ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂൺ, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Inception

Inception » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ കോബ്ര എന്ന മലയാള സിനിമയിൽ സലിംകുമാർ അവതരിപ്പിച്ച ഗോപാലൻ എന്ന കഥാപാത്രം നല്ല വെള്ളമടിച്ചുകൊണ്ട് പറയുന്നൊരു ഡയലോഗുണ്ട്. "ഈയിരിക്കണ ഞാനില്ലേ. അത് ഞാനല്ല. ഞാൻ എവിടെയോ ആണ്. നല്ല സുന്ദരക്കുട്ടപ്പനായിട്ട് ഇങ്ങനെ ജീവിക്കാണ്." അതാണ്‌ ഇൻസെപ്‌ഷൻ എന്ന സിനിമ കണ്ടു തീർത്തപ്പോൾ എനിക്ക് ഓർമ്മ വന്നത്. ഇപ്പോൾ റിവ്യൂ എഴുതിക്കൊണ്ടിരുന്നത് എന്റെ വെറും സ്വപ്നമാണെങ്കിലോ? ചാർലിയിൽ ദുൽഖർ പറയുംപോലെ "താനും ഞാനുമൊക്കെ ആരുടെയെങ്കിലുമൊക്കെ തോന്നലാണെങ്കിലോ?" ഇൻസെപ്‌ഷൻറെ റെഫറൻസുകളിൽ ചിലത് മാത്രമാണിത്. ലൂസിഡ് ഡ്രീംമിങിന്റെ അനന്തസാധ്യതകളുടെ ചിറകിലേറി ക്രിസ്റ്റഫർ നോളൻ സമ്മാനിച്ച അത്ഭുതമാണ് ഇൻസെപ്‌ഷൻ എന്ന സിനിമ. നമ്മൾ സ്വപ്നത്തിലാണ് എന്ന് നമുക്ക് തന്നെ ബോധ്യമുണ്ടായാൽ ആ സ്വപ്നത്തെ നമുക്ക് നിയന്ത്രിക്കാനാവും എന്നതാണ് ലൂസിഡ് ഡ്രീമിങ്ങിന്റെ പ്രത്യേകത. ഈയൊരു ആശയമാണ് നോളനെ ഡ്രീം സ്റ്റീലേഴ്‌സ് എന്നൊരു തിരക്കഥയിലേക്ക് കൊണ്ടെത്തിച്ചത്. 2002ൽ ഇൻസോംനിയ എന്ന തന്റെ രണ്ടാമത്തെ സിനിമ പൂർത്തിയാക്കിയ ശേഷം 80 പേജുള്ള ഡ്രീം സ്റ്റീലേഴ്‌സ് എന്ന ആശയം അദ്ദേഹം വാർണർ ബ്രോസ് നവിതരണ കമ്പനിക്ക് മു

