ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

The Pursuit Of Happyness


The Pursuit Of Happyness » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ ഈ സിനിമ കണ്ടതിന് ശേഷം രസതന്ത്രത്തിലെ ഇന്നസെന്റിന്റെ കഥാപാത്രമായ മണികണ്ഠൻ ആശാരിയുടെ മാനസിക സംഘർഷമായിരുന്നു അനുഭവിച്ചത്. വാരണം ആയിരത്തിലെ സൂര്യയുടെ ഡയലോഗ് കടമെടുക്കുകയാണെങ്കിൽ "നാൻ ഇത് സൊല്ലിയേ ആവണം. ഇന്ത പടം.. അവളോ അഴക്.." ജീവിതത്തിൽ ഒരു വിജയവും നേടാൻ കഴിഞ്ഞില്ല എന്നും കരുതി മനസ്സ് മരവിച്ചിരിക്കുന്നവർക്ക് ഏറ്റവും വലിയൊരു പ്രചോദനമാണ് ഈ സിനിമ. ഒരാളുടെ ജീവിത കഥ, പ്രണയമോ സെക്സോ വയലൻസോ ക്രൈമോ ഇല്ലാതെ തന്നെ മനോഹരമായി അവതരിപ്പിക്കുന്ന ഒരു ഹോളിവുഡ് സിനിമ; "ദി പർസ്യൂട്ട് ഓഫ് ഹാപ്പിനെസ്സ്" കാണുന്നതുവരെ എനിക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത ഒന്നായിരുന്നു. അമേരിക്കയിലെ മികച്ച ഒരു സംരംഭകനായ ക്രിസ് ഗാർഡ്നറുടെ ജീവിത കഥയായ "ദി പർസ്യൂട്ട് ഓഫ് ഹാപ്പിനെസ്സ്" ആസ്പദമാക്കി സ്റ്റീവൻ കൊൺറാഡ് തിരക്കഥയെഴുതി ഗബ്രിയേലെ മുച്ചിനൊ സംവിധാനം നിർവ്വഹിച്ചിരിക്കുന്നു.


✍sʏɴᴏᴘsɪs               

■ ക്രിസ് ഗാർഡ്നർ, ബോൺ ഡെൻസിറ്റി സ്കാനർ എന്ന ഉപകരണം ഡോക്ടർമാർക്ക് കൊണ്ടുപോയി വിറ്റ് ഉപജീവനം കഴിച്ചിരുന്ന ഒരു സാധാരണ സെയിൽസ്മാൻ. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുന്ന അദ്ദേഹത്തിന് വീട്ടുവാടക പോലും നേരത്തിന് കൊടുക്കാൻ സാധിച്ചിരുന്നില്ല. ഭാര്യ ലിൻഡയും അഞ്ചുവയസ്സുള്ള മോനുമടങ്ങുന്ന കൊച്ചു കുടുംബം സാമ്പത്തിക ഞെരുക്കത്തിൽ വീർപ്പുമുട്ടിക്കഴിയുന്നു. അതിനിടയ്ക്കാണ് വാൾസ്ട്രീറ്റിലെ സ്റ്റോക്ക്മാർക്കെറ്റിങ് സ്ഥാപനമായ ഡീൻ വിറ്റെർ റെയ്നോൾഡ്സ് കമ്പനി ക്രിസ് ഗാർഡ്നറുടെ ശ്രദ്ധയിൽപ്പെടുന്നത്. സ്ഥാപനത്തിൽ നിന്നിറങ്ങുന്നവരുടെയെല്ലാം മുഖത്ത് പുഞ്ചിരിയും സംതൃപ്തിയും സന്തോഷവും മാത്രം കാണുന്ന ഗാർഡ്നർക്ക് അതൊരു പുതിയ അനുഭവമായിരുന്നു. അവിടെ വെച്ച് സ്ഥാപനത്തിന്റെ മാനേജർ ജയ് ട്വിസിലിനെ ഗാർഡ്നർ പരിചയപ്പെടുന്നു. ട്വിസിലിന്റെ കൈയ്യിലെ റൂബിക്സ് ക്യൂബ് കറക്റ്റ് ചെയ്യുന്ന ഗാർഡ്നർ മിനുട്ടുകൾ കൊണ്ട് ട്വിസിലിനെ ഇമ്പ്രെസ്സ് ചെയ്യിക്കുന്നു. അങ്ങനെ ഗാർഡ്നറെ ട്വിസിൽ കമ്പനിയിലേക്കുള്ള ഇന്റർവ്യൂന് ക്ഷണിക്കുന്നു. പക്ഷേ ഗാർഡ്നറുടെ കഷ്ടകാലം തുടങ്ങുന്നേയുണ്ടായിരുന്നുള്ളൂ. സാമ്പത്തിക അസന്തുലിതാവസ്ഥയിൽ മനം മടുത്ത് ഭാര്യ ലിൻഡ ഗാർഡ്നറെ ഉപേക്ഷിക്കുന്നു. വൻ സാമ്പത്തിക ഞെരുക്കത്തിലായിരുന്നെങ്കിലും മകൻ ക്രിസ്റ്റഫറിനെ താൻ തന്നെ സംരക്ഷിക്കുമെന്ന് ഗാർഡ്നർ ശാഠ്യം പിടിക്കുന്നു. ഇന്റർവ്യൂവിൽ വിജയിച്ചെങ്കിലും ശമ്പളമില്ലാത്ത ഇരുപത്  ഇന്റേണുകൾ വിജയകരമായി പൂർത്തിയാക്കിയാലേ ജോലി സ്ഥിരമാകുമായിരുന്നുള്ളൂ. അതിനിടക്ക് ഗാർഡ്നറുടെ സാമ്പത്തിക ഞെരുക്കം രൂക്ഷമാകുന്നു. മകനെ അതിരറ്റ് സ്നേഹിക്കുന്ന ഒരച്ഛന്റെ അതിജീവനത്തിനുള്ള പോരാട്ടമായിരുന്നു പിന്നീട്.


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ ക്രിസ് ഗാർഡ്നറായി അഭിനയിച്ചിരിക്കുന്നത്.. ക്ഷമിക്കണം, ആ വാക്കിനെക്കാളും നല്ലത് ക്രിസ് ഗാർഡ്നറായി "വിൽ സ്മിത്ത്" ജീവിച്ചു എന്ന് പറയുന്നതാണ്. അക്ഷരാർത്ഥത്തിൽ വിൽ സ്മിത്തിന്റെ ഏറ്റവും മികച്ച അഭിനയ പ്രകടനം തന്നെയായിരുന്നു "ദി പർസ്യൂട്ട് ഓഫ് ഹാപ്പിനെസ്സിലെ" ക്രിസ് ഗാർഡ്നറുടെ കഥാപാത്രം. ചിത്രത്തിലെ ഇമോഷണൽ സീനുകളിലൊക്കെ വിൽ സ്മിത്ത് പ്രേക്ഷകരുടെ കണ്ണ് നിറച്ചതിനു കണക്കില്ല. പ്രത്യേകിച്ച് ആ റെയിൽവേ പ്ലാറ്റ്‌ഫോമിലെ ടോയ്‌ലറ്റ് സീൻ എടുത്ത് പറയണം. ക്രിസ് ഗാർഡ്നറുടെ മകൻ ക്രിസ്റ്റഫറായി അഭിനയിച്ചിരിക്കുന്നത് വിൽ സ്മിത്തിന്റെ തന്നെ മകനായ "ജെയ്ഡൻ സ്മിത്ത്" ആണ്. ജെയ്ഡന്റെ ഹോളിവുഡിലെ അരങ്ങേറ്റമായിരുന്നെങ്കിലും കുഞ്ഞു ജെയ്ഡനും അപാര പെർഫോമൻസായിരുന്നു, അച്ഛന് പിറന്ന മകൻ. താന്റീ ന്യൂട്ടൺ (ലിൻഡ ഗാർഡ്നർ), ബ്രയാൻ ഹോ (ജയ് ട്വിസിൽ), ഡാൻ കാസെലനേറ്റ (അലൻ ഫ്രകേഷ്), ജെയിംസ് കാരൻ (മാർട്ടിൻ ഫ്രം), കുർട്ട് ഫുല്ലെർ (വാൾട്ടർ റിബ്ബൺ), തകയോ ഫിഷർ (മിസ്സിസ് ചു) തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.


📽✄ᴛᴇᴄʜɴɪᴄᴀʟ sɪᴅᴇs

■ ഫെഡൻ പാപ്പാമൈക്കലാണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ. വിൽ സ്മിത്തിന്റെ റണ്ണിങ് സീനുകളൊക്കെ കിടിലോൽസ്കിയായിരുന്നു.


■ ഹ്യൂഗ്സ് വിൻബോണാണ് ചിത്രസംയോജനം നിർവ്വഹിച്ചിരിക്കുന്നത്.


🎵🎧ᴍᴜsɪᴄ & ʙᴀᴄᴋɢʀᴏᴜɴᴅ sᴄᴏʀᴇs

■ ആൻഡ്രി ഗുർറയുടേതാണ് ചിത്രത്തിലെ മനോഹരമായ സംഗീതവും പശ്ചാത്തല സംഗീതവും. ഇമോഷണൽ സീനുകളിലെ ബിജിഎം ശരിക്കും ഹൃദയത്തിൽ തട്ടുന്ന തരത്തിലുള്ളതായിരുന്നു.


📎 ʙᴀᴄᴋwᴀsʜ

■ ദി പർസ്യൂട്ട് ഓഫ് ഹാപ്പിനെസ്സിലെ പെർഫോമൻസിന് വിൽ സ്മിത്തിന് മികച്ച നടനുള്ള ഓസ്കാറും ഗോൾഡൻ ഗ്ലോബും തലനാരിഴക്കായിരുന്നു നഷ്ടമായത്. മകൻ ജെയ്ഡൻ സ്മിത്തിനെ പല അവാർഡ് ജൂറികളും ഭാവിയുടെ വാഗ്ദാനമായി വാഴ്ത്തി..




8/10 . IMDb
67% . Rotten Tomatoes

                     


Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Moebius

Moebius » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ആരും കൈവെക്കാൻ ധൈര്യപ്പെടാത്ത പ്രമേയങ്ങളിൽ കൈവെക്കുകയും അത് തന്റെ മേക്കിങ്ങിലെ വൈഭവം കൊണ്ട് ക്ലാസ്സിക്‌ ആക്കുകയും ചെയ്യുന്നൊരു സംവിധായകനുണ്ടെങ്കിൽ അത് കൊറിയൻ സംവിധായകൻ കിം കി ഡുക് ആണ്. ഈ സിനിമ ഏത് ജോണറിൽപ്പെടും എന്ന് പറയുക തന്നെ അതികഠിനമാണ്. എങ്കിലും ഹൊറർ ഡ്രാമ എന്നങ്ങു പറഞ്ഞു തടി രക്ഷിച്ചേക്കാം. എന്തായാലും ഈ സിനിമ ഒരു ഇന്ത്യൻ ചലച്ചിത്രകാരൻ കോപ്പിയടിക്കുകയോ ഒദ്യോഗികമായി തന്നെ റീമേയ്ക്ക് ചെയ്യുകയോ ചെയ്യും എന്നൊരു പേടി അസ്ഥാനത്താണ്. കൊറിയൻ സെൻസർ ബോർഡ് തന്നെ ആദ്യം ബാൻ ചെയ്തിരുന്ന പടമാണ് ഇതെന്ന് ഓർക്കുക. പിന്നീട് റേറ്റിങ് മാറ്റി റിവ്യൂ ചെയ്തിട്ടാണ് ഇതിന്റെ റിലീസ് അനുവദിച്ചത്. കിം കി ഡുക് തന്നെയാണ് ഈ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. അദ്ദേഹം തന്നെ ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. ഇന്യോങ് പാർക്കിന്റേതാണ് പശ്ചാത്തല സംഗീതം. Statutory Warning : അതിഭയങ്കരമായ വിധം ധൈര്യമുള്ളവരും "തൊലിക്കട്ടി"യുള്ളവരും മാത്രം കാണുക. അല്ലാത്തവർ കണ്ടിട്ട് എന്റെ പൂർവ്വികന്മാരെ സ്മരിക്കുന്നത് എനിക്കിഷ്ടമുള്ള കാര്യമല്ല. ✍sʏɴᴏᴘsɪs                ■ ഭർത്ത

Kingdom Of Heaven

Kingdom Of Heaven » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ജറുസലേം, ജൂതന്മാർക്കും ക്രൈസ്തവർക്കും മുസ്ലിംകൾക്കും ഒരേപോലെ വിശുദ്ധമാക്കപ്പെട്ട നാട്. ജൂതന്മാരുടെ അവകാശവാദപ്രകാരം ഇസ്രയേലികൾക്ക് മോശ നൽകിയ വാഗ്ദത്ത ഭൂമിയും ആത്മീയ കേന്ദ്രവുമാണ് ജറുസലേം. ക്രിസ്തീയ വിശ്വാസപ്രകാരം യേശുക്രിസ്തു ജനിച്ചത് ബത്‌ലഹേമിലായിരുന്നെങ്കിലും യേശുവിന്റെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങളെല്ലാം തന്നെ സംഭവിച്ചത് ജറുസലേമിൽ വെച്ചാണ്. അതുകൊണ്ട് തന്നെ ജറുസലേം ക്രൈസ്തവരുടെയും പുണ്യഭൂമിയാണ്. മക്കയും മദീനയും കഴിഞ്ഞാൽ ഇസ്‌ലാം മത വിശ്വാസികളുടെ പുണ്യഭൂമിയാണ് ജറുസലേം. പരിശുദ്ധമാക്കപ്പെട്ട മസ്ജിദുൽ അഖ്‌സ സ്ഥിതി ചെയ്യുന്നതും ജറുസലേമിലാണ്. മസ്ജിദുൽ അഖ്സയായിരുന്നു വിശുദ്ധ കഅബയ്ക്ക് മുൻപ് മുസ്ലിംകളുടെ ഖിബ്‌ല. മുഹമ്മദ് നബി ആകാശ യാത്ര നടത്തിയതും ജറുസലേമിൽ വെച്ചായിരുന്നു എന്നാണ് ഇസ്‌ലാം മത വിശ്വാസം. ഇക്കാരണങ്ങൾ കൊണ്ട് തന്നെ ജറുസലേമിന്റെ കൈവശാവകാശത്തിനായി എണ്ണമറ്റ പോരാട്ടങ്ങൾ നടന്നു. കൃത്യമായി പറഞ്ഞാൽ ഒൻപത് കുരിശു യുദ്ധങ്ങൾ. കുരിശു യുദ്ധങ്ങൾക്കിടെ ക്രൈസതവരും മുസ്ലിംകളും ജറുസലേം നഗരം മാറിമാറി കൈവശം വെച്ചു. ഒന്നാംകുരിശുയുദ്ധകാലത്ത് അലക്‌സിയർ ചക്രവർത്തിയുടെ

A Serbian Film

A Serbian Film  » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ലോകത്തിലെ ഏറ്റവും കുപ്രസിദ്ധമായ സിനിമകളുടെ ഒരു ലിസ്റ്റെടുത്താൽ അതിൽ ആദ്യ സ്ഥാനത്തുവരും ഈ ചിത്രം. നെക്രോഫീലിയയ്ക്കും പീഡോഫീലിയയ്ക്കും ബലാൽസംഘത്തിനും പുറമെ ന്യൂബോൺ പോൺ വരെ പച്ചയായി ചിത്രീകരിച്ചിരിക്കുന്നതിനാൽ സ്പെയിൻ, ജർമ്മനി, ഓസ്ട്രേലിയ, ന്യൂസിലാന്റ്, മലേഷ്യ, സിംഗപ്പൂർ, നോർവേ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ പ്രദർശനവിലക്കുണ്ടായിരുന്ന സിനിമയാണ് എ സെർബിയൻ ഫിലിം. ലൈംഗികാധാർമികതയുടെ ലംഘനമാരോപിച്ചും പ്രായപൂർത്തിയാകാത്തവരുടെ സുരക്ഷ മുൻനിർത്തിയും സെർബിയൻ സർക്കാർ ഈ സിനിമയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.. Statutory Warning : മനക്കട്ടിയില്ലാത്തവർ ഒരു കാരണവശാലും ഈ സിനിമയുടെ ഏഴയലത്ത്പോലും വരരുത്. ■ സെർദൻ സ്പാസൊജെവിക് സംവിധാനം നിർവഹിച്ച ഇറോട്ടിക് മിസ്റ്ററി ഹൊറർ ത്രില്ലർ സെർബിയൻ ചിത്രമാണ് എ സെർബിയൻ ഫിലിം. സംവിധായകൻ സ്‌പാസോജെവിക്കും അലക്‌സാണ്ടർ റഡിവോജെവിക്കും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. നെമാഞ്ച ജൊവാനോവ് ഛായാഗ്രഹണവും ഡാർക്കോ സിമിക് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സ്കൈ വിക്ലൂവാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs