ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Peranbu


Peranbu » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം തമിഴ് സിനിമയിലേക്ക് മടങ്ങിയെത്തുന്ന മമ്മൂട്ടി, മുൻപ് ചെയ്ത മൂന്ന് ചിത്രങ്ങളിലും നിരൂപകരുടെ പ്രശംസ വേണ്ടുവോളം ഏറ്റുവാങ്ങിയ റാം; രണ്ടുപേരും ഒരുമിക്കുമ്പോൾ പ്രതീക്ഷകൾ വാനോളമായിരുന്നു. പ്രതിഫലമൊന്നും വാങ്ങാതെയായിരുന്നു മമ്മൂട്ടി പേരൻപിലഭിനയിച്ചത് എന്നതും പ്രതീക്ഷകൾക്ക് മൂർച്ച കൂട്ടി. തന്റെ ഒരു ഇടർച്ച കൊണ്ടുപോലും പ്രേക്ഷകരെ കരയിപ്പിച്ച മമ്മൂട്ടിയെന്ന നടനവിസ്മയത്തെ തിരികെ തരുമോ പേരൻപ്? ഷാങ്‌ഹായ്‌ ഫിലിം ഫെസ്റ്റിവലിലും റോട്ടർഡാം ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിച്ചപ്പോൾ ലോക സിനിമാസ്വാദകരുടെയും നിരൂപകരുടെയും കൈയ്യടികൾ ഏറ്റുവാങ്ങിയ പേരൻപ് ഇന്ത്യയിലെ വെള്ളിത്തിരയിൽ തെളിയുമ്പോൾ അതിലേക്ക് കണ്ണ് കൂർപ്പിക്കുകയാണ് പ്രേക്ഷകർ.


■ കാട്രതു തമിഴ്, തങ്കമീങ്കൾ, തരമണി എന്നീ നിരൂപകപ്രശംസകൾ ഒരുപാട് നേടിയ മൂന്ന് ചിത്രങ്ങൾക്ക് ശേഷം റാം തിരക്കഥയെഴുതി സംവിധാനം നിർവഹിക്കുന്ന തമിഴ് ഇമോഷണൽ ഡ്രാമാ ചലച്ചിത്രമാണ് പേരൻപ്. തങ്കമീങ്കൾക്ക് മികച്ച തമിഴ് ചിത്രത്തിനുള്ളതടക്കം മൂന്ന് ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിരുന്നു. തേനി ഈശ്വർ ഛായാഗ്രഹണവും സൂര്യ പ്രഥമൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. യുവാൻ ശങ്കർ രാജയാണ് സംഗീതം നൽകിയിരിക്കുന്നത്. തേനി ഈശ്വറിന്റെ ക്യാമറയായാലും യുവാൻ സംഗീതസംവിധാനം ചെയ്ത ഗാനങ്ങളായാലും (നാലും അതിസുന്ദരം) "ക്ലാസ്സിക്‌" എന്ന ഒറ്റപ്പേരിട്ട് വിളിക്കാം.


✍sʏɴᴏᴘsɪs             

■ പ്ലോട്ട് കൂടുതൽ ഇതൾവിരിയിക്കാൻ ആഗ്രഹിക്കുന്നില്ല. അച്ഛൻ - മകൾ ബന്ധത്തിന്റെ മനോഹരമായ ചിത്രസാക്ഷാത്കാരമാണ് പേരൻപ്. ഭാര്യ മറ്റൊരുത്തന്റെ കൂടെ ഒളിച്ചോടിയതിനെ തുടർന്ന് ജോലി സ്ഥലത്ത് നിന്നും നഗരത്തിലെ തന്റെ വീട്ടിലേക്ക് മടങ്ങി വരുന്ന അമുദവൻ. സ്പാസ്റ്റിക് പാരലൈസിസ് എന്ന രോഗാവസ്ഥയിലുള്ള അമുദവന്റെ ഒരേയൊരു മകളെ പരിചരിക്കാൻ വേറെയാരുമില്ല. കുട്ടി ബഹളം വെക്കുന്നെന്ന അയൽക്കാരുടെ പരാതി കാരണം അമുദവന് പാപ്പയെയും കൂട്ടി പ്രകൃതി രമണീയമായൊരു ഉൾഗ്രാമത്തിലേക്ക് മാറേണ്ടി വരുന്നു. അവിടെ പാപ്പ സന്തോഷവതിയായിരുന്നു, മരങ്ങളും കിളികളും മനോഹരമായ പ്രകൃതിയുമായി കളിച്ചും ചിരിച്ചും അവൾ വളരുന്നു. വളർന്നു കൗമാരത്തിലെത്തുന്ന പാപ്പായെ പരിചരിക്കാനും ഒരു പെൺകുട്ടിയുടെ വളർച്ചയുടെ ഘട്ടത്തിൽ അവൾക്ക് ലഭിക്കേണ്ട ഒരു അമ്മയുടെ പിന്തുണ തനിക്ക് നൽകാൻ കഴിയില്ലെന്നിരിക്കെ അമുദവൻ പ്രതിസന്ധിയിലാവുന്നു.


