ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

The Exorcist

 




The Exorcist » A Retaliate 


■ ദി സ്‌കെയെറിയസ്റ്റ്, അല്ലെങ്കിൽ ദി ബെസ്റ്റ് ഹൊറർ മൂവി ഓഫ് ഓൾടൈം എന്ന് വെറുതേ ഒന്ന് ഗൂഗിളിൽ അടിച്ചാൽ ഏതാണ്ട് അഞ്ച് പതിറ്റാണ്ടായി ഒന്നാം സ്ഥാനത്ത് തുടരുന്ന ഒരു സിനിമയുടെ പേര് കാണാം. അതാണ്‌ 1973-ൽ ഇറങ്ങി ഇപ്പോഴും ആളുകളെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്ന ദി എക്‌സോഴ്സിസ്റ്റ്. 2017-ൽ ഇറ്റ് ഇറങ്ങുന്നത് വരെ ടോപ് ഗ്രോസർ R-റേറ്റഡ് ഹൊറർ ഫിലിമും ദി എക്‌സോഴ്സിസ്റ്റ് തന്നെയായിരുന്നു. ഇൻഫ്ലേഷൻ അഡ്ജസ്റ്റ് ചെയ്യുകയാണെങ്കിൽ ഇപ്പോഴും ടോപ് വണ്ണിൽ തന്നെ വന്നുനിൽക്കും ദി എക്‌സോഴ്സിസ്റ്റ്. അഞ്ച് പതിറ്റാണ്ടായിട്ടും "ഇപ്പോഴും ആളുകളെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്ന" എന്ന ടേം ഞാൻ യൂസ് ചെയ്യാൻ ഒരു കാരണമുണ്ട്. ടെക്നോളജി വികസിക്കുന്നതിനനുസരിച്ചും നമ്മുടെ ആസ്വാദന നിലവാരം ഉയരുന്നതിനനുസരിച്ചും പണ്ട് നമ്മെ ഒരുപാട് ഭയപ്പെടുത്തിയിരുന്ന പല സിനിമകൾക്കും ഇന്നിപ്പോൾ നമ്മെ ഭയപ്പെടുത്താൻ സാധിച്ചെന്ന് വരില്ല. ഉദാഹരണത്തിന്, വിനയന്റെ ആകാശഗംഗ കണ്ട് രാത്രി മുള്ളാൻ പോലും പുറത്തിറങ്ങാൻ ഭയപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ ആകാശഗംഗ കാണുമ്പോൾ പണ്ട് അത്രമാത്രം പേടിച്ചത് ഓർത്ത് സത്യത്തിൽ ചിരി വരും. അന്ന് ഭയങ്കരമായി ഭയപ്പെടുത്തിയിരുന്ന പല സീനുകളും ഇന്ന് കാണുമ്പോൾ ശരിക്കും കോമഡിയായാണ് ഫീൽ ചെയ്യാറ്. വിത്ത് ഓൾ ഡ്യൂ റെസ്‌പെക്റ്റ്, മലയാളത്തിലെ അക്കാലത്തെ ഏറ്റവും മികച്ച ഹൊറർ സിനിമകളിൽ ഒന്ന് തന്നെയായിരുന്നു ആകാശഗംഗ. ഇപ്പോൾ അത് കാണുമ്പോൾ ചിരി വരാനുള്ള യഥാർത്ഥ കാരണം, ഞാൻ നേരത്തെ പറഞ്ഞത് പോലെ ടെക്നോളജിയിൽ വന്ന മാറ്റങ്ങളും പ്രേക്ഷകരുടെ ആസ്വാദന നിലവാരത്തിൽ സംഭവിച്ച മാറ്റങ്ങളും കാരണം ആ സിനിമയ്ക്ക് കാലഘട്ടത്തെ അതിജീവിക്കാൻ കഴിയാതെ പോയതാണ്. അല്ലാതെ വിനയന് സിനിമ പിടിക്കാൻ അറിയാഞ്ഞത് കൊണ്ടൊന്നുമല്ല. ഇവിടെയാണ്‌ 1973-ൽ ഇറങ്ങിയ ദി എക്‌സോഴ്സിസ്റ്റ് എന്ന ഈ സിനിമ നമ്മെ അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുത്തുന്നത്. അൻപത് വർഷം മുൻപത്തെ പരിമിതമായ ടെക്നോളജിയും വെറും മേക്കപ്പിലെ മികവും കൊണ്ട് മാത്രം ഒരു സിനിമയ്ക്ക് എങ്ങനെ കാലഘട്ടത്തിന് അതീതമായി ഭീതി വിതക്കാനാകും എന്ന ചോദ്യത്തിന് ഉത്തരമായിത്തന്നെയാണ് ദി എക്‌സോഴ്സിസ്റ്റ് ഇപ്പോഴും ടോപ് വണ്ണിൽ തലയുയർത്തിപ്പിടിച്ചു നിൽക്കുന്നത്.



■ വില്യം പീറ്റർ ബ്ലാറ്റിയുടെ ഇതേ പേരിൽ തന്നെയുള്ള ബെസ്റ്റ് സെല്ലർ നോവലിനെ ആസ്പദമാക്കിയിട്ടായിരുന്നു വില്യം ഫ്രീഡ്കിൻ ദി എക്‌സോഴ്സിസ്റ്റ് സംവിധാനം നിർവ്വഹിക്കുന്നത്. ദി എക്‌സോഴ്സിസ്റ്റിന് പണംമുടക്കിയതും പീറ്റർ ബ്ലാറ്റി തന്നെയായിരുന്നു. ശപിക്കപ്പെട്ട സിനിമ എന്ന് കുപ്രസിദ്ധിയാർജ്ജിച്ച ഒരു സിനിമയായിരുന്നു ദി എക്‌സോഴ്സിസ്റ്റ്. സിനിമയുടെ ഷൂട്ടിങ് മുതൽ റിലീസ് ചെയ്തു വർഷങ്ങൾ കഴിഞ്ഞിട്ടും അതിന്റെ അണിയറ പ്രവർത്തകരെയും അഭിനേതാക്കളെയും സിനിമയുടെ പ്രമേയം പോലെ തന്നെ ഒരു പ്രേതം കണക്കേ ദൗർഭാഗ്യങ്ങൾ വേട്ടയാടിയിരുന്നു. ഷൂറ്റിംഗിനിടയ്ക്ക് തന്നെ സെറ്റിന്റെ ഭൂരിഭാഗവും വൻതീപ്പിടിത്തത്തിൽ കത്തിനശിച്ചത് കാരണം ബജറ്റ് ഇരട്ടിയാക്കേണ്ടിയും വന്നു. ഫാദർ ഡാമിയന്റെ അമ്മയായി അഭിനയിച്ച വസിലികി മലിയാറോസും ബർക് ഡെന്നിങ്സിനെ അവതരിപ്പിച്ച ജാക്ക് മക്ഗൗരാനും ഷൂട്ടിങ് കഴിഞ്ഞു സിനിമ റിലീസ് ആവുന്നതിനു മുൻപേ മരണപ്പെട്ടു. കൂടാതെ റീഗൻ മക്നീലിനെ അവതരിപ്പിച്ച ലിൻഡ ബ്ലയറിന്റെയും ഫാദർ ലാങ്കസ്റ്റർ മെറിനെ അവതരിപ്പിച്ച മാക്സ് വോൻ സീഡോവിന്റെയും കുടുംബാംഗങ്ങളിൽ പലരുടെയും മരണമടക്കം, സിനിമയുമായി ബന്ധപ്പെട്ട ഒൻപത് പേരുടെ മരണം ദി എക്‌സോഴ്സിസ്റ്റ് എന്ന സിനിമയുടെ ശാപം കാരണമാണെന്ന് പ്രചരിക്കപ്പെട്ടു. ലിൻഡ ബ്ലയറിനും ക്രിസ് മക്നീലിനെ അവതരിപ്പിച്ച എലൻ ബാഴ്സ്റ്റീനും സെറ്റിൽ വീണ് സാരമായി പരിക്കുപറ്റിയതുമൊക്കെ ഈ പാവം സിനിമയുടെ തലയിലായി. പ്രദർശനത്തിനിടയ്ക്ക് പ്രേക്ഷകരിൽ ചിലർ തലചുറ്റി വീണതും ഛർദ്ധിച്ചതും വരെ സിനിമയുടെ ശാപമായി ഗണിക്കപ്പെട്ടു. പക്ഷേ, പ്രമുഖ ബ്രിട്ടീഷ് സിനിമാ ചരിത്രകാരിയായ സാറാ ക്രൗതറിന്റെ അഭിപ്രായത്തിൽ ദി എക്‌സോഴ്സിസ്റ്റിനെ ബാധിച്ച ശാപം എന്ന പ്രചാരണത്തിന് പിന്നിൽ സിനിമയുടെ വിതരണക്കാരായ വാർണർ ബ്രോസിന്റെ മാർക്കെറ്റിങ് ടീം തന്നെയായിരുന്നു എന്നാണ്. വർഷങ്ങൾക്ക് ശേഷം 2000-ത്തിൽ ദി എക്‌സോഴ്സിസ്റ്റിന്റെ തിരക്കഥാകൃത്തും നോവലിന്റെ രചയിതാവും കൂടിയായ വില്യം പീറ്റർ ബ്ലാറ്റി തന്നെ എക്‌സോഴ്സിസ്റ്റ് ശാപം എന്ന ഒന്നില്ല എന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്ത് വന്നിരുന്നു. 




✍sʏɴᴏᴘsɪs                


■ ഹോളിവുഡിലെ ഒരു നടിയായിരുന്ന ക്രിസ് മക്നീൽ തന്റെ 12 വയസ്സുകാരി മകൾ റീഗനും ഏതാനും പരിചാരകർക്കുമൊപ്പം ജോർജ്ജ് ടൗണിലെ ഒരു വലിയ വീട്ടിൽ താമസിക്കുകയാണ്. അതിനിടെ റീഗന് വളരെ വിചിത്രമായ ഒരു രോഗം ബാധിക്കുന്നു. ഒരുപാട് ഡോക്ടർമാരെ കാണിച്ചിട്ടും അവളുടെ അസുഖമെന്താണെന്ന് മനസ്സിലാക്കാൻ അവർക്ക് സാധിക്കുന്നില്ല. അവസാനം വൈദ്യശാസ്ത്രം അവരെ കൈയ്യൊഴിയുകയാണ്. ശാസ്ത്രം കൈവിട്ടാൽ പിന്നെ അഭയം ദൈവം മാത്രമല്ലേയുള്ളൂ. അങ്ങനെ റീഗനെ ബാധിച്ചിരിക്കുന്നത് പൈശാചികമായ എന്തോ രോഗമാണെന്ന് സംശയിക്കുന്ന അവർ ഒരു കാത്തോലിക്കാ പുരോഹിതനും സൈക്കാട്രിസ്റ്റുമായ ഫാദർ ഡാമിയൻ കരാസിന്റെ സഹായം തേടുകയാണ്.




📎 ʙᴀᴄᴋwᴀsʜ


■ മികച്ച ചിത്രത്തിനുള്ള ഓസ്കാർ നോമിനേഷൻ നേടുന്ന ചരിത്രത്തിലെ ആദ്യത്തെ സിനിമയാണ് ദി എക്‌സോഴ്സിസ്റ്റ്. മികച്ച ചിത്രത്തിനുള്ളത് ഉൾപ്പെടെ പത്ത് ഓസ്കാർ നോമിനേഷൻ ആയിരുന്നു ദി എക്‌സോഴ്സിസ്റ്റ് നേടിയത്. അതിൽത്തന്നെ മികച്ച അഡാപ്റ്റഡ് തിരക്കഥയ്ക്കും മികച്ച ശബ്ദവിന്യാസത്തിനുമുള്ള ഓസ്കാർ പുരസ്കാരങ്ങൾ സ്വന്തമാക്കുകയും ചെയ്തു. ദി എക്സോഴ്സിസ്റ്റിന്റെ തിയറ്റർ റിലീസ് വേളയിൽ ഒരുപാട് ഭയപ്പെടുത്തുന്നത് എന്ന് കരുതി സംവിധായകൻ ഫ്രീഡ്കിൻ വെട്ടിമാറ്റിയ അതിപ്രശസ്ത "സ്‌പൈഡർ വാക്കിങ് സീൻ" കാൽ നൂറ്റാണ്ടുകൾക്കിപ്പുറം അതിന്റെ ഡിവിഡി റിലീസിൽ പ്രസ്തുത സീൻ കൂട്ടിച്ചേർത്തിട്ടായിരുന്നു ഇറക്കിയത്. പിന്നീട് ഒരുപാട് ഹൊറർ സിനിമകളിലെ രംഗങ്ങൾക്ക് റഫറൻസ് ആയി മാറി പ്രസ്തുത രംഗം. മൂന്ന് ഭാഗങ്ങളുള്ള ട്രിലോജിയുടെ ആദ്യ ഭാഗമായിരുന്നു ദി എക്‌സോഴ്സിസ്റ്റ്. പക്ഷേ, എക്‌സോഴ്സിസ്റ്റ് ആദ്യ ഭാഗത്തിന് കിട്ടിയ വമ്പൻ സ്വീകരണവും ക്ലാസ്സിക്വൽക്കരണവും തുടർന്നുള്ള ഭാഗങ്ങൾക്ക് ലഭിച്ചില്ല. ദി എക്‌സോഴ്സിസ്റ്റിനു പ്രീക്വൽ ആയി 2004-ൽ ഇറങ്ങിയ എക്‌സോഴ്സിസ്റ്റ് : ദി ബിഗിന്നിങ്ങും അതിന്റെ തുടർഭാഗമായി ഇറങ്ങിയ ഡോമിനിയൻ : പ്രീക്വൽ ടു ദി എക്‌സോഴ്സിസ്റ്റും മോശം അഭിപ്രായങ്ങൾ നേടി തിയറ്ററിൽ മൂക്കുംകുത്തി വീണു. 2020-ൽ മോർഗൻ ക്രീക്ക് അനൗൺസ്‌ ചെയ്ത എക്‌സോഴ്സിസ്റ്റിന്റെ റീബൂട്ട് ട്രിലോജി, ക്ലാസ്സിക് എക്‌സോഴ്സിസ്റ്റിന്റെ ലോകമെമ്പാടുമുള്ള ആരാധകർ പെറ്റിഷനിൽ സൈൻ ചെയ്തുകൊണ്ട് മുളയിലേ നുള്ളിക്കളയുകയും ചെയ്തു. എങ്കിലും 2016 മുതൽ 2017 വരെ വർഷങ്ങളിൽ രണ്ട് സീസണുകളിൽ 20 എപ്പിസോഡുകളിലായി ഒരു ടിവി സീരീസ് ദി എക്‌സോഴ്സിസ്റ്റ് ഫ്രാഞ്ചസിയുടേതായി ഫോക്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്നു. ദി എക്‌സോഴ്സിസ്റ്റ് റിലീസിന്റെ പിറ്റേ വർഷം,1974-ൽ ശൈത്താൻ എന്ന പേരിൽ ഒരു ടർക്കിഷ് സിനിമ ദി എക്‌സോഴ്സിസ്റ്റിന്റെ കഥയും കഥാഗതിയും സീൻ ബൈ സീൻ മോഷ്ടിച്ചുവെച്ചുകൊണ്ട് ഇറങ്ങിയിരുന്നു. പിൽക്കാലത്ത് കൾട്ട് പദവി നേടിയ അത് അറിയപ്പെട്ടത് ടർക്കിഷ് എക്‌സോഴ്സിസ്റ്റ് എന്നായിരുന്നു. 


8.1/10 . IMDb

84% . Rotten Tomatoes


 

Riγαs Ρυliκκαl

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Ayla: The Daughter of War

Ayla: The Daughter of War » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഞാനെന്റെ എല്ലാ സിനിമാ നിരൂപണങ്ങളുടെയും അവസാനമാണ് അതിന്റെ മലയാളം പരിഭാഷകന്റെ പേര് ഓർമിക്കാറ്. പക്ഷേ, ഇപ്രാവശ്യം പരിഭാഷകൻ ആദ്യമേ തന്നെ ഓർമിക്കപ്പെടണം എന്ന് തോന്നി. ഏറെക്കുറെ ഇംഗ്ലീഷും മലയാളവും  അറിയാവുന്ന അൽപ്പസ്വൽപ്പം ക്ഷമയും കഴിവുമുള്ള ഏതൊരാൾക്കും ഒരു വിദേശഭാഷാ സിനിമയുടെ മലയാളം പരിഭാഷകനാകാം എന്നുള്ളത് ഒരു പരിഭാഷകൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു സിനിമയിലെ പാട്ടിനോ കവിതയ്‌ക്കോ അതിന്റെ കാവ്യാത്മകതയും ഒഴുക്കും ഒട്ടും ചോർന്നു പോകാതെ പരിഭാഷയൊരുക്കുക എന്ന് പറഞ്ഞാൽ അതൊരു അത്ഭുതം തന്നെയാണ്, ആ പരിഭാഷകൻ ശരിക്കുമൊരു കലാകാരൻ കൂടിയാണ്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ പരിഭാഷകനാണ് ഐലായുടെ പരിഭാഷകൻ മുഹമ്മദ് ആസിഫ്. അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ടർക്കിഷ് കവിതയ്ക്ക് എത്ര മനോഹരമായിട്ടാണ് ആസിഫ് പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഐലാ എന്ന ടർക്കിഷ് ഫീൽ ഗുഡ് മൂവി കണ്ടിരിക്കേണ്ട ടർക്കിഷ് മൂവികളിൽ ആദ്യ സ്ഥാനത്ത് വരുന്ന ഒന്ന് തന്നെയാണ്. കാരണം, ഐലായിൽ ഇതൾ വിരിയുന്ന കണ്ണുനനയിക്കുന്ന ആത്മബദ്ധത്തിന്റെ കഥ യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണ്. കൊറിയൻ യുദ്ധത്...

Naduvula Konjam Pakkatha Kaanom

Naduvula Konjam Pakkatha Kaanom » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത കോമഡി എന്റർടൈനർ തമിഴ് ചിത്രമാണ് നടുവുള കൊഞ്ചം പാക്കാത കാണോം. സംവിധായകനായുള്ള ബാലാജിയുടെ അരങ്ങേറ്റ ചിത്രമായ ഇതിന്റെ തിരക്കഥ രചിച്ചിട്ടുള്ളതും അദ്ദേഹം തന്നെയാണ്. തന്റെ അടുത്ത സുഹൃത്ത് പ്രേംകുമാറിന്റെയും തന്റെയും മറ്റു രണ്ടുസുഹൃത്തുക്കളുടെയും അനുഭവകഥ തന്നെയാണ് ബാലാജി ഫ്രെയിമിലാക്കിയിരിക്കുന്നത്. ✍sʏɴᴏᴘsɪs                ■ പ്രേംകുമാർ എന്ന യുവാവ് താൻ ഒരു വർഷമായി പ്രണയിച്ചു കൊണ്ടിരിക്കുന്ന തന്റെ പ്രണയിനി ധനലക്ഷ്മിയുമായുള്ള വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും  പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജോലിയിലേയും വിവാഹത്തിന്റെയും സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി കുറച്ചു നേരം ക്രിക്കറ്റ് കളിക്കാം എന്ന് തീരുമാനിക്കുന്നു. വിവാഹത്തിന്റെ രണ്ടു ദിവസം മുൻപ് നടക്കുന്ന ഈ കളി ആവേശകരമായി മുന്നേറുന്നതിനിടയിൽ ഒരു ക്യാച്ച് ചെയ്യുന്നതിന് ശ്രമിക്കുന്ന പ്രേംകുമാർ തലയടിച്ച് നിലത്ത് വീഴുന്നു. അതോടുകൂടി പ്രേംകുമാർ ഒരു വർഷം ത...

Perfume: The Story Of A Murderer

Perfume: The Story Of A Murderer » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ബെൻ വിഷോവിനെ കേന്ദ്രകഥാപാത്രമാക്കി ടോം ടൈക്വർ സംവിധാനം നിർവ്വഹിച്ച സൈക്കോളജിക്കൽ ക്രൈം ത്രില്ലർ ഫാന്റസി ഹോളിവുഡ് ചിത്രമാണ് പെർഫ്യൂം: ദി സ്റ്റോറി ഓഫ് ഏ മർഡറർ. ജർമൻ നോവലിസ്റ്റ് പാട്രിക് സുസ്‌കിന്ദിന്റെ ഇതേപേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി ആൻഡ്രൂ ബിർക്കിൻ, ബേൺഡ് എയ്‌ശിങ്കർ, ടോം ടൈക്വർ എന്നിവരാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഫ്രാങ്ക് ഗ്രീബേ ഛായാഗ്രഹണവും അലക്സാണ്ടർ ബെർണർ എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. റെയ്നോൾഡ് ഹെയ്ൽ, ജോണി ക്ലൈമെക്, ടോം ടൈക്വർ എന്നിവർ ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. ✍sʏɴᴏᴘsɪs              ■ ജീൻ ബാപ്റ്റിസ്റ്റ് ഗ്രെനോവിൽ, അവൻ ജനിച്ചു വീണത് പാരീസിലെ ആ മീൻചന്തയിലെ മാലിന്യത്തിലേക്കാണ്. അവന്റെ അമ്മയുടെ അഞ്ചാമത്തെ കുട്ടി. ചോരപ്പൈതലിനെ കൊല്ലാനാണ് ആ സ്ത്രീ ശ്രമിച്ചത് എന്നാരോപിച്ച് അധികാരികൾ അവന്റെ അമ്മയെ തൂക്കിലേറ്റി. അങ്ങനെ ജനിച്ചപാടേ അവനൊരു അനാഥനായി. അനാഥാലയ നടത്തിപ്പുകാരി മാഡം ഗൈലാർഡ് ആ പിഞ്ചുകുഞ്ഞിനെ എടുത്തു വളർത്തി. നമുക്ക് അരോചകമായി തോന്നുന്ന സിനിമയിലെ രണ്ടുകാര്യങ്ങളാണ്, മാലിന...