ എന്ന യുവാവ് താൻ ഒരു വർഷമായി പ്രണയിച്ചു കൊണ്ടിരിക്കുന്ന തന്റെ പ്രണയിനി ധനലക്ഷ്മിയുമായുള്ള വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും  പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജോലിയിലേയും വിവാഹത്തിന്റെയും സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി കുറച്ചു നേരം ക്രിക്കറ്റ് കളിക്കാം എന്ന് തീരുമാനിക്കുന്നു. വിവാഹത്തിന്റെ രണ്ടു ദിവസം മുൻപ് നടക്കുന്ന ഈ കളി ആവേശകരമായി മുന്നേറുന്നതിനിടയിൽ ഒരു ക്യാച്ച് ചെയ്യുന്നതിന് ശ്രമിക്കുന്ന പ്രേംകുമാർ തലയടിച്ച് നിലത്ത് വീഴുന്നു. അതോടുകൂടി പ്രേംകുമാർ ഒരു വർഷം ത...

Perfume: The Story Of A Murderer

Perfume: The Story Of A Murderer » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ബെൻ വിഷോവിനെ കേന്ദ്രകഥാപാത്രമാക്കി ടോം ടൈക്വർ സംവിധാനം നിർവ്വഹിച്ച സൈക്കോളജിക്കൽ ക്രൈം ത്രില്ലർ ഫാന്റസി ഹോളിവുഡ് ചിത്രമാണ് പെർഫ്യൂം: ദി സ്റ്റോറി ഓഫ് ഏ മർഡറർ. ജർമൻ നോവലിസ്റ്റ് പാട്രിക് സുസ്‌കിന്ദിന്റെ ഇതേപേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി ആൻഡ്രൂ ബിർക്കിൻ, ബേൺഡ് എയ്‌ശിങ്കർ, ടോം ടൈക്വർ എന്നിവരാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഫ്രാങ്ക് ഗ്രീബേ ഛായാഗ്രഹണവും അലക്സാണ്ടർ ബെർണർ എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. റെയ്നോൾഡ് ഹെയ്ൽ, ജോണി ക്ലൈമെക്, ടോം ടൈക്വർ എന്നിവർ ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. ✍sʏɴᴏᴘsɪs              ■ ജീൻ ബാപ്റ്റിസ്റ്റ് ഗ്രെനോവിൽ, അവൻ ജനിച്ചു വീണത് പാരീസിലെ ആ മീൻചന്തയിലെ മാലിന്യത്തിലേക്കാണ്. അവന്റെ അമ്മയുടെ അഞ്ചാമത്തെ കുട്ടി. ചോരപ്പൈതലിനെ കൊല്ലാനാണ് ആ സ്ത്രീ ശ്രമിച്ചത് എന്നാരോപിച്ച് അധികാരികൾ അവന്റെ അമ്മയെ തൂക്കിലേറ്റി. അങ്ങനെ ജനിച്ചപാടേ അവനൊരു അനാഥനായി. അനാഥാലയ നടത്തിപ്പുകാരി മാഡം ഗൈലാർഡ് ആ പിഞ്ചുകുഞ്ഞിനെ എടുത്തു വളർത്തി. നമുക്ക് അരോചകമായി തോന്നുന്ന സിനിമയിലെ രണ്ടുകാര്യങ്ങളാണ്, മാലിന...