ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജനുവരി, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Irupathiyonnam Noottandu

Irupathiyonnam Noottandu » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ദി കംപ്ലീറ്റ് ആക്ടർ മോഹൻലാലും സുരേഷ് ഗോപിയുമൊന്നിച്ച കഴിഞ്ഞ നൂറ്റാണ്ടിലെ സൂപ്പർഹിറ്റ് മലയാള ചിത്രങ്ങളിൽ ഒന്നായിരുന്നു കെ. മധുവിന്റെ സംവിധാനത്തിൽ 1987ൽ പുറത്തിറങ്ങിയ ഇരുപതാം നൂറ്റാണ്ട്. മോഹൻലാലിന്റെ നായക കഥാപാത്രം സാഗർ ഏല്യാസ് ജാക്കിയും വില്ലനായി വന്ന സുരേഷ് ഗോപിയുടെ ശേഖരൻകുട്ടിയും മലയാളികൾ ഇന്നും ഓർത്തിരിക്കുന്ന കഥാപാത്രങ്ങളാണ്. ഇരുപതാംനൂറ്റാണ്ട് കടന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കെത്തുമ്പോൾ നായകനായി ലാലേട്ടന്റെ മകൻ പ്രണവും സുരേഷ് ഗോപിയുടെ മകൻ ഗോകുലമാവുമ്പോൾ പ്രതീക്ഷകൾ വാനോളമായിരുന്നു. മാത്രവുമല്ല, പ്രണവിന്റെ ആദ്യ ചിത്രം ആദി ഒരു സൂപ്പർഹിറ്റ് കൂടിയാവുമ്പോൾ ഇരുപത്തിയൊന്നാം നൂറ്റാണ്ട് പ്രതീക്ഷക്കൊത്തുയർന്നോ എന്ന് നമുക്കൊന്ന് പരിശോധിക്കാം. ■ രാമലീല എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം അരുൺ ഗോപി തിരക്കഥയെഴുതി സംവിധാനം നിർവഹിക്കുന്ന ആക്ഷൻ അഡ്വഞ്ചർ മലയാള ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഗോപി സുന്ദറാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. പാട്ടുകൾ ഒന്നുപോലും ഓർത്ത

Desperado

Desperado » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഹോളിവുഡിൽ ഇതിന് മുൻപ് തോക്ക് ഇത്ര സ്റ്റൈലിഷായി ഉപയോഗിക്കുന്നത് കണ്ടിട്ടുള്ളത് ക്ലിന്റ് ഈസ്റ്റ്‌വുഡാണ്. വിഖ്യാത സംവിധായകൻ റോബർട്ട് റോഡ്രിഗസിന്റെ "മെക്സിക്കോ ട്രയോളജി"യിലെ രണ്ടാമത്തെ ചിത്രമാണ് ഡെസ്‌പെരാഡോ. മെക്സിക്കൻ നടൻ കാർലോസ് ഗല്ലാർഡോയെ കേന്ദ്രകഥാപാത്രമാക്കി അവതരിപ്പിച്ച "എൽ മരിയാഷി"യുടെ തകർപ്പൻ വിജയത്തിന് ശേഷം അതിന്റെ തുടർച്ചയായാണ് അന്റോണിയോ ബന്ദെറാസിനെ നായകനാക്കി റോബർട്ട് റോഡ്രിഗസ് ഡെസ്‌പെരാഡോ ചെയ്യുന്നത്. ഡെസ്‌പെരാഡോയാവട്ടെ ആദ്യ ഭാഗത്തെ വെല്ലുന്ന വിജയമായി. തുടർന്ന് അന്റോണിയോ ബന്ദെറാസിനെ തന്നെ നായകനാക്കി വൺസ് അപ്പോൺ ഏ ടൈം ഇൻ മെക്സിക്കോ എന്നൊരു സീക്വലും കൂടി അദ്ദേഹം ചെയ്തു, അത് പിന്നീട് മെക്സിക്കോ ട്രയോളജി എന്നറിയപ്പെട്ടു. മികച്ചൊരു തിരക്കഥയുടെ പിന്തുണയില്ലെങ്കിലും ഒരു സ്റ്റൈലിഷ് ആക്ഷൻ ത്രില്ലർ പ്രതീക്ഷിക്കുന്നവർക്ക് ധൈര്യമായി ഡെസ്‌പെരാഡോ കാണാനിരിക്കാം. ■ റോബർട്ട്‌ റോഡ്രിഗസ് തിരക്കഥയെഴുതി സംവിധാനം നിർവ്വഹിച്ച അമേരിക്കൻ നിയോ ആക്ഷൻ ത്രില്ലർ ഹോളിവുഡ് ചിത്രമാണ് ഡെസ്‌പെരാഡോ. ഗില്ലർമോ നവരോ ഛായാഗ്രഹണവും സംവിധായകൻ റോബർട്ട്‌ റോഡ്രിഗസ് എ

