ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Searching


Searching » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ സാങ്കേതിക വിദ്യ ഇത്രയധികം പുരോഗതി പ്രാപിച്ചിരിക്കുന്ന വർത്തമാനകാലത്തിൽ ലോകം ഒരു വിരൽത്തുമ്പിലേക്കെന്ന പോലെ ചുരുങ്ങിയിരിക്കുകയാണ്. പണ്ടത്തെ പോലെ കലുങ്കിലും കട വരാന്തകളിലും വെടി പറഞ്ഞിരിക്കുന്ന സൗഹൃദങ്ങൾ ഇന്ന് വിരളമാണ്. സോഷ്യൽ മീഡിയയിലെ ഗ്രൂപ്പുകൾ കലുങ്കുകളായി സങ്കല്പിച്ചുകൊണ്ടുള്ള സൗഹൃദങ്ങളാണിപ്പോൾ വളർന്നുകൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയുടെ വളർച്ച ഒരു തരത്തിൽ നല്ലതും മറ്റൊരു തരത്തിൽ ദുശിച്ചതുമാണ്‌. സൈബറിടങ്ങളിലെ ഇടപെടലുകൾ വർദ്ധിച്ചത് കൊണ്ട് തന്നെ സൈബർ കുറ്റകൃത്യങ്ങളും വളരെയധികം വർദ്ധിച്ചു. പല കുറ്റകൃത്യങ്ങളിലും തുമ്പുണ്ടാക്കാൻ പോലീസിനെ ഒരു തരത്തിൽ സഹായിക്കുന്നതും സോഷ്യൽമീഡിയയാണ് എന്നത് മറ്റൊരു വസ്തുത. കേരളാപോലീസ് വരെ അവരുടെ ഫേസ്ബുക് പേജിന് ലൈക്കും ചോദിച്ചു വരുന്നത് സോഷ്യൽ മീഡിയയെ എങ്ങനെ അവരുടെ ജോലി എളുപ്പമാക്കുന്ന തരത്തിൽ ഉപയോഗിക്കാം എന്ന ഉദ്ദേശ്യത്തോടെയായിരുന്നു. സെർച്ചിങ് എന്ന സിനിമ പറയുന്നത് ടെക്‌നോളജി ഉപയോഗിച്ചുകൊണ്ടുള്ള അന്വേഷണാത്മകയാണ്. ഫേസ്ബുക്കും ട്വിറ്ററുമടക്കമുള്ള സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ളൊരു വ്യത്യസ്ത മെയ്‌ക്കിങ്ങാണ് സെർച്ചിങ് പരീക്ഷിച്ചിരിക്കുന്നത്.


■ അനീഷ് ചഗന്റി സംവിധാനം നിർവ്വഹിച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഹോളിവുഡ് ചിത്രമാണ് സെർച്ചിങ്. സംവിധായകൻ അനീഷും സേവ് ഒഹാന്യനുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജുവാൻ സെബാസ്റ്റ്യൻ ബറോൺ ഛായാഗ്രഹണവും നിക്ക് ജോൺസൺ, വിൽ മെറിക് എന്നിവർ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ടോറിൻ ബോറൗദാലെയുടേതാണ്‌ പശ്ചാത്തല സംഗീതം.


