ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Babam ve Oğlum aka My Father and My Son

 


Babam ve Oğlum aka My Father and My Son » ᴀ ʀᴇᴛᴀʟɪᴀᴛᴇ


■ പറക്കമുറ്റാത്ത ഒരു കുഞ്ഞിന്റെ പിതാവോ മാതാവോ ആണോ താങ്കൾ? അതെ, എന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ ഈ ടർക്കിഷ് സിനിമ നിങ്ങൾ കാണരുത് എന്ന് ഞാൻ പറയും. ഇത് നിങ്ങളുടെ ഹൃദയത്തെ വെട്ടിമുറിച്ച് പല കഷ്ണങ്ങളാക്കും. ഇത് നിങ്ങളെ കരയിച്ചു നിങ്ങളുടെ കണ്ണീർ വറ്റിച്ചേക്കും. കണ്ടു കഴിഞ്ഞാലും നിങ്ങളെ ഈ സിനിമ പിന്തുടർന്ന് കൊണ്ടേയിരിക്കും. ഒരു സിനിമയോട് നമുക്ക് റിലേറ്റ് ചെയ്യാൻ കഴിയുമ്പോൾ സ്വാഭാവികമായും സംഭവിക്കുന്ന സങ്കീർണ്ണതകളിൽ ചിലത് മാത്രമാണ് ഇത്. "മക്കളെ വളർത്തുന്നതിന്റെ ബുദ്ധിമുട്ട് നിനക്ക് മനസ്സിലാവണമെങ്കിൽ നീയുമൊരു അച്ഛനാവണം, അല്ലെങ്കിൽ അമ്മയാവണം" എന്ന ക്ലീഷേ ഡയലോഗ് കേൾക്കാത്തവരാണോ നിങ്ങൾ? ഒരു അച്ഛനോ അമ്മയോ ആയ ശേഷം അതിന്റെ പൊരുൾ നിങ്ങൾക്കൊരിക്കലും മനസ്സിലാവാതിരിക്കില്ല. ഒരു സിനിമയിലെ നായകൻ നമ്മളാണെന്ന് കരുതുക. അയാളുടെ കുട്ടിക്ക് നമ്മുടെ കുട്ടിയോട് സാമ്യതയുണ്ടാവുക. അയാളുടെ പിതാവിൽ നമ്മുടെ പിതാവിനെ കാണാൻ കഴിയുക. ആ സിനിമ നമ്മുടെ ജീവിതമാണെന്ന് കരുതുക. ഇതൊക്കെ ഒരു സിനിമ നമ്മെ സ്വാധീനിക്കാവുന്നതിന്റെ പരമാവധിയാണ്. മുജിസെയിലൂടെയൊക്കെ ടർക്കിഷ് സിനിമകളെ ഒരുപാട് ഇഷ്ടപ്പെട്ടു തുടങ്ങിയ മലയാളികൾക്കിടയിൽ ഏറ്റവും അണ്ടർറേറ്റഡ് എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന ഒരു മനോഹര ഫീൽ ഗുഡ് സിനിമയാണ് ബബാം വെ ഓളും എന്ന മൈ ഫാദർ & മൈ സൺ. ഇത്രയൊക്കെ പറഞ്ഞിട്ടും ഈ സിനിമയെ ഞാൻ വിളിക്കുന്നത് ഫീൽ ഗുഡ് ആണോ എന്നൊരു സംശയം പലർക്കുമുണ്ടാവും. എന്റെ ഉത്തരം. അതെ, ഇതൊരു ശുഭ പര്യവസായി തന്നെയാണ് എന്നാണ്.




■ ചആൻ ഇർമാക് തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച ഫാമിലി ഡ്രാമാ ടർക്കിഷ് ചിത്രമാണ് ബബാം വെ ഓളും. റിദ്വാൻ ഊൽജൻ ചായഗ്രഹണവും കിവാൻച് ഇൽഗുനർ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഇവാന്ത്യ റിബൗട്ട്സിക്കയാണ് പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മൂഡ് മെയിന്റൈൻ ചെയ്യുന്നതിൽ ഒരു പ്രധാന പങ്കുവഹിച്ചത് പശ്ചാത്തല സംഗീതമായിരുന്നു.




✍sʏɴᴏᴘsɪs                


■ ഇസ്താംബൂൾ നഗരത്തിലെ ഒരു ഫ്ലാറ്റിൽ പൂർണ്ണ ഗർഭിണിയായ തന്റെ ഭാര്യ ഐഷയ്‌ക്കൊപ്പം ജീവിക്കുന്ന ഒരു പത്ര റിപ്പോർട്ടർ ആയിരുന്നു സാദിഖ്‌. ഒരു ദിവസം അർദ്ധരാത്രി ഐഷയ്ക്ക് പ്രസവ വേദന വരുന്നു. പക്ഷേ, ഒരു വാഹനവും അവർക്ക് ലഭിക്കുന്നില്ല. കാരണം, തുർക്കിയിൽ സൈനിക അട്ടിമറി നടന്ന ഒരു രാത്രിയായിരുന്നു അന്ന്. അങ്ങനെ ആരും സഹായിക്കാനില്ലാതെ ആ ക്രൂരമായ രാത്രിയിൽ തന്റെ ഭാര്യയെ രക്ഷിക്കാൻ കഴിയാതെ നിസ്സഹായനായി ആ മനുഷ്യൻ ഇരിക്കുകയാണ്. ഒരു ആൺകുഞ്ഞിന് ജന്മം നൽകിക്കൊണ്ട് ഐഷ പ്രസവത്തിനിടെ മരിക്കുന്നു. പിന്നെയവിടെ ജീവനോടെ സാദിക്കും ആ ചോരക്കുഞ്ഞും മാത്രം. അമ്മയില്ലാത്ത ആ കുഞ്ഞിന് അയാൾ ഡെനീസ് എന്ന പേര് നൽകി തനിയേ വളർത്തുകയാണ്. കഥകളും പുസ്തകങ്ങളും ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ഡെനീസ് അവന്റെ ഫാന്റസി ലോകത്തിനൊപ്പം വളർന്നുകൊണ്ടിരുന്നു. ഡെനീസിന് ഏകദേശം അഞ്ച് വയസ്സുള്ളപ്പോൾ സാദിഖ്‌ ഇസ്മീറിന് അടുത്തുള്ള സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചു പോവാൻ തീരുമാനിക്കുന്നു. അവിടെ വലിയ ഫാമുകളുടെയും കൃഷിയിടങ്ങളുടെയും ഉടമയായിരുന്നു സാദിക്കിന്റെ ഉപ്പ, ഹുസൈൻ. നഗരത്തിലേക്ക് അഗ്രികൾച്ചറൽ എഞ്ചിനീയറിങ് പഠിക്കാനയച്ച മകൻ സാദിഖ്‌ അയാളുടെ ഇഷ്ടങ്ങളെ അവഗണിച്ച് ജേർണലിസം തിരഞ്ഞെടുത്തതിൽ വർഷങ്ങളായി സാദിക്കിനോട് കടുത്ത ദേഷ്യം വെച്ചു പുലർത്തുന്നയാളായിരുന്നു ഹുസൈൻ എന്ന പിതാവ്. സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങി വന്നതിൽ സാദിക്കിന് ചില ലക്ഷ്യങ്ങളുണ്ടായിരുന്നു...




👥ᴄᴀsᴛ & ᴘᴇʀfᴏʀᴍᴀɴᴄᴇs        


■ മുജിസെയുടെ രണ്ടാം ഭാഗത്തിൽ മാഹിറിനെ അവതരിപ്പിച്ച അതേ ഫിക്രത് കുസ്കൻ തന്നെയായിരുന്നു സാദിഖ്‌ ആയി വേഷമിട്ടത്. മാഹിർ ചക്ക വീണു ചത്ത ഒരു മുയൽ അല്ലെന്ന് തിരിച്ചറിഞ്ഞത് സാദിഖിലൂടെയായിരുന്നു. ഒരു മൗനം കൊണ്ടുപോലും അമ്പരപ്പിക്കുന്ന പ്രതിഭ. ഡെനീസായി വേഷമിട്ട എഗെ തന്മൻ എന്ന കൊച്ചുകുട്ടിയുടെ പ്രകടനം തീർത്തും അത്ഭുതപ്പെടുത്തി. കാരണം, ഇതിലെ നായകൻ യഥാർത്ഥത്തിൽ ഡെനീസ് എന്ന അഞ്ചുവയസ്സുകാരനാണ്. ഇത് അവന്റെ കഥയാണ്. ആ അഞ്ചു വയസ്സുകാരന്റെ സംഭാഷണങ്ങൾക്കും അവന്റെ കൊഞ്ചലുകൾക്ക് പോലും പ്രേക്ഷകനെ കൊത്തിവലിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് എഗെ തന്മൻ എന്ന ബാലതാരത്തിന്റെ മിടുക്ക് തന്നെയാണ്. സാദിഖിന്റെ ഉപ്പ ഹുസൈനായി വേഷമിട്ട ചെറ്റിൻ തെക്കിൻദോറും അസാമാന്യ പ്രകടനമായിരുന്നു കാഴ്ച്ച വെച്ചത്. സാദിക്കിന്റെ ഉമ്മ നൂറാനായി വേഷമിട്ട ഹുമൈറ, ജ്യേഷ്ഠൻ സലീമായി വേഷമിട്ട യത്കിൻ ദികിൻജിലർ, ഭാര്യ ഐഷുൻ ആയി വേഷമിട്ട തുബ ബുയൂകുസ്ത്തൂൻ, അമ്മായി ഗുൽബയാസായി വേഷമിട്ട ഷെരീഫ് സെസർ, ബിർഗുൾ ആയി വേഷമിട്ട ഒസ്‌ഗെ ഒസ്‌ബെർക് തുടങ്ങി വന്നവരും പോയവരുമെല്ലാം വളരെ മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചിരിക്കുന്നത്.




📎 ʙᴀᴄᴋwᴀsʜ


■ ഇസ്താംബൂൾ ഫിലിം ഫെസ്റ്റിവലിൽ ഫിക്രത് കുസ്കന് മികച്ച നടനും ഷെരീഫ് സെസറിനു മികച്ച നടിക്കുമുള്ള പുരസ്‌കാരങ്ങൾ ലഭിച്ചിരുന്നു. ഇവാന്ത്യയ്ക്ക് ലോക പശ്ചാത്തല സംഗീത അവാർഡും ലഭിച്ചു. തുർക്കിയുടെ ചരിത്രത്തിലെ ഹയസ്റ്റ് ഗ്രോസ്സിങ് ഫിലിമുകളിൽ ഒന്നാണ് ബബാം വെ ഓളും. 1980-ൽ തുർക്കിയിൽ നടന്ന സൈനിക അട്ടിമറിയെ പശ്ചാത്തലമാക്കിയാണ് ബബാം വെ ഓളും അണിയിച്ചൊരുക്കിയിരിക്കുന്നത്. അന്ന് തിരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്റിനെ അട്ടിമറിച്ചു കൊണ്ട് ഭരണം പിടിച്ചെടുത്ത സൈന്യം തുർക്കിയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളെയും സംഘടനകളെയും നിരോധിച്ചു, കുർദ്ദിഷ് ഭാഷ നിരോധിച്ചു. പിന്നീട്, 1983-ൽ മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് തുർക്കിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. അന്ന് തുർഗുത് ഒസാലിന്റെ നേതൃത്വത്തിലുള്ള മദർലാന്റ് പാർട്ടി വൻഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു അധികാരത്തിലേറി. 


 


8.3/10 . IMDb



                      

Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

Naduvula Konjam Pakkatha Kaanom

Naduvula Konjam Pakkatha Kaanom » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത കോമഡി എന്റർടൈനർ തമിഴ് ചിത്രമാണ് നടുവുള കൊഞ്ചം പാക്കാത കാണോം. സംവിധായകനായുള്ള ബാലാജിയുടെ അരങ്ങേറ്റ ചിത്രമായ ഇതിന്റെ തിരക്കഥ രചിച്ചിട്ടുള്ളതും അദ്ദേഹം തന്നെയാണ്. തന്റെ അടുത്ത സുഹൃത്ത് പ്രേംകുമാറിന്റെയും തന്റെയും മറ്റു രണ്ടുസുഹൃത്തുക്കളുടെയും അനുഭവകഥ തന്നെയാണ് ബാലാജി ഫ്രെയിമിലാക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ പ്രേംകുമാർ എന്ന യുവാവ് താൻ ഒരു വർഷമായി പ്രണയിച്ചു കൊണ്ടിരിക്കുന്ന തന്റെ പ്രണയിനി ധനലക്ഷ്മിയുമായുള്ള വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും  പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജോലിയിലേയും വിവാഹത്തിന്റെയും സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി കുറച്ചു നേരം ക്രിക്കറ്റ് കളിക്കാം എന്ന് തീരുമാനിക്കുന്നു. വിവാഹത്തിന്റെ രണ്ടു ദിവസം മുൻപ് നടക്കുന്ന ഈ കളി ആവേശകരമായി മുന്നേറുന്നതിനിടയിൽ ഒരു ക്യാച്ച് ചെയ്യുന്നതിന് ശ്രമിക്കുന്ന പ്രേംകുമാർ തലയടിച്ച് നിലത്ത് വീഴുന്നു. അതോടുകൂടി പ്രേംകുമാർ ഒരു വർഷം ത...

Perfume: The Story Of A Murderer

Perfume: The Story Of A Murderer » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ബെൻ വിഷോവിനെ കേന്ദ്രകഥാപാത്രമാക്കി ടോം ടൈക്വർ സംവിധാനം നിർവ്വഹിച്ച സൈക്കോളജിക്കൽ ക്രൈം ത്രില്ലർ ഫാന്റസി ഹോളിവുഡ് ചിത്രമാണ് പെർഫ്യൂം: ദി സ്റ്റോറി ഓഫ് ഏ മർഡറർ. ജർമൻ നോവലിസ്റ്റ് പാട്രിക് സുസ്‌കിന്ദിന്റെ ഇതേപേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി ആൻഡ്രൂ ബിർക്കിൻ, ബേൺഡ് എയ്‌ശിങ്കർ, ടോം ടൈക്വർ എന്നിവരാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഫ്രാങ്ക് ഗ്രീബേ ഛായാഗ്രഹണവും അലക്സാണ്ടർ ബെർണർ എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. റെയ്നോൾഡ് ഹെയ്ൽ, ജോണി ക്ലൈമെക്, ടോം ടൈക്വർ എന്നിവർ ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. ✍sʏɴᴏᴘsɪs              ■ ജീൻ ബാപ്റ്റിസ്റ്റ് ഗ്രെനോവിൽ, അവൻ ജനിച്ചു വീണത് പാരീസിലെ ആ മീൻചന്തയിലെ മാലിന്യത്തിലേക്കാണ്. അവന്റെ അമ്മയുടെ അഞ്ചാമത്തെ കുട്ടി. ചോരപ്പൈതലിനെ കൊല്ലാനാണ് ആ സ്ത്രീ ശ്രമിച്ചത് എന്നാരോപിച്ച് അധികാരികൾ അവന്റെ അമ്മയെ തൂക്കിലേറ്റി. അങ്ങനെ ജനിച്ചപാടേ അവനൊരു അനാഥനായി. അനാഥാലയ നടത്തിപ്പുകാരി മാഡം ഗൈലാർഡ് ആ പിഞ്ചുകുഞ്ഞിനെ എടുത്തു വളർത്തി. നമുക്ക് അരോചകമായി തോന്നുന്ന സിനിമയിലെ രണ്ടുകാര്യങ്ങളാണ്, മാലിന...