ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

A Separation


A Separation » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ ലോകസിനിമയിൽ സംവിധാന മികവ് കൊണ്ട് ഒരുപക്ഷേ ഹോളിവുഡ് സംവിധായകരേക്കാൾ പ്രശസ്തി സ്വന്തമാക്കിയ ചിലരുണ്ട്. അകീര കുറസോവയൊക്കെ അതിലെ ആദ്യ പേരുകാരനാണെങ്കിലും പേർഷ്യൻ മണ്ണിൽ നിന്നും വന്ന രണ്ടുപേരാണിപ്പോൾ എന്റെ ചർച്ചാവിഷയം, മാജിദ് മജീദിയും അസ്ഗർ ഫർഹാദിയും. മജീദിയുടെ മാസ്റ്റർപീസുകൾ പലതും പിറന്നു കഴിഞ്ഞുവെങ്കിലും അസ്ഗർ ഫർഹാദിയുടെ ശരിക്കുള്ള മാസ്റ്റർപീസ് ഇനിയാണ് വരാനിരിക്കുന്നത് എന്ന വിശ്വാസക്കാരനാണ് ഞാൻ. അസ്ഗറിന്റെ രണ്ട് സിനിമകളാണ് മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുള്ളത്. കൈകാര്യം ചെയ്തിരിക്കുന്ന വിഷയത്തിലെ ഗൗരവം കൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായി എണ്ണപ്പെട്ടിട്ടുള്ളതാണ് ഫർഗാദിയുടെ "ഏ സെപറേഷൻ." നിസ്സാരകാര്യത്തിന് വരെയുള്ള മാതാപിതാക്കളുടെ വേർപിരിയൽ തീരുമാനം മക്കളെയും കുടുംബത്തെയും എങ്ങനെ ബാധിക്കുന്നു എന്നതിന്റെ നേർക്കാഴ്ച്ചയായിരുന്നു ഏ സെപറേഷൻ.


■ അസ്ഗർ ഫർഹാദി തിരക്കഥയെഴുതി സംവിധാനം നിർവ്വഹിച്ച ഫാമിലി ഡ്രാമാ പേർഷ്യൻ ചിത്രമാണ് ഏ സെപറേഷൻ. മഹ്‌മൂദ്‌ കലാരി ഛായാഗ്രഹണവും ഹയിദെഹ് സഫിയാരി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സത്താർ ഒരാക്കിയാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.


✍sʏɴᴏᴘsɪs             

■ പതിനൊന്ന് വയസ്സുകാരിയായ തന്റെ മകൾ തെർമിക്ക് വളരാനുള്ള ചുറ്റുപാടല്ല ഇറാനിലുള്ളത് എന്ന മുൻധാരണയുള്ള സിമിൻ അവരുടെ ഭർത്താവിനെയും മകളെയും കൂട്ടി വിദേശത്ത് പോയി ജീവിക്കാൻ ആഗ്രഹിക്കുന്നു. പക്ഷേ സിമിന്റെ ഭർത്താവ് നാദിർ, അൽഷിമേഴ്‌സ് രോഗിയും പടുവൃദ്ധനുമായ തന്റെ പിതാവിനെ ഉപേക്ഷിച്ച് വിദേശത്തേക്ക് പുറപ്പെടാൻ ഒരുക്കമല്ലായിരുന്നു. മറ്റൊരു കാര്യത്തിലും ഒരു അഭിപ്രായവ്യത്യാസവുമില്ലാത്ത സിമിനും നാദിറും തമ്മിൽ ഈയൊരു കാര്യത്തിൽ ഭിന്നത രൂപപ്പെടുന്നു. സിമിൻ വിവാഹമോചനത്തിന് അപേക്ഷിക്കുന്നു. പക്ഷേ, ഈയൊരു നിസ്സാരകാര്യത്തിന് വിവാഹമോചനം അനുവദിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ജഡ്ജ് അവരെ മടക്കുന്നു. എങ്കിലും സിമിൻ നാദിറിനെ ഉപേക്ഷിച്ച് സ്വന്തം മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങുന്നു. തെർമിക്ക് അവളുടെ പിതാവിനോടൊപ്പം തുടരാനായിരുന്നു താല്പര്യം. സിമിൻ വീടുവിട്ടതിൽ പിന്നെ രോഗിയായ അച്ഛനെ പരിചരിക്കാനും വീട് നോക്കാനുമായി സിമിന്റെ തന്നെ ശുപാർശയിൽ റസിയ എന്നൊരു വീട്ടുജോലിക്കാരിയെ നിയമിക്കുന്നു. സുമയ്യ എന്ന കൊച്ചുപെൺകുട്ടിയുടെ മാതാവും ഗർഭിണിയുമായ റസിയ അവരുടെ മകളുമായി ജോലിയിൽ പ്രവേശിക്കുന്നു. ജോലിയിൽ വളരെ ആത്മാർത്ഥതയുണ്ടായിരുന്ന റസിയയുടെ സേവനം പക്ഷേ പിന്നീട് നാദിറിനും തെർമിക്കും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. ഉപ്പോളം വരുമോ ഉപ്പിലിട്ടത്..


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs     

■ സിമിനായി ലൈല ഹാത്തമിയും അവരുടെ ഭർത്താവ് നാദിറായി പെയ്‌മാൻ മുഹാദിയും മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചിരിക്കുന്നത്. റസിയയായി എത്തിയ സാറാ ബയേത്തിന്റെയും തെർമിയായി അഭിനയിച്ച സറീന ഫർഹാദിയുടെയും പ്രകടനങ്ങളും മോശമല്ലായിരുന്നു. റസിയയുടെ ഭർത്താവ് ഹോജയായി വേഷമിട്ടിരിക്കുന്നത് ഷഹാബ് ഹുസൈനിയാണ്. സുമയ്യയായി അഭിനയിച്ച കൊച്ചുകുട്ടി, കിമിയ ഹുസൈനി പോലും ചില രംഗങ്ങളിൽ പ്രേക്ഷകരെ അമ്പരപ്പിക്കുന്നുണ്ട്. അലി അസ്ഗർ ഷഹ്ബാസി (നാദിറിന്റെ പിതാവ്), ഷിറിൻ യസ്ദാൻബക്ഷ് (സിമിന്റെ മാതാവ്), മെറിലാ സാറെ (മിസ്സിസ് ഗഹ്‌റായ്, തെർമിയുടെ ടീച്ചർ), ബബാക് കരീമി (ന്യായാധിപൻ), സോഹിബാനു സൊൽഖദ്‌ർ (അസം), മുഹമ്മദ്‌ ഇബ്റാഹീമിയൻ (ജഡ്ജ്) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ..


📎 ʙᴀᴄᴋwᴀsʜ

■ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കാർ പുരസ്ക്കാരം സ്വന്തമാക്കിയ ഏ സെപറേഷനാണ് ഓസ്കാർ നേടുന്ന ആദ്യ ഇറാനിയൻ ചിത്രം. ഗോൾഡൻ ഗ്ലോബിലെയും മികച്ച വിദേശഭാഷാ ചിത്രം ഇതുതന്നെയായിരുന്നു. സംവിധായകൻ അസ്ഗർ ഫർഹാദിയുടെ മകൾ തന്നെയായിരുന്നു തെർമിയായി അഭിനയിച്ച സറീന ഫർഗാദി. ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കിയത് സത്താർ ഒരാക്കിയാണെന്നു നേരത്തേ പറഞ്ഞിരുന്നെങ്കിലും കൗതുകകരമായ വസ്തുത ഈ സിനിമയ്ക്ക് ആദ്യാവസാനം വരെ പശ്ചാത്തല സംഗീതമുണ്ടായിരുന്നില്ല എന്നതാണ്, എൻഡ് ക്രെഡിറ്റ്സിൽ ഒഴിച്ച്.