Interstellar

Interstellar » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ക്രിസ്റ്റഫർ നോളൻ, ഇതുവരെ സംവിധാനം നിർവ്വഹിച്ച പത്ത് സിനിമകളിലും തന്റെ മികവിന്റെ കൈയ്യൊപ്പ് ചാർത്തിയ ചലച്ചിത്രകാരൻ. ചെയ്ത പത്തിൽ പത്തും വിജയ ചിത്രങ്ങൾ. 2016ൽ ബിബിസി തെരഞ്ഞെടുത്ത ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച നൂറ് സിനിമകളുടെ ലിസ്റ്റിൽ നോളന്റെതായിട്ട് മെമെന്റോ, ദി ഡാർക്ക്‌ നൈറ്റ്, ഇൻസെപ്ഷ്യൻ എന്നീ മൂന്ന് ചിത്രങ്ങൾ. അതുകൊണ്ട് തന്നെ ഹോളിവുഡിലെ ഏറ്റവും മികച്ച സംവിധായകരുടെ പേരുകൾ പറയുകയാണെങ്കിൽ നോളന്റെ പേര് അതിന്റെ മുൻപന്തിയിൽ തന്നെ കാണും.  നോൺ ലീനിയർ കഥാവതരണത്തിലൂടെ പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ വിസ്മയിപ്പിച്ച നോളൻ തന്റെ കഥാപാത്രങ്ങൾക്കൊപ്പം പ്രേക്ഷകരെയും ബഹിരാകാശത്തിലൂടെ യാത്ര ചെയ്യിപ്പിച്ച മറ്റൊരു വിസ്മയ ചിത്രമാണ് ഇന്റർസ്റ്റല്ലാർ. ഇന്റർസ്റ്റല്ലാർ കണ്ട പ്രേക്ഷകരെക്കൊണ്ട് അക്ഷരാർത്ഥത്തിൽ കിളി പോയിപ്പിച്ചിട്ടുണ്ട് നോളൻ. അതുകൊണ്ട് തന്നെ ഇന്റർസ്റ്റല്ലാർ സജസ്റ്റ് ചെയ്യുമ്പോൾ അത് എക്സ്പ്ലൈൻ ചെയ്യുക എന്നൊരു എട്ടിന്റെ പണിയും എനിക്ക് കിട്ടി എന്നുറപ്പിക്കുന്നു. ■ ക്രിസ്റ്റഫർ നോളൻ സംവിധാനം നിർവഹിച്ച ആക്ഷൻ അഡ്വെഞ്ചർ സയൻസ് ഫിക്ഷൻ ഹോളിവുഡ് ചിത്രമാണ്

The Girl With The Dragon Tattoo

The Girl With The Dragon Tattoo » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ വസ്ത്രധാരണ രീതി കൊണ്ട് സമൂഹത്തിൽ തെറ്റിദ്ധരിക്കപ്പെടുന്നവർ ഏറെയാണ്. നല്ല കട്ടത്താടിയും മുടിയും വളർത്തി നടക്കുന്ന ചെറുപ്പക്കാരെ കഞ്ചാവാണെന്നും മയക്കുമരുന്നാണെന്നും പറഞ്ഞ് ഒരു കാര്യവുമില്ലാതെ പുറമെയുള്ള ലുക്ക് മാത്രം നോക്കി അകത്തിടാറുണ്ടായിരുന്നു ഒരു കാലത്ത് പോലീസ്. ഇന്നലെ തന്നെ തന്റെ മുടി പോലീസുകാർ പിടിച്ചു വെട്ടിയെന്നു ഒരു പയ്യൻ കരഞ്ഞുകൊണ്ട് പറഞ്ഞ വീഡിയോ നമ്മളെല്ലാവരും കണ്ടതാണ്. അതിനെതിരെയുള്ള പ്രതിഷേധം എന്ന നിലയിലായിരുന്നു ഒരു മെക്സിക്കൻ അപാരത എന്ന സിനിമയിൽ "ഞങ്ങൾ താടി വളർത്തും മീശ വളർത്തും മുട്ടോളം മുട്ടറ്റം മുടിയും വളർത്തും" എന്ന പാട്ടിറങ്ങിയത്. മഹാപ്രളയത്തിന്റെ സമയത്താണ് പുറമെയുള്ള ലുക്കിന്റെ പേരിൽ മാത്രം ഫ്രീക്കന്മാരെന്നും കഞ്ചാവെന്നും പറഞ്ഞ് നമ്മൾ അകറ്റി നിർത്തിയ അതേ ചെറുപ്പക്കാരുടെ വില കേരളമറിഞ്ഞത്. അതുകൊണ്ട് ലുക്കിലൊന്നും വല്ല്യ കാര്യമില്ല, വർക്കിലാണ് കാര്യം. അങ്ങനെ തെറ്റിദ്ധരിക്കപ്പെട്ട സമൂഹത്തിന്റെ പ്രതിനിധിയാണ് ഇതിലെ നായിക ലിസ്ബെത്ത്. ശരിക്കും ആരായിരുന്നു ദി ഗേൾ വിത്ത്‌ ദി ഡ്രാഗൺ ടാറ്റൂ എന്ന ലിസ്ബെത്ത് സലാൻഡർ.

The Sixth Sense

The Sixth Sense » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ നീൽ ആംസ്ട്രോങ് ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയപ്പോൾ അവിടെയൊരു മലയാളിയുടെ ചായക്കട കണ്ടു എന്ന രസകരമായൊരു ചൊല്ലുണ്ട്. അങ്ങനെ ലോകത്തിന്റെ ഏത് കോണിൽ ചെന്നാലും ഒരു മലയാളിയെയെങ്കിലും കാണാം എന്നുള്ളത് തികച്ചും യാഥാർഥ്യമാണ്. ഹോളിവുഡും അതിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല. ഓസ്കാർ അവാർഡ് നേടിയ ആദ്യ മലയാളി റസൂൽ പൂക്കുട്ടിയാണെങ്കിലും അതിനും ഒരുപാട് വർഷങ്ങൾക്ക് മുമ്പേ ഒരു മലയാളി മികച്ച സംവിധായകനും മികച്ച തിരക്കഥാകൃത്തിനുള്ള ഓസ്കാർ പുരസ്കാരത്തിന്റെ പടിവാതിൽക്കൽ വരെ എത്തിയിരുന്നു. എം. നൈറ്റ് ശ്യാമളൻ എന്ന മനോജ്‌ നെല്ലിയാട്ട് ശ്യാമളൻ. കേന്ദ്രഭരണപ്രദേശമായ പുതുശ്ശേരിയുടെ ഭാഗമാണെങ്കിലും കേരളത്തിനുള്ളിൽ തന്നെ സ്ഥിതി ചെയ്യുന്ന മാഹിയിൽ മലയാളി മാതാപിതാക്കളുടെ മകനായിട്ട് തന്നെയായിരുന്നു മനോജ്‌ നൈറ്റ് ശ്യാമളൻ ജനിച്ചത്. മനോജിന് ഒന്നരമാസം പ്രായമുള്ളപ്പോൾ അമേരിക്കയിലേക്ക് കുടിയേറിയതാണ് അദ്ദേഹത്തിൻറെ കുടുംബം. ചെറുപ്പത്തിൽ, സ്റ്റീവൻ സ്പീൽബെർഗിന്റെ മുടിഞ്ഞ ഫാനായിരുന്ന അദ്ദേഹം അന്ന് കിട്ടിയ ഒരു ഫിലിം ക്യാമറയിൽ തന്റെ ഭാവനകൾ പകർത്താൻ തുടങ്ങി. ഒരു സംവിധായകനാവാനുള്ള മോഹം അവിടെ തുടങ്ങുന്നു.

Unda

Unda » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ആദ്യം തന്നെ പേരിലെ വ്യത്യസ്തത കൊണ്ട് പ്രേക്ഷക ശ്രദ്ധ ആകർഷിച്ചു. പിന്നീട് ടീസറിലൂടെയും ട്രൈലറിലൂടെയും പ്രേക്ഷകരെ അങ്ങ് കൈയ്യിലെടുത്തു. മെഗാസ്റ്റാർ മമ്മൂട്ടിയെ ഒട്ടും അമാനുഷികതയില്ലാത്ത ഒരു സാധാ പൊലീസുകാരനായി അവതരിപ്പിച്ച ഒരു പക്കാ റിയലിസ്റ്റിക് എന്റർടൈനറാണ് ഉണ്ട. ടീസറും ട്രെയ്‌ലറും കണ്ട പ്രേക്ഷകരിൽ പലരും ജോജുവിന്റെ ജോസഫ് പോലെയായിരിക്കുമോ ഉണ്ട എന്ന് തെറ്റിദ്ധരിച്ചിരുന്നു. എന്നാൽ മമ്മൂട്ടിയുടെ ഉണ്ട തികച്ചും വ്യത്യസ്തമായ പ്രമേയമാണ്. ഒറ്റ നോട്ടത്തിൽ സിമ്പിൾ എന്ന് തോന്നാവുന്ന പല കാര്യങ്ങളിലെയും സീരിയസ്നെസ്സ് വളരെ നന്നായി പ്രേക്ഷകരിലെത്തിക്കാൻ ഉണ്ടയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഈ ഉണ്ട പ്രേക്ഷക പ്രതീക്ഷകളെ അസ്ഥാനത്താക്കിയിട്ടില്ല എന്ന് വളരെ സത്യസന്ധമായിട്ട് തന്നെ എനിക്ക് പറയാൻ സാധിക്കും. ■ അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ ഖാലിദ് റഹ്‌മാന്റെ രണ്ടാമത്തെ ചിത്രമാണ് ഉണ്ട. ഖാലിദ് റഹ്‌മാനും ഹർഷദും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. തന്റെ ആദ്യ ചിത്രമായ അനുരാഗ കരിക്കിൻ വെള്ളത്തിന്റെ പ്രമേയം വളരെ ലളിതമായിട്ടും വലിയ സ്റ്റാർഡം അവകാശപ്പെടാനില്ലാത്ത

Blood Diamond

Blood Diamond » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ലോകത്ത് എവിടെയൊക്കെ അമൂല്യ ധാതു സമ്പത്ത് കണ്ടെത്തിയിട്ടുണ്ടോ അതൊക്കെ പ്രദേശവാസികൾക്ക് സമ്മാനിച്ചത് ദൗർഭാഗ്യവും ദുരിതവും മാത്രമായിരുന്നു. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും ആഴത്തിലുള്ള സ്വർണ്ണ ഖനിയായിരുന്ന കോലാർ ഗോൾഡ് ഫീൽഡ്‌സിനെ ആസ്പദമാക്കി കഴിഞ്ഞ വർഷം കന്നഡ ഭാഷയിൽ ഇറങ്ങിയ കെജിഎഫ് സിനിമ ഏറെക്കുറെ ഫാന്റസി ജോണറായിരുന്നെങ്കിലും അതിൽ പ്രതിപാദിച്ച അടിമ ജോലികളിൽ എത്രമാത്രം സത്യമുണ്ടായിരുന്നെന്നു ഒരു പിടിയുമില്ല. അമൂല്യധാതു സമ്പത്ത് കൊണ്ട് സമൃദ്ധമായത് ആഫ്രിക്കൻ ഭൂഖണ്ഡമാണ്. അതുകൊണ്ട് തന്നെ അടിമത്തം, ആഭ്യന്തര യുദ്ധങ്ങൾ, ദാരിദ്ര്യം തുടങ്ങിയവ കൊണ്ട്. ആഫ്രിക്കക്കാർ ഒരുപാട് അനുഭവിച്ചു. അവരുടെ ഭൂമിയിൽ പൊന്നും രത്നങ്ങളും വിളഞ്ഞപ്പോഴും അവർക്ക് വിശപ്പടക്കാൻ നിവൃത്തിയില്ലായിരുന്നു. നിരന്തരമായ ആഭ്യന്തര യുദ്ധങ്ങൾ കാരണം അസ്ഥിരമായ ഭരണകൂടങ്ങൾ മാത്രമുണ്ടായിരുന്ന രാജ്യങ്ങളിൽ നിന്നും ചുളുവിലയ്ക്ക് കള്ളക്കടത്ത് നടത്തി വിദേശങ്ങളിലെത്തുന്ന വജ്രക്കല്ലുകളെ സായിപ്പന്മാർ ബ്ലഡ്‌ ഡയമൻഡ്‌സ് എന്ന് വിളിച്ചു. ആഫ്രിക്കൻ ജനതയുടെ ചോര പുരണ്ട അവയെ വേറെ എന്ത് പേരിട്ട് വിളിക്കാൻ. ഈ സിനിമ പറയുന്നതും ആ ച