✍sʏɴᴏᴘsɪs               

■ തന്റെ ഭാര്യ പമേലയുടെ മരണശേഷം പതിനാറുകാരിയായ മകൾ മാർഗോട്ടിനൊപ്പം ജീവിക്കുന്ന ഡേവിഡ് കിം. അമ്മയില്ലാത്ത ദുഃഖം ഒരിക്കലും അയാൾ മകളെ അറിയിച്ചില്ല, അതുകൊണ്ട് തന്നെ ഭാര്യയെ ഓർമ്മിപ്പിക്കുന്ന വാക്കുകളും മറ്റും അയാൾ മകളോടുള്ള തന്റെ സംഭാഷണത്തിൽ നിന്നുമൊഴിവാക്കി. ഒരേ വീട്ടിലായിരുന്നെങ്കിലും അവരുടെ സംഭാഷണങ്ങൾ അധികവും സോഷ്യൽ മീഡിയ ചാറ്റിങ്ങിലൂടെയായിരുന്നു. ഒരു ദിവസം രാത്രി മാർഗോട്ട് അവളുടെ സുഹൃത്തിന്റെ വീട്ടിൽ ഗ്രൂപ്പ്‌ സ്റ്റഡീസിന് പോവുന്നു. പിറ്റേന്നുണർന്ന ഡേവിഡ്, മാർഗോട്ട് തന്നെ മൂന്ന് പ്രാവശ്യം വിളിക്കാൻ ശ്രമിച്ചതായി മനസ്സിലാക്കുന്നു. അവളെ സോഷ്യൽ മീഡിയയിലൂടെയും ഫോണിലൂടെയും ബന്ധപ്പെടാൻ അയാൾ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. മാത്രവുമല്ല മാർഗോട്ടിന്റെ ലാപ്ടോപ് വീട്ടിൽ മറന്നു വെച്ചിരുന്നു. മാർഗോട്ടിനെ കാണാതായി എന്ന നിഗമനത്തിലെത്തുന്ന അയാൾ പോലീസിന്റെ സഹായം തേടുന്നു. മകൾ മറന്നു വെച്ചു പോയ ലാപ്ടോപ് തന്നെയാണ് അവളെ കണ്ടെത്താനുള്ള കച്ചിത്തുരുമ്പെന്ന് ഡേവിഡ് മനസ്സിലാക്കുന്നു..


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ ജോൺ ചോയാണ് ഡേവിഡ് കിം ആയി അഭിനയിച്ചിരിക്കുന്നത്. ഡേവിഡിന്റെ ഭാര്യ പമേല നാം കിം ആയി സാറാ സോണും മകൾ മാർഗോട്ട് കിംമായി മിഷേലി ലായും വേഷമിട്ടിരിക്കുന്നു. ഡെബ്ര മെസ്സിങ് (ഡിറ്റക്റ്റീവ് റോസ്മേരി വിക്ക്), ജോസഫ് ലീ (പീറ്റർ കിം, ഡേവിഡിന്റെ സഹോദരൻ), സ്റ്റീവൻ മൈക്കൽ ഐഷ്‌ (റോബർട്ട്‌ വിക്ക്, റോസ്മേരിയുടെ മകൻ), റിക് സറാബിയ (റാൻഡി കാർട്ടോഫ്) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ.


📎 ʙᴀᴄᴋwᴀsʜ

■ വെറും പതിമൂന്ന് ദിവസങ്ങൾ കൊണ്ട് ചിത്രീകരിച്ചൊരു സിനിമയാണ് സെർച്ചിങ്. പക്ഷേ ഈ സിനിമ ചിത്രീകരിക്കാനുള്ള ഒരുക്കങ്ങൾക്ക് തന്നെ ഏതാണ്ട് രണ്ട് വർഷത്തോളമെടുത്തു. 2017ലിറങ്ങിയ ഒരു മഞ്ചുവാര്യർ ചിത്രത്തിൻറെ റഫറൻസ് എങ്ങനെ ഒരു ഹോളിവുഡ് ചിത്രത്തിൽ വന്നു എന്നാലോചിച്ചപ്പോൾ ഞാനാദ്യം യാദൃശ്ചികമെന്ന നിഗമനത്തിലാണെത്തിയത്. പിന്നീടാണ് ഞാൻ സംവിധായകന്റെ പേരിലെ ഇന്ത്യൻ ചുവ ശ്രദ്ധിക്കുന്നത്. അനീഷ് ചഗന്റിയുടെ മാതാപിതാക്കൾ ആന്ധ്രാപ്രദേശിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിപ്പാർത്തവരാണ്. എന്തായാലും ഒരു മലയാള സിനിമയെ ഹോളിവുഡിലേക്കുയർത്തിയതിനു ആദ്യമായി അനീഷിന് നന്ദി പറയുന്നു. ഏതാണാ സിനിമ എന്നത് സസ്പെൻസായി തന്നെയിരിക്കട്ടെ, എന്തെന്നാൽ അതാണ്‌ സെർച്ചിങ്ങിന്റെ നട്ടെല്ല്. മോഷണക്കുറ്റം ഒരിക്കലും ആരോപിക്കുന്നില്ല, കാരണം ഇതിന്റെ മേയ്ക്കിങ് അത്രയ്ക്കും വ്യത്യസ്തമാണ്, ചെറിയൊരു ഭാഗത്ത് മാത്രമാണ് ആ സിനിമ ഇൻസ്പയർ ചെയ്തിട്ടുമുള്ളൂ. യാദൃശ്ചികത തന്നെയായിരിക്കാം ചിലപ്പോൾ, പക്ഷേ എന്നിലെ നിരൂപകന് സംശയരോഗം കൂടുതലാണ്.



7.7/10 . IMDb
92% . Rotten Tomatoes




                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

Naduvula Konjam Pakkatha Kaanom

Naduvula Konjam Pakkatha Kaanom » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത കോമഡി എന്റർടൈനർ തമിഴ് ചിത്രമാണ് നടുവുള കൊഞ്ചം പാക്കാത കാണോം. സംവിധായകനായുള്ള ബാലാജിയുടെ അരങ്ങേറ്റ ചിത്രമായ ഇതിന്റെ തിരക്കഥ രചിച്ചിട്ടുള്ളതും അദ്ദേഹം തന്നെയാണ്. തന്റെ അടുത്ത സുഹൃത്ത് പ്രേംകുമാറിന്റെയും തന്റെയും മറ്റു രണ്ടുസുഹൃത്തുക്കളുടെയും അനുഭവകഥ തന്നെയാണ് ബാലാജി ഫ്രെയിമിലാക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ പ്രേംകുമാർ എന്ന യുവാവ് താൻ ഒരു വർഷമായി പ്രണയിച്ചു കൊണ്ടിരിക്കുന്ന തന്റെ പ്രണയിനി ധനലക്ഷ്മിയുമായുള്ള വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും  പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജോലിയിലേയും വിവാഹത്തിന്റെയും സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി കുറച്ചു നേരം ക്രിക്കറ്റ് കളിക്കാം എന്ന് തീരുമാനിക്കുന്നു. വിവാഹത്തിന്റെ രണ്ടു ദിവസം മുൻപ് നടക്കുന്ന ഈ കളി ആവേശകരമായി മുന്നേറുന്നതിനിടയിൽ ഒരു ക്യാച്ച് ചെയ്യുന്നതിന് ശ്രമിക്കുന്ന പ്രേംകുമാർ തലയടിച്ച് നിലത്ത് വീഴുന്നു. അതോടുകൂടി പ്രേംകുമാർ ഒരു വർഷം ത...

Perfume: The Story Of A Murderer

Perfume: The Story Of A Murderer » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ബെൻ വിഷോവിനെ കേന്ദ്രകഥാപാത്രമാക്കി ടോം ടൈക്വർ സംവിധാനം നിർവ്വഹിച്ച സൈക്കോളജിക്കൽ ക്രൈം ത്രില്ലർ ഫാന്റസി ഹോളിവുഡ് ചിത്രമാണ് പെർഫ്യൂം: ദി സ്റ്റോറി ഓഫ് ഏ മർഡറർ. ജർമൻ നോവലിസ്റ്റ് പാട്രിക് സുസ്‌കിന്ദിന്റെ ഇതേപേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി ആൻഡ്രൂ ബിർക്കിൻ, ബേൺഡ് എയ്‌ശിങ്കർ, ടോം ടൈക്വർ എന്നിവരാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഫ്രാങ്ക് ഗ്രീബേ ഛായാഗ്രഹണവും അലക്സാണ്ടർ ബെർണർ എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. റെയ്നോൾഡ് ഹെയ്ൽ, ജോണി ക്ലൈമെക്, ടോം ടൈക്വർ എന്നിവർ ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. ✍sʏɴᴏᴘsɪs              ■ ജീൻ ബാപ്റ്റിസ്റ്റ് ഗ്രെനോവിൽ, അവൻ ജനിച്ചു വീണത് പാരീസിലെ ആ മീൻചന്തയിലെ മാലിന്യത്തിലേക്കാണ്. അവന്റെ അമ്മയുടെ അഞ്ചാമത്തെ കുട്ടി. ചോരപ്പൈതലിനെ കൊല്ലാനാണ് ആ സ്ത്രീ ശ്രമിച്ചത് എന്നാരോപിച്ച് അധികാരികൾ അവന്റെ അമ്മയെ തൂക്കിലേറ്റി. അങ്ങനെ ജനിച്ചപാടേ അവനൊരു അനാഥനായി. അനാഥാലയ നടത്തിപ്പുകാരി മാഡം ഗൈലാർഡ് ആ പിഞ്ചുകുഞ്ഞിനെ എടുത്തു വളർത്തി. നമുക്ക് അരോചകമായി തോന്നുന്ന സിനിമയിലെ രണ്ടുകാര്യങ്ങളാണ്, മാലിന...