8.3/10 . IMDb
99% . Rotten Tomatoes




               
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Naduvula Konjam Pakkatha Kaanom

Naduvula Konjam Pakkatha Kaanom » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത കോമഡി എന്റർടൈനർ തമിഴ് ചിത്രമാണ് നടുവുള കൊഞ്ചം പാക്കാത കാണോം. സംവിധായകനായുള്ള ബാലാജിയുടെ അരങ്ങേറ്റ ചിത്രമായ ഇതിന്റെ തിരക്കഥ രചിച്ചിട്ടുള്ളതും അദ്ദേഹം തന്നെയാണ്. തന്റെ അടുത്ത സുഹൃത്ത് പ്രേംകുമാറിന്റെയും തന്റെയും മറ്റു രണ്ടുസുഹൃത്തുക്കളുടെയും അനുഭവകഥ തന്നെയാണ് ബാലാജി ഫ്രെയിമിലാക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ പ്രേംകുമാർ എന്ന യുവാവ് താൻ ഒരു വർഷമായി പ്രണയിച്ചു കൊണ്ടിരിക്കുന്ന തന്റെ പ്രണയിനി ധനലക്ഷ്മിയുമായുള്ള വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും  പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജോലിയിലേയും വിവാഹത്തിന്റെയും സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി കുറച്ചു നേരം ക്രിക്കറ്റ് കളിക്കാം എന്ന് തീരുമാനിക്കുന്നു. വിവാഹത്തിന്റെ രണ്ടു ദിവസം മുൻപ് നടക്കുന്ന ഈ കളി ആവേശകരമായി മുന്നേറുന്നതിനിടയിൽ ഒരു ക്യാച്ച് ചെയ്യുന്നതിന് ശ്രമിക്കുന്ന പ്രേംകുമാർ തലയടിച്ച് നിലത്ത് വീഴുന്നു. അതോടുകൂടി പ്രേംകുമാർ ഒരു വർഷം ത...

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

And The Oscar To Joaquin Phoenix

പ്രിയപ്പെട്ട വാക്കിൻ ഫീനിക്സ്.. നീയൊരു നിധി പോലെ കൈയ്യിലേന്തിയിരിക്കുന്ന സ്വർണ്ണ നിറത്തിലുള്ള ആ  ഓസ്‌ക്കാർ പ്രതിമ അർഹതയ്ക്കുള്ള അംഗീകാരം തന്നെയാണ്. ലിയനാർഡോ ഡി കാപ്രിയോയെപ്പോലെ ഒരുപാട് വട്ടം നിന്റെ കൈയെത്തുന്ന അകലത്തിലുണ്ടായിട്ടും എത്തിപ്പിടിക്കാൻ കഴിയാതെ നിരാശയോടെ വിതുമ്പിക്കരഞ്ഞു തിരിച്ചു നടക്കേണ്ടി വന്ന നിന്റെ ദൗർഭാഗ്യത്തെയോർത്ത് ലോകസിനിമാസ്വാദകർ ശരിക്കും സങ്കടപ്പെട്ടിട്ടുണ്ട്. ഇത് നാലാം തവണയാണ് "And The Oscar Goes To Joaquin Phoenix" എന്ന് കേൾക്കാൻ നീ കാതോർത്തിരുന്നത് എന്ന് ഞങ്ങൾക്കറിയാം. കഴിഞ്ഞ മൂന്ന് തവണയും ഇപ്പോഴത്തേതിനേക്കാൾ മികച്ച പ്രകടനം നടത്തിയിട്ടും കൈവിട്ടു പോയ ഓസ്കാർ ഇന്നിപ്പോൾ നിന്റെ കൈകളിരിക്കുമ്പോൾ; ആ ഓസ്കാർ പ്രതിമ പോലും അഭിമാനം കൊള്ളുന്നുണ്ടാവണം. 2013ൽ ദി മാസ്റ്ററിൽ ഫ്രഡി ക്യുവൽ എന്ന കഥാപാത്രത്തെ  അത്യുജ്ജ്വലമാക്കിയതിന് മികച്ച നടനുള്ള ഓസ്കാർ തനിക്ക് തന്നെ എന്നുറപ്പിച്ചു കാതോർത്തിരുന്നപ്പോൾ And The Oscar Goes To Daniel Day-Lewis എന്ന് കേട്ട്  സങ്കടത്തോടെ കണ്ണുനിറച്ചതും ലോകസിനിമാപ്രേമികൾ ഇന്നുമോർക്കുന്നു. അതിന് മുൻപ് 2006ൽ Walk The Lineലെ ജോണി ക്യ...