ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

The Girl With The Dragon Tattoo


The Girl With The Dragon Tattoo » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ വസ്ത്രധാരണ രീതി കൊണ്ട് സമൂഹത്തിൽ തെറ്റിദ്ധരിക്കപ്പെടുന്നവർ ഏറെയാണ്. നല്ല കട്ടത്താടിയും മുടിയും വളർത്തി നടക്കുന്ന ചെറുപ്പക്കാരെ കഞ്ചാവാണെന്നും മയക്കുമരുന്നാണെന്നും പറഞ്ഞ് ഒരു കാര്യവുമില്ലാതെ പുറമെയുള്ള ലുക്ക് മാത്രം നോക്കി അകത്തിടാറുണ്ടായിരുന്നു ഒരു കാലത്ത് പോലീസ്. ഇന്നലെ തന്നെ തന്റെ മുടി പോലീസുകാർ പിടിച്ചു വെട്ടിയെന്നു ഒരു പയ്യൻ കരഞ്ഞുകൊണ്ട് പറഞ്ഞ വീഡിയോ നമ്മളെല്ലാവരും കണ്ടതാണ്. അതിനെതിരെയുള്ള പ്രതിഷേധം എന്ന നിലയിലായിരുന്നു ഒരു മെക്സിക്കൻ അപാരത എന്ന സിനിമയിൽ "ഞങ്ങൾ താടി വളർത്തും മീശ വളർത്തും മുട്ടോളം മുട്ടറ്റം മുടിയും വളർത്തും" എന്ന പാട്ടിറങ്ങിയത്. മഹാപ്രളയത്തിന്റെ സമയത്താണ് പുറമെയുള്ള ലുക്കിന്റെ പേരിൽ മാത്രം ഫ്രീക്കന്മാരെന്നും കഞ്ചാവെന്നും പറഞ്ഞ് നമ്മൾ അകറ്റി നിർത്തിയ അതേ ചെറുപ്പക്കാരുടെ വില കേരളമറിഞ്ഞത്. അതുകൊണ്ട് ലുക്കിലൊന്നും വല്ല്യ കാര്യമില്ല, വർക്കിലാണ് കാര്യം. അങ്ങനെ തെറ്റിദ്ധരിക്കപ്പെട്ട സമൂഹത്തിന്റെ പ്രതിനിധിയാണ് ഇതിലെ നായിക ലിസ്ബെത്ത്. ശരിക്കും ആരായിരുന്നു ദി ഗേൾ വിത്ത്‌ ദി ഡ്രാഗൺ ടാറ്റൂ എന്ന ലിസ്ബെത്ത് സലാൻഡർ.


■ ഡേവിഡ് ഫിഞ്ചർ സംവിധാനം നിർവഹിച്ച സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേഷണൽ ക്രൈം ത്രില്ലർ ഹോളിവുഡ് ചിത്രമാണ് ദി ഗേൾ വിത്ത്‌ ദി ഡ്രാഗൺ ടാറ്റൂ. സ്വീഡിഷ് നോവലിസ്റ്റായ സ്റ്റീഗ് ലാർസന്റെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി സ്റ്റീവൻ സൈലിയനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മില്ലേനിയം ഫിലിം സീരീസിലെ ആദ്യത്തെ സിനിമയാണിത്. സ്റ്റീഗ് ലാർസന്റെ മില്ലേനിയം നോവൽ ട്രയോളജിയെ ആസ്പദമാക്കി സ്വീഡിഷിൽ ഫിലിം സീരീസുകളും ടെലിവിഷൻ സീരീസുകളും ഉണ്ടായിട്ടുണ്ട്. അതിന്റെയൊക്കെ റീമേക്ക് എന്ന് പറയാം ഈ സിനിമയെ. ഫെഡെ അൽവാരസ് സംവിധാനം നിർവഹിച്ച ദി ഗേൾ ഇൻ ദി സ്പൈഡേഴ്സ് വെബ് ആണ് ഈ ഹോളിവുഡ് സീരീസിലെ രണ്ടാമത്തെ സിനിമ. ജെഫ് ക്രോണൻവേത് ഛായാഗ്രഹണവും കിർക് ബാക്സ്റ്ററും ആംഗസ് വാളും ചേർന്ന് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ട്രെന്റ് റെസ്‌നോറും അറ്റിക്കസ് റോസും ചേർന്നൊരുക്കിയ അതിഗംഭീര പശ്ചാത്തല സംഗീതമാണ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകത.