Searching

Searching » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ സാങ്കേതിക വിദ്യ ഇത്രയധികം പുരോഗതി പ്രാപിച്ചിരിക്കുന്ന വർത്തമാനകാലത്തിൽ ലോകം ഒരു വിരൽത്തുമ്പിലേക്കെന്ന പോലെ ചുരുങ്ങിയിരിക്കുകയാണ്. പണ്ടത്തെ പോലെ കലുങ്കിലും കട വരാന്തകളിലും വെടി പറഞ്ഞിരിക്കുന്ന സൗഹൃദങ്ങൾ ഇന്ന് വിരളമാണ്. സോഷ്യൽ മീഡിയയിലെ ഗ്രൂപ്പുകൾ കലുങ്കുകളായി സങ്കല്പിച്ചുകൊണ്ടുള്ള സൗഹൃദങ്ങളാണിപ്പോൾ വളർന്നുകൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയുടെ വളർച്ച ഒരു തരത്തിൽ നല്ലതും മറ്റൊരു തരത്തിൽ ദുശിച്ചതുമാണ്‌. സൈബറിടങ്ങളിലെ ഇടപെടലുകൾ വർദ്ധിച്ചത് കൊണ്ട് തന്നെ സൈബർ കുറ്റകൃത്യങ്ങളും വളരെയധികം വർദ്ധിച്ചു. പല കുറ്റകൃത്യങ്ങളിലും തുമ്പുണ്ടാക്കാൻ പോലീസിനെ ഒരു തരത്തിൽ സഹായിക്കുന്നതും സോഷ്യൽമീഡിയയാണ് എന്നത് മറ്റൊരു വസ്തുത. കേരളാപോലീസ് വരെ അവരുടെ ഫേസ്ബുക് പേജിന് ലൈക്കും ചോദിച്ചു വരുന്നത് സോഷ്യൽ മീഡിയയെ എങ്ങനെ അവരുടെ ജോലി എളുപ്പമാക്കുന്ന തരത്തിൽ ഉപയോഗിക്കാം എന്ന ഉദ്ദേശ്യത്തോടെയായിരുന്നു. സെർച്ചിങ് എന്ന സിനിമ പറയുന്നത് ടെക്‌നോളജി ഉപയോഗിച്ചുകൊണ്ടുള്ള അന്വേഷണാത്മകയാണ്. ഫേസ്ബുക്കും ട്വിറ്ററുമടക്കമുള്ള സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ളൊരു വ്യത്യസ്ത മെയ്‌ക്കിങ്ങാണ് സെർച്ചിങ് പരീക്

The Hunt

The Hunt » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ കുട്ടികൾ നിഷ്കളങ്കരാണ്. 'പിള്ള മനസ്സിൽ കള്ളമില്ല' എന്നാണ് പല മാതാപിതാക്കളുടെയും ധാരണ. പക്ഷേ, കുട്ടികൾ മുതിർന്നവരെ വെല്ലുന്ന വിധത്തിൽ കളവ് പറയും എന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. നാളുകൾക്ക് മുൻപ് കേരളത്തിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങൾ ഉണ്ടായി എന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചാരണങ്ങൾ ഉണ്ടായപ്പോൾ പോലീസ് അന്വേഷണമാരംഭിച്ചു. പല കുട്ടികളും തങ്ങൾ തട്ടിക്കൊണ്ടുപോകപ്പെട്ടു, അതിൽ നിന്നും രക്ഷപ്പെട്ടതാണ് എന്നൊക്കെ പറഞ്ഞപ്പോൾ എല്ലാവരും അത് വിശ്വസിച്ചിരുന്നു. പക്ഷേ പോലീസ് അന്വേഷണത്തിൽ തട്ടിക്കൊണ്ടുപോകൽ കേസുകളിൽ പലതും കുട്ടികളുടെ ഭാവനകളാണെന്നും കെട്ടിച്ചമച്ചതാണെന്നുമാണ് വെളിപ്പെട്ടത്. കുട്ടികൾക്കും സ്ത്രീകൾക്കുമായി ശക്തിയേറിയ നിയമങ്ങളാണ് നമ്മുടെ രാജ്യത്തടക്കം ഉള്ളത്. ഇവിടെയെല്ലാം അവരുടെ മൊഴികളാണ് ആധികാരികം, അവർ ചൂണ്ടിക്കാണിക്കുന്നവരാണ് പ്രതി. ഒരു ദൃക്‌സാക്ഷിയുടെ ആവശ്യം പോലുമില്ല. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയാനുണ്ടാക്കിയ ശക്തമായ ഇതുപോലെയുള്ള പല നിയമങ്ങളും പലതരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട് എന്നതാണ് സത്യം. ഈ സിനിമയുടെ