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs     

■ പേരൻപിന്റെ റിലീസിന് മുൻപ് തന്നെ മമ്മൂട്ടിയെന്ന നടനെ പല നിരൂപകരും പാടിപ്പുകഴ്ത്തിയിരുന്നു, റോട്ടർഡാമിലെയും ഷാങ്ഹായിയിലെയും പ്രദർശങ്ങളിലൂടെ അമുദവനെ ലോകസിനിമാസ്നേഹികൾ നെഞ്ചിലേറ്റിയതായിരുന്നു. പേരൻപിൽ മമ്മൂട്ടിയെന്ന അഭിനേതാവിനെ നമുക്കൊരിക്കലും കാണാൻ സാധിക്കില്ല, മറിച്ച് പേരൻപിലുണ്ടായിരുന്നത് അമുദവൻ എന്ന അച്ഛൻ മാത്രമായിരുന്നു. അമരത്തിലെ അച്ചൂട്ടി, മൃഗയയിലെ വാറുണ്ണി, മുന്നറിയിപ്പിലെ സി.കെ.രാഘവൻ, വിധേയനിലെ ഭാസ്കർ പട്ടേലർ, സൂര്യമാനസത്തിലെ പുട്ടുറുമീസ്, ഭൂതക്കണ്ണാടിയിലെ വിദ്യാധരൻ, നിറക്കൂട്ടിലെ രവിവർമ്മ, പത്തേമാരിയിലെ പള്ളിക്കൽ നാരായണൻ, വർഷത്തിലെ വേണു, വാത്സല്യത്തിലെ മേലേടത്ത് രാഘവൻ നായർ തുടങ്ങി ഒരുപിടി മികച്ച കഥാപാത്രങ്ങളുടെ മുൻനിരയിൽ തന്നെ സ്ഥാനമുണ്ടായിരിക്കും പേരൻപിലെ അമുദവന്. മമ്മൂട്ടിയെന്ന നടൻ നിറഞ്ഞാടിയപ്പോൾ ആ നടനവിസ്മയത്തിന് ഒപ്പത്തിനൊപ്പം മത്സരിച്ച മറ്റൊരാളുണ്ട് പേരൻപിൽ, അമുദവന്റെ മകൾ പാപ്പായായി അഭിനയിച്ച സാദന. തങ്കമീങ്കളിലെ ചെല്ലമ്മയെ അവിസ്മരണീയമാക്കിയതിനു മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ സാദനയ്ക്ക് പേരൻപിലെ പാപ്പ മറ്റൊരു ദേശീയ പുരസ്കാരം കൊണ്ടുവരുമെന്ന കാര്യത്തിൽ എനിക്കൊരു സംശയവുമില്ല. പാപ്പായായി ജീവിക്കുകയായിരുന്നു സാദന. മൂന്നാമത് പേരൻപിൽ എടുത്ത് പറയാനുള്ളത് മലയാളികളുടെ സ്വന്തം അഞ്ജലി അമീറിന്റെ മീരയെന്ന കഥാപാത്രത്തെയാണ്. മലയാളികൾക്ക് ശരിക്കും അഭിമാനമായേക്കും വരുന്ന നാളുകളിൽ അഞ്ജലി അമീർ. അഞ്ജലി (വിജയലക്ഷ്മി), സമുദ്രക്കനി, വടിവുക്കരസി (അമുദവന്റെ അമ്മ), അരുൾദോസ്, ലിവിങ്സ്റ്റൺ (വീട്ടുടമ), പാവൽ നവഗീതൻ (ബാബു) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ..


📎 ʙᴀᴄᴋwᴀsʜ

■ പത്തേമാരിയിലെ പള്ളിക്കൽ നാരായണന് ശേഷം മമ്മൂട്ടിയ്ക്ക് ഇത്രയ്ക്കും ശക്തമായൊരു കഥാപാത്രം നൽകി മമ്മൂട്ടിയെന്ന നടനവിസ്മയത്തെ മലയാളികൾക്ക് തിരിച്ചു തന്നതിന് സംവിധായകൻ റാമിനോട് ആദ്യം നന്ദിയറിയിക്കുന്നു. ഈ വർഷത്തെ ദേശീയ പുരസ്‌കാരത്തിന് അമുദവനെയും പാപ്പയെയും വെല്ലാൻ ഇനിയൊരു മിറക്കിൾ തന്നെ സംഭവിക്കണം.

NB: ഇന്ത്യൻ സിനിമ എക്കാലവും ദർശിച്ച മികച്ച ചിത്രങ്ങളിൽ ഒന്നാണിത്, അതുകൊണ്ട് തന്നെ ഇമോഷണൽ രംഗങ്ങളും നിശബ്ദതയും വരുമ്പോൾ കൂവാനും ബഹളം വെക്കാനുമായിട്ട് തിയറ്ററിൽ കയറുന്നവർ ദയവുചെയ്ത് ഈ സിനിമയുമായി അകലം പാലിക്കേണ്ടതാണ്.



5/5 . MyRating




                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

Diriliş: Ertuğrul

Diriliş: Ertuğrul » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഓട്ടോമൻ സാമ്രാജ്യത്തിന്റെ വീരേതിഹാസം. വെറും രണ്ടായിരത്തോളം അംഗങ്ങളുള്ള ഒരു നാടോടി ഗോത്രം ലോകം മുഴുവൻ അടക്കി ഭരിക്കാൻ കെൽപ്പുള്ള ഓട്ടോമൻ സാമ്രാജ്യമായ കഥ. ഓട്ടോമൻ സാമ്രാജ്യ സ്ഥാപകൻ ഒസ്മാൻ ഖാസിയുടെ പിതാവ് എർതൂറുൽ ഖാസിയുടെ ചരിത്രം. തുർക്കിയുടെ സ്വന്തം ഗെയിം ഓഫ് ത്രോൺസ് എന്നറിയപ്പെടുന്ന ദിറിലിഷ് എർതൂറുൽ അഥവാ എർതൂറുൽ പുനരുത്ഥാനം. പ്രേക്ഷകരെ ഇത്രയധികം സ്വാധീനിച്ചു കൊണ്ടിരിക്കുന്ന ഒരു സീരീസ് മിഡിൽ ഈസ്റ്റിൽ വീണ്ടും ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനു കാരണമാകുമോ എന്ന് ഭയന്ന് സൗദിയും ഈജിപ്തും യുഎഇയുമൊക്കെ ബാൻ ചെയ്തിട്ടുണ്ടെങ്കിൽ ഇതിന്റെ ഒരു റെയ്ഞ്ച് ഊഹിക്കാൻ സാധിക്കുന്നതേയുള്ളൂ. തുർക്കിയുടെ പ്രസിഡന്റ് ത്വയ്യിബ് എർദ്ദോഖാന്റെ തീവ്ര ദേശീയതയുടെ അതിപ്രസരവും അവരെ ഭയപ്പെടുത്തിയിരിക്കാം. സീരീസിന് ഫണ്ട് ചെയ്തത് അദ്ദേഹമാണെന്ന ഭാഷ്യം പറന്നു നടന്നിരുന്നു. എർദ്ദോഖാനും കുടുംബവും ഒന്നിലേറെ തവണ ചിത്രീകരണ സ്ഥലം സന്ദർശിച്ചതും ഈ ആരോപണത്തിന്റെ മൂർച്ച കൂട്ടുന്നു. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡ്യൂറോ വരെ ഫാൻ ആയിട്ടുള്ള എർതൂറുലിന് ഏഷ്യയിലും യൂറോപ്പിലും എന്ന് വേണ്ട, നോർത...

And The Oscar To Joaquin Phoenix

പ്രിയപ്പെട്ട വാക്കിൻ ഫീനിക്സ്.. നീയൊരു നിധി പോലെ കൈയ്യിലേന്തിയിരിക്കുന്ന സ്വർണ്ണ നിറത്തിലുള്ള ആ  ഓസ്‌ക്കാർ പ്രതിമ അർഹതയ്ക്കുള്ള അംഗീകാരം തന്നെയാണ്. ലിയനാർഡോ ഡി കാപ്രിയോയെപ്പോലെ ഒരുപാട് വട്ടം നിന്റെ കൈയെത്തുന്ന അകലത്തിലുണ്ടായിട്ടും എത്തിപ്പിടിക്കാൻ കഴിയാതെ നിരാശയോടെ വിതുമ്പിക്കരഞ്ഞു തിരിച്ചു നടക്കേണ്ടി വന്ന നിന്റെ ദൗർഭാഗ്യത്തെയോർത്ത് ലോകസിനിമാസ്വാദകർ ശരിക്കും സങ്കടപ്പെട്ടിട്ടുണ്ട്. ഇത് നാലാം തവണയാണ് "And The Oscar Goes To Joaquin Phoenix" എന്ന് കേൾക്കാൻ നീ കാതോർത്തിരുന്നത് എന്ന് ഞങ്ങൾക്കറിയാം. കഴിഞ്ഞ മൂന്ന് തവണയും ഇപ്പോഴത്തേതിനേക്കാൾ മികച്ച പ്രകടനം നടത്തിയിട്ടും കൈവിട്ടു പോയ ഓസ്കാർ ഇന്നിപ്പോൾ നിന്റെ കൈകളിരിക്കുമ്പോൾ; ആ ഓസ്കാർ പ്രതിമ പോലും അഭിമാനം കൊള്ളുന്നുണ്ടാവണം. 2013ൽ ദി മാസ്റ്ററിൽ ഫ്രഡി ക്യുവൽ എന്ന കഥാപാത്രത്തെ  അത്യുജ്ജ്വലമാക്കിയതിന് മികച്ച നടനുള്ള ഓസ്കാർ തനിക്ക് തന്നെ എന്നുറപ്പിച്ചു കാതോർത്തിരുന്നപ്പോൾ And The Oscar Goes To Daniel Day-Lewis എന്ന് കേട്ട്  സങ്കടത്തോടെ കണ്ണുനിറച്ചതും ലോകസിനിമാപ്രേമികൾ ഇന്നുമോർക്കുന്നു. അതിന് മുൻപ് 2006ൽ Walk The Lineലെ ജോണി ക്യ...