✍sʏɴᴏᴘsɪs               

■ സ്വീഡനിലെ പ്രശസ്ത ലൈഫ് സ്റ്റൈൽ മാഗസിന്റെ സഹഉടമസ്ഥനും മാധ്യമപ്രവർത്തകനുമായ മൈക്കൽ ബ്ലോൻക്വിസ്റ്റ്, സ്വീഡനിലെ അറിയപ്പെടുന്ന ഒരു ബിസിനെസ്സുകാരനായിരുന്ന ഹാൻസ്-എറിക് വെന്നർസ്ട്രോമിനെതിരെ അഴിമതിയാരോപിച്ച് തന്റെ മാഗസിനിലെഴുതിയത് തെളിയിക്കുന്നതിൽ പരാജയപ്പെടുന്നു. അങ്ങനെ തന്റെ കരിയറിന്റെ മഹാമോശം സമയത്ത് നിൽക്കുമ്പോഴാണ് അയാളെത്തേടി സ്വീഡനിലെ ഏറ്റവും വലിയ ബിസിനെസ്സ് കുടുംബമായിരുന്ന വാംഗർ കുടുംബത്തിന്റെ തലവൻ ഹെൻറിക് വാംഗറിൽ നിന്നും ഒരു ഓഫർ വരുന്നത്. തന്റെ ഓർമ്മക്കുറിപ്പുകൾ എഴുത്തുകയെന്ന വ്യാജേന നാല്പത്ത് വർഷങ്ങൾക്ക് മുൻപ്, അതായത് 1966ൽ നടന്ന ഒരു സംഭവത്തെക്കുറിച്ച് അന്വേഷിക്കണം. തന്റെ സഹോദരൻ റിക്കാർഡിന്റെ കൊച്ചുമകളായിരുന്ന ഹാരിയറ്റ് എന്ന പതിനാറുകാരിയെ കാണാതായത് അന്നുമുതലാണ്. ഹാരിയറ്റ് കൊല്ലപ്പെട്ടെന്ന് തന്നെ വിശ്വസിക്കുന്ന ഹെൻറിക് വാംഗർ, ഹാരിയറ്റിന്റെ തിരോധാനത്തിന് പിന്നിലുള്ള രഹസ്യം കണ്ടുപിടിക്കാൻ മൈക്കലിന് മുന്നിലേക്ക് വലിയൊരു ഓഫർ നീട്ടുന്നു. വലിയൊരു പ്രതിഫലവും പിന്നെ മൈക്കലിനെ അപമാനിതനാക്കിയ ഹാൻസ്-എറിക് വെന്നർസ്ട്രോമിന്റെ അഴിമതികളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന തെളിവുകളും. അതും ഹാരിയറ്റിന്റെ തിരോധാനത്തെക്കുറിച്ചുള്ള രഹസ്യങ്ങൾ കണ്ടുപിടിച്ചാലും ഇല്ലെങ്കിലും..


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ ജെയിംസ് ബോണ്ട്‌ സിനിമകളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ ഡാനിയേൽ ക്രെയ്ഗ് ആണ് മൈക്കൽ ബ്ലോൻക്വിസ്റ്റ് എന്ന മാധ്യമപ്രവർത്തകനായി വേഷമിട്ടിരിക്കുന്നത്. മൈക്കലിന്റെ ഈ റോളിന് വേണ്ടി ഡാനിയേൽ ക്രെയ്ഗ് മത്സരിച്ചത് ബ്രാഡ് പിറ്റ്, ജോർജ് ക്ലൂണി, ജോണി ഡെപ്പ് തുടങ്ങിയ പ്രഗത്ഭരോടായിരുന്നു എന്നറിയുക. ലിസ്ബെത് സലാൻഡറെന്ന, ഒരു തരത്തിലും പിടിതരാത്ത അസ്ഥിര സ്വഭാവ സവിശേഷതകളുള്ള പെൺകുട്ടിയായി റൂണി മാര വിസ്മയിപ്പിക്കുന്ന പ്രകടനമാണ് നടത്തിയത്. ലിസ്ബെത്തിന്റെ വേഷത്തിനായി രംഗത്തുണ്ടായിരുന്നത് നതാലി പോർട്മാൻ, ക്രിസ്റ്റൻ സ്റ്റിവാർട്ട്, ജെന്നിഫർ ലോറൻസ്, എമ്മ വാട്സൺ, സ്കാർലറ്റ് ജോഹാൻസൺ തുടങ്ങിയവരായിരുന്നു. ഇവരെയൊക്കെ മറികടന്നാണ് റൂണി മാര, ലിസ്ബെത് സലാൻഡറായി സ്‌ക്രീനെത്തിയത്. വാംഗർ ഫാമിലിയുടെ തലവനായ ഹെൻറിക് വാംഗറായി അഭിനയിച്ചിരിക്കുന്നത് ക്രിസ്റ്റഫർ പ്ലമ്മറാണ്. ഹാരിയാറ്റിന്റെ സഹോദരൻ മാർട്ടിൻ വാംഗറായി സ്റ്റെല്ലാൻ സ്കാസ്ഗാർഡും വേഷമിട്ടിരിക്കുന്നു. റോബിൻ റൈറ്റ് (എറിക്ക ബെർഗെർ, മില്ലേനിയം മാഗസിന്റെ സഹഉടമ), സ്റ്റീവൻ ബെർക്കോഫ്‌ (ഡിർച്ച് ഫ്രോഡെ), യോറിക്ക് വാൻ വാഗാനിംഗൻ (നിൽസ് ജുർമാൻ/ലിസ്ബെത്തിന്റെ ലീഗൽ ഗാർഡിയൻ), മോവ ഗാർപെന്റാൽ (ഹാരിയറ്റ് വാംഗർ), ജോയേലി റിച്ചാർഡ്സൺ (അനീറ്റ), ജോസഫൈൻ ആസ്പ്ലൻഡ് (പെർനില്ല ബ്ലോൻക്വിസ്റ്റ്, മൈക്കലിന്റെ മകൾ), ഉൾഫ് ഫ്രിബെർഗ് (ഹാൻസ്-എറിക് വെന്നർസ്‌ട്രോം) തുടങ്ങിയവരാണ് മറ്റുപ്രധാന അഭിനേതാക്കൾ..


📎 ʙᴀᴄᴋwᴀsh

■ മികച്ച ഫിലിം എഡിറ്റിംഗിനുള്ള ഓസ്കാർ പുരസ്കാരം ലഭിച്ചിരുന്നു. ലിസ്ബെത് സലാണ്ടറായുള്ള ഗംഭീര പ്രകടനത്തിന് റൂണി മാരയ്ക്ക് മികച്ച നടിക്കുള്ള ഓസ്കാർ നാമനിർദ്ദേശവും ലഭിച്ചിരുന്നു. കൂടാതെ മികച്ച ഛായാഗ്രഹണം, മികച്ച ശബ്ദമിശ്രണം, മികച്ച സൗണ്ട് എഡിറ്റിംഗ്‌ എന്നിവയ്ക്കുള്ള ഓസ്കാർ നാമനിർദ്ദേശങ്ങളും ലഭിച്ചിരുന്നു. ലിസ്ബെത് സലാൻഡർ എന്ന കഥാപാത്രത്തിന് വേണ്ടി റൂണി മാര ചെയ്ത പല ബോഡി പിയേഴ്‌സിങ്ങുകളും ഒറിജിനലായിരുന്നു, മേയ്ക്കപ്പല്ല. മാത്രമല്ല, ആ കഥാപാത്രത്തിന് വേണ്ടി റൂണി സംവിധായകൻ ഡേവിഡ് ഫിഞ്ചർ പറയാതെ തന്നെ ശരീരഭാരം കുറച്ചിരുന്നു. ഡാനിയേൽ ക്രൈഗ് തന്റെ കഥാപാത്രം ജെയിംസ് ബോണ്ട്‌ തന്നെയാണ് എന്ന് പ്രേക്ഷകർ തെറ്റിദ്ധരിക്കരുത് എന്ന് കരുതി ശരീരഭാരം കൂട്ടിയിരുന്നു..



7.8/10 . IMDb
86% . Rotten Tomatoes



                     
Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Bad Genius

Bad Genius » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ കോപ്പിയടി ഒരു കലയാണ്. ഒരു ക്ലാസ്സ്‌ ടെസ്റ്റിനെങ്കിലും കോപ്പിയടി പരീക്ഷിച്ചു നോക്കാത്തവർ ആരെങ്കിലുമുണ്ടോ. ടെക്‌നോളജി ഇത്രയ്ക്കും വികസിച്ച ഈ കാലത്ത് വിദ്യാർത്ഥികൾ കോപ്പിയടിയിലും വൻ പുരോഗതിയാണ് കൈവരിച്ചത്. 😜 ബ്ലൂടൂത്ത് ഹെഡ്സെറ്റ്, ഗൂഗിൾ ഗ്ലാസ്സ്, etc.. അങ്ങനെ കോപ്പിയടിക്കാനായി (അതിന് മാത്രമല്ല ഇജ്ജാതി സാധനങ്ങൾ ട്ടാ) പല തരം ഹൈടെക് ഡിവൈസുകൾ അവതരിച്ചു. കോപ്പിയടി തടയാനായി പരീക്ഷാർത്ഥികളുടെ അടിവസ്ത്രം വരെ ഊരിച്ച കഥകൾ ഈ കേരളക്കരയിൽ തന്നെ വിവാദമായതാണ്. മധ്യപ്രദേശിലും ബീഹാറിലും സ്വന്തം മക്കളെ കോപ്പിയടിക്കാൻ സഹായിക്കാൻ പരസ്യമായി രംഗത്തിറങ്ങിയ രക്ഷിതാക്കൾ ലോകത്തിന് മുൻപിൽ ഇന്ത്യയെ തന്നെ നാണംകെടുത്തിയതാണ്. ഐപിഎസ് ഉദ്യോഗസ്ഥന്മാർ വരെ ശാസ്ത്രീയമായി എങ്ങനെ കോപ്പിയടിക്കാം എന്ന് കാണിച്ചു കൊണ്ട് ലോകത്തിന് മുൻപിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തി 😂 പക്ഷേ, ഇതിനെയൊക്കെ വിമർശിക്കുന്ന നമുക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്ന് ഒരിക്കലെങ്കിലും സ്വന്തം നെഞ്ചിൽ കൈവെച്ചു കൊണ്ട് നമ്മളോട് തന്നെ ഒന്ന് ചോദിച്ചു നോക്കിയിട്ടുണ്ടോ. കോപ്പിയടി പ്രമേയമാക്കിയുള്ള മനോഹരമായ തായ് ത്രില്ലർ സിനിമയാണ് ബാഡ് ജീനി...

The Body

The Body » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ സിനിമ തുടങ്ങുമ്പോൾ ഇതൊരു ഹൊറർ സിനിമയാണെന്ന് തോന്നും. കഥയിലേക്ക് കടക്കുമ്പഴോ; ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ആണെന്ന് വിചാരിക്കും. ക്ലൈമാക്സിനോടടുക്കുമ്പോൾ ഇതൊരു സൈക്കോളജിക്കൽ ത്രില്ലറാണെന്നായിരിക്കും അനുമാനം. പക്ഷേ, യഥാർത്ഥത്തിൽ ഈ സിനിമ അതൊന്നുമല്ല. ഒരു ഹൊറർ സിനിമയായി വന്ന് ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായി പുരോഗമിക്കുന്ന ഈ സിനിമ അവസാനം നിങ്ങളെ വിസ്മയിപ്പിക്കുമെന്ന് തീർച്ച. ■ ഒറിയോൾ പൗലോ സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ സ്പാനിഷ് ക്രൈം ഇൻവെസ്റ്റിഗേറ്റീവ് മിസ്റ്ററി ത്രില്ലർ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ഒറിയോൾ പൗലോയും ലാറ സെന്റിമും ചേർന്നാണ്. ഓസ്കാർ ഫൗറ ഛായാഗ്രഹണവും ജൊവാൻ മാനേൽ വിലാസെക എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സെർജിയോ മൗറിയാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ ഒരു മോർച്ചറി കാവൽക്കാരന്റെ വാഹനാപകത്തിന് പിന്നിലെ ദുരൂഹതകൾ അഴിക്കാനാണ് മുതിർന്ന പോലീസ് അന്വേഷണോദ്യോഗസ്ഥൻ ജെയ്മി പെന എത്തുന്നത്. ഭയാനകമായതെന്തോ കണ്ട് പേടിച്ച് ഓടി വരുന്നതിനിടയിലാണ് വാഹനാപകടം സംഭവിച്ചതെന്ന ...

Muhammad: The Messenger Of God

Muhammad: The Messenger Of God » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ആരും കൈവെക്കാൻ ഭയപ്പെടുന്ന ഒരു പ്രമേയത്തിൽ ധൈര്യസമേതം കൈവെച്ചിരിക്കുകയാണ് മാജിദ് മജീദി. ഇസ്‌ലാമിന്റെ അവസാന പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ചരിത്രം. വികലമായി ചിത്രീകരിക്കുമ്പോൾ എതിർപ്പുകളുണ്ടാവുന്നത് സ്വാഭാവികം. പക്ഷേ ശക്തമായ മുൻധാരണ കാരണം ഉണ്ടാകുന്ന എതിർപ്പുകളാണ് പലപ്പോഴും പലരെയും ഭയപ്പെടുത്തുന്നത്. സിനിമ എന്ന മാധ്യമം തന്നെ തെറ്റാണെന്ന ധാരണയാവാം ഒരു കാരണം. നബിയുടെ ജനനത്തിന് മുൻപും ബാല്യകാലവും വളരെ മനോഹരമായി വരച്ചുവെച്ചിട്ടുണ്ട് മാജിദ് മജീദി, നബിയുടെ തിരുസ്വരൂപം വ്യക്തമായി കാണിക്കാതെ തന്നെ. ■ മാജിദ് മജീദി സംവിധാനം നിർവഹിച്ച ഇസ്‌ലാമിക് എപിക് പേർഷ്യൻ ചിത്രമായ മുഹമ്മദ്‌: ദി മെസ്സഞ്ചർ ഓഫ് ഗോഡിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മാജിദ് മജീദി, ഹാമിദ് അംജദ്, കാംബുഴ പാർടോവി എന്നിവർ ചേർന്നാണ്. വിറ്റോറിയോ സ്‌റ്റൊരാരോ ഛായാഗ്രഹണവും റോബർട്ടോ പെർപിഗ്നാനി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഭാരതീയരുടെ സ്വകാര്യ അഹങ്കാരമായ എ.ആർ. റഹ്‌മാനാണ്‌ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ മുഹമ്...