ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മേയ്, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Flu

Flu » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ദുരന്തങ്ങൾ നമ്മുടെ വാതിൽപ്പടിയിൽ എത്തുന്നതുവരെ നമ്മൾ സുരക്ഷിതരാണെന്ന് വിശ്വസിക്കുന്നവരാണ് മലയാളികൾ. ഒരു ഭൂകമ്പമോ സുനാമിയോ ഉരുൾപൊട്ടലോ പകർച്ച വ്യാധിയോ എവിടെയെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടാൽ അത് നമ്മളെ ബാധിക്കുന്ന കാര്യമല്ല എന്നങ്ങു ആശ്വാസം കണ്ടെത്തും. ഇത്രയും കാലം ഏറെക്കുറെ പല ദുരന്തങ്ങളിൽ നിന്നും നമ്മൾ മലയാളികൾ സുരക്ഷിതരായിരുന്നു എന്നത് യാഥാർഥ്യമാണ് താനും. ഇന്നിപ്പോൾ അതല്ല സ്ഥിതി. നിപ്പ വൈറസ് സൃഷ്ടിച്ച ഭീതിയുടെ മുൾമുനയിലാണ് നമ്മളിപ്പോൾ. പനി ഒരു രോഗമല്ല, ഒരു രോഗ ലക്ഷണമാണ് എന്ന് പലപ്പോഴായി ശാസ്ത്രം പറഞ്ഞതാണ്. നിപ്പ വിതച്ച പനി ഒരു മഹാവ്യാധിയായി മനുഷ്യരുടെ ജീവനെടുക്കാൻ തുടങ്ങിയിരിക്കുന്നു. ഡെങ്കിപ്പനിക്ക് മരുന്ന് കണ്ടുപിടിക്കുന്നതുവരെ അതൊരു മഹാവ്യാധിയായിരുന്നു, മരുന്ന് കണ്ടുപിടിച്ച ശേഷം അതും നിസാരമായി. നിപ്പയ്ക്ക് മറുമരുന്ന് കണ്ടുപിടിക്കുന്നത് വരെ അതൊരു മഹാവ്യാധി തന്നെയാണ്. ദൈനംദിനം ഭീതിപടർത്തിക്കൊണ്ടുള്ള നിപ്പ വൈറസിന്റെ വാർത്തകളാണ് കുറച്ചു മാസങ്ങൾക്കു മുൻപേ ഞാൻ കണ്ട ഈ കൊറിയൻ ചിത്രത്തെക്കുറിച്ചു എഴുതണം എന്ന് തോന്നിപ്പിച്ചത്. തീർച്ചയായും "ഫ്ലൂ" എന്ന ഈ

Taxi Driver

Taxi Driver » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഒറ്റപ്പെടലിന്റെ വേദന എത്രത്തോളമുണ്ടെന്ന് ആ അവസ്ഥ എപ്പോഴെങ്കിലും അഭിമുഖീകരിച്ച ചിലർക്കെങ്കിലുമറിയാം. എല്ലാവരിൽ നിന്നും താൻ ഒറ്റപെട്ടു പോവുന്നു എന്നോ തന്നെയാരും പരിഗണിക്കുന്നില്ല എന്നോ ഉള്ള ചിന്ത പലരെയും മാനസികമായി തളർത്താറുണ്ട്. ദുർബലമായ മാനസിക നിലയുള്ളവരുടെ താളം തെറ്റിക്കാനും അത് ധാരാളം. അമേരിക്കയിൽ ഏതൊരു കൊച്ചുകുഞ്ഞിനും തോക്ക് കൈവശം വെക്കാം എന്നുള്ളത് കൊണ്ട് ഇങ്ങനെ മാനസിക നില തെറ്റിയവർ ഇടയ്ക്കിടയ്ക്ക് തോക്കെടുത്ത് ചന്നം പിന്നം വെടിവെച്ചു ഒരുപാട് പേരുടെ ജീവനെടുത്ത കഥ ഇടയ്ക്കിടെ അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ നമ്മൾ കേട്ടുകൊണ്ടിരിക്കുന്നതാണ്. പ്രശസ്ത സംവിധായകൻ മാർട്ടിൻ സ്‌കോഴ്‌സീസ് അതിന്റെയൊരു വകഭേദം നാല് പതിറ്റാണ്ടുമുമ്പേ പറഞ്ഞതാണ് "ടാക്സി ഡ്രൈവർ" എന്ന ക്ലാസ്സിക്‌ ചിത്രം. റോബർട്ട്‌ ഡി നീറോയെ കേന്ദ്രകഥാപാത്രമാക്കി മാർട്ടിൻ സ്‌കോഴ്‌സീസ് സംവിധാനം നിർവഹിച്ച നിയോ നോയിർ സൈക്കോളജിക്കൽ ത്രില്ലർ ഹോളിവുഡ് സിനിമയാണ് ടാക്സി ഡ്രൈവർ. പോൾ സ്ക്രാഡറാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മൈക്കൽ ചാപ്മാൻ ഛായാഗ്രണവും ടോം റോൾഫ്, മെൽവിൻ ഷാപിറോ എന്നിവർ എഡിറ്റിങ്ങും നിർവഹ

Million Dollar Baby

Million Dollar Baby » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഒരൽപ്പം വേദനയോടെയല്ലാതെ ഈ സിനിമ കണ്ടുതീർക്കാനാവില്ല. ഒരു ബോക്‌സിങ് പരിശീലകനും ശിഷ്യയും തമ്മിലുള്ള അഗാധമായ ആത്മബന്ധത്തിന്റെ കഥ പറഞ്ഞ സിനിമയാണ് മില്യൺ ഡോളർ ബേബി. ചക് ദേ ഇന്ത്യയിൽ ഷാരൂഖ് ഖാൻ അവതരിപ്പിച്ച കബീർ ഖാന് ഈ സിനിമയിൽ ക്ലിന്റ് ഈസ്റ്റ്‌വുഡ് അവതരിപ്പിച്ച ഫ്രാങ്കി ഡണ്ണുമായി വിദൂര സാമ്യമുണ്ട്. പാക്കിസ്ഥാനുമായുള്ള ഹോക്കി മത്സരത്തിലെ പരാജയം കാരണം തന്റെ കുടുംബത്തോടൊപ്പം നാടുവിടേണ്ടി വന്ന കബീർ ഖാൻ ഇന്ത്യയ്ക്ക് യാധൊരു പ്രതീക്ഷയുമില്ലാതിരുന്ന വനിതാ ഹോക്കി ടീമിന്റെ പരിശീലകനായി തിരിച്ചെത്തുന്ന കഥയാണ് ചക് ദേ ഇന്ത്യ പറഞ്ഞത്. മില്യൺ ഡോളർ ബേബിയിലെ ഫ്രാങ്കി പഴയൊരു തെറ്റിന്റെ ഓർമ്മയിൽ നീറിക്കഴിയുന്ന ഒരു ബോക്സിങ് കൊച്ചിന്റെ കഥ പറയുന്നു. ചക് ദേയിൽ സ്പോർട്സിന് കൂടുതൽ പ്രാധാന്യം നൽകുമ്പോൾ മില്യൺ ഡോളർ ബേബിയിൽ സ്പോർട്സിലുപരി ഗുരു-ശിഷ്യ ബന്ധത്തിലെ ആഴത്തിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. ക്ലിന്റ് ഈസ്റ്റ്‌വുഡ് സംവിധാനം നിർവഹിച്ച ഈ സ്പോർട്സ് ഡ്രാമാ ഹോളിവുഡ് ചിത്രത്തിൽ ഹിലാരി സ്വാങ്കിനൊപ്പം പ്രധാന വേഷത്തിലെത്തിയിരിക്കുന്നതും ക്ലിന്റ് തന്നെയാണ്. മോർഗൻ ഫ്രീമാൻ മറ്റ

Watchmen

Watchmen » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ സാധാരണ ഞാൻ സൂപ്പർഹീറോസ് പടങ്ങൾക്ക് റിവ്യൂസ് എഴുതാറില്ല. സൂപ്പർഹീറോസ് പടങ്ങളുടെ ലോജിക്കില്ലാഴ്മ തന്നെയാണ് പ്രധാന കാരണം. അതുകൊണ്ട് മാത്രമാണ് ഇപ്പോൾ തിയറ്ററുകളിൽ മികച്ച പ്രകടനവുമായി മുന്നേറിക്കൊണ്ടിരിക്കുന്ന മാർവെലിന്റെ അവഞ്ചേഴ്‌സ്: ഇൻഫിനിറ്റി വാറിനെക്കുറിച്ചു പോലും ഞാൻ എഴുതാതിരുന്നത്. വ്യക്തിപരമായി എനിക്ക് വളരെ നന്നായി ഇഷ്ടപ്പെട്ട സിനിമകൂടിയാണ് ഇൻഫിനിറ്റി വാർ. പക്ഷേ, സൂപ്പർഹീറോസ് പടങ്ങൾക്ക് ലോജിക് അന്വേഷിക്കുക എന്നത് തന്നെ തെറ്റാണെന്നത് വേറെ കാര്യം. അതിനും അതിന്റേതായ സ്ഥാനം ലോകസിനിമയിലുണ്ട്. മാർവെലിന് മുൻപേ നടന്നതും പ്രശസ്തമായതും ഡിസി ആയിരുന്നെങ്കിലും (അത് എല്ലാ കാര്യത്തിലും) ഈയടുത്ത് ജസ്റ്റിസ് ലീഗും അവഞ്ചേഴ്‌സും തമ്മിലുള്ള സിനിമാ കിടമത്സരത്തിൽ ഡിസി ഒരൽപ്പം പിന്നോട്ട് പോയത് മുതൽ മാർവെൽ ഫാൻസിന് മുൻപിൽ പിടിച്ചു നിൽക്കാൻ ഡിസി ഫാൻസ്‌ പുറത്തെടുക്കുന്ന ദിവ്യാസ്ത്രമാണ് "വി ഫോർ വേണ്ടേറ്റയെപ്പോലെയോ വാച്ച്മെനെപ്പോലെയോ ഒരു ചിത്രം ചെയ്യാൻ മാർവെലിന് കഴിയില്ല" എന്നത്. വി ഫോർ വേണ്ടേറ്റ ഒരു അഡാർ സംഭവമാണെന്ന് അറിയുന്ന ഞാൻ അങ്ങനെ വാച്ച്മെൻ കാണാൻ തീരുമാനിച്ചു. ഒരു സ

Shutter Island

Shutter Island » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ 2016വരെ ലോകസിനിമാപ്രേമികൾക്കുണ്ടായിരുന്ന ഒരു ദുഃഖമായിരുന്നു ലിയനാർഡോ ഡികാപ്രിയോ എന്ന അഭിനയപ്രതിഭ. തന്റെ അഭിനയജീവിതത്തിൽ അഞ്ച് തവണ പല വിഭാഗങ്ങളിലായി ഓസ്കാർ നോമിനേഷനുകൾ ലഭിച്ചുവെങ്കിലും ഒരെണ്ണം പോലും സ്വന്തമാക്കാൻ കഴിയാതെ പോയ നഷ്ടനായകനായിരുന്നു ഡികാപ്രിയോ 2016ൽ ദി റെവനന്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്‌കാർ നേടുന്നതുവരെ. 1994ൽ ഇറങ്ങിയ "വാട്ട്സ് ഈറ്റിങ് ഗിൽബെർട്ട് ഗ്രേപ്പ്" എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഓസ്കാർ നോമിനേഷൻ നേടിക്കൊണ്ടായിരുന്നു ഡികാപ്രിയോയുടെ ഓസ്കാറിലെ നോമിനേഷനുകളുടെ തുടക്കം. ദി ഏവിയേറ്റർ (മികച്ച നടൻ), ബ്ലഡ്‌ ഡയമണ്ട് (മികച്ച നടൻ), ദി വോൾഫ് ഓഫ് വാൾസ്ട്രീറ്റ് (മികച്ച നടൻ, മികച്ച ചിത്രം) എന്നിങ്ങനെ തുടരെ നോമിനേഷനുകളും നഷ്ടസ്വപ്നങ്ങളും. നോമിനേഷനുകൾ പോലും ലഭിക്കാതെ പോയ മികച്ച കഥാപാത്രങ്ങൾ വേറെയും. അതിൽ മുന്നിൽ നിൽക്കുന്ന ഒരു കഥാപാത്രമാണ് ഷട്ടർ ഐലൻഡിലെ ടെഡി ഡാനിയേൽസ്. പറയാനുള്ളത് ഒന്നേയുള്ളൂ.. "അവാർഡുകൾ മികവിന്റെ അവസാന വാക്കല്ല".. ലിയനാർഡോ ഡികാപ്രിയോയെ കേന്ദ്രകഥാപാത്രമാക്കി മാർട്ടിൻ സോഴ്‌സ

Gran Torino

Gran Torino » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ഒരു കാലത്ത് ഹോളിവുഡിന്റെ ക്ഷുഭിത യൗവ്വനവും ലക്ഷക്കണക്കിന് പ്രേക്ഷകരുടെ ആരാധനാപാത്രവുമായിരുന്നു ക്ലിന്റ് ഈസ്റ്റ്‌വുഡ് (ഇന്നും ആരാധകർക്കൊരു കുറവുമില്ല). രോമാഞ്ചം കൊള്ളിക്കുന്ന സീനുകളും ഡയലോഗുകളുമായി വെള്ളിത്തിരയിൽ വിസ്മയം തീർത്തവൻ. ഒരു കാര്യത്തിൽ നമ്മുടെയൊക്കെ സൂപ്പർതാരങ്ങൾ ക്ലിന്റിനെയൊന്നു മാതൃകയാക്കിയിരുന്നെങ്കിൽ, തന്റെ പ്രായം കൂടുന്തോറും അതിനസരിച്ചുള്ള കഥാപാത്രങ്ങൾ തെരഞ്ഞെടുത്ത് അദ്ദേഹം വിസ്മയം തീർത്തു. പ്രായം കൂടിയ കഥാപാത്രമായിരിക്കുമെങ്കിലും ക്ലിന്റിന്റെ പ്രഭ ഒരിക്കലും മങ്ങിയില്ലായിരുന്നു. അൺഫോർഗിവനിലെ വില്ല്യം മുന്നി തന്നെ മികച്ചൊരു ഉദാഹരണം. അഭിനയത്തിന്റെ കൂടെ സംവിധാനവും നിർവഹിക്കാൻ തുടങ്ങിയപ്പോഴും ക്ലിന്റ് അത്ഭുതങ്ങൾ തുടർന്നു കൊണ്ടിരുന്നു. ക്ലിന്റ് ഈസ്റ്റ്‌വുഡ് സംവിധാനം നിർവഹിച്ച അമേരിക്കൻ ഡ്രാമാ ചിത്രമാണ് ഗ്രാൻ ടോറിനോ. ബീ വാങ്, ആഹ്നി ഹെർ എന്നിവരോടൊപ്പം ക്ലിന്റും പ്രധാനകഥാപാത്രം അവതരിപ്പിച്ചിരിക്കുന്നു. നിക്ക് സ്കെങ്കാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ടോം സ്റ്റെർൺ ഛായാഗ്രണവും ജോയൽ കോക്സ്, ഗാരി D.റോച്ച് എന്നിവർ എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു

Cast Away

Cast Away » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ മനുഷ്യവാസമില്ലാത്ത ഒരു ദ്വീപിൽ ഒറ്റപ്പെട്ടുപോയ ഒരു മനുഷ്യന്റെ അതിജീവനത്തിന്റെ കഥ പറഞ്ഞ സിനിമയാണ് റോബർട്ട് സെമാക്കിസ് സംവിധാനം നിർവ്വഹിച്ച് ടോം ഹാങ്ക്സ് നായകനായ കാസ്റ്റ് എവേ എന്ന ചിത്രം. മനുഷ്യന്റെ അതിജീവനം പ്രമേയമാക്കിയുള്ള വേറെയും ധാരാളം സിനിമകൾ കണ്ടിട്ടുണ്ടെങ്കിലും (ദി റെവനന്റ്, ലൈഫ് ഓഫ് പൈ, സാൻക്റ്റം, ദി ബ്ലൂ ലഗൂൺ, അപ്പോകാലിപ്റ്റോ, കിങ്‌കോങ്, Etc..) ഇത് വ്യത്യസ്തമായൊരു അനുഭവമായിരുന്നു. ടോം ഹാങ്ക്സ് എന്ന നടന്റെ സാന്നിധ്യം തന്നെയായിരുന്നു എന്നെ ആകർഷിച്ചത് എന്നും പറയാം. മനുഷ്യൻ തീയുണ്ടാക്കാൻ പഠിച്ചതാണ് മനുഷ്യപുരോഗതിക്ക് നാമ്പിട്ടത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. വളരെ നാളത്തെ പരിശ്രമത്തിന് ശേഷം താനുണ്ടാക്കിയ തീനാളം  കാണുമ്പോൾ ടോമിന്റെ കഥാപാത്രത്തിനുണ്ടാകുന്ന ഒരു ഭ്രാന്തമായ വികാരമുണ്ടായിരുന്നു, സന്തോഷവും സങ്കടവുമെല്ലാം ആ മുഖത്ത് പ്രകടമായിരുന്നു. ആദ്യമായി തീയുണ്ടാക്കാൻ പഠിച്ച മനുഷ്യനുണ്ടായ സന്തോഷം എന്ത്രമാത്രമായിരിക്കും എന്നായിരുന്നു ഞാൻ ആ രംഗം കാണുന്ന വേളയിൽ ആലോചിച്ചത്. വില്യം ബ്രോയിൽസാണ് ചിത്രത്തിൻറെ കഥ രചിച്ചിരിക്കുന്നത്. ✍sʏɴᴏᴘsɪs           

Sully

Sully » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ 2009 ജനുവരി 15ന് ലോകം മുഴുവൻ വായിച്ചത് 150 യാത്രക്കാരും 5 ജീവനക്കാരുമായി ന്യൂയോർക്കിലെ മാൻഹാട്ടനിനടുത്തുള്ള ഹഡ്സൺ നദിയിലേക്ക് ഇടിച്ചിറങ്ങിയ US എയർവേയ്‌സ് വിമാനത്തിന്റെ വാർത്തയായിരുന്നു. "ഹഡ്‌സണിലെ അത്ഭുതം" എന്ന് ലോകം വാഴ്ത്തിയ സംഭവത്തിൽ വിമാനത്തിലുണ്ടായിരുന്ന 155 പേരും ഒരു പോറൽ പോലുമേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വിമാനത്തിന്റെ ക്യാപ്റ്റൻ ചെൽസി സുള്ളൻബർഗറിനെ ലോകം ഹീറോയായി വാഴ്ത്തിപ്പാടി. തന്റെ മനസ്സാന്നിധ്യം ഒന്നുകൊണ്ട് മാത്രം 155 മനുഷ്യ ജീവനുകൾ രക്ഷിച്ച സുള്ളിയെ പക്ഷേ അമേരിക്കൻ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് അന്വേഷണമെന്ന പേരിൽ നിരന്തരം വേട്ടയാടി. സുള്ളി ചെയ്തത് തെറ്റാണെന്ന് ചിത്രീകരിക്കാൻ ശ്രമം നടന്നു. സുള്ളിയെ മദ്യപാനിയെന്നും മാനസിക സ്ഥിരതയില്ലാത്തവനെന്നും കുടുംബകലഹംഅനുഭവിക്കുന്നവനെന്നുമാക്കി മഞ്ഞമാധ്യമങ്ങൾ അച്ചു നിരത്തി. വിമാനത്തിലെ അവസാനയാത്രക്കാരൻ വരെ പുറത്തിറങ്ങി എന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രം പുറത്തിറങ്ങിയ സുള്ളിയുടെ അനുഭവങ്ങളിലൂടെയുള്ള ഒരു യാത്രയാണ് ക്ലിന്റ് ഈസ്റ്റ്‌വുഡ് സംവിധാനം ചെയ്ത് ടോം ഹാങ്ക്സ് നായകനായ "സുള്ളി&quo

Captain Phillips

Captain Phillips » ᴀ ʀᴇᴛᴀʟɪᴀᴛᴇ ■ ടോം ഹാങ്ക്സിനെ നായകനാക്കി പോൾ ഗ്രീൻഗ്രാസ്സ് സംവിധാനം ചെയ്ത ബയോഗ്രഫിക്കൽ ത്രില്ലറാണ് ക്യാപ്റ്റൻ ഫിലിപ്പ്സ്. അമേരിക്കൻ ചരക്കുകപ്പലിന്റെ ക്യാപ്റ്റനായിരുന്ന റിച്ചാർഡ് ഫിലിപ്പിന്റെ ജീവിത കഥയായ "A Captain's Duty: Somali Pirates, Navy Seals, and Dangerous Days at Sea" എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ബില്ലി റേയാണ് തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത്. സോമാലിയൻ കടൽക്കൊള്ളക്കാരെക്കുറിച്ച് കേൾക്കാത്തവർ വിരളമായിരിക്കും. കപ്പലുകളെ ആക്രമിച്ച് അതിലെ മുതലും പണവും കവരുക, അല്ലെങ്കിൽ കപ്പലിലെ യാത്രക്കാരെ ബന്ദികളാക്കി കോടികൾ മോചന ദ്രവ്യം ആവശ്യപ്പെടുക തുടങ്ങിയവ ജീവിതോപാധിയായി സ്വീകരിച്ചിരിക്കുന്ന സൊമാലിയക്കാർ. സാധാരണ ഇത്തരം സിനിമകളിൽ ബന്ദികളാക്കപ്പെടുന്നവരുടെ നിസ്സഹായാവസ്ഥയും തുടർന്നുള്ള രക്ഷാപ്രവർത്തനങ്ങളും മാത്രമേ പ്രതിപാദിക്കാറുള്ളൂ. പക്ഷെ അതിൽനിന്നും വ്യത്യസ്തമായി കൊള്ളക്കാരുടെ ജീവിതവും അവരനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും അവരുടെ ദരിദ്ര ചുറ്റുപാടുകളും വരച്ചുകാട്ടാൻ ശ്രമിച്ചിട്ടുണ്ട് ഈ സിനിമയിൽ. കപ്പലുകൾ ആക്രമിച്ച് ദശലക്ഷക്കണക്കിന് ഡോളർ നേടിയെങ്കിലും അവരിൽ ഭൂ