ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

The Pursuit Of Happyness


The Pursuit Of Happyness » ᴀ ʀᴇᴛᴀʟɪᴀᴛᴇ

■ ഈ സിനിമ കണ്ടതിന് ശേഷം രസതന്ത്രത്തിലെ ഇന്നസെന്റിന്റെ കഥാപാത്രമായ മണികണ്ഠൻ ആശാരിയുടെ മാനസിക സംഘർഷമായിരുന്നു അനുഭവിച്ചത്. വാരണം ആയിരത്തിലെ സൂര്യയുടെ ഡയലോഗ് കടമെടുക്കുകയാണെങ്കിൽ "നാൻ ഇത് സൊല്ലിയേ ആവണം. ഇന്ത പടം.. അവളോ അഴക്.." ജീവിതത്തിൽ ഒരു വിജയവും നേടാൻ കഴിഞ്ഞില്ല എന്നും കരുതി മനസ്സ് മരവിച്ചിരിക്കുന്നവർക്ക് ഏറ്റവും വലിയൊരു പ്രചോദനമാണ് ഈ സിനിമ. ഒരാളുടെ ജീവിത കഥ, പ്രണയമോ സെക്സോ വയലൻസോ ക്രൈമോ ഇല്ലാതെ തന്നെ മനോഹരമായി അവതരിപ്പിക്കുന്ന ഒരു ഹോളിവുഡ് സിനിമ; "ദി പർസ്യൂട്ട് ഓഫ് ഹാപ്പിനെസ്സ്" കാണുന്നതുവരെ എനിക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത ഒന്നായിരുന്നു. അമേരിക്കയിലെ മികച്ച ഒരു സംരംഭകനായ ക്രിസ് ഗാർഡ്നറുടെ ജീവിത കഥയായ "ദി പർസ്യൂട്ട് ഓഫ് ഹാപ്പിനെസ്സ്" ആസ്പദമാക്കി സ്റ്റീവൻ കൊൺറാഡ് തിരക്കഥയെഴുതി ഗബ്രിയേലെ മുച്ചിനൊ സംവിധാനം നിർവ്വഹിച്ചിരിക്കുന്നു.


✍sʏɴᴏᴘsɪs               

■ ക്രിസ് ഗാർഡ്നർ, ബോൺ ഡെൻസിറ്റി സ്കാനർ എന്ന ഉപകരണം ഡോക്ടർമാർക്ക് കൊണ്ടുപോയി വിറ്റ് ഉപജീവനം കഴിച്ചിരുന്ന ഒരു സാധാരണ സെയിൽസ്മാൻ. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുന്ന അദ്ദേഹത്തിന് വീട്ടുവാടക പോലും നേരത്തിന് കൊടുക്കാൻ സാധിച്ചിരുന്നില്ല. ഭാര്യ ലിൻഡയും അഞ്ചുവയസ്സുള്ള മോനുമടങ്ങുന്ന കൊച്ചു കുടുംബം സാമ്പത്തിക ഞെരുക്കത്തിൽ വീർപ്പുമുട്ടിക്കഴിയുന്നു. അതിനിടയ്ക്കാണ് വാൾസ്ട്രീറ്റിലെ സ്റ്റോക്ക്മാർക്കെറ്റിങ് സ്ഥാപനമായ ഡീൻ വിറ്റെർ റെയ്നോൾഡ്സ് കമ്പനി ക്രിസ് ഗാർഡ്നറുടെ ശ്രദ്ധയിൽപ്പെടുന്നത്. സ്ഥാപനത്തിൽ നിന്നിറങ്ങുന്നവരുടെയെല്ലാം മുഖത്ത് പുഞ്ചിരിയും സംതൃപ്തിയും സന്തോഷവും മാത്രം കാണുന്ന ഗാർഡ്നർക്ക് അതൊരു പുതിയ അനുഭവമായിരുന്നു. അവിടെ വെച്ച് സ്ഥാപനത്തിന്റെ മാനേജർ ജയ് ട്വിസിലിനെ ഗാർഡ്നർ പരിചയപ്പെടുന്നു. ട്വിസിലിന്റെ കൈയ്യിലെ റൂബിക്സ് ക്യൂബ് കറക്റ്റ് ചെയ്യുന്ന ഗാർഡ്നർ മിനുട്ടുകൾ കൊണ്ട് ട്വിസിലിനെ ഇമ്പ്രെസ്സ് ചെയ്യിക്കുന്നു. അങ്ങനെ ഗാർഡ്നറെ ട്വിസിൽ കമ്പനിയിലേക്കുള്ള ഇന്റർവ്യൂന് ക്ഷണിക്കുന്നു. പക്ഷേ ഗാർഡ്നറുടെ കഷ്ടകാലം തുടങ്ങുന്നേയുണ്ടായിരുന്നുള്ളൂ. സാമ്പത്തിക അസന്തുലിതാവസ്ഥയിൽ മനം മടുത്ത് ഭാര്യ ലിൻഡ ഗാർഡ്നറെ ഉപേക്ഷിക്കുന്നു. വൻ സാമ്പത്തിക ഞെരുക്കത്തിലായിരുന്നെങ്കിലും മകൻ ക്രിസ്റ്റഫറിനെ താൻ തന്നെ സംരക്ഷിക്കുമെന്ന് ഗാർഡ്നർ ശാഠ്യം പിടിക്കുന്നു. ഇന്റർവ്യൂവിൽ വിജയിച്ചെങ്കിലും ശമ്പളമില്ലാത്ത ഇരുപത്  ഇന്റേണുകൾ വിജയകരമായി പൂർത്തിയാക്കിയാലേ ജോലി സ്ഥിരമാകുമായിരുന്നുള്ളൂ. അതിനിടക്ക് ഗാർഡ്നറുടെ സാമ്പത്തിക ഞെരുക്കം രൂക്ഷമാകുന്നു. മകനെ അതിരറ്റ് സ്നേഹിക്കുന്ന ഒരച്ഛന്റെ അതിജീവനത്തിനുള്ള പോരാട്ടമായിരുന്നു പിന്നീട്.


👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs       

■ ക്രിസ് ഗാർഡ്നറായി അഭിനയിച്ചിരിക്കുന്നത്.. ക്ഷമിക്കണം, ആ വാക്കിനെക്കാളും നല്ലത് ക്രിസ് ഗാർഡ്നറായി "വിൽ സ്മിത്ത്" ജീവിച്ചു എന്ന് പറയുന്നതാണ്. അക്ഷരാർത്ഥത്തിൽ വിൽ സ്മിത്തിന്റെ ഏറ്റവും മികച്ച അഭിനയ പ്രകടനം തന്നെയായിരുന്നു "ദി പർസ്യൂട്ട് ഓഫ് ഹാപ്പിനെസ്സിലെ" ക്രിസ് ഗാർഡ്നറുടെ കഥാപാത്രം. ചിത്രത്തിലെ ഇമോഷണൽ സീനുകളിലൊക്കെ വിൽ സ്മിത്ത് പ്രേക്ഷകരുടെ കണ്ണ് നിറച്ചതിനു കണക്കില്ല. പ്രത്യേകിച്ച് ആ റെയിൽവേ പ്ലാറ്റ്‌ഫോമിലെ ടോയ്‌ലറ്റ് സീൻ എടുത്ത് പറയണം. ക്രിസ് ഗാർഡ്നറുടെ മകൻ ക്രിസ്റ്റഫറായി അഭിനയിച്ചിരിക്കുന്നത് വിൽ സ്മിത്തിന്റെ തന്നെ മകനായ "ജെയ്ഡൻ സ്മിത്ത്" ആണ്. ജെയ്ഡന്റെ ഹോളിവുഡിലെ അരങ്ങേറ്റമായിരുന്നെങ്കിലും കുഞ്ഞു ജെയ്ഡനും അപാര പെർഫോമൻസായിരുന്നു, അച്ഛന് പിറന്ന മകൻ. താന്റീ ന്യൂട്ടൺ (ലിൻഡ ഗാർഡ്നർ), ബ്രയാൻ ഹോ (ജയ് ട്വിസിൽ), ഡാൻ കാസെലനേറ്റ (അലൻ ഫ്രകേഷ്), ജെയിംസ് കാരൻ (മാർട്ടിൻ ഫ്രം), കുർട്ട് ഫുല്ലെർ (വാൾട്ടർ റിബ്ബൺ), തകയോ ഫിഷർ (മിസ്സിസ് ചു) തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.


📽✄ᴛᴇᴄʜɴɪᴄᴀʟ sɪᴅᴇs

■ ഫെഡൻ പാപ്പാമൈക്കലാണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ. വിൽ സ്മിത്തിന്റെ റണ്ണിങ് സീനുകളൊക്കെ കിടിലോൽസ്കിയായിരുന്നു.


■ ഹ്യൂഗ്സ് വിൻബോണാണ് ചിത്രസംയോജനം നിർവ്വഹിച്ചിരിക്കുന്നത്.


🎵🎧ᴍᴜsɪᴄ & ʙᴀᴄᴋɢʀᴏᴜɴᴅ sᴄᴏʀᴇs

■ ആൻഡ്രി ഗുർറയുടേതാണ് ചിത്രത്തിലെ മനോഹരമായ സംഗീതവും പശ്ചാത്തല സംഗീതവും. ഇമോഷണൽ സീനുകളിലെ ബിജിഎം ശരിക്കും ഹൃദയത്തിൽ തട്ടുന്ന തരത്തിലുള്ളതായിരുന്നു.


📎 ʙᴀᴄᴋwᴀsʜ

■ ദി പർസ്യൂട്ട് ഓഫ് ഹാപ്പിനെസ്സിലെ പെർഫോമൻസിന് വിൽ സ്മിത്തിന് മികച്ച നടനുള്ള ഓസ്കാറും ഗോൾഡൻ ഗ്ലോബും തലനാരിഴക്കായിരുന്നു നഷ്ടമായത്. മകൻ ജെയ്ഡൻ സ്മിത്തിനെ പല അവാർഡ് ജൂറികളും ഭാവിയുടെ വാഗ്ദാനമായി വാഴ്ത്തി..




8/10 . IMDb
67% . Rotten Tomatoes

                     


Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Naduvula Konjam Pakkatha Kaanom

Naduvula Konjam Pakkatha Kaanom » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത കോമഡി എന്റർടൈനർ തമിഴ് ചിത്രമാണ് നടുവുള കൊഞ്ചം പാക്കാത കാണോം. സംവിധായകനായുള്ള ബാലാജിയുടെ അരങ്ങേറ്റ ചിത്രമായ ഇതിന്റെ തിരക്കഥ രചിച്ചിട്ടുള്ളതും അദ്ദേഹം തന്നെയാണ്. തന്റെ അടുത്ത സുഹൃത്ത് പ്രേംകുമാറിന്റെയും തന്റെയും മറ്റു രണ്ടുസുഹൃത്തുക്കളുടെയും അനുഭവകഥ തന്നെയാണ് ബാലാജി ഫ്രെയിമിലാക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ പ്രേംകുമാർ എന്ന യുവാവ് താൻ ഒരു വർഷമായി പ്രണയിച്ചു കൊണ്ടിരിക്കുന്ന തന്റെ പ്രണയിനി ധനലക്ഷ്മിയുമായുള്ള വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും  പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജോലിയിലേയും വിവാഹത്തിന്റെയും സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി കുറച്ചു നേരം ക്രിക്കറ്റ് കളിക്കാം എന്ന് തീരുമാനിക്കുന്നു. വിവാഹത്തിന്റെ രണ്ടു ദിവസം മുൻപ് നടക്കുന്ന ഈ കളി ആവേശകരമായി മുന്നേറുന്നതിനിടയിൽ ഒരു ക്യാച്ച് ചെയ്യുന്നതിന് ശ്രമിക്കുന്ന പ്രേംകുമാർ തലയടിച്ച് നിലത്ത് വീഴുന്നു. അതോടുകൂടി പ്രേംകുമാർ ഒരു വർഷം ത...

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

And The Oscar To Joaquin Phoenix

പ്രിയപ്പെട്ട വാക്കിൻ ഫീനിക്സ്.. നീയൊരു നിധി പോലെ കൈയ്യിലേന്തിയിരിക്കുന്ന സ്വർണ്ണ നിറത്തിലുള്ള ആ  ഓസ്‌ക്കാർ പ്രതിമ അർഹതയ്ക്കുള്ള അംഗീകാരം തന്നെയാണ്. ലിയനാർഡോ ഡി കാപ്രിയോയെപ്പോലെ ഒരുപാട് വട്ടം നിന്റെ കൈയെത്തുന്ന അകലത്തിലുണ്ടായിട്ടും എത്തിപ്പിടിക്കാൻ കഴിയാതെ നിരാശയോടെ വിതുമ്പിക്കരഞ്ഞു തിരിച്ചു നടക്കേണ്ടി വന്ന നിന്റെ ദൗർഭാഗ്യത്തെയോർത്ത് ലോകസിനിമാസ്വാദകർ ശരിക്കും സങ്കടപ്പെട്ടിട്ടുണ്ട്. ഇത് നാലാം തവണയാണ് "And The Oscar Goes To Joaquin Phoenix" എന്ന് കേൾക്കാൻ നീ കാതോർത്തിരുന്നത് എന്ന് ഞങ്ങൾക്കറിയാം. കഴിഞ്ഞ മൂന്ന് തവണയും ഇപ്പോഴത്തേതിനേക്കാൾ മികച്ച പ്രകടനം നടത്തിയിട്ടും കൈവിട്ടു പോയ ഓസ്കാർ ഇന്നിപ്പോൾ നിന്റെ കൈകളിരിക്കുമ്പോൾ; ആ ഓസ്കാർ പ്രതിമ പോലും അഭിമാനം കൊള്ളുന്നുണ്ടാവണം. 2013ൽ ദി മാസ്റ്ററിൽ ഫ്രഡി ക്യുവൽ എന്ന കഥാപാത്രത്തെ  അത്യുജ്ജ്വലമാക്കിയതിന് മികച്ച നടനുള്ള ഓസ്കാർ തനിക്ക് തന്നെ എന്നുറപ്പിച്ചു കാതോർത്തിരുന്നപ്പോൾ And The Oscar Goes To Daniel Day-Lewis എന്ന് കേട്ട്  സങ്കടത്തോടെ കണ്ണുനിറച്ചതും ലോകസിനിമാപ്രേമികൾ ഇന്നുമോർക്കുന്നു. അതിന് മുൻപ് 2006ൽ Walk The Lineലെ ജോണി ക